Connect with us

Culture

കേരളത്തിന്റെ എസ്.ബി.ടി വിടപറയുമ്പോള്‍

Published

on

കേരളത്തിന്റെ കാല്‍ശതമാനത്തോളം ബാങ്കിങ് ഇടപാടുകള്‍ നടത്തിവന്ന സ്റ്റേറ്റ്ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ഇന്നലെ നാമാവശേഷമായിരിക്കുന്നു. ട്രാവന്‍കൂര്‍ ബാങ്ക് ലിമിറ്റഡ് എന്ന പേരില്‍ 1945ല്‍ തിരുവനന്തപുരത്ത് ആരംഭിച്ച കേരളത്തിന്റെ സ്വന്തവും അഭിമാനവുമായ വലിയൊരു ധനകാര്യസ്ഥാപനമാണ് ലയനമെന്ന പേരില്‍ പിടിച്ചടക്കപ്പെട്ടിരിക്കുന്നത്. പുതിയ ധനകാര്യവര്‍ഷമായ ഇന്നുമുതല്‍ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ്ബാങ്ക് ഓഫ് ഇന്ത്യ എന്ന പേരിലായിരിക്കും ഇതറിയപ്പെടുക. രാജ്യത്തെ അഞ്ചുബാങ്കുകള്‍ സ്റ്റേറ്റ്് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിച്ചതോടെയാണ് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ സ്വയം ഇല്ലാതാകുന്നത്. ഇനി എസ്.ബി.ടിയുടെ 1157 ശാഖകളും സ്റ്റേറ്റ്ബാങ്ക് ഓഫ് ഇന്ത്യ എന്ന പേരിലാകും അറിയപ്പെടുക. പതിനെട്ടു സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണപ്രദേശങ്ങളിലുമായി 1.61 ലക്ഷം കോടിയുടെ വിറ്റുവരവും 1602 എ.ടി.എമ്മുകളുമുള്ള ബാങ്കിന് 2015ലെ കണക്കുപ്രകാരം 1,50,473 കോടി രൂപ നിക്ഷേപവും 69,907 കോടിരൂപ വായ്പയും ഉണ്ടായിരുന്നു. ഏകദേശം നാനൂറ് കോടിയോളം രൂപയുടെ ലാഭമുണ്ടായിരുന്ന ബാങ്കാണ് ഇപ്പോഴില്ലാതായിരിക്കുന്നത്. 1959ലാണ് പാര്‍ലമെന്റിന്റെ അംഗീകരാത്തോടെ എസ്.ബി.ടി സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അസോസിയേറ്റ് ബാങ്കായത്.1960ല്‍ തന്നെ മദ്രാസില്‍ ശാഖ തുറന്നു. ആദ്യകാലത്ത് സര്‍ക്കാര്‍ ട്രഷറിയായും പൊതുബാങ്കിംഗ് സേവനങ്ങളും നടത്തിവന്ന ബാങ്ക് ഏതാനും ബാങ്കുകളെ ഏറ്റെടുക്കുകയും ചെയ്തു.

ഏറെക്കാലത്തെ പരിശോധനകള്‍ക്കും പരിദേവനങ്ങള്‍ക്കും ശേഷമാണ് കേന്ദ്രസര്‍ക്കാര്‍ ഒടുവില്‍ ഇത്തരമൊരു ലയനതീരുമാനം കൈക്കൊണ്ടിട്ടുള്ളത്. ഈ വര്‍ഷം ഫെബ്രുവരി പതിനഞ്ചിനാണ് കേന്ദ്രമന്ത്രിസഭ ഇതടക്കം അഞ്ചുബാങ്കുകളെ സ്റ്റേറ്റ് ബാങ്കില്‍ ലയിക്കാന്‍ അനുമതി നല്‍കിയത്. ഇനി 22 പൊതുമേഖലാബാങ്കുകള്‍ മാത്രമാണ് ബാക്കിനില്‍ക്കുന്നത്. ജീവനക്കാരുടെ ക്ഷേമാനുകൂല്യങ്ങള്‍, സേവനവേതനവ്യവസ്ഥകള്‍, ജോലിയുടെ സ്ഥിരത, ഉപഭോക്താക്കള്‍ക്കുള്ള സേവനത്തിലെ വ്യത്യാസം തുടങ്ങിയവയായിരുന്നു ബാങ്ക് ലയനത്തിനെതിരായ പരാതികള്‍ക്കടിസ്ഥാനം. 55 വയസ്സ് കഴിഞ്ഞ ജീവനക്കാരെ നിര്‍ബന്ധവിരമിക്കല്‍ പദ്ധതി വഴി പിരിച്ചുവിടാനാണത്രെ തീരുമാനം. പ്രതിഷേധസമരങ്ങളും ധര്‍ണകളും പണിമുടക്കും വരെ ഈ വന്‍ലയനത്തിനെതിരെ എസ്.ബി.ടിയുടെയും എസ്.ബി.ഐയുടെയും ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായി. കേരള സര്‍ക്കാര്‍ പോലും ബാങ്ക് നിലനിര്‍ത്തണമെന്ന് ആവശ്യപ്പെടുകയും വിവിധ കക്ഷികള്‍ ഇതിനനുസരിച്ച് പ്രമേയം പാസാക്കുകയും ചെയ്തു. നിലവില്‍ രണ്ട് ബാങ്കുകളുടെയും ശാഖകള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലങ്ങളില്‍ ഒരു ശാഖ അടച്ചുപൂട്ടുമെന്നായിരുന്നു നേരത്തെയുള്ള പ്രഖ്യാപനമെങ്കിലും ടൗണ്‍ തുടങ്ങിയ പേരുകള്‍ ചേര്‍ത്ത് അവ അവിടെത്തന്നെ നിലനിര്‍ത്തുമെന്നാണ് ഇപ്പോള്‍ സ്‌റ്റേറ്റ് ബാങ്ക് അധികൃതര്‍ അറിയിച്ചിട്ടുള്ളത്. എന്നാല്‍ രണ്ട് ജനറല്‍മാനേജര്‍ ഓഫീസുകളടക്കം 21 ഓഫീസുകള്‍ അടച്ചുപൂട്ടും. 889 ശാഖകളും ശാഖകളും 13775 ജീവനക്കാരുമാണ് എസ്.ബി.ടിക്ക് കേരളത്തില്‍ മാത്രമുള്ളത്. മൂവായിരം പേരെയെങ്കിലും പിരിച്ചുവിടാനാണത്രെ പരിപാടി.
ലക്ഷക്കണക്കിന് എസ്.ബി.ടിയുടെ ഉപഭോക്താക്കള്‍ക്ക് ഇനി തങ്ങളുടെ പഴയ അക്കൗണ്ടുകള്‍ വഴി പണമിടപാട് നടത്താനാകുമോ എന്ന സംശയം നിലനില്‍ക്കുന്നുണ്ട്. അവരില്‍ പലരും ഇതിനകം മറ്റ് ബാങ്കുകളിലേക്ക് മാറിക്കഴിഞ്ഞതായാണ് വാര്‍ത്തകള്‍. പേരുമാറ്റിയാലും ഇടപാടുകള്‍ പുതിയസ്ഥിതിയിലാകുന്നതിന് മാസങ്ങളെടുക്കുമെന്നാണ് കരുതപ്പെടുന്നത്. കേരളത്തിലെ നാനൂറോളം എസ്.ബി.ടി ശാഖകള്‍ പൂട്ടല്‍ ഭീഷണിയിലാണ്. ഇവിടങ്ങളിലെ ഇടപാടുകാര്‍ പുതിയ ശാഖയിലേക്ക് തങ്ങളുടെ അക്കൗണ്ട് മാറ്റേണ്ടിവരും. ഇതോടെ കേരളത്തില്‍ എസ്.ബി.ഐയുടെ കീഴില്‍ 1400 ഓളം ശാഖകള്‍ ഇന്ന് നിലവില്‍ വന്നു.
യഥാര്‍ത്ഥത്തില്‍ ഇത്തരമൊരും ലയനം കൊണ്ട് കേന്ദ്രസര്‍ക്കാരും റിസര്‍വ്ബാങ്കും ഉദ്ദേശിക്കുന്നതെന്താണെന്നത് ജനമനസ്സുകളില്‍ ഇന്നും ആധിയായിത്തന്നെ നിലനില്‍ക്കുകയാണ്. അതിനുപ്രധാനകാരണം കേന്ദ്രത്തിലെ നരേന്ദ്രമോദി സര്‍ക്കാരിന്റെ തെറ്റായ ധനകാര്യനയങ്ങളാണ്. രാജ്യത്തെ സ്വകാര്യ-വിദേശകുത്തകകള്‍ക്ക് തീറെഴുതുന്നതിന്റെ ആദ്യപടിയാണ് ഈ ബാങ്ക് ലയനം. സാധാരണക്കാരന് ഇതുവഴി എന്തുനേട്ടമാണുണ്ടാകുക എന്ന് സാമ്പത്തിക രംഗത്തെ വിദഗ്ധര്‍ ചോദിക്കുന്നു. വന്‍കിട കോര്‍പറേറ്റുകള്‍ക്ക് പരമാവധി ആനുകൂല്യം നല്‍കുന്ന നിലപാടാണ് മോദിസര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നത് പരക്കെയുള്ള ആക്ഷേപമാണ്. ഇന്ത്യയുടെ പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം ആറുലക്ഷം കോടി വരുമെന്നാണ് കണക്ക്. ഇതില്‍ തൊണ്ണൂറ് ശതമാനവും വന്‍കിട കുത്തകകളുടേതാണ്. ടാറ്റ, റിലയന്‍സ്,അദാനി, കിങ്ഫിഷര്‍ പോലുള്ള വന്‍കിട വ്യവസായ സ്ഥാപനങ്ങള്‍ കോടിക്കണക്കിന് രൂപയാണ് വിവിധ ബാങ്കുകളില്‍ കിട്ടാക്കടം വരുത്തിയിരിക്കുന്നത്. കിങ്്ഫിഷര്‍ ഉടമ വിജയ് മല്യ നാടുവിട്ട് ബ്രിട്ടനില്‍ അഭയം തേടിയിരിക്കുന്നു. മറ്റൊരു കോര്‍പറേറ്റ് ഭീമനായ ലളിത് മോഡി രാജ്യത്തെ പറ്റിച്ച് നേരത്തെ തന്നെ നാടുകടന്നു. ഇവരൊക്കെ ചേര്‍ന്ന് രാജ്യത്തെ സമ്പദ് വ്യവസ്ഥയെതന്നെ മുടിക്കുമ്പോള്‍ മോദിയും മറ്റും സാധാരണക്കാരുടെ പിച്ചച്ചട്ടിയില്‍ കയ്യിട്ടുവാരുന്ന നടപടികളുമായി മുന്നോട്ടുപോകുന്നുവെന്ന ആരോപണം പരക്കെ നിലനില്‍ക്കുന്നു. കഴിഞ്ഞ വര്‍ഷം നവംബര്‍ എട്ടിന് പ്രഖ്യാപിച്ച നോട്ടുറദ്ദാക്കല്‍ നടപടി മൂലം രാജ്യത്തെ സാധാരണക്കാരും തൊഴിലാളികളും ചെറുകിട കച്ചവടക്കാരും അനുഭവിച്ച തിക്തഫലം പറഞ്ഞാല്‍ തീരില്ല.
ചെറുകിടവായ്പകള്‍, നിക്ഷേപങ്ങള്‍, മറ്റ് ഇടപാടുകള്‍ തുടങ്ങിയവയാണ് സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ബാങ്ക് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. നിര്‍ഭാഗ്യവശാല്‍ ബാങ്കുകള്‍ക്ക് ഈ ആഗോളവല്‍കരണകാലത്ത് ഇത്തരം ചെറുകിട ഉപഭോക്താക്കളെ ആവശ്യമില്ലെന്നായിരിക്കുന്നു. ആയിരം രൂപയെങ്കിലും മിനിമം ബാലന്‍സ് നിലനിര്‍ത്തണം, എ.ടി.എം ഇടപാടുകള്‍ക്ക് ചാര്‍ജ് നല്‍കണം, വന്‍കിട വായ്പകള്‍ എടുത്ത് പലിശയടക്കം തിരിച്ചടക്കണം തുടങ്ങിയ വലിയ മോഹങ്ങളാണ് സര്‍ക്കാര്‍ മേഖലയിലെപോലും ബാങ്കുകള്‍ക്കുള്ളത്. വലിയ ഇടപാടുകാരിലൂടെ പരമാവധി ലാഭം കൊയ്യുകയാണ് ഇവരുടെ ലക്ഷ്യം. യഥാര്‍ഥത്തില്‍ ഇന്നും ചെറുകിടഇടപാടുകാരുടെ ഇഷ്ടതോഴന്‍ കേരളത്തിലും മറ്റും സഹകരണബാങ്കുകളാകുന്നതിന്റെ കാരണം അവര്‍ സാധാരണക്കാരെ സഹായിക്കുന്നു എന്നതാണ്. ഇവരുടെ സേവനമാണ് എസ്.ബി.ടിയില്‍ നിന്നും എടുത്തുമാറ്റിയിരിക്കുന്നത്. ഫലത്തില്‍ ചെറുകിടവായ്പകള്‍ ഇനി പഴങ്കഥ മാത്രമാകും.സര്‍ക്കാരിന്റെ ഏതുനടപടിയുടെയും അന്തിമലക്ഷ്യം പാവങ്ങളില്‍ പാവപ്പെട്ടവരായിരിക്കണമെന്ന് പറഞ്ഞത് രാഷ്ട്രപിതാവാണ്. ഗൃഹാതുരത്വത്തോടൊപ്പം മലയാളിക്ക് ഏറെ ആശങ്കകളും ബാക്കിവെച്ചാണ് കേരളത്തിന്റെ എസ്.ബി.ടി പടിയിറങ്ങുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

gulf

യുഎഇ സ്വദേശിവല്‍ക്കരണം ലംഘിച്ച 2200 സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുത്തു 

നിലവില്‍ 28,000 കമ്പനികളിലായി 136,000 സ്വദേശികള്‍

Published

on

റസാഖ് ഒരുമനയൂര്‍
അബുദാബി: യുഎഇയില്‍ സ്വകാര്യ മേഖലയിലെ ഈ വര്‍ഷത്തെ ആദ്യപകുതിയിലെ സ്വദേശി വല്‍ക്കരണം ജൂണ്‍ 30ന് മുമ്പ് പൂര്‍ത്തീകരിക്കണമെന്ന് മാനവ വിഭവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രാല യം അറിയിച്ചു.
അമ്പതോ അതില്‍ കൂടുതലോ ജീവനക്കാരുള്ള സ്വകാര്യ മേഖല കമ്പനികള്‍ 2025 ന്റെ ആദ്യ പകുതിയിലെ എമിറേറ്റൈസേഷന്‍ ലക്ഷ്യങ്ങള്‍ ജൂണ്‍ മുപ്പതോടെ കൈവരിക്കണമെന്നും വൈദഗ്ധ്യ മുള്ള ജോലികളില്‍ ജോലി ചെയ്യുന്ന യുഎഇ പൗരന്മാരുടെ എണ്ണത്തില്‍ ഒരുശതമാനം അല്ലെങ്കില്‍ അതില്‍ കൂടുതല്‍ വളര്‍ച്ച കൈവരിക്കണമെന്നും മന്ത്രാലയം അറിയിപ്പില്‍ വ്യക്തമാക്കി.
ജൂലൈ ഒന്നു മുതല്‍ ഇതുസംബന്ധിച്ചു സ്വകാര്യമേഖലയില്‍ ശക്തമായ പരിശോധന നടത്തും. കമ്പനികള്‍ എത്രത്തോളം പാലിച്ചുവെന്നും അവര്‍ ജോലി ചെയ്യുന്ന എമിറേറ്റി പൗരന്മാരെ സാമൂഹിക സുരക്ഷാ ഫണ്ടില്‍ രജിസ്റ്റര്‍ ചെയ്യുന്നതും ആവശ്യമായ വിഹിതം സ്ഥിരമായി നല്‍കുന്നതും ഉള്‍പ്പെടെയു ള്ള മറ്റു അനുബന്ധ കാര്യങ്ങളും മന്ത്രാലയം പരിശോധിക്കും.
നിബന്ധനകള്‍ ലംഘിക്കുന്ന സ്ഥാപനങ്ങള്‍ ക്കെതിരെ നടപടകളുണ്ടാകും. ‘തൊഴില്‍ വിപണിയിലെ ശ്രദ്ധേയമായ പ്രകടനവും യുഎഇയുടെ ദ്രുതഗ തിയിലുള്ള സാമ്പത്തിക വളര്‍ച്ചയും സ്വകാര്യ മേഖലയിലെ കമ്പനികള്‍ക്ക് സ്വദേശിവല്‍ക്കരണം ലക്ഷ്യ ങ്ങള്‍ കൈവരിക്കാനുള്ള കഴിവ് വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നതായി നാഷണല്‍ ടാലന്റ്സ് അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി ഫരീദ അല്‍ അലി പറഞ്ഞു.
സ്വദേശിവല്‍ക്കരണ നയങ്ങളുമായുള്ള സ്വകാര്യ മേഖലയുടെ ഇടപെടലിനെയും ആവശ്യമായ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുള്ള പ്രതിബദ്ധതയെയും അവര്‍ പ്രശംസിച്ചു, ഇത് ദേശീയ മുന്‍ഗണന യില്‍ നല്ല സ്വാധീനം ചെലുത്തിയിട്ടുണ്ട്. 2025 ഏപ്രില്‍ അവസാനംവരെ 28,000 കമ്പനികളിലായി 136,000 ത്തിലധികം യുഎഇ പൗരന്മാരാണ് സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നതെന്ന് അവര്‍ പറഞ്ഞു.
എമിറേ റ്റൈസേഷന്‍ പാര്‍ട്‌ണേഴ്സ് ക്ലബ്ബില്‍ അംഗത്വം ഉള്‍പ്പെടെ അസാധാരണമായ എമിറേറ്റൈസേഷന്‍ ഫല ങ്ങള്‍ നേടുന്ന കമ്പനികള്‍ക്ക് മന്ത്രാലയം തുടര്‍ന്നും പ്രോത്സാഹനങ്ങളും ആനുകൂല്യങ്ങളും നല്‍കുമെന്ന് അവര്‍ പറഞ്ഞു. ക്ലബ്ബിലെ അംഗങ്ങള്‍ക്കുള്ള ആനുകൂല്യങ്ങളില്‍ സേവന ഫീസില്‍ എണ്‍പത് ശതമാനം വരെ സാമ്പത്തിക ഇളവുകളും സര്‍ക്കാര്‍ സംവിധാന സേവനങ്ങളില്‍ മുന്‍ഗണനയും നല്‍കുന്നു. ഇത് അത്തരം സ്ഥാപനങ്ങളുടെ ബിസിനസ് വളര്‍ച്ചാ അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു.
വ്യാജ എമിറേറ്റൈസേഷന്‍’ പദ്ധതികളില്‍ ഏര്‍പ്പെടുകയോ എമിറേറ്റൈസേഷന്‍ ലക്ഷ്യങ്ങള്‍ മറി കടക്കാന്‍ ശ്രമിക്കുന്നതു പോലെയുള്ള വഞ്ചനാപരമായ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തുന്നതിന് മന്ത്രാലയം വളരെ കാര്യക്ഷമമായ ഡിജിറ്റല്‍ ഫീല്‍ഡ് പരിശോധനാ സംവിധാനം വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇതിലൂടെ 2022 മധ്യത്തിനും 2025 ഏപ്രിലിനുമിടയില്‍ സ്വദേശിവല്‍ക്കരണ നിയമ ലംഘനം കണ്ടെത്തിയ ഏ കദേശം 2,200 സ്ഥാപനങ്ങള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. സ്വകാര്യ മേഖലയിലെ സ്വദേശിവല്‍ക്കരണ നയങ്ങള്‍ ലംഘിക്കുന്നത് റിപ്പോര്‍ട്ട് ചെയ്യുന്നതിന് 600590000 എന്ന നമ്പറില്‍ ബന്ധപ്പെടാ വുന്നതാണ്.
Continue Reading

Film

അഭിനയമികവിൽ ടോവിനോ; ഗംഭീര ക്ലൈമാക്സ്.. ‘നരിവേട്ട’യ്ക്ക് മികച്ച പ്രതികരണം

Published

on

ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം ‘നരിവേട്ട’ തീയേറ്ററുകളിലെത്തിയിരിക്കുകയാണ്. ആദ്യ ഷോകൾ പിന്നിടുമ്പോൾ ചിത്രത്തിന് വമ്പൻ പ്രതികരണമാണ് ലഭിക്കുന്നത്. ടോവിനോയുടെ കരിയർ ബെസ്റ്റ് പ്രകടനമാണ് സിനിമയിൽ നടൻ കാഴ്ച്ച വെച്ചിരിക്കുന്നതെന്നാണ് പ്രേക്ഷകാഭിപ്രായം. പൊളിറ്റിക്കൽ ത്രില്ലർ ഡ്രാമ മൂവിയായി പുറത്തിറക്കിയിരിക്കുന്ന ചിത്രം കേരളം മൊത്തം ചർച്ച ചെയ്ത വളരെ ഗൗരവപ്പെട്ട വിഷയങ്ങളാണ് പ്രേക്ഷകർക്ക് മുൻപിലേക്കെത്തിക്കുന്നത്.

പതിഞ്ഞ താളത്തിൽ ആരംഭിച്ച് മികച്ച ഇന്റർവെൽ ബ്ലോക്കോടെയാണ് സിനിമയുടെ ആദ്യ പകുതി അവസാനിക്കുന്നതെന്നും വൈകാരിക നിമിഷങ്ങളും ചടുലമായ നിമിഷങ്ങളും ചേർത്ത് ഗംഭീരമായ രണ്ടാം പകുതിയുമാണ് സിനിമ സമ്മാനിക്കുന്നതെന്നുമാണ് പ്രേക്ഷകർ പറയുന്നത്. ചിത്രത്തിലെ നിർണ്ണായകമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സുരാജ് വെഞ്ഞാറമൂടിന്റെയും പ്രശസ്‍ത തമിഴ് സംവിധായകനും നടനുമായ ചേരന്റെയും അഭിനയവും പ്രത്യേക കൈയ്യടി നേടിയിട്ടുണ്ട്. ടൊവിനോ തോമസ്, വർഗീസ് പീറ്റർ എന്ന പൊലീസ് കോൺസ്റ്റബിളിനെ അവതരിപ്പിക്കുമ്പോൾ സുരാജ് ഹെഡ് കോൺസ്റ്റബിൾ ബഷീർ അഹമ്മദ് എന്ന കഥാപാത്രത്തേയും ചേരൻ ഡിഐജി. രഘുറാം കേശവ് എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു. മറവികൾക്കെതിരായ ഓർമ്മയുടെ പോരാട്ടം’ എന്ന ടാഗ് ലൈനോടെ എത്തിയ ചിത്രം അതിജീവനത്തിന്റെ ശക്തമായ പ്രതികരണം കൂടിയാണ് പങ്കുവെക്കുന്നത്. സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിച്ച ആര്യാസലിം, പ്രിയംവദ കൃഷ്ണ, റിനി ഉദയകുമാർ എന്നിവരും മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നുണ്ട്.

ഇഷ്‌കിന് ശേഷമുള്ള സിനിമയായതിനാൽ തന്നെ സംവിധായകൻ അനുരാജ് മനോഹർ ഒരു സംവിധായകൻ എന്ന നിലക്ക് കൂടുതൽ കൈയ്യടി അർഹിക്കുന്നുണ്ട്. പ്രത്യേകിച്ചും സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്ന അബിൻ ജോസഫ് യഥാർത്ഥ സംഭവങ്ങളെ തിരക്കഥ രീതിയിലേക്ക് മാറ്റുന്നതിൽ കാണിച്ചിരിക്കുന്ന ബ്രില്ല്യൻസി പ്രത്യേകം എടുത്തു പറയേണ്ട ഒന്നാണ്. ജേക്സ് ബിജോയിയുടെ സംഗീതത്തിനും മികച്ച റെസ്പോൺസ് ലഭിക്കുന്നുണ്ട്. സിനിമയുടെ ഴോണർ മനസിലാക്കി പ്രേക്ഷകരെ ആ ഴോണറിലേക്ക് കൊണ്ട് പോകാനും കഥയുടെ ഗൗരവം നഷ്ടപ്പെടാതിരിക്കാനും ജേക്സ് ബിജോയിയുടെ സംഗീതം ഉപകാരമായിട്ടുണ്ട്. ഛായാഗ്രഹണം ചെയ്തിരിക്കുന്നത് വിജയ് ആണ്. സിനിമയെ ഏറ്റവും മനോഹരമായ രീതിയിൽ ഫ്രയിമിയിലെത്തിക്കാനും സിനിമയുടെ ഒഴുക്കിനനുസരിച്ചു ക്യാമറ ചലിപ്പിക്കാനും ഛായാഗ്രഹകന് സാധിച്ചിട്ടുണ്ട്. ഷമീർ മുഹമ്മദ്‌ന്റെ എഡിറ്റിംഗ് ചിത്രത്തിലെ പ്രധാന രംഗങ്ങളുടെ വൈകാരിക സ്പന്ദനങ്ങൾ വർദ്ധിപ്പിക്കാൻ വളരെയധികം സഹായകരമായിട്ടുണ്ട്.

ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഷിയാസ് ഹസ്സൻ, ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിക്കുന്നത്. ആര്യ സലിം, റിനി ഉദയകുമാർ, പ്രിയംവദ കൃഷ്ണൻ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- എൻ എം ബാദുഷ, ഛായാഗ്രഹണം- വിജയ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റർ- ഷമീർ മുഹമ്മദ്, ആർട്ട്‌- ബാവ, വസ്ത്രാലങ്കാരം- അരുൺ മനോഹർ, മേക്കപ്പ് – അമൽ സി ചന്ദ്രൻ, പ്രൊജക്റ്റ് ഡിസൈനർ- ഷെമിമോൾ ബഷീർ, പ്രൊഡക്ഷൻ ഡിസൈൻ- എം ബാവ, പ്രൊഡക്ഷൻ കൺട്രോളർ- സക്കീർ ഹുസൈൻ, സൗണ്ട് ഡിസൈൻ – രംഗനാഥ്‌ രവി, പി ആർ ഒ & മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- രതീഷ് കുമാർ രാജൻ, സൗണ്ട് മിക്സ്- വിഷ്ണു പി സി, സ്റ്റീൽസ്- ഷൈൻ സബൂറ, ശ്രീരാജ് കൃഷ്ണൻ, ഡിസൈൻസ്- യെല്ലോടൂത്ത്, മ്യൂസിക് റൈറ്റ്സ്- സോണി മ്യൂസിക് സൗത്ത്.

Continue Reading

Film

‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലര്‍’ തിയറ്ററുകളിലേക്ക്

Published

on

ഇന്ദ്രജിത്ത് സുകുമാരനും അനശ്വര രാജനും പ്രധാന വേഷങ്ങളിലെത്തുന്ന ‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലറി’ന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് നിര്‍മാതാക്കള്‍. ചിത്രം മേയ് 23 ന് തിയറ്ററില്‍ എത്തുമെന്ന് സ്ഥിരീകരിച്ച് നിര്‍മാതാക്കള്‍.

ചിത്രത്തിന്റെ റിലീസ് പലതവണ വ്യക്തമല്ലാത്ത കാരണങ്ങളാല്‍ വൈകിയിരുന്നു. അടുത്തിടെ അനശ്വരയും ചിത്രത്തിന്റെ സംവിധായകന്‍ ദീപു കരുണാകരനും തമ്മില്‍ ചെറിയ തര്‍ക്കവും ഉണ്ടായിരുന്നു. എന്നാല്‍, പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെട്ടെന്നാണ് വിവരം.

രാഹുല്‍ മാധവ്, സോഹന്‍ സീനുലാല്‍, ബിജു പപ്പന്‍, ദീപു കരുണാകരന്‍, ദയാന ഹമീദ് എന്നിവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഹൈലൈന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ പ്രകാശ് ഹൈലൈന്‍ ആണ് മിസ്റ്റര്‍ & മിസിസ് ബാച്ചിലര്‍ നിര്‍മിക്കുന്നത്. തിരക്കഥ എഴുതിയത് അര്‍ജുന്‍ ടി. സത്യനാണ്. പി. എസ്. ജയഹരിയാണ് ചിത്രത്തിന്റെ ശബ്ദട്രാക്കും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്.

Continue Reading

Trending