Connect with us

india

ജനന മരണ വിവരങ്ങള്‍ വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കാന്‍ കേന്ദ്രം

ഇന്ത്യന്‍ രജിസ്റ്റാര്‍ ജനറലിന്റെയും സെന്‍സസ് കമ്മീഷണറുടെയും പുതിയ ഓഫീസായ ജന്‍ഗാനന ഭവന്‍ ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് പ്രഖ്യാപനം നടത്തിയത്.

Published

on

ന്യൂഡല്‍ഹി: ജനനവും മരണവുമായി ബന്ധപ്പെട്ട വിവരം വോട്ടര്‍പ്പട്ടികയുമായി ബന്ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. ഇതിന് പ്രത്യേക ബില്‍ കൊണ്ടുവരുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കി. സെന്‍സസിന് വികസന പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതില്‍ പ്രധാനപങ്കുണ്ടെന്നും ഷാ പറഞ്ഞു.

ഇന്ത്യന്‍ രജിസ്റ്റാര്‍ ജനറലിന്റെയും സെന്‍സസ് കമ്മീഷണറുടെയും പുതിയ ഓഫീസായ ജന്‍ഗാനന ഭവന്‍ ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് പ്രഖ്യാപനം നടത്തിയത്. പുതിയ പദ്ധതിയിലൂടെ ഒരാള്‍ക്ക് 18 വയസ് തികയുമ്പോള്‍ തന്നെ അയാളുടെ പേര് സ്വയമേവ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുന്നു. അതുപോലെ തന്നെ ഒരാള്‍ മരിക്കുമ്പോള്‍ വിവരം തിരഞ്ഞെടുപ്പ് കമ്മീഷനിലേക്ക് പോവുകയും വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കം ചെയ്യപ്പെടുകയും ചെയ്യുന്നു.

1969 ലെ ജനന മരണ രജിസ്‌ട്രേഷന്‍ നിയമം ഭേദഗതി ചെയ്യുന്ന ബില്ലാണ് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്നത്. ഡ്രൈവിങ് ലൈസന്‍സ്, പാസ്‌പോര്‍ട്ട്, ക്ഷേമപെന്‍ഷനുകള്‍ തുടങ്ങിയവയുടെ വിതരണം അടക്കമുള്ള സംവിധാനങ്ങളും ഇതുമായി ബന്ധിപ്പിക്കും. ജനന മരണ സര്‍ട്ടിഫിക്കറ്റുകളുടെ വിവരങ്ങള്‍ പ്രത്യേകം സംരക്ഷിച്ചാല്‍ വികസന പ്രവര്‍ത്തനങ്ങള്‍ കൃത്യമായി ആസൂത്രണം ചെയ്യാനാകും. അടിസ്ഥാന വിവരങ്ങള്‍ ലഭ്യമല്ലാത്തതാണ് വികസനം മുന്‍കാലങ്ങളില്‍ മന്ദഗതിയിലാകാന്‍ കാരണമെന്നും അമിത് ഷാ പറഞ്ഞു. ജനന മരണ രജിസ്‌ട്രേഷനുളള വെബ് പോര്‍ട്ടല്‍ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. സെന്‍സിങ് റിപ്പോര്‍ട്ടുകളുടെ ശേഖരം, സെന്‍സസ് റിപ്പോര്‍ട്ടുകളുടെ ഓണ്‍ലൈ ന്‍ വില്‍പ്പന പോര്‍ട്ടല്‍, ജിയോ ഫെന്‍സിങ് സൗകര്യമുളള എസ്ആര്‍എസ് മൊബൈല്‍ ആപ്പിന്റെ നവീകരിച്ച പതിപ്പ് എന്നിവയും പുറത്തിറക്കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ട്രെയ്‌നില്‍ നിന്ന് ട്രാക്കിലെക്ക് ഇറങ്ങാന്‍ ശ്രമിക്കവേ കമ്പിയില്‍ തല കുരുങ്ങി; യുവാവിന് ദാരുണാന്ത്യം

യാത്രക്കാര്‍ ട്രെയിനില്‍ നിന്ന് ഇറങ്ങുമ്പോള്‍ അപകടകരമായ വഴികള്‍ സ്വീകരിക്കരുത് എന്ന് അധികൃതര്‍ പറയുന്നു.

Published

on

മുംബൈ: ട്രെയ്‌നില്‍ നിന്ന് ട്രാക്കിലേക്ക് ഇറങ്ങാന്‍ ശ്രമിക്കവേ ഇരുമ്പ് വേലിയുടെ കമ്പിയില്‍ തല കുരുങ്ങി യുവാവിന് ദാരുണാന്ത്യം. മുംബൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ രാവിലെയായിരുന്നു അപകടം നടന്നത്.
മരണപ്പെട്ടയാളുടെ തിരിച്ചറിയല്‍ രേഖകള്‍ അധികൃതര്‍ക്ക് ലഭിച്ചിട്ടുണ്ട്. ധില രാജേഷ് ഹമിറ ഭായ് (27) ആണ് മരിച്ചത്.

ട്രെയിന്‍ സ്റ്റേഷനില്‍ വന്നു നിന്നപ്പോള്‍ യാത്രക്കാരനായ യുവാവ് പ്ലാറ്റ്‌ഫോമിലേക്ക് ഇറങ്ങുന്നതിന് പകരം എതിര്‍വശത്തുള്ള വാതിലൂടെ ട്രാക്കിലേക്ക് ഇറങ്ങുകയായിരുന്നു. നാലമത്തെ പ്ലാറ്റ്‌ഫോമില്‍ ലോക്കല്‍ ട്രെയിന്‍ വന്നു നിന്ന അതെ സമയത്തായിരുന്നു യുവാവ് ട്രാക്കിലേക്ക് ഇറങ്ങാന്‍ ശ്രമിച്ചത്. എന്നാല്‍ യുവാവിന്റെ തല വേലിയിലെ ഇരുമ്പ് കമ്പിയില്‍ കുടുങ്ങി ഗുരുതരമായി പരിക്കേറ്റു. ശരീരം കമ്പിയില്‍ കുരുങ്ങി കിടന്ന് ചോര വാര്‍ന്നാണ് മരണം സംഭവിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

അധികൃതരും മറ്റു യാത്രക്കാരും അറിയിച്ചത് അനുസരിച്ച് 108 ആംബുലന്‍സ് സ്ഥലത്തെത്തി. പക്ഷെ അപ്പോഴേക്കും അര മണിക്കൂര്‍ കഴിഞ്ഞിരുന്നു. പിന്നീട് ആംബുലന്‍സ് ജീവനക്കാര്‍ യുവാവിന്റെ മരണം സ്ഥിരീകരിക്കുകയായിരുന്നു. മൃതദേഹം പിന്നീട് ആശുപത്രിയിലേക്ക് മാറ്റി.
എങ്ങനെയാണ് മരണം നടന്നത് എന്ന് റെയില്‍വേ അന്വേഷിക്കുന്നണ്ട്. യാത്രക്കാര്‍ ട്രെയിനില്‍ നിന്ന് ഇറങ്ങുമ്പോള്‍ അപകടകരമായ വഴികള്‍ സ്വീകരിക്കരുത് എന്ന് അധികൃതര്‍ പറയുന്നു.

 

Continue Reading

india

രാജ്യത്തെ കോവിഡ് കേസുകള്‍ 4,866 ആയി ഉയര്‍ന്നു; മരിച്ചവരില്‍ 5 മാസം പ്രായമായ കുഞ്ഞും

വ്യാഴാഴ്ച രാവിലെ പുറത്തുവിട്ട ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 564 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ ഇന്ത്യയിലെ സജീവമായ കോവിഡ് -19 കേസുകളുടെ എണ്ണം 4,866 ആയി ഉയര്‍ന്നു.

Published

on

വ്യാഴാഴ്ച രാവിലെ പുറത്തുവിട്ട ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 564 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ ഇന്ത്യയിലെ സജീവമായ കോവിഡ് -19 കേസുകളുടെ എണ്ണം 4,866 ആയി ഉയര്‍ന്നു. ഇതേ കാലയളവില്‍ 7 മരണങ്ങളെങ്കിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

മരിച്ച ഏഴ് പേരില്‍ മൂന്ന് പേര്‍ മഹാരാഷ്ട്രയില്‍ നിന്നുള്ളവരും ഡല്‍ഹിയിലും കര്‍ണാടകയിലും രണ്ട് മരണം വീതവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മരിച്ച ഏഴ് വ്യക്തികളില്‍ ആറ് പേരും പ്രായമായവരും പ്രമേഹം, രക്തസമ്മര്‍ദ്ദം, ന്യുമോണിയ തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങളുള്ളവരുമാണ്. മരിച്ചവരില്‍ ഒരാള്‍ ശ്വാസകോശ സംബന്ധമായ അസുഖമുള്ള അഞ്ച് മാസം പ്രായമുള്ള ആണ് കുട്ടിയാണ്.

ഇന്ത്യയില്‍ കോവിഡ് -19 കേസുകളില്‍ പുതിയ വര്‍ദ്ധനവ് കാണുന്നു, സജീവമായ അണുബാധകള്‍ 5,000 ന് അടുത്താണ്. LF.7, XFG, JN.1, അടുത്തിടെ കണ്ടെത്തിയ NB.1.8.1 സബ് വേരിയന്റ് എന്നിവയുള്‍പ്പെടെയുള്ള പുതിയ വേരിയന്റുകളാണ് ഈ പുനരുജ്ജീവനത്തിന് കാരണം.

മെയ് 22 മുതല്‍, സജീവ കേസുകളുടെ എണ്ണം 257 ല്‍ നിന്ന് 4,000 ആയി ഉയര്‍ന്നു, കേരളം ഏറ്റവും കൂടുതല്‍ ബാധിച്ച സംസ്ഥാനമായി തുടരുന്നു, തുടര്‍ന്ന് ന്യൂഡല്‍ഹി, പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര എന്നിവ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം.

കേസുകളുടെ എണ്ണത്തിലുള്ള വര്‍ദ്ധനവിന് മറുപടിയായി, ഓക്‌സിജനും ജീവന്‍ രക്ഷാ മരുന്നുകളും ഉള്‍പ്പെടെയുള്ള അവശ്യ മെഡിക്കല്‍ സപ്ലൈകളുടെ ലഭ്യത ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും ഉപദേശങ്ങള്‍ നല്‍കി. പനി, ക്ഷീണം തുടങ്ങിയ സമാന ലക്ഷണങ്ങള്‍ ഇരുവരും പങ്കിടുന്നതിനാല്‍, കോവിഡ്-19-നെയും മറ്റ് വൈറല്‍ പനികളുടേയും വേര്‍തിരിച്ചറിയേണ്ടതിന്റെ പ്രാധാന്യം ആരോഗ്യ വിദഗ്ധര്‍ ഊന്നിപ്പറയുന്നു.

പ്രായമായവരും ആരോഗ്യപരമായ അവസ്ഥകളുള്ളവരും ഉള്‍പ്പെടെയുള്ള ദുര്‍ബലരായ ജനവിഭാഗങ്ങള്‍ ജാഗ്രത പാലിക്കാനും രോഗലക്ഷണങ്ങള്‍ തുടരുകയോ വഷളാകുകയോ ചെയ്താല്‍ വൈദ്യസഹായം തേടാനും നിര്‍ദ്ദേശിക്കുന്നു. വൈറസ് പടരുന്നത് നിയന്ത്രിക്കാന്‍ മാസ്‌ക് ധരിക്കുന്നതും കൈകളുടെ ശുചിത്വം ഉള്‍പ്പെടെയുള്ള പ്രതിരോധ നടപടികളും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.

Continue Reading

india

‘അതുല്യനായ നേതാവ്’; ഖാഇദെ മില്ലത്തിന്റെ ഖബറിടം സന്ദര്‍ശിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍

Published

on

ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മയിൽ സാഹിബിന്റെ ജന്മദിനമായ ഇന്ന് ചെന്നൈയിലെ വല്ലാജാ ജുമാ മസ്ജിദിന് സമീപമുള്ള ഖബറിടം സന്ദർശിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. തിരുനെൽവേലി ജില്ലയിൽ നിർമിക്കാൻ പോകുന്ന ലൈബ്രറിക്ക് ഖാഇദെ മില്ലത്തിന്റെ പേര് നൽകുമെന്ന് സന്ദർശനത്തിന് ശേഷം അദ്ദേഹം പറഞ്ഞു.

കുറ്റമറ്റ ജീവിതത്തിന്റെ ഉടമയും അതുല്യനായ നേതാവുമായിരുന്നു ഖാഇദെ മില്ലത്ത്. എന്റെ പിതാവ് അപൂർവ്വ നേതാവ് എന്നാണ് അദ്ദേഹത്തെ വാഴ്ത്തിയത്. 1967ൽ തമിഴ്‌നാട്ടിൽ ഡി.എം.കെ അധികാരത്തിൽ വന്നത് ഖാഇദെ മില്ലത്തിന്റെയും മുസ്‌ലിംലീഗിന്റെയും സഹായത്തോടെയാണ്. സ്വന്തം രാജ്യത്തോടും ഭാഷയോടുമുള്ള സ്‌നേഹത്തിന്റെ കാര്യത്തിൽ ഉരുക്കുപോലെ ദൃഢനിശ്ചയം പ്രകടിപ്പിച്ച നേതാവായിരുന്നു അദ്ദേഹം. – എം.കെ സ്റ്റാലിൻ പറഞ്ഞു.

Continue Reading

Trending