Connect with us

kerala

സത്യത്തെ രക്ഷിക്കുക,കേരളത്തെ രക്ഷിക്കുക: ഇ ടി. മുഹമ്മദ് ബഷീര്‍ എം. പി

കേരളത്തെ അപമാനിക്കാനുള്ള ശ്രമം സര്‍ഗാത്മകമായി പ്രതിരോധിച്ച മുസ്ലിം യൂത്ത് ലീഗ് നിര്‍വഹിച്ചത് ചരിത്ര ദൗത്യമാണെന്നും കേരളത്തെ രക്ഷിക്കുക വഴി സത്യത്തെ രക്ഷിക്കുകയാണ് നാം ചെയ്യുന്നതെന്നും ഇ ടി മുഹമ്മദ് ബഷീര്‍ എം പി പ്രസ്ഥാവിച്ചു.

Published

on

കോഴിക്കോട് : കേരളത്തെ അപമാനിക്കാനുള്ള ശ്രമം സര്‍ഗാത്മകമായി പ്രതിരോധിച്ച മുസ്ലിം യൂത്ത് ലീഗ് നിര്‍വഹിച്ചത് ചരിത്ര ദൗത്യമാണെന്നും കേരളത്തെ രക്ഷിക്കുക വഴി സത്യത്തെ രക്ഷിക്കുകയാണ് നാം ചെയ്യുന്നതെന്നും ഇ ടി മുഹമ്മദ് ബഷീര്‍ എം പി പ്രസ്ഥാവിച്ചു. മതം മാറി സിറിയയിലേക്ക് നാട് വിട്ട 32000 പേരുടെ തെളിവ് സ്മര്‍പ്പിച്ചാല്‍ ഒരു കോടി ഇനാം നല്‍കുമെന്ന സംസ്ഥാന മുസ്ലിം യൂത്ത് ലീഗ് ആഹ്വാനം പ്രകാരം മുസ്ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റി കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച പ്രതിഷേധ കൗണ്ടര്‍ സമാപന സെഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൗണ്ടര്‍ പ്രമുഖ സാഹിത്യകാരന്‍ കെ പി രാമനുണ്ണി ഉല്‍ഘാടനം ചെയ്തു. 32000 പെണ്‍കുട്ടികള്‍ മതം മാറി സിറിയയിലേക്ക് പോയെന്നു പറഞ്ഞാല്‍ ഏതെങ്കിലും ഒരു മതത്തെയല്ല ഈ സംസ്ഥാനത്തെ തന്നെയാണ് അവര്‍ അപമാനിക്കുന്നതെന്ന് അദ്ദേഹം പ്രസ്താവിച്ചു. കലാസൃഷ്ടികള്‍ക്ക് ജനങ്ങള്‍ക്കിടയിലുള്ള സ്വാധീനം ദുരുപയോഗം ചെയ്ത് വിദ്വേഷം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ സാംസ്‌കാരിക നായകന്മാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

14 ജില്ലകളില്‍ നിന്നും ലഭ്യമായ അവലോകനത്തിനുശേഷം തെളിവുകള്‍ ഹാജരാക്കാന്‍ വിദ്വേഷ പ്രചാരകന്മാര്‍ക്ക് സാധിച്ചിട്ടില്ല എന്ന് സമാപന സംഗമത്തില്‍ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ പി കെ ഫിറോസ് പ്രസ്താവിച്ചു. ജനകീയ മാധ്യമങ്ങളെ ഉപയോഗപ്പെടുത്തി പിറന്ന നാടിനെ അപമാനിക്കുന്നവര്‍ രാജ്യദ്രോഹത്തിന് കൂട്ടുനില്‍ക്കുന്നവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമൂഹങ്ങള്‍ക്കിടയില്‍ വിഭാഗീയത സൃഷ്ടിക്കാന്‍ വര്‍ഷങ്ങളായി തുടരുന്ന ലവ്ജിഹാദ് പോലെയുള്ള വ്യാജ പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് ഈ പ്രതിഷേധ സംഗമത്തിലൂടെ പൊതുസമൂഹത്തിന് വ്യക്തമായി എന്നും അദ്ദേഹം പ്രസ്താവിച്ചു.14 കേന്ദ്രങ്ങളിലും തെളിവ് ലഭ്യമാവാത്തതിനാല്‍ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ ഒരു കോടി രൂപയുടെ ചെക്ക് അസാധുവാക്കി.

വെറുപ്പ് ഉല്‍പാദിപ്പിക്കുന്നവര്‍ക്കെതിരെ സര്‍ഗാത്മകമായ വെല്ലുവിളി നടത്തിയ മുസ്ലിം യൂത്ത് ലീഗിന്റെ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമാണെന്ന് മുസ്ലിം ലീഗ് ദേശീയ അസിസ്റ്റന്റ് സെക്രട്ടറി സി കെ സുബൈര്‍ പറഞ്ഞു.

മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂര്‍ അധ്യക്ഷത വഹിച്ചു ജനറല്‍ സെക്രട്ടറി ടി മൊയ്തീന്‍ കോയ സ്വാഗതവും ട്രഷറര്‍ കെ എം എ റഷീദ് നന്ദിയും പറഞ്ഞു. സംസ്ഥാന ട്രഷറര്‍ പി ഇസ്മായില്‍, ദേശീയ സെക്രട്ടറി സാജിദ് നടുവണ്ണൂര്‍, ഡിസിസി പ്രസിഡന്റ് അഡ്വക്കേറ്റ് പ്രവീണ്‍കുമാര്‍ പ്രഭാഷണം നടത്തി. സംസ്ഥാന കമ്മിറ്റി അംഗം ശരീഫ് സാഗര്‍, ജില്ല സീനിയര്‍ വൈസ് പ്രസിഡന്റ് സി ജാഫര്‍ സാദിക്ക്,ഭാരവാഹികളായ എസ് വി ഷൗലിക്ക്, എ സിജിത്ത് ഖാന്‍,എം പി ഷാജഹാന്‍, ഒ എം നൗഷാദ്,സിറാജ് ചിറ്റേടത്ത്,കെ പി സുനീര്‍,എം ടി സൈദ് ഫസല്‍, ശുഐബ് കുന്നത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു. അന്‍വര്‍ ഷാഫി, അനീസ് തോട്ടുങ്ങല്‍, റിഷാദ് പുതിയങ്ങാടി, ഹാരിസ് രാമനാട്ടുകര, സിറാജ് കിണാശ്ശേരി, റഹ്മത്ത് കടലുണ്ടി, സമദ് നടേരി, ഫസല്‍ കൊമ്മേരി, എസ് എം ബാസിത്, സലാം ചേളന്നൂര്‍, ഐ സല്‍മാന്‍, കെ ജാഫര്‍ സാദിക്ക്, ബഷീര്‍ മുഖദാര്‍, കുഞ്ഞിമരക്കാര്‍, പി കെ ഹകീം, നിസാര്‍ തോപ്പയില്‍,പി എച്ച് ഷമീര്‍, ഷാഫി സകരിയ, അഫ്‌നാസ് ചോറോട്, സാഹിബ് മുഖധാര്‍, സി കെ റസാക്ക്, സലാം അരക്കിണര്‍ എന്നിവര്‍ കൗണ്ടറിന് നേതൃത്വം നല്‍കി.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; പോളിംഗ് 73.26 ശതമാനം

മിക്ക ബൂത്തുകളിലും രാവിലെ തന്നെ വോട്ടര്‍മാരുടെ തിരക്കുണ്ടായിരുന്നു.

Published

on

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ 73.26 ശതമാനം വോട്ട് രേഖപ്പെടുത്തി. രാവിലെ 7 മണിക്ക് തുടങ്ങിയ വോട്ടെടുപ്പില്‍ ആദ്യ രണ്ട് മണിക്കൂറില്‍ 13.15 ശതമാനം പോളിങ് രേഖപ്പെടുത്തി. 11 മണിയോടെ 30.15 ശതമാനവും ഉച്ചയ്ക്ക് ഒന്നിന് 46.73 ശതമാനം പേരും വോട്ടവകാശം വിനിയോഗിച്ചു. ഉച്ചയ്ക്ക് മൂന്നിന് 59.68 വും വൈകീട്ട് അഞ്ചിന് 70.76 ഉം ശതമാനവുമായിരുന്നു പോളിങ്. എന്നാല്‍ അവസാന ഘട്ടത്തില്‍ 73.26 ശതമാനം പോളിങ് രേഖപ്പെടുത്തി. മിക്ക ബൂത്തുകളിലും രാവിലെ തന്നെ വോട്ടര്‍മാരുടെ തിരക്കുണ്ടായിരുന്നു.

ഉപതിരഞ്ഞെടുപ്പിനായി 59 പുതിയ പോളിംഗ് സ്‌റ്റേഷനുകള്‍ ഉള്‍പ്പെടെ ആകെ 263 പോളിംഗ് സ്‌റ്റേഷനുകളാണ് നിലമ്പൂരില്‍ ഒരുക്കിയിരുന്നത്. ഗോത്രവര്‍ഗ മേഖലകള്‍ മാത്രം ഉള്‍പ്പെടുന്ന, വനത്തിനുള്ളില്‍ മൂന്ന് ബൂത്തുകളാണ് സജ്ജീകരിക്കുന്നത്. പുഞ്ചക്കൊല്ലി മോഡല്‍ പ്രീ സ്‌കൂളിലെ 42ാം നമ്പര്‍ ബൂത്ത്, ഇരുട്ടുകുത്തി വാണിയമ്പുഴ ഫോറസ്റ്റ് സ്‌റ്റേഷന്‍ 120ാം നമ്പര്‍ ബൂത്ത്, നെടുങ്കയം അമിനിറ്റി സെന്റര്‍ 225ാം നമ്പര്‍ ബൂത്ത് എന്നിവയാണവ. 7 മേഖലകളിലായി 11 പ്രശ്‌ന സാധ്യതാ ബൂത്തുകള്‍ അടയാളപ്പെടുത്തിയിരുന്നു. വനത്തിനുള്ള മൂന്ന് ബൂത്തുകള്‍ ഉള്‍പ്പെടെ 14 ക്രിട്ടിക്കല്‍ ബൂത്തുകളില്‍ വന്‍ സുരക്ഷാ സംവിധാമൊരുക്കി.

ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ നിലമ്പൂര്‍ റെസ്റ്റ് ഹൗസിലും റിട്ടേണിംഗ് ഓഫീസറുടെ നേതൃത്വത്തില്‍ ചുങ്കത്തറ മാര്‍ത്തോമാ സ്‌കൂളിലും പ്രത്യേക കണ്‍ട്രോള്‍ റൂമുകള്‍ ഒരുക്കിയിരുന്നു. ഇതു കൂടാതെ റസ്റ്റ് ഹൗസില്‍ മീഡിയാ മോണിറ്ററിംഗ് കണ്‍ട്രോള്‍ റൂമും വെബ് കാസ്റ്റിംഗ് കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തിച്ചു.

വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിക്കുന്നത്
സ്‌ട്രോങ് റൂം കേന്ദ്രമായ ചുങ്കത്തറ മാര്‍ത്തോമ ഹയര്‍ സെക്കന്ററി സ്‌കൂളിലാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വോട്ടിങ് യന്ത്രങ്ങള്‍ സ്‌ട്രോങ് റൂമിലേക്ക് എത്തിച്ച് കൊണ്ടിരിക്കുകയാണ്. 23 നാണ് വോട്ടെണ്ണല്‍.

Continue Reading

kerala

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; 70.76 ശതമാനം പോളിങ്

യുഡിഎഫിന് ചരിത്ര ഭൂരിപക്ഷമുണ്ടാവുമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് പ്രതികരിച്ചു.

Published

on

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മികച്ച പോളിങ്. അവസാന മണിക്കൂര്‍ പിന്നിടുമ്പോള്‍ 70.76 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. പ്രതികൂല കലാവസ്ഥയെയും അവഗണിച്ച് രാവിലെ മുതല്‍ ബൂത്തുകളില്‍ വോട്ടര്‍മാരുടെ തിരക്കാണ്.

യുഡിഎഫിന് ചരിത്ര ഭൂരിപക്ഷമുണ്ടാവുമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് പ്രതികരിച്ചു.യുഡിഎഫ് വോട്ടില്‍ വിള്ളലുണ്ടാക്കാനാവില്ലെന്നും ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു. നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്ത് ഉജ്ജ്വല വിജയം നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. .25,000 ത്തില്‍ അധികം വോട്ടിന്റെഭൂരിപക്ഷത്തില്‍ ജയിക്കാന്‍ കഴിയുമെന്ന് രമേശ് ചെന്നിത്തലയും പറഞ്ഞു.

Continue Reading

kerala

വടകരയില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു

താഴെ അങ്ങാടി സ്വദേശി അസ്ലമിന്റെ മകന്‍ സഹല്‍ (14) ആണ് കുളത്തില്‍ മുങ്ങി മരിച്ചത്.

Published

on

കോഴിക്കോട് വടകരയില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു. താഴെ അങ്ങാടി സ്വദേശി അസ്ലമിന്റെ മകന്‍ സഹല്‍ (14) ആണ് കുളത്തില്‍ മുങ്ങി മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. കൂട്ടുകാരനോടൊപ്പം വടകര ചിറക്കല്‍ കുളത്തില്‍ നീന്തുന്നതിനിടയില്‍ സഹല്‍ മുങ്ങി പോകുകയായിരുന്നു. കടമേരി ആര്‍എസി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിയാണ്.

Continue Reading

Trending