News
വിനീഷ്യസ് റയലില്‍ നിന്ന് മാറില്ല: അന്‍സലോട്ടി
വിനീഷ്യസ് ജൂനിയര്‍ റയല്‍ മാഡ്രിഡ് വിടില്ല. വംശീയ വിവാദത്തിന്റെ പേരില്‍ താരം ലാലീഗ വിടുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

മാഡ്രിഡ്: വിനീഷ്യസ് ജൂനിയര്‍ റയല്‍ മാഡ്രിഡ് വിടില്ല. വംശീയ വിവാദത്തിന്റെ പേരില്‍ താരം ലാലീഗ വിടുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ റയല്‍ മാഡ്രിഡ് കോച്ച് കാര്‍ലോസ് അന്‍സലോട്ടി ഇത് നിഷേധിച്ചു. വിനീഷ്യസ് റയലില്‍ തന്നെയുണ്ടാവും. വംശീയ വിവാദത്തില്‍ ലാലീഗ അധികാരികള്‍ സ്വീകരിച്ച നടപടി സംതൃപ്തികരമാണ്. വലന്‍സിയക്കെതിരെ വലിയ പിഴ ചുമത്തി. അഞ്ച് മല്‍സരങ്ങളില്‍ സ്റ്റേഡയത്തില്‍ പകുതി വിലക്കും വന്നു. ഇത്തരത്തില്‍ കര്‍ക്കശ നടപടികള്‍ വന്നാല്‍ മാത്രമായിരിക്കും വംശീയതയെ അകറ്റാനാവുകയെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം വംശീയതാ പോരാട്ടത്തില്‍ താല്കാലിക വിജയം വിനീഷ്യസ് ജൂനിയറിന്. വലന്‍സിയക്കെതിരായ പോരാട്ടത്തിനിടെ വേട്ടയാടപ്പെട്ട താരത്തോട് ലാലീഗ പ്രസിഡണ്ട് മാപ്പ് പറഞ്ഞു, വലന്‍സിയക്കാര്‍ മാപ്പ് പറഞ്ഞു, എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു, വലന്‍സിയക്ക് വലിയ പിഴ ചുമത്തി. അവരുടെ അടുത്ത അഞ്ച് മല്‍സരങ്ങളില്‍ കാണികളുടെ കാര്യത്തിലും വിലക്ക് ഏര്‍പ്പെടുത്തി. സ്റ്റേഡിയത്തില്‍ പകുതി കാണികളെ മാത്രമാണ് ഈ അഞ്ച് മല്‍സരങ്ങളില്‍ അനുവദിക്കുക. കഴിഞ്ഞ ഞായാറാഴ്ച്ചയിലെ വിവാദ മല്‍സരത്തിന് ശേഷം വിനീഷ്യസ് ക്ഷുഭിതനായി പ്രതികരിച്ചപ്പോള്‍ ലാലീഗ പ്രസിഡണ്ട് ജാവിയര്‍ ടബസിന്റെ പ്രതികരണം മോശമായിരുന്നു. മുമ്പ് ലാലീഗ അറിയപ്പെട്ടത് റൊണാള്‍ഡോ, റൊണാള്‍ഡിഞ്ഞോ, കൃസ്റ്റിയാനോ റൊണാള്‍ഡോ, ലിയോ മെസി തുടങ്ങി വിഖ്യാതരായ താരങ്ങളുടെ പേരിലായിരുന്നെങ്കില്‍ ഇപ്പോള്‍ ലീഗ് അറിയപ്പെടുന്നത് വംശീയാധിക്ഷേപത്തിന്റെ പേരിലാണെന്നായിരുന്നു വിനീഷ്യസ് കുറ്റപ്പെടുത്തിയത്.
ഇതിനെതിരെയായിരുന്നു ലാലീഗ പ്രസിഡണ്ടിന്റെ ആദ്യ പരാമര്‍ശം. താങ്കള്‍ ഇത്തരം കാര്യങ്ങള്‍ കൃത്യമായി അറിയിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. ഒന്നിലധികം തവണ വംശീയാധിക്ഷേപ വിവാദത്തില്‍ വിശദീകരണം തേടിയപ്പോള്‍ വിനീഷ്യസ് നേരിട്ട് ഹാജരായിരുന്നില്ല എന്ന് പറഞ്ഞായിരുന്നു ടബസിന്റെ കുറ്റപ്പെടുത്തല്‍. ഇത് വന്‍ വിവാദമായി. വേട്ടയാടപ്പെട്ട താരത്തിനൊപ്പം നില്‍ക്കുന്നതിന് പകരം ലാലീഗ പ്രസിഡണ്ട് വേട്ടക്കാര്‍ക്കൊപ്പമാണ് സംസാരിച്ചതെന്നായിരുന്നു സാമുഹ്യ മാധ്യമ കുറ്റപ്പെടുത്തല്‍. ഇതിനെ തുടര്‍ന്നാണ് താന്‍ വീനിഷ്യസിനൊപ്പമാണെന്നും തന്റെ പരാമര്‍ശം അദ്ദേഹത്തെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അതില്‍ ഖേദം പ്രകടിപ്പിക്കുന്നതായും പറഞ്ഞത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടാല്‍ കളി നടക്കുന്ന സ്റ്റേഡിയത്തനെതിരെ കര്‍ക്കശ നടപടികള്‍ വരുമെന്നും ടബസ് വ്യക്തമാക്കി. ലാലീഗയില്‍ ഇന്നലെ നടന്ന മല്‍സരങ്ങളില്ലെല്ലാം വംശീയതക്കെതിരായ മുദ്രവാക്യങ്ങള്‍ ഉയര്‍ന്നു. ബാര്‍സിലോണയുടെ റാഫിഞ്ഞ തന്റെ ബ്രസീല്‍ മിത്രമായ വിനീഷ്യസിന് പിന്തുണ പരസ്യമായി പ്രഖ്യാപിച്ചു.
kerala
സിന്‍ഡിക്കേറ്റ് യോഗം ചേരാനാകുന്നില്ല’; വിസി ഹൈകോടതിയില്‍
സിന്‍ഡിക്കേറ്റ് യോഗം ചേരാനാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടികൊണ്ട് സാങ്കേതിക സര്‍വകലാശാല വിസി ഡോക്ടര്‍ ശിവപ്രസാദ് ഹൈകോടതിയെ സമീപിച്ചു.

സിന്‍ഡിക്കേറ്റ് യോഗം ചേരാനാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടികൊണ്ട് സാങ്കേതിക സര്‍വകലാശാല വിസി ഡോക്ടര്‍ ശിവപ്രസാദ് ഹൈകോടതിയെ സമീപിച്ചു. ധനകാര്യ – ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിമാര്‍ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ എന്നിവര്‍ മനപൂര്‍വം യോഗത്തില്‍ നിന്നും മാറിനില്ക്കുന്നു. യോഗം മാറ്റിവെക്കേണ്ടി വരുന്നത് സര്‍വകലാശാലയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുവെന്നും ഹരജിയില്‍ പറയ്യുന്നു.
13ന് ചേരുന്ന യോഗത്തില്‍ പങ്കെടുക്കാന്‍ കോടതി നിര്‍ദേശിക്കണമെന്ന ആവശ്യം ഡോക്ടര്‍ ശിവപ്രസാദ് ഉന്നയിച്ചു.
film
സോഷ്യല്‍ മീഡിയ അധിക്ഷേപം; നടന് വിനായകനെ ചോദ്യം ചെയ്തു
സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപകരമായ പോസ്റ്റ് ഇട്ടെന്ന പരാതിയില്‍ നടന് വിനായകനെ കൊച്ചി സൈബര്‍ പൊലീസ് ചോദ്യം ചെയ്തു.

സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപകരമായ പോസ്റ്റ് ഇട്ടെന്ന പരാതിയില്‍ നടന് വിനായകനെ കൊച്ചി സൈബര്‍ പൊലീസ് ചോദ്യം ചെയ്തു. നേതാക്കളെ അധിക്ഷേപിച്ചതായി ബന്ധപ്പെട്ട കേസിലും പ്രായപൂര്‍ത്തി ആകാത്ത കുട്ടിയുടെ പ്രൊഫൈല്‍ ചിത്രം പങ്കുവെച്ചതിലും ലഭിച്ച പരാധിയിലാണ് ചോദ്യം ചെയ്തത്. സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തതിനു ശേഷം വിനായകനെ വിട്ടയച്ചു.
kerala
തൃശ്ശൂരില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ നിന്ന് തെറിച്ച് വീണു; വയോധിക മരിച്ചു
പൂവത്തൂര്‍ സ്വദേശി നളിനി ആണ് മരിച്ചത്.

തൃശൂര്‍ പൂച്ചക്കുന്നില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ നിന്നും പുറത്തേക്ക് തെറിച്ച് വീണ് വയോധിക മരിച്ചു. പൂവത്തൂര്‍ സ്വദേശി നളിനി ആണ് മരിച്ചത്. വളവ് തിരിയുന്നിടെ ബാലന്‍സ് നഷ്ടപ്പെട്ട് മൂന്ന് വശത്തെ ഡോറിലൂടെ പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. ബസ്സില്‍ കയറിയ ശേഷം പിന്നിലേക്ക് നടക്കുമ്പോഴാണ് അപകടം സംഭവിച്ചത്.
ഡോര്‍ അടച്ചിരുന്നെങ്കിലും വീഴ്ചയുടെ ശക്തിയില്‍ ഡോര്‍ തുറന്നുപോയി. അപകടം നടന്ന ഉടനെ ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല.
-
india3 days ago
‘ഒന്നിന് പിറകെ ഒന്നായി നിങ്ങളെ ഞങ്ങൾ പിടികൂടും, എന്റെ വാക്കുകൾ ഓർത്തുവെച്ചോളൂ’; തെരഞ്ഞെടുപ്പ് കമ്മീഷന് രാഹുൽ ഗാന്ധിയുടെ മുന്നറിയിപ്പ്
-
india3 days ago
ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങൾ അവസാനിപ്പിക്കണം: ലോക്സഭയിൽ സമദാനി
-
kerala3 days ago
‘ഡോ. ഹാരിസിനെ വേട്ടയാടുന്നത് അങ്ങേയറ്റം മനുഷ്യവിരുദ്ധമായ പ്രവര്‍ത്തി’; രമേശ് ചെന്നിത്തല
-
kerala3 days ago
‘ഞങ്ങൾ തൃശൂരുകാർ തിരഞ്ഞെടുത്ത് ഡൽഹിയിലേക്കയച്ച ഒരു നടനെ കാണാനില്ല’: സുരേഷ് ഗോപിക്കെതിരെ പരോക്ഷ വിമർശനവുമായി ബിഷപ്പ് യൂഹന്നാൻ മിലിത്തിയോസ്
-
crime3 days ago
സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ കസ്റ്റംസ് ഓഫീസറെ സര്‍വീസില്‍ നിന്ന് പുറത്താക്കി
-
kerala3 days ago
സംസ്ഥാനത്ത് ഷവര്‍മ പ്രത്യേക പരിശോധന: പഴകിയ മാംസം പിടിച്ചെടുത്തു, 45 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു
-
india2 days ago
കന്നുകാലികളെ കൊണ്ടുപോകുന്നുവെന്ന് സംശയം; യുപിയില്‍ മുസ്ലിം ഡ്രൈവറെ കാവഡ് യാത്രികര്‍ തല്ലിക്കൊന്നു
-
india2 days ago
ബിഹാര്‍ ബിജെപി നേതാക്കള്‍ക്കെതിരെ അഴിമതി ആരോപിച്ച് പ്രശാന്ത് കിഷോര്‍