Connect with us

kerala

അമേരിക്കയില്‍ ആദ്യമായി സമൂഹ ഇഫ്താര്‍ നടത്തി വിവിധ മുസ്‌ലിം സംഘടനകള്‍; ആല്‍ബര്‍ട്ട് പാലസില്‍ നടന്ന വിരുന്നില്‍ നിരവധി പ്രമുഖര്‍ പങ്കെടുത്തു

Published

on

അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായി ന്യൂജേഴ്‌സിയിലെ റോയല്‍ ആല്‍ബര്‍ട്ട്‌സ് പാലസില്‍ എം എം എന്‍ ജെയുടേയും നന്മയുടേയും മുഖ്യ കാര്‍മികത്വത്തില്‍ വിവിധ മുസ്‌ലിം സംഘടനകള്‍ ചേര്‍ന്നുകൊണ്ട് സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്ന് പങ്കെടുത്തവര്‍ക്കും അതിഥികള്‍ക്കും പ്രത്യേകമായ അനുഭവമായി മാറി.

മാര്‍ച്ച് 26ആം തീയതി വൈകിട്ട് ന്യൂ ജേഴ്‌സിയില്‍ സംഘടിപ്പിച്ച സമൂഹഇഫ്താര്‍ വിരുന്നില്‍ നാനൂറോളം മുസ്‌ലിം കുടുംബങ്ങളും 150ല്‍ പരം അമേരിക്കയിലെ വിവിധ സാമൂഹിക സാംസ്‌കാരിക സന്നദ്ധ സേവന സംഘടന നേതാക്കളും, പ്രശസ്തരായ മാധ്യമപ്രവര്‍ത്തകരും, എഴുത്തുകാരും , ബ്ലോഗര്‍മാരും പങ്കെടുത്തു.

വളരെ ചിട്ടയോടെയും ആസൂത്രണത്തോടെയും സംഘടിപ്പിച്ച ചടങ്ങില്‍ വൈകുന്നേരത്തോടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ അതിഥികളെ വളരെ ആദരപൂര്‍വ്വം പരമ്പരാഗതമായ രീതിയില്‍ തന്നെ ആതിഥേയമരുളി സ്വീകരിച്ചിരുന്നു. തുടര്‍ന്ന് കൃത്യ സമയത്ത് തുടങ്ങിയ ഇന്റര്‍ഫേയ്ത്ത് ഇഫ്താര്‍ നൈറ്റ് പരിപാടി പങ്കെടുത്ത ആളുകളുടെ സാന്നിധ്യം കൊണ്ടും മതേതര കാഴ്ചപ്പാട്ടോടുകൂടി അമേരിക്കയിലെ മുസ്ലിം സമൂഹം സംഘടിപ്പിച്ച പ്രോഗ്രാമിനെ പ്രകീര്‍ത്തിച്ചുള്ള സംസാരങ്ങള്‍ കൊണ്ടും വളരെയധികം ശ്രദ്ധേയമായി. അനാന്‍ വദൂദ എന്ന കൊച്ചു കുട്ടിയുടെ ഖുര്‍ആന്‍ പാരായണത്തോടെ ആരംഭിച്ച പരിപാടിയില്‍ നന്മയുടെയും , എം എം എന്‍ ജെ യുടെയും നേതാവ് ഡോക്ടര്‍ സമദ് പൊന്നേരിയുടെ സ്വാഗത പ്രസംഗത്തില്‍ പ്രളയ സമയത്ത് നന്മ കേരളത്തിനു നല്‍കിയ സേവനങ്ങള്‍ വിശദീകരിച്ചു.

മുന്‍ ഫൊക്കാന പ്രസിഡണ്ടും, ഗുരുകുലം സ്‌കൂള്‍ പ്രിന്‍സിപ്പലും ജനനി മാസിക എഡിറ്ററുമായ ജെ മാത്യൂസ് മതങ്ങളും മനുഷ്യരും തമ്മില്‍ സമരസപ്പെട്ടു ഐക്യത്തോടെ പ്രവര്‍ത്തിക്കേണ്ട പ്രാധാന്യം ചൂണ്ടിക്കാട്ടി മുഖ്യപ്രഭാഷണം നടത്തി. സി.എച്ച് മുഹമ്മദ് കോയ വിദ്യാഭ്യാസത്തിനും , ഭാഷക്കും സംസ്‌കാരത്തിനും നല്‍കിയ സംഭാവനകള്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. തുടര്‍ന്ന് സംസാരിച്ച ലോംഗ് ഐലന്റ് ഇന്റര്‍ഫേയത്ത് ഇന്‍സ്റ്റിറ്റിയൂട്ട് തലവനും പ്രസ്ത യൂറോളജിസ്റ്റുമായ ഡോക്ടര്‍ ഉണ്ണി മൂപ്പന്‍ കേരളത്തിലെ വിവിധ മതങ്ങളുടെ വഴികളും വേരുകളും വിശദീകരിച്ചു. ലോകത്ത് ഏതൊരു ഭാഗത്ത് വ്യാപിക്കുന്നതിനും മുമ്പേ അബ്രഹാമിക് മതങ്ങള്‍ കേരളത്തില്‍ വേരുന്നിയതായി അദ്ദേഹം സോദാഹരണം ചൂണ്ടിക്കാട്ടി. യഹൂദ കൃസ്ത്യന്‍ , ഇസ്ലാം മതങ്ങളെ സ്വാഗതം ചെയ്ത ഹിന്ദു സഹോദരന്മാരുടെ വിശാല മനസ്‌കത അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. ഫോമയുടെ മുന്‍ പ്രസിഡണ്ടും, അറിയപ്പെടുന്ന പൊതു പ്രവര്‍ത്തകനുമായ അനിയന്‍ ജോര്‍ജ് പവിത്രമായ റംസാന്‍ മാസത്തില്‍ മുസ്ലിം സഹോദരന്മാര്‍ ഇത്തരം മഹത്തായ ഒരു ആശയത്തിനു തുടക്കം കുറിച്ച നേതൃത്വത്തെ . അഭിനന്ദിച്ചു.

ഏഷ്യാനെറ്റ് യു.എസ് ചീഫ് കറസ്‌പോണ്ടന്റും, പ്രശസ്ത മാധ്യമ പ്രവര്‍ത്തകനുമായ കൃഷ്ണ കിഷോര്‍ കോഴിക്കോട്ടുകാരനായ അദ്ദേഹത്തിന്റെ നാട്ടിലെ നോമ്പനുഭവങ്ങള്‍ ഹൃദ്യമായി പങ്കുവെക്കുകയും എന്നാല്‍ ഇന്ന് കാണുന്ന ചില ദുഷ്പ്രവണതകളില്‍ ആശങ്ക പങ്കു വെക്കുകയും ചെയ്തു. എങ്കിലും നാട്ടിലെ പഴയ അതേ അനുഭവം അമേരിക്കയിലും ലഭിച്ചതിലുള്ള സന്തോഷം മറച്ചു വെക്കാതെ പ്രകടിപ്പിച്ചു. യു.എസ്.എ കെ.എം.സി.സിയുടെ പ്രസിഡണ്ടും നന്മയുടെ സ്ഥാപക പ്രസിഡണ്ടുമായ യു.എ നസീര്‍ തുടര്‍ന്ന് സംസാരിച്ചു. നന്മ നിറഞ്ഞ ഈ സദുദ്യമത്തിനു പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ ആശംസ അറിയിച്ചതോടൊപ്പം ഈ പരിപാടി കൂടുതല്‍ വിപുലമായ രീതിയില്‍ എല്ലാവര്‍ഷവും മതേതര ഐക്യം കാത്തുസൂക്ഷിച്ചുകൊണ്ട് മുന്നോട്ടുകൊണ്ടുപോകാന്‍ സംഘാടകര്‍ ശ്രമിക്കുമെന്ന് ഉറപ്പ് നല്‍കി. തുടര്‍ന്നു നടന്ന പാനല്‍ ചര്‍ച്ച ഡോക്ടര്‍ അന്‍സാര്‍ കാസിം നിയന്ത്രിച്ചു. ചര്‍ച്ചകളില്‍ വിജേഷ് കാരാട്ട് (കെ.എ.എന്‍ ജെ), സജീവ് കുമാര്‍ ( കെ. എച്ച്. എന്‍ .ജെ) , ജോസ് കാടാപുറം (കൈരളി ടി.വി ), ഷീല ശ്രീകുമാര്‍ (കരുണ ചാരിറ്റീസ് ) ഡോക്ടര്‍ സാബിറ അസീസ് (എം .എം .എന്‍ ജെ) റവ. തോമസ് കെ. തോമസ് (മാര്‍ത്തോമ ചര്‍ച്ച ) ഡോക്ടര്‍ പി.എം മുനീര്‍ (എം .എം .എന്‍ ജെ). ജിബി തോമസ് (ഫോമ), ബോബി ലാല്‍ (ബ്ലോഗര്‍) എന്നിവര്‍ പങ്കെടുത്തു. അസീസ് ആര്‍ വി . റംസാന്‍ സന്ദേശം പങ്കു വെച്ചു. ഫിസറോസ് കോട്ട നന്ദി രേഖപ്പെടുത്തി.ചര്‍ച്ചകള്‍ സമയബന്ധിതമായി അവസാനിക്കുകയും ചെയ്തു. പ്രശസത മാധ്യമ പ്രവര്‍ത്തകര്‍ ജോര്‍ജ് ജോസഫ് (ഇ മലയാളി) 1 മധു കൊട്ടാരക്കര ( 24 ചാനല്‍ ) ഡോക്ടര്‍ അബ്ദുല്‍ അസീസ് (കെ.എം.ജി), ജയിംസ് മാത്യു (ഫോമ) വ്യവസായികളായ എരഞ്ഞിക്കല്‍ ഹനീഫ്, ദിലീപ് വര്‍ഗ്ഗീസ് തുടങ്ങിയവര്‍ മുഖ്യാഥിതികളായിരുന്നു. നോമ്പുതുറയും പ്രാര്‍ത്ഥനയും കഴിഞ്ഞതിനുശേഷം ഹൃദ്യമായ രീതിയില്‍ മലബാര്‍ സവിശേഷതകള്‍ നിറഞ്ഞ വിഭവ സമൃദ്ധമായ ഭക്ഷണവും തുടര്‍ന്നു യൂത്ത് ലോ പ്രോഗ്രാമും തറാവീഹ് നിസ്‌കാരവും കഴിഞ്ഞ ശേഷമാണ് എല്ലാവരും പിരിഞ്ഞത്. അസ്ലം ഹമീദ് , അജാസ് നെടുവഞ്ചേരി , സാജിദ് കരീം, കുര്‍ഷിദ് റഷീദ്,ഇംതിയാസ് രണ്ടത്താണി , അലീന ജബ്ബാര്‍, നാജിയ അസീസ് തുടങ്ങിയവര്‍ പരിപാടികള്‍ നിയന്ത്രിച്ചു. പങ്കെടുത്തവര്‍ക്കും കുടുംബാംഗങ്ങള്‍ക്കും എല്ലാം മനസ്സില്‍ തട്ടിയ അനുഭവമായി മാറി. അമേരിക്കയിലെ പ്രശസ്തരായ ബ്ലോഗര്‍മാരും ആവേശപൂര്‍വം പരിപാടിയില്‍ പങ്കെടുത്തു.

kerala

അഹമ്മദാബാദിലെ വിമാനദുരന്തം ഞെട്ടിപ്പിക്കുന്നത്; സാദിഖലി ശിഹാബ് തങ്ങള്‍

അഹമ്മദാബാദിലെ വിമാന അപകടത്തില്‍ അനുശോചിച്ച് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍.

Published

on

അഹമ്മദാബാദിലെ വിമാന അപകടത്തില്‍ അനുശോചിച്ച് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. അഹമ്മദാബാദിലെ വിമാനദുരന്തം ഞെട്ടിപ്പിക്കുന്നതെന്നും സ്വപ്നങ്ങളിലേക്ക് ചിറക് വിരിച്ചുയരുകയായിരുന്ന നിരവധി ജീവനുകളാണ് ആകാശ ദുരന്തത്തില്‍ നഷ്ടമായതെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.

യാത്രക്കാര്‍ക്ക് പുറമെ കെട്ടിടത്തിലുണ്ടായിരുന്നവര്‍ക്കും ജീവാപായം സംഭവിച്ചുവെന്ന വാര്‍ത്തകളാണ് കേള്‍ക്കുന്നത്. ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും വലിയ വിമാന ദുരന്തങ്ങളിലൊന്നിനാണ് രാജ്യം സാക്ഷിയായത്. വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു. കുടുംബാംഗങ്ങളുടെ വേദനയില്‍ പങ്കുചേരുന്നു.- സാദിഖലി ശിഹാബ് തങ്ങള്‍ ഫേസ്ബുക്കില്‍ കുറിച്ചു

Continue Reading

kerala

പരിഹാര മാര്‍ഗങ്ങള്‍ക്ക് ശമിപ്പിക്കാന്‍ കഴിയാത്ത വിങ്ങുന്ന വേദനയാണ് അഹമ്മദാബാദിലെ വിമാനാപകടം; പികെ കുഞ്ഞാലിക്കുട്ടി

അഹമ്മദാബാദ് വിമാനാപകടത്തില്‍ അനുശോചിച്ച് മുസ്‌ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി

Published

on

അഹമ്മദാബാദ് വിമാനാപകടത്തില്‍ അനുശോചിച്ച് മുസ്‌ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. പരിഹാര മാര്‍ഗങ്ങള്‍ക്ക് ശമിപ്പിക്കാന്‍ കഴിയാത്ത വിങ്ങുന്ന വേദനയാണ് അഹമ്മദാബാദിലെ വിമാനാപകടമെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ‘കേട്ട വാര്‍ത്തയുടെ നടുക്കം വിട്ടുമാറുന്നില്ല, അഹമ്മദാബാദില്‍ നിന്ന് ഒരുപാട് പ്രതീക്ഷകളുമായി എയര്‍ ഇന്ത്യ വിമാനത്തില്‍ പറന്നുയര്‍ന്ന ഇന്ത്യക്കാരും വിദേശ രാജ്യക്കാരുമായ ഇരുന്നൂറിലധികം മനുഷ്യര്‍ എരിഞ്ഞില്ലാതായിരിക്കുന്നു എന്നത് എത്ര സങ്കടകരമായ വാര്‍ത്തയാണ്’- പികെ കുഞ്ഞാലിക്കുട്ടി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

വിമാനം തകര്‍ന്നു വീണ കെട്ടിടത്തിലുണ്ടായ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൂടി ജീവന്‍ നഷ്ടമായിരിക്കുന്നു എന്നതും വേദനാജനകമായി. മരിച്ചവരില്‍ മലയാളിയായ രഞ്ജിതയും ഉണ്ടെന്നറിയുന്നു. വാക്കുകള്‍ക്കോ, മറ്റെന്തെങ്കിലും പരിഹാര മാര്‍ഗങ്ങള്‍ക്കോ ശമിപ്പിക്കാന്‍ കഴിയാത്ത വിങ്ങുന്ന വേദനയാണ് ഇന്നത്തെ സായാഹ്നം രാജ്യത്തിന് നല്‍കിയിരിക്കുന്നത്. വിമാന ദുരന്തത്തില്‍ മരണപ്പെട്ട മലയാളിയായ രഞ്ജിതയടക്കമുള്ള മുഴുവന്‍ മനുഷ്യര്‍ക്കും അനുശോചനം നേരുന്നു.-കുഞ്ഞാലിക്കുട്ടി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു

Continue Reading

kerala

രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു; ആക്ടീവ് കേസുകള്‍ 7000 കടന്നു

നിലവില്‍ 2165 ആക്ടീവ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്

Published

on

രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു. രാജ്യത്ത് 24 മണിക്കൂറിനിടെ 33 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും 3 മരണങ്ങളും സ്ഥിരീകരിക്കുകയും ചെയ്തു. നിലവില്‍ ആക്ടീവ് കേസുകളുടെ എണ്ണം 7154 ആയി ഉയര്‍ന്നിട്ടുണ്ട്.

അതേസമയം, കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ കോവിഡ് കേസുകള്‍ കുറഞ്ഞിട്ടുണ്ട്. നിലവില്‍ 2165 ആക്ടീവ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേസമയം രാജ്യത്ത് കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചു. മഹാരാഷ്ട്രയില്‍ രണ്ട് മരണങ്ങളും മധ്യപ്രദേശില്‍ ഒരു മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്.

കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ മന്ത്രി ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പ്രായമായവരിലും അനുബന്ധ രോഗമുള്ളവരിലും കോവിഡ് ഗുരുതരമാവാന്‍ സാധ്യതയുള്ളതിനാല്‍ ഇവര്‍ക്ക് പ്രത്യേക ശ്രദ്ധ വേണമെന്ന് മന്ത്രി വ്യക്തമാക്കി.
പൊതുസ്ഥലങ്ങളിലും യാത്രകളിലും മാസ്‌ക്ക് ധരിക്കുന്നത് നിര്‍ബന്ധമാക്കി. ജലദോഷം, തൊണ്ടവേദന,ചുമ, ശ്വാസതടസ്സം തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ നിര്‍ബന്ധമായും മാസ്‌ക്ക് ധരിക്കണം. ആശുപത്രികളില്‍ മാസ്‌ക്ക് നിര്‍ബന്ധമാക്കണമെന്നും അനാവശ്യ സന്ദര്‍ശനങ്ങള്‍ ഒഴിവാക്കണമെന്നും മന്ത്രി കൂട്ടിചെര്‍ത്തു.

ഇടയ്ക്കിടയ്ക്ക് സോപ്പ് ഉപയോഗിച്ചോ സാനിറ്റൈസര്‍ ഉപയോഗിച്ചോ കൈകള്‍ വൃത്തിയാക്കണമെന്നും ആരോഗ്യമന്ത്രി നിര്‍ദേശിച്ചു. ദക്ഷിണ പൂര്‍വേഷിയന്‍ രാജ്യങ്ങളില്‍ വ്യാപിക്കുന്ന ഒമിക്രോണ്‍ ജെഎന്‍1 വകഭേദങ്ങളായ എല്‍എഫ്7, എക്‌സ്.എഫ്.ജി എന്നിവയാണ് കേരളത്തില്‍ കൂടുതലായി കണ്ടുവരുന്നത്. ഈ വകഭേദങ്ങള്‍ക്ക് തീവ്രത കുറവാണെങ്കിലും രോഗ വ്യാപന ശേഷി കൂടുതലാണ്. കോവിഡ് വകഭേദം തിരിച്ചറിയാനായുള്ള ജിനോമിക് സീക്വന്‍സിങ് നടന്നുവരികയാണെന്നും മന്ത്രി കൂട്ടിചേര്‍ത്തു.

Continue Reading

Trending