Connect with us

india

”ഇന്ത്യയുടെ ചീഫ് ജസ്റ്റിസാണ് ഞാന്‍. എന്നെ ഭയപ്പെടുത്തി ഇരുത്താന്‍ നോക്കേണ്ട”

ഇന്ന് തെര.കമ്മീഷണര്‍മാരെ നിയമിക്കാനുള്ള സമിതിയെ പ്രഖ്യാപിച്ച ബെഞ്ചില്‍ വിധി പറഞ്ഞ ദിനംകൂടിയായിരുന്നു സുപ്രീംകോടതിക്ക്. ഇതിനിടെയാണ് അഭിഭാഷകന്റെ ശബ്ദമുയര്‍ത്തിയുള്ള ആവശ്യം.

Published

on

ഇന്ത്യയുടെ ചീഫ് ജസ്റ്റിസാണ് ഞാന്‍.. എന്ന് തുടങ്ങി കോടതിമുറിയെ വിറപ്പിച്ച ജസ്റ്റിസ് ചന്ദ്രചൂഡിനെ കാണുകയായിരുന്നു ഇന്ന് സുപ്രീംകോടതി. ഒരു കേസുമായി ബന്ധപ്പെട്ട് ചീഫ് ജസ്റ്റിസിനോട് ഉറക്കെ സംസാരിച്ചതിനാണ് ഡി.വൈ ചന്ദ്രചൂഡ് ചൂടായത്. സുപ്രീംകോടതിക്ക് ലഭിച്ച 1.33 ഏക്കര്‍ ഭൂമി അഭിഭാഷകരുടെ മുറികള്‍ക്ക് വേണ്ടി കൈമാറണമെന്ന ഹര്‍ജി ഉടന്‍ കേള്‍ക്കണമെന്ന് അഭിഭാഷകനും സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റുമായ വികാസ് സിംഗ് ആവശ്യപ്പെട്ടപ്പോഴായിരുന്നു ജഡ്ജിയുടെ പരാമര്‍ശം. ഒരുവേള കോടതി മുറി സ്തബ്ധമായി. കഴിഞ്ഞ 22 കൊല്ലമായി താന്‍ ജഡ്ജിയാണെന്നും ആരെയും ഭയപ്പെട്ടിട്ടില്ലെന്നും ഇനിയുള്ള രണ്ടുവര്‍ഷവും അങ്ങനെയായിരിക്കുമെന്നും  മിണ്ടാതെ ഇറങ്ങിപ്പോകണമെന്നും ജസ്റ്റിസ് പറഞ്ഞു. ഇന്ന് തെര.കമ്മീഷണര്‍മാരെ നിയമിക്കാനുള്ള സമിതിയെ പ്രഖ്യാപിച്ച ബെഞ്ചില്‍ വിധി പറഞ്ഞ ദിനംകൂടിയായിരുന്നു സുപ്രീംകോടതിക്ക്. ഇതിനിടെയാണ് അഭിഭാഷകന്റെ ശബ്ദമുയര്‍ത്തിയുള്ള ആവശ്യം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

എയര്‍ബസ് സോഫ്റ്റ്‌വെയര്‍ നവീകരണം; ഇന്‍ഡിഗോ, എയര്‍ ഇന്ത്യ വിമാന സര്‍വീസുകള്‍ക്ക് വൈകിപ്പോക്ക് സാധ്യത

രാജ്യത്തെ വിമാന സര്‍വീസുകളില്‍ വൈകിപ്പോക്കുകളും ഷെഡ്യൂള്‍ മാറ്റങ്ങളും ഉണ്ടാകാനിടയുണ്ടെന്ന് വിമാനക്കമ്പനികള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

ന്യൂഡല്‍ഹി: എയര്‍ബസ് എ-320 ശ്രേണിയിലെ വിമാനങ്ങളില്‍ കണ്ടെത്തിയ ഫ്‌ലൈറ്റ് കണ്‍ട്രോള്‍ സിസ്റ്റം പ്രശ്‌നം പരിഹരിക്കുന്നതിനായി ഇന്‍ഡിഗോ, എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് തുടങ്ങിയ കമ്പനികള്‍ അടിയന്തര സാങ്കേതിക നവീകരണ ജോലികള്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി രാജ്യത്തെ വിമാന സര്‍വീസുകളില്‍ വൈകിപ്പോക്കുകളും ഷെഡ്യൂള്‍ മാറ്റങ്ങളും ഉണ്ടാകാനിടയുണ്ടെന്ന് വിമാനക്കമ്പനികള്‍ മുന്നറിയിപ്പ് നല്‍കി.

ഫ്‌ലൈറ്റ് കണ്‍ട്രോളുകള്‍ ഉപയോഗിക്കുന്ന പ്രധാന ഡാറ്റ തീവ്രമായ സൗരവികിരണം മൂലം തകരാറിലാകാനുള്ള സാധ്യതയുണ്ടെന്നാണ് എയര്‍ബസ് കണ്ടെത്തിയത്. ഈ പ്രശ്‌നം പരിഹരിക്കാന്‍ സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റുകളും ചിലപ്പോള്‍ ഹാര്‍ഡ്‌വെയര്‍ പുനഃക്രമീകരണവും നിര്‍ബന്ധമാണെന്നും, അതിനായി വിമാനങ്ങളെ താല്‍ക്കാലികമായി നിലത്തിറക്കേണ്ടിവരുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ഏകദേശം 560 എ-320 വിമാനങ്ങളില്‍ 200 മുതല്‍ 250 വരെയാണ് ഈ നവീകരണം ആവശ്യമായിരിക്കുക. ആഗോളതലത്തില്‍ സര്‍വീസ് നടത്തുന്ന 6,000ത്തോളം A320 വിമാനം വരെ അപ്‌ഡേറ്റ് ആവശ്യമായി വരാമെന്ന് എയര്‍ബസ് വിലയിരുത്തുന്നു. യൂറോപ്യന്‍ യൂണിയന്‍ ഏവിയേഷന്‍ സേഫ്റ്റി ഏജന്‍സി (EASA) നല്‍കിയ നിര്‍ദേശപ്രകാരം, തകരാറിലായ എലിവേറ്റര്‍ ഏലറോണ്‍ കമ്പ്യൂട്ടര്‍ (ELAC) മാറ്റുകയോ പരിഷ്‌കരിക്കുകയോ ചെയ്യുന്നതിനാണ് പ്രാധാന്യം.

ഫ്‌ലൈറ്റ് കണ്‍ട്രോളുകള്‍ നിയന്ത്രിക്കുന്ന ഈ ഉപകരണത്തില്‍ കണ്ടുവരുന്ന പ്രശ്‌നങ്ങളാണ് അടിയന്തര ഇടപെടലുകള്‍ക്ക് കാരണമാകുന്നത്. എയര്‍ബസില്‍ നിന്ന് ലഭിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് നവീകരണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി ഇന്‍ഡിഗോ അറിയിച്ചു. ആവശ്യമായ പരിശോധനകളും മാറ്റങ്ങളും നടത്തുമ്പോള്‍ സര്‍വീസുകള്‍ക്ക് ബാധിക്കുന്ന പ്രത്യാഘാതം പരമാവധി കുറയ്ക്കാന്‍ ശ്രമിക്കുന്നതായും കമ്പനിയുടെ പ്രസ്താവനയില്‍ പറയുന്നു. എയര്‍ ഇന്ത്യ എക്‌സ്പ്രസും പ്രശ്‌നം ഉദയിച്ചതിനുശേഷം ഉടന്‍ മുന്നൊരുക്കം ആരംഭിച്ചിട്ടുണ്ടെന്ന് അറിയിച്ചു. അവരുടെ ഭൂരിഭാഗം വിമാനങ്ങളെ പ്രശ്‌നം നേരിട്ട് ബാധിച്ചിട്ടില്ലെങ്കിലും, ലോകമെമ്പാടുമുള്ള എല്ലാ ഓപ്പറേറ്റര്‍മാര്‍ക്കും ബാധകമായ നിര്‍ദ്ദേശമായതിനാല്‍ സര്‍വീസുകളില്‍ വൈകലുകളും റദ്ദാക്കലുകളും ഉണ്ടാകാമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.

എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ 31 എ-320 വിമാനങ്ങള്‍ നവീകരണത്തിനിടെ ബാധിക്കുമെന്ന് അധികൃതര്‍ സൂചന നല്‍കിയിരിക്കുകയാണ്. സോഫ്റ്റ്‌വെയര്‍-ഹാര്‍ഡ്‌വെയര്‍ മാറ്റങ്ങള്‍ക്ക് സമയം എടുക്കുന്നതോടെ ചില ഷെഡ്യൂള്‍ സര്‍വീസുകളില്‍ മാറ്റം വരും. യാത്രക്കാര്‍ക്ക് ഉണ്ടാകുന്ന അസൗകര്യങ്ങള്‍ക്കായി ഖേദം രേഖപ്പെടുത്തുന്നതായും എയര്‍ ഇന്ത്യ അറിയിച്ചു. എത്ര വിമാനം നേരിട്ട് ബാധിച്ചുവെന്ന കണക്കുകള്‍ മൂന്ന് കമ്പനികളും ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ലെങ്കിലും, സാങ്കേതിക പുതുക്കലുകള്‍ പൂര്‍ത്തിയാകുന്നത് വരെ സര്‍വീസുകളില്‍ ഇടയ്ക്കിടെ തടസ്സങ്ങള്‍ തുടരുമെന്നതാണ് സൂചന.

Continue Reading

india

ഗോവയിലെ തടാകത്തില്‍ മാലിന്യം വലിച്ചെറിഞ്ഞ് സഞ്ചാരികള്‍

കഴിഞ്ഞദിവസം പ്രകൃതിദത്ത തടാകത്തിന് പേരുകേട്ട ഈ പ്രദേശത്ത്, മഹാരാഷ്ട്രയില്‍ നിന്നെത്തിയ ഒരു ദമ്പതികള്‍ കുട്ടികളുടെ നാപ്കിന്‍, കളിപ്പാട്ടങ്ങള്‍ അടക്കമുള്ള മാലിന്യം തടാകത്തിലേക്ക് വലിച്ചെറിയുന്നത് നാട്ടുകാര്‍ നേരിട്ട് പിടികൂടുകയായിരുന്നു.

Published

on

പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യ സംസ്‌കരണത്തിലെ പാളിച്ചകള്‍ ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന വിദഗ്ധരുടെ മുന്നറിയിപ്പുകള്‍ നിരന്തരം ഉയരുന്നുണ്ടെങ്കിലും, പലരും കിട്ടുന്നിടത്തൊക്കെ മാലിന്യം വലിച്ചെറിഞ്ഞ് മുന്നോട്ടാണ് പോവുന്നത്. ഇതിന് പുതിയ ഉദാഹരണമാണ് ഗോവയിലെ പോര്‍വോറിമിലെ ടോര്‍ഡ ക്രീക്കില്‍ നടന്ന സംഭവം.

കഴിഞ്ഞദിവസം പ്രകൃതിദത്ത തടാകത്തിന് പേരുകേട്ട ഈ പ്രദേശത്ത്, മഹാരാഷ്ട്രയില്‍ നിന്നെത്തിയ ഒരു ദമ്പതികള്‍ കുട്ടികളുടെ നാപ്കിന്‍, കളിപ്പാട്ടങ്ങള്‍ അടക്കമുള്ള മാലിന്യം തടാകത്തിലേക്ക് വലിച്ചെറിയുന്നത് നാട്ടുകാര്‍ നേരിട്ട് പിടികൂടുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ വ്യാപകമായ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. വീഡിയോയുടെ തുടക്കത്തില്‍ തടാകത്തിനരികില്‍ നിര്‍ത്തിയ മാരുതി ആള്‍ട്ടോ കാറിന്റെ ദൃശ്യങ്ങളാണ് കാണുന്നത്.

തങ്ങള്‍ ചെയ്ത തെറ്റ് ബോധ്യപ്പെട്ടതുപോലെ, കാറിലുള്ള പുരുഷനും സ്ത്രീയും മുഖം മറയ്ക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. പിന്നാലെ ക്യാമറ തടാകത്തിലേക്ക് തിരിയുമ്പോള്‍, അവിടെ ഉപേക്ഷിച്ചിരിക്കുന്ന കുട്ടികളുടെ നാപ്കിനുകളും കളിപ്പാട്ടങ്ങളും വ്യക്തമായി കാണാം. സമൂഹമാധ്യമങ്ങളില്‍ വീഡിയോ പ്രചരിച്ചതോടെ ഉത്തരവാദിത്തമുള്ള ടൂറിസത്തിനെതിരെ നിരവധി പേരാണ് കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയത്.

Continue Reading

india

പുലിക്കെണിയില്‍ കുടുങ്ങിയത് കള്ളന്‍; ബഹ്‌റൈച്ചില്‍ വിചിത്ര സംഭവം

നാട്ടുകാരെ ഭീതിയിലാഴ്ത്തിയ പുള്ളിപ്പുലിയെ പിടിക്കാനായി വനംവകുപ്പ് സ്ഥാപിച്ച കെണിയില്‍ ആടിനെ മോഷ്ടിക്കാന്‍ എത്തിയ കള്ളന്‍ തന്നെയാണ് കുടുങ്ങിയത്.

Published

on

ലക്‌നൗ: പുലിയെ പിടികൂടാന്‍ വെച്ച കുടയില്‍ കുടുങ്ങിയത് കള്ളനെന്ന അസാധാരണവും രസകരവുമായി ഒരു സംഭവമാണ് ഉത്തര്‍പ്രദേശിലെ ബഹ്‌റൈച്ചില്‍ നടന്നത്. നാട്ടുകാരെ ഭീതിയിലാഴ്ത്തിയ പുള്ളിപ്പുലിയെ പിടിക്കാനായി വനംവകുപ്പ് സ്ഥാപിച്ച കെണിയില്‍ ആടിനെ മോഷ്ടിക്കാന്‍ എത്തിയ കള്ളന്‍ തന്നെയാണ് കുടുങ്ങിയത്.

ഉംറി ഗ്രാമത്തിലെ ഫഖര്‍പൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. പുലിക്കെണിയില്‍ വെച്ചിരുന്ന ആടിനെ മോഷ്ടിക്കാനായി രാത്രിയില്‍ പ്രദീപ് കുമാര്‍ കൂട്ടിനകത്ത് കയറുകയായിരുന്നു. അപ്പോഴേ തന്നെ കൂടിന്റെ ഓട്ടോമാറ്റിക് വാതില്‍ അടഞ്ഞു, പുറത്തേക്ക് രക്ഷപ്പെടാനായില്ല. നിരവധി ശ്രമങ്ങള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് പ്രദീപ് മൊബൈല്‍ ഉപയോഗിച്ച് പരിചിതരെ വിളിച്ച് വിവരം അറിയിച്ചു.

നാട്ടുകാര്‍ വനംവകുപ്പിനെ അറിയിച്ചതോടെ ഉദ്യോഗസ്ഥര്‍ പുലര്‍ച്ചെയോടെ സ്ഥലത്തെത്തി വാതില്‍ തുറന്ന് ഇയാളെ പുറത്തെടുത്തു. സംഭവത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ”കൂട് ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്നും ആട് സുരക്ഷിതമാണോ എന്നും പരിശോധിക്കാനാണ് കയറിയത്” എന്നായിരുന്നു പ്രദീപിന്റെ വ്യാജ വിശദീകരണം.

അടുത്തിടെ, ഗ്രാമത്തിലെ 55 കാരിയായ ശാന്തി ദേവി പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ മരിച്ച പശ്ചാത്തലത്തിലാണ് പ്രദീപിന്റെ വീട്ടില്‍ നിന്ന് 500 മീറ്റര്‍ അകലെയായി കെണി സ്ഥാപിച്ചിരുന്നത്.

പുലിക്കെണികളില്‍ കയറുന്നത് ഏറെ അപകടകാരിയാണെന്ന് ഡി.എഫ്.ഒ രാം സിംഗ് യാദവ് മുന്നറിയിപ്പു നല്കി. ”വാതില്‍ ദേഹത്ത് പതിച്ചിരുന്നെങ്കില്‍ ഗുരുതരമായ പരിക്ക് ഉണ്ടായേനേ, പിന്നെ പുള്ളിപ്പുലി സമീപത്തുണ്ടായിരുന്നെങ്കില്‍ അതിലും വലിയ അപകടം സംഭവിക്കുമായിരുന്നുവെന്നും” അദ്ദേഹം പറഞ്ഞു. പ്രദേശവാസികള്‍ കെണികളില്‍ നിന്ന് മാറിനില്‍ക്കണമെന്ന് വനംവകുപ്പ് അഭ്യര്‍ഥിച്ചു.

Continue Reading

Trending