Connect with us

kerala

സി.പി.എമ്മിന്റേത് സര്‍ക്കാറിനെതിരായ വിമര്‍ശനങ്ങളില്‍ പ്രതിരോധിക്കേണ്ട യാത്ര : പി.എം.എ സലാം

ബിജെപിക്കെതിരെ ഒരിടത്തുപോലും പ്രതികരിച്ചില്ല. ജനങ്ങളില്‍ നിന്നും ഒളിച്ചോടുന്ന മുഖ്യമന്ത്രിയായി പിണറായി മാറി

Published

on

മലപ്പുറം: പിണറായി സര്‍ക്കാറിന്റെ ദുര്‍ഭരണത്തില്‍ പൊറുതി മുട്ടിയ ജനങ്ങള്‍ മാറി ചിന്തിച്ചു തുടങ്ങിയെന്നും അതിന്റെ ഫലമാണ് തദ്ദേശ സ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലമെന്നും മുസ്ലിംലീഗ് സംസ്ഥാന ജനറല്‍സെക്രട്ടറി പി.എം.എ സലാം. മലപ്പുറത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. സിറ്റിങ് സീറ്റിലടക്കം ദയനീയ പരാജയമാണ് എല്‍.ഡി.എഫിനു ഏറ്റുവാങ്ങേണ്ടിവന്നത്. വിലക്കയറ്റത്തില്‍ ജനം ദുരിതമനുഭവിക്കുന്നതിനിടെയാണ് സംസ്ഥാനസര്‍ക്കാര്‍ ബജറ്റിലൂടെയും ജനങ്ങളെ ബുദ്ധിമുട്ടിച്ചത്. പ്രയാസമുനഭവിക്കുന്ന ജനങ്ങളുടെ തലക്കുമീതെ കൂടുതല്‍ ഭാരം കയറ്റിവെച്ച് അവരെ പിന്നെയുംപിന്നെയും പീഡിപ്പിക്കുകയാണ്. അതിനുള്ള തിരിച്ചടിയാണ് ഉപതെരഞ്ഞെടുപ്പിലേറ്റ പ്രഹരം. ഈ പരാജയം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. തൃക്കാക്കരയില്‍ തുടങ്ങിയതാണ്. ഇപ്പോള്‍ ഒരു നിയമസഭാതിരഞ്ഞെടുപ്പ് നടന്നാല്‍ ഇടതുപക്ഷത്തിന് കെട്ടിവച്ച കാശ് പോലും തിരിച്ചുകിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാറിനെതിരെ ഉയരുന്ന വിമര്‍ശനങ്ങളില്‍ നിന്നും ശ്രദ്ധതിരിക്കാനാണ് സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ നേതൃത്വത്തില്‍ ജനകീയ പ്രതിരോധ ജാഥ ആരംഭിച്ചത്. എന്നാല്‍ ഈ യാത്ര പാര്‍ട്ടിയെ തന്നെ പ്രതിരോധിക്കേണ്ട യാത്രയായി മാറി. യാത്രയുടെ സര്‍വ്വ ലക്ഷ്യങ്ങളും പൊളിഞ്ഞു. എത്ര യാത്ര നടത്തിയാലും സര്‍ക്കാരിന്റെ പരാജയം മറച്ചുവെക്കാനാകില്ല. ജാഥ കേന്ദ്രത്തിനെതിരെയെന്നാണ് തുടക്കത്തില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഒരിടത്തു പോലും ഇവര്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പറയുന്നില്ല. ബിജെപിക്കെതിരെ ഒരിടത്തുപോലും പ്രതികരിച്ചില്ല. ജനങ്ങളില്‍ നിന്നും ഒളിച്ചോടുന്ന മുഖ്യമന്ത്രിയായി പിണറായി മാറി. ഭരണ പരാജയം മൂടിവെക്കാന്‍ എത്ര ജാഥ നടത്തിയിട്ടും കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഈ വിഷയത്തില്‍ പിണറായി വി.എസിനെ മാതൃകയാക്കണം. പണ്ട് കേരളത്തിന്റെ റേഷന്‍ വിഹിതം കേന്ദ്രം കുറച്ച സമയത്ത് അന്നത്തെ മുഖ്യമന്ത്രി വി.എസ്. ഡല്‍ഹിയില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. മുഴുവന്‍ എം.എല്‍.എമാരെയും പങ്കെടുപ്പിച്ചു നടത്തിയ മാര്‍ച്ച് രാജ്യം ചര്‍ച്ച ചെയ്തു. അത്തരത്തിലൊരു പ്രതിഷേധ മാര്‍ച്ചു നടത്താന്‍ പിണറായിക്കു ധൈര്യമുണ്ടാവില്ല. കേന്ദ്ര സര്‍ക്കാരിനെതിരെ നിയമസഭക്കകത്ത് മാത്രം പ്രതിരോധിക്കുന്ന പാര്‍ട്ടിയായി സി.പി.എം മാറി. പാചക വാതക വില വര്‍ദ്ധിച്ച സമയത്ത് നടുറോഡിലിറങ്ങി സമരം ചെയ്ത പാര്‍ട്ടി സെക്രട്ടറിയായിരുന്നു പിണറായി. എന്നാല്‍ ഇപ്പോള്‍ ഒരു സമരവുമില്ല. നിയമസഭയിലെ സാങ്കേതിക ഭൂരിപക്ഷമില്ലാതെ ഇപ്പോള്‍ സര്‍ക്കാരിന് യാതൊരു ജന പിന്തുണയുമില്ല. ജനങ്ങളോടൊപ്പം നില്‍ക്കുന്ന പാര്‍ട്ടി എന്ന നിലക്ക് യു.ഡി.എഫ് ശക്തമായ സമരപരിപാടികള്‍ നടത്തും. എന്നാല്‍ അതിനെ പൊലീസിനെ ഉപയോഗിച്ച് തകര്‍ക്കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. ദേശീയ തെരഞ്ഞെടുപ്പുഫലത്തില്‍ ബി.ജെ.പിക്ക് കാര്യമായ മുന്നേറ്റമുണ്ടാക്കാനായിട്ടില്ല. ബി.ജെ.പിക്കെതിരെ എല്ലാ മതേതരകക്ഷികളും ഒന്നിച്ചു നില്‍ക്കേണ്ട സമയം അതിക്രമിച്ചു. രാജ്യത്തെ ഓരോ പാര്‍ട്ടികളും വിശാലമായ രാജ്യതാല്‍പര്യത്തിനൊപ്പം നില്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഇന്ദിരാഗാന്ധിയെ ഫേസ്ബുക്കിലൂടെ അപമാനിച്ചു; ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

Published

on

ഫേസ്ബുക്കിലൂടെ മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ വികലമായി ചിത്രീകരിച്ച ആർഎസ്എസ് പ്രവർത്തകൻ റിമാൻഡിൽ. ഷൊർണൂർ മുണ്ടായ സ്വദേശി ഉണ്ണികൃഷ്ണനെയാണ് ഷൊർണൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഉണ്ണികൃഷ്ണൻ SRR ഉണ്ണി എന്ന ഫേസ്ബുക്ക് അക്കൗണ്ടിലൂടെ മുൻ ഇന്ത്യൻ പ്രധാനമന്ത്രിയെ വികലമായി ചിത്രീകരിച്ച സന്ദേശം പങ്കുവെച്ചതിനാണ് പൊലീസ് ഇയാൾക്കെതിരെ നടപടി സ്വീകരിച്ചത്.

കഴിഞ്ഞ മെയ് 16നാണ് ഇയാൾ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ഇന്ദിരാഗാന്ധിയുടെ ചിത്രം വികലമാക്കിക്കൊണ്ടുള്ള സന്ദേശം പങ്കുവെച്ചത്. ഇത് സമൂഹമാധ്യമത്തിൽ പലരും ഷെയർ ചെയ്യപ്പെട്ടിരുന്നു. ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിൽ നിന്നും ലഭിച്ച വിവരപ്രകാരം ഷൊർണൂർ പൊലീസ് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Continue Reading

kerala

കേരള ഫുട്ബോൾ ടീം മുൻ ക്യാപ്റ്റൻ എ നജ്മുദ്ദീൻ അന്തരിച്ചു

Published

on

കേരള ഫുട്ബോൾ ടീം മുൻ ക്യാപ്റ്റൻ എ.നജ്മുദ്ദീൻ അന്തരിച്ചു. 72 വയസ്സായിരുന്നു. കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ശ്വാസകോശ സംബന്ധമായ രോഗത്തെ തുടർന്നായിരുന്നു അന്ത്യം. 1973 മുതൽ 1981 വരെ കേരളത്തിന് വേണ്ടി സന്തോഷ് ട്രോഫി കളിച്ചിട്ടുണ്ട്.

1973ൽ ആദ്യമായി സന്തോഷ് ട്രോഫി നേടിയ കേരള ടീമിൽ അംഗമായിരുന്നു നജ്മുദ്ദീൻ. അന്ന് ഫൈനലിൽ ക്യാപ്റ്റൻ മണിയുടെ രണ്ട് ഗോളുകൾക്ക് അസിസ്റ്റ് നൽകിയത് നജ്മുദീൻ ആയിരുന്നു. 1975ലെ സന്തോഷ് ട്രോഫിയിൽ മികച്ച താരത്തിനുള്ള പുരസ്കാരവും ലഭിച്ചിരുന്നു.

Continue Reading

kerala

ദലിത് യുവതിയെ കള്ളക്കേസിൽ കുടുക്കിയ സംഭവം; അന്വേഷണം ക്രൈംബ്രാഞ്ചിന്

മനുഷ്യവകാശ കമ്മീഷന്‍ ഉത്തരവ് പ്രകാരമാണ് ജില്ലക്കു പുറത്തുളള ഉദ്യോഗസ്ഥന്‍ അന്വേഷിക്കുന്നത്

Published

on

പേരൂര്‍ക്കട പൊലീസ് സ്റ്റേഷനില്‍ ദളിത് സ്ത്രീയെ കസ്റ്റഡിയില്‍ വെച്ച് മാനസികമായ പീഡിപ്പിച്ച സംഭവം പത്തനംതിട്ട ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ എ വിദ്യാധരന്‍ അന്വേഷിക്കും. മനുഷ്യവകാശ കമ്മീഷന്‍ ഉത്തരവ് പ്രകാരമാണ് ജില്ലക്കു പുറത്തുളള ഉദ്യോഗസ്ഥന്‍ അന്വേഷിക്കുന്നത്.

ബിന്ദു ജോലിക്ക് നിന്ന വീട്ടിൽനിന്ന് സ്വർണ്ണമാല കാണാനില്ലെന്ന് വീട്ടുടമ പരാതി നൽകിയതിനെ തുടർന്നാണ് പേരൂർക്കട പൊലീസ് സ്റ്റേഷനിൽ എത്തിച്ച് എസ്ഐ ഉൾപ്പടെയുള്ളവർ ബിന്ദുവിനോട് ക്രൂരമായി പെരുമാറിയത്. ഒരു ദിവസം സ്റ്റേഷനിൽ പട്ടിണിക്കിട്ടു. കുടിക്കാൻ വെള്ളം പോലും നൽകിയില്ല. നടത്തി. കള്ളന്മാരെ പോലെ നാട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. താൻ മോഷണം നടത്തിയിട്ടില്ലെന്ന് കരഞ്ഞു പറഞ്ഞിട്ടും കേൾക്കാൻ തയ്യാറായില്ലെന്ന് ബിന്ദു പരാതി നൽകി.

നേരത്തെ കന്റോണ്‍മെന്റ് എസിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എഎസ്‌ഐ പ്രസന്നനെയും, സ്‌പെഷ്യല്‍ ബ്രാഞ്ച് എസിയുടെ റിപ്പോര്‍ട്ടിന്മേല്‍ എസ്‌ഐ എസ് ജി പ്രസാദിനെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു. ബിന്ദുവിനെ ഏറ്റവും കൂടുതല്‍ ഭീഷണിപ്പെടുത്തിയത് എഎസ്‌ഐ പ്രസന്നന്‍ ആണെന്നാണ് കണ്ടോന്മെന്റ് അസിസ്റ്റന്റ് കമ്മീഷ്ണറുടെ റിപ്പോര്‍ട്ടിലുള്ളത്. പ്രസന്നന് ബിന്ദുവിനെ ചോദ്യം ചെയ്യാന്‍ അധികാരം ഇല്ലായിരുന്നു. അന്ന് ജി ഡി ചാര്‍ജ് മാത്രമാണ് പ്രസന്നനു ഉണ്ടായിരുന്നത്.കസ്റ്റഡിയിലുള്ള പ്രതിയുടെ സുരക്ഷ നോക്കേണ്ട ചുമതല മാത്രമാണ് പ്രസന്നന്.

Continue Reading

Trending