Connect with us

kerala

സി.പി.എമ്മിന്റേത് സര്‍ക്കാറിനെതിരായ വിമര്‍ശനങ്ങളില്‍ പ്രതിരോധിക്കേണ്ട യാത്ര : പി.എം.എ സലാം

ബിജെപിക്കെതിരെ ഒരിടത്തുപോലും പ്രതികരിച്ചില്ല. ജനങ്ങളില്‍ നിന്നും ഒളിച്ചോടുന്ന മുഖ്യമന്ത്രിയായി പിണറായി മാറി

Published

on

മലപ്പുറം: പിണറായി സര്‍ക്കാറിന്റെ ദുര്‍ഭരണത്തില്‍ പൊറുതി മുട്ടിയ ജനങ്ങള്‍ മാറി ചിന്തിച്ചു തുടങ്ങിയെന്നും അതിന്റെ ഫലമാണ് തദ്ദേശ സ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലമെന്നും മുസ്ലിംലീഗ് സംസ്ഥാന ജനറല്‍സെക്രട്ടറി പി.എം.എ സലാം. മലപ്പുറത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. സിറ്റിങ് സീറ്റിലടക്കം ദയനീയ പരാജയമാണ് എല്‍.ഡി.എഫിനു ഏറ്റുവാങ്ങേണ്ടിവന്നത്. വിലക്കയറ്റത്തില്‍ ജനം ദുരിതമനുഭവിക്കുന്നതിനിടെയാണ് സംസ്ഥാനസര്‍ക്കാര്‍ ബജറ്റിലൂടെയും ജനങ്ങളെ ബുദ്ധിമുട്ടിച്ചത്. പ്രയാസമുനഭവിക്കുന്ന ജനങ്ങളുടെ തലക്കുമീതെ കൂടുതല്‍ ഭാരം കയറ്റിവെച്ച് അവരെ പിന്നെയുംപിന്നെയും പീഡിപ്പിക്കുകയാണ്. അതിനുള്ള തിരിച്ചടിയാണ് ഉപതെരഞ്ഞെടുപ്പിലേറ്റ പ്രഹരം. ഈ പരാജയം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. തൃക്കാക്കരയില്‍ തുടങ്ങിയതാണ്. ഇപ്പോള്‍ ഒരു നിയമസഭാതിരഞ്ഞെടുപ്പ് നടന്നാല്‍ ഇടതുപക്ഷത്തിന് കെട്ടിവച്ച കാശ് പോലും തിരിച്ചുകിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാറിനെതിരെ ഉയരുന്ന വിമര്‍ശനങ്ങളില്‍ നിന്നും ശ്രദ്ധതിരിക്കാനാണ് സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ നേതൃത്വത്തില്‍ ജനകീയ പ്രതിരോധ ജാഥ ആരംഭിച്ചത്. എന്നാല്‍ ഈ യാത്ര പാര്‍ട്ടിയെ തന്നെ പ്രതിരോധിക്കേണ്ട യാത്രയായി മാറി. യാത്രയുടെ സര്‍വ്വ ലക്ഷ്യങ്ങളും പൊളിഞ്ഞു. എത്ര യാത്ര നടത്തിയാലും സര്‍ക്കാരിന്റെ പരാജയം മറച്ചുവെക്കാനാകില്ല. ജാഥ കേന്ദ്രത്തിനെതിരെയെന്നാണ് തുടക്കത്തില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഒരിടത്തു പോലും ഇവര്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പറയുന്നില്ല. ബിജെപിക്കെതിരെ ഒരിടത്തുപോലും പ്രതികരിച്ചില്ല. ജനങ്ങളില്‍ നിന്നും ഒളിച്ചോടുന്ന മുഖ്യമന്ത്രിയായി പിണറായി മാറി. ഭരണ പരാജയം മൂടിവെക്കാന്‍ എത്ര ജാഥ നടത്തിയിട്ടും കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഈ വിഷയത്തില്‍ പിണറായി വി.എസിനെ മാതൃകയാക്കണം. പണ്ട് കേരളത്തിന്റെ റേഷന്‍ വിഹിതം കേന്ദ്രം കുറച്ച സമയത്ത് അന്നത്തെ മുഖ്യമന്ത്രി വി.എസ്. ഡല്‍ഹിയില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. മുഴുവന്‍ എം.എല്‍.എമാരെയും പങ്കെടുപ്പിച്ചു നടത്തിയ മാര്‍ച്ച് രാജ്യം ചര്‍ച്ച ചെയ്തു. അത്തരത്തിലൊരു പ്രതിഷേധ മാര്‍ച്ചു നടത്താന്‍ പിണറായിക്കു ധൈര്യമുണ്ടാവില്ല. കേന്ദ്ര സര്‍ക്കാരിനെതിരെ നിയമസഭക്കകത്ത് മാത്രം പ്രതിരോധിക്കുന്ന പാര്‍ട്ടിയായി സി.പി.എം മാറി. പാചക വാതക വില വര്‍ദ്ധിച്ച സമയത്ത് നടുറോഡിലിറങ്ങി സമരം ചെയ്ത പാര്‍ട്ടി സെക്രട്ടറിയായിരുന്നു പിണറായി. എന്നാല്‍ ഇപ്പോള്‍ ഒരു സമരവുമില്ല. നിയമസഭയിലെ സാങ്കേതിക ഭൂരിപക്ഷമില്ലാതെ ഇപ്പോള്‍ സര്‍ക്കാരിന് യാതൊരു ജന പിന്തുണയുമില്ല. ജനങ്ങളോടൊപ്പം നില്‍ക്കുന്ന പാര്‍ട്ടി എന്ന നിലക്ക് യു.ഡി.എഫ് ശക്തമായ സമരപരിപാടികള്‍ നടത്തും. എന്നാല്‍ അതിനെ പൊലീസിനെ ഉപയോഗിച്ച് തകര്‍ക്കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. ദേശീയ തെരഞ്ഞെടുപ്പുഫലത്തില്‍ ബി.ജെ.പിക്ക് കാര്യമായ മുന്നേറ്റമുണ്ടാക്കാനായിട്ടില്ല. ബി.ജെ.പിക്കെതിരെ എല്ലാ മതേതരകക്ഷികളും ഒന്നിച്ചു നില്‍ക്കേണ്ട സമയം അതിക്രമിച്ചു. രാജ്യത്തെ ഓരോ പാര്‍ട്ടികളും വിശാലമായ രാജ്യതാല്‍പര്യത്തിനൊപ്പം നില്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കടലാക്രമണമുള്ള കണ്ണമാലി ചെല്ലാനം പ്രദേശങ്ങള്‍ സന്ദര്‍ശിച്ചില്ല’; മന്ത്രി സജി ചെറിയാനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

കണ്ണമാലി ചെല്ലാനം പ്രദേശങ്ങള്‍ സന്ദര്‍ശിക്കാത്തതിലാണ് യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം.

Published

on

എറണാകുളം ചെല്ലാനത്ത് മന്ത്രി സജി ചെറിയാനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം നടത്തി. കണ്ണമാലി ചെല്ലാനം പ്രദേശങ്ങള്‍ സന്ദര്‍ശിക്കാത്തതിലാണ് യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം. ചെല്ലാനം മല്‍സ്യ ഗ്രാമം പദ്ധതിയുടെ ഉദ്ഘാടന വേദിയില്‍ പ്രതിഷേധക്കാര്‍ എത്തി.

അതേസമയം പ്രതിഷേധിച്ച പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രശ്നബാധിത മേഖലകള്‍ സന്ദര്‍ശിക്കാതെ കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യനൊപ്പം വേദി പങ്കിടുന്നതിലും വിമര്‍ശനമുണ്ട്.

പരിപാടി പേരിന് വേണ്ടി മാത്രം നടത്തുന്നതാണെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.

Continue Reading

kerala

രോഗം വന്നിട്ടും കുഞ്ഞിനെ ചികിത്സിച്ചില്ല; ഒരു വയസുകാരന്റെ മരണത്തില്‍ അന്വേഷണം

അക്യുപഞ്ചര്‍ ചികിത്സ നടത്തുന്ന യുവതിയുടെ കുഞ്ഞാണ് മരിച്ചത്.

Published

on

മലപ്പുറം കാടാമ്പുഴയില്‍ രോഗം വന്നിട്ടും ചികിത്സ നല്‍കാതെ ഒരു വയസ്സുകാരന്‍ മരിച്ചെന്ന പരാതിയില്‍ പൊലീസ് അന്വേഷണം. അക്യുപഞ്ചര്‍ ചികിത്സ നടത്തുന്ന യുവതിയുടെ കുഞ്ഞാണ് മരിച്ചത്. കുഞ്ഞിന് ആരോഗ്യപ്രശ്നങ്ങള്‍ നേരിട്ടപ്പോള്‍ മതിയായ ചികിത്സ നല്‍കിയില്ലെന്നാണ് പരാതി. കുഞ്ഞിന്റെ അമ്മ മോഡേണ്‍ മെഡിസിനെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രചരണം നടത്തിയിരുന്നതായി ആക്ഷേപമുണ്ട്. കഴിഞ്ഞ ദിവസമാണ് കുഞ്ഞ് മരിച്ചത്.

കുഞ്ഞിന് കൃത്യമായ ചികിത്സ നല്‍കാന്‍ മാതാപിതാക്കള്‍ തയ്യാറായില്ലെന്നാണ് പരാതി. സംഭവത്തില്‍ ആരോഗ്യ വകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഗുരുതരമായ ആരോഗ്യ പ്രശ്നമുണ്ടായിട്ടും മാതാപിതാക്കള്‍ ചികിത്സ നല്‍കാന്‍ തയ്യാറായില്ലെന്നാണ് ആരോപണം ഉയരുന്നത്.

Continue Reading

kerala

സ്വര്‍ണവില വീണ്ടും കുറഞ്ഞു; പവന് 440 രൂപയുടെ ഇടിവ്

ഗ്രാമിന് 55 രൂപയുടെ കുറവാണ് ഉണ്ടായത്.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് വില 440 രൂപ കുറഞ്ഞ് 71,440 രൂപയായി ഇടിഞ്ഞു. ഗ്രാമിന് 55 രൂപയുടെ കുറവാണ് ഉണ്ടായത്. ഗ്രാമിന് 8930 രൂപയായാണ് വില കുറഞ്ഞത്.

ആഗോളവിപണിയിലും സ്വര്‍ണവില ഇടിയുന്നതാണ് ദൃശ്യമാകുന്നത്. യു.എസ്-ചൈന വ്യാപര യുദ്ധം അയയുന്നതാണ് സ്വര്‍ണവില കുറയാനുള്ള പ്രധാനകാരണം. വ്യാഴാഴ്ച സ്വര്‍ണവിലയില്‍ രണ്ട് ശതമാനം ഇടിവാണ് അന്താരാഷ്ട്ര വിപണിയില്‍ ഉണ്ടായത്. ഒരു മാസത്തിനിടെയുണ്ടായ ഏറ്റവും കുറഞ്ഞ നിരക്കാണിത്.

സ്‌പോട്ട് ഗോള്‍ഡിന്റെ വില 3,277.17 ഡോളറായാണ് കുറഞ്ഞത്. മെയ് 29ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. തുടര്‍ച്ചയായി രണ്ടാമത്തെ ആഴ്ചയാണ് സ്വര്‍ണവിലയില്‍ ഇടിവുണ്ടാവുന്നത്. 2.8 ശതമാനം ഇടിവാണ് വിലയില്‍ ഉണ്ടായത്.

യു.എസ് ഗോള്‍ഡ് ഫ്യൂച്ചര്‍നിരക്കും ഇടിഞ്ഞു. യു.എസും ചൈനയും തമ്മില്‍ അടുത്തയാഴ്ചയോടെ പുതിയ വ്യാപാര കരാര്‍ നിലവില്‍ വരുമെന്നാണ് സൂചന. ഇതിനൊപ്പം ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളുമായും യു.എസ് വ്യാപാര കരാറിലെത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതും സ്വര്‍ണവിലയെ വലിയ രീതിയില്‍ സ്വാധീനിക്കുന്നുണ്ട്.

Continue Reading

Trending