Connect with us

News

ചാമ്പ്യന്‍സ് ലീഗ്: മാഞ്ച.സിറ്റി-റയല്‍ മഡ്രിഡ് രണ്ടാം പാദ സെമി ഇന്ന്

ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തില്‍ അതിശക്തരാണ് റയല്‍.

Published

on

ലണ്ടന്‍: മാഞ്ചസ്റ്റര്‍ സിറ്റിയുടെ വ്യക്തമായ ലക്ഷ്യം സീസണ്‍ ട്രിപ്പിളാണ്. അവരുടെ കോച്ച് പെപ് ഗുര്‍ഡിയോള ഇക്കാര്യം ഇന്നലെയും ആവര്‍ത്തിച്ചെങ്കില്‍ റയല്‍ മാഡ്രിഡിന്റെ പ്രധാന ലക്ഷ്യം -ഏക കിരീടമാണ്. കൈവശമുള്ള ചാമ്പ്യന്‍സ് ലീഗ് നിലനിര്‍ത്തണം. ഈ ലക്ഷ്യത്തില്‍ ആര്‍ക്കായിരിക്കും വിജയം ഇന്ന് രാത്രി അറിയാം. ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനല്‍ രണ്ടാം പാദത്തില്‍ ഇന്ന് സിറ്റിയും റയലും നേര്‍ക്കുനേര്‍ വരുന്നു. ആദ്യ പാദം റയലിന്റെ ആസ്ഥാനമായ സാന്‍ഡിയാഗോ ബെര്‍ണബുവില്‍ നടന്നപ്പോള്‍ ഇരുവരും ഒരു ഗോള്‍ അടിച്ച് പിരിയുകയായിരുന്നു. അതിനാല്‍ തന്നെ ഇന്നത്തെ ഇത്തിഹാദ് പോരാട്ടമാണ് നിര്‍ണായകം.

ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തില്‍ അതിശക്തരാണ് റയല്‍. അസാമാന്യ വിജയങ്ങള്‍ നിരവധി തവണ സ്വന്തമാക്കിയവര്‍. ഈ കിരീടത്തില്‍ പതിനാല് തവണ മുത്തമിട്ടവര്‍. സിറ്റിയാവട്ടെ ഇത് വരെ വന്‍കരാ കിരീടത്തില്‍ തൊടാന്‍ കഴിയാത്തവരാണ്. ഒരു തവണ ഫൈനലിലെത്തി. അവിടെ ദയനീയമായി തകര്‍ന്നു. ആത്മവിശ്വാസത്തില്‍ സിറ്റിക്കാണ് ഇന്ന് വ്യക്തമായ മേല്‍ക്കൈ. സ്വന്തം മൈതാനത്ത് കളിക്കുന്നു. പ്രീമിയര്‍ ലീഗ് കിരീടം അരികില്‍ നില്‍ക്കുന്നു. ഏര്‍ലിന്‍ ഹലാന്‍ഡും നായകന്‍ കെവിന്‍ ഡി ബ്രുയനും മനോഹരമായി പേസ് ചെയ്യുന്നു. ധാരാളം ഗോളുകള്‍ സ്വന്തമാക്കാന്‍ അവര്‍ക്കാവുന്നു. ഗോള്‍ മുഖത്ത് പന്ത് കിട്ടിയാല്‍ ഏറ്റവും അപകടകാരികള്‍ സിറ്റി മുന്‍നിരക്കാരാണ്. അവസാന പ്രീമിയര്‍ ലീഗ് മല്‍സരത്തില്‍ എവര്‍ട്ടണെതിരെ രണ്ട് സുന്ദര ഗോളുകള്‍ സ്വന്തമാക്കിയ ഇകര്‍ ഗുന്‍ഡഗോണും റിയാദ് മെഹ്റസുമെല്ലാം ഇത്തിഹാദില്‍ കുതിച്ച് വരുമ്പോള്‍ അവരെ തടയുക എന്നത് റയല്‍ പ്രതിരോധത്തിന് വലിയ വെല്ലുവിളിയാണ്.

ലാലീഗ കിരീടം നഷ്ടമായവരാണ് റയല്‍. കൈവശം വെച്ചിരുന്ന വലിയ കിരീടം ബദ്ധവൈരികളായ ബാര്‍സിലോണക്ക് മുന്നില്‍ അടിയറ വെച്ച നിരാശയില്‍ അവര്‍ക്ക് മുന്നില്‍ ബാക്കി നില്‍ക്കുന്നത് ചാമ്പ്യന്‍സ് ലീഗാണ്. രണ്ട് വിജയങ്ങള്‍ സ്വന്തമാക്കാനായാല്‍ ആ കിരീടം നേടാനാവും. മുന്‍നിരക്കാരിലാണ് കോച്ച് കാര്‍ലോസ് അന്‍സലോട്ടി പ്രതീക്ഷ വെക്കുന്നത്. കരീം ബെന്‍സേമയും വിനീഷ്യസ് ജൂനിയറുമാണ് സീസണിലെ റയലിന്റെ പ്രധാന ബെറ്റുകള്‍. സീസണില്‍ ഗോള്‍ വേട്ടയില്‍ ബെന്‍സേമ ബഹുദുരം മുന്നിലാണ്. പരുക്കില്‍ നിന്ന് മുക്തനായാണ് അദ്ദേഹമെത്തിയിരിക്കുന്നത്. വിംഗുകളിലുടെ പറന്നു കയറുന്ന ബ്രസീലുകാരനാണ് വിനീഷ്യസ്. റോഡ്രിഗോയും മുന്‍നിരയില്‍ വരുമ്പോള്‍ സിറ്റി പ്രതിരോധത്തിനും പിടിപ്പത് ജോലിയുണ്ടാവും.

kerala

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; 70.76 ശതമാനം പോളിങ്

യുഡിഎഫിന് ചരിത്ര ഭൂരിപക്ഷമുണ്ടാവുമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് പ്രതികരിച്ചു.

Published

on

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മികച്ച പോളിങ്. അവസാന മണിക്കൂര്‍ പിന്നിടുമ്പോള്‍ 70.76 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. പ്രതികൂല കലാവസ്ഥയെയും അവഗണിച്ച് രാവിലെ മുതല്‍ ബൂത്തുകളില്‍ വോട്ടര്‍മാരുടെ തിരക്കാണ്.

യുഡിഎഫിന് ചരിത്ര ഭൂരിപക്ഷമുണ്ടാവുമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് പ്രതികരിച്ചു.യുഡിഎഫ് വോട്ടില്‍ വിള്ളലുണ്ടാക്കാനാവില്ലെന്നും ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു. നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്ത് ഉജ്ജ്വല വിജയം നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. .25,000 ത്തില്‍ അധികം വോട്ടിന്റെഭൂരിപക്ഷത്തില്‍ ജയിക്കാന്‍ കഴിയുമെന്ന് രമേശ് ചെന്നിത്തലയും പറഞ്ഞു.

Continue Reading

News

അല്‍ ജസീറ കാണുന്നവരെ അറസ്റ്റ് ചെയ്യണം; വിദ്വേഷ പരാമര്‍ശം നടത്തി ഇസ്രാഈല്‍ മന്ത്രി

അല്‍ ജസീറ ഇസ്രാഈലിന്റെ ആഭ്യന്തര സുരക്ഷക്ക് ഭീഷണിയാണെന്നും ഇസ്രാഈലില്‍ നിന്ന് ചാനലിനെ സംപ്രേഷണം നടത്താന്‍ അനുവദിക്കില്ലെന്നും ബെന്‍ഗ്വിര്‍ പറഞ്ഞു.

Published

on

അല്‍ ജസീറ ചാനല്‍ കാണുന്നവരെ അറസ്റ്റ് ചെയ്യണമെന്ന് വിദ്വേഷ പരാമര്‍ശം നടത്തി ഇസ്രാഈല്‍ ആഭ്യന്തര സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍ഗ്വിര്‍. അല്‍ ജസീറ ഇസ്രാഈലിന്റെ ആഭ്യന്തര സുരക്ഷക്ക് ഭീഷണിയാണെന്നും ഇസ്രാഈലില്‍ നിന്ന് ചാനലിനെ സംപ്രേഷണം നടത്താന്‍ അനുവദിക്കില്ലെന്നും ബെന്‍ഗ്വിര്‍ പറഞ്ഞു. ചാനല്‍ കാണുന്ന ആരെങ്കിലും ഉണ്ടെങ്കില്‍ അവരെക്കുറിച്ച് ഇസ്രാഈലി ആഭ്യന്തര ഇന്റലിജന്‍സിന് വിവരം നല്‍കണമെന്നും ബെന്‍ഗ്വിര്‍ പറഞ്ഞു. നെതന്യാഹു മന്ത്രിസഭയിലെ തീവ്ര വലതുപക്ഷക്കാരനായ മന്ത്രിയാണ് ബെന്‍ഗ്വിര്‍.

ഇസ്രാഈല്‍ ഹമാസുമായി വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പുവെച്ചതിന് പിന്നാലെ ബെന്‍ഗ്വിര്‍ മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചിരുന്നു. വെടിനിര്‍ത്തല്‍ പിന്‍വലിച്ച് ഇസ്രാഈല്‍ ഗസ്സയില്‍ ആക്രമണം പുനരാരംഭിച്ചതിന് പിന്നാലെയാണ് ബെന്‍ഗ്വിര്‍ വീണ്ടും മന്ത്രിസഭയില്‍ ചേര്‍ന്നത്.

ഗസ്സയില്‍ ഇസ്രാഈല്‍ നടത്തുന്ന വംശഹത്യ ലോകത്തിന് മുന്നില്‍ തുറന്നുകാട്ടുന്നത് ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ ജസീറ ചാനല്‍ ആണ്. ഗസ്സയിലെ അതിക്രമങ്ങള്‍ ലോകത്തിന് മുന്നിലെത്തിക്കുന്നതില്‍ അല്‍ ജസീറ നിര്‍ണായക പങ്കുവഹിക്കുന്നു എന്നതാണ് ബെന്‍ഗ്വിറിനെ പ്രകോപിപ്പിച്ചത്.

Continue Reading

kerala

വടകരയില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു

താഴെ അങ്ങാടി സ്വദേശി അസ്ലമിന്റെ മകന്‍ സഹല്‍ (14) ആണ് കുളത്തില്‍ മുങ്ങി മരിച്ചത്.

Published

on

കോഴിക്കോട് വടകരയില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു. താഴെ അങ്ങാടി സ്വദേശി അസ്ലമിന്റെ മകന്‍ സഹല്‍ (14) ആണ് കുളത്തില്‍ മുങ്ങി മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. കൂട്ടുകാരനോടൊപ്പം വടകര ചിറക്കല്‍ കുളത്തില്‍ നീന്തുന്നതിനിടയില്‍ സഹല്‍ മുങ്ങി പോകുകയായിരുന്നു. കടമേരി ആര്‍എസി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിയാണ്.

Continue Reading

Trending