Connect with us

More

‘ആ നടിക്കൊരു പോസ്റ്റ് ഫേസ്ബുക്കില്‍ കുറിക്കാമായിരുന്നു’; നടി ആക്രമിക്കപ്പെട്ട സംഭവം, വിവാഹം, എന്നിവയെക്കുറിച്ച് ദിലീപ്

Published

on

കുറച്ചുകാലമായി നടന്‍ ദിലീപിനെച്ചുറ്റിപ്പറ്റിയാണ് വിവാദങ്ങള്‍ മുഴുവനും. ഇത്രയുമധികം വിവാദങ്ങളില്‍പെട്ടിട്ടും വലിയ രീതിയിലൊരു പ്രതികരണമൊന്നും താരത്തില്‍ നിന്നുണ്ടായിട്ടില്ല. നടി ആക്രമിക്കപ്പെട്ട സംഭവത്തിലും കാവ്യയുമായുള്ള വിവാഹത്തിലും ദിലീപിനു നേരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ വിവാദങ്ങളില്‍ മനസുതുറന്നിരിക്കുകയാണ് ദിലീപ്. മനോരമ ഓണ്‍ലൈനിന്റെ ‘ മറുപുറം’ പരിപാടിയിലാണ് ദിലീപിന്റെ വെളിപ്പെടുത്തല്‍.

hqdefault

ആദ്യഭാര്യ മഞ്ജുവാര്യരുമായി ഒരു ഭാര്യാ-ഭര്‍തൃ ബന്ധം മാത്രമായിരുന്നില്ലെന്ന് ദിലീപ് പറയുന്നു. ദൃഢമായ സൗൗഹൃദമായിരുന്നു ഞങ്ങള്‍ക്കിടയില്‍. എന്നാല്‍ കുറച്ചുവര്‍ഷങ്ങള്‍ക്കുമുമ്പാണ് കുടുംബജീവിതത്തില്‍ സങ്കടകരമായ പ്രശ്‌നങ്ങള്‍ കടന്നുവന്നത്. കാവ്യയല്ല തന്റെ വിവാഹജീവിതം തകര്‍ത്തത്. കാവ്യയാണെന്ന് പലരും വരുത്തിത്തീര്‍ക്കുകയായിരുന്നു. പതിനാറു വയസ്സുള്ള മകള്‍ക്ക് ഈ പ്രായത്തില്‍ ആവശ്യമുള്ളത് എന്താണെന്ന് എല്ലാ സ്ത്രീകള്‍ക്കും അറിയാവുന്നതാണ്. സഹോദരിയായിരുന്നു വീട്ടില്‍ കൂട്ടിന് വന്നിരുന്നത്. എല്ലാവരും നിര്‍ബന്ധിച്ചപ്പോഴാണ് കാവ്യയുമായുള്ള വിവാഹത്തിന് തീരുമാനിച്ചത്. മകള്‍ മീനാക്ഷിക്ക് സമ്മതമായിരുന്നു. എന്നാല്‍ വിവാഹത്തിന് കാവ്യയുടെ അമ്മക്ക് സമ്മതമില്ലായിരുന്നു. ഗോസിപ്പുകള്‍ സത്യമാണെന്ന് മറ്റുള്ളവര്‍ വിശ്വസിക്കുമെന്നാണ് അമ്മ പറഞ്ഞത്. തുടര്‍ന്ന് കാര്യങ്ങള്‍ ഞാന്‍ അവരെ പറഞ്ഞ് സമ്മതിപ്പിക്കുകയായിരുന്നുവെന്നും രണ്ടാം വിവാഹത്തെക്കുറിച്ച് ദിലീപ് പറയുന്നു.

dileep-kavya-new-jpg-image-784-410

നടി ആക്രമിക്കപ്പെട്ടതറിഞ്ഞപ്പോള്‍ ഷോക്കായിരുന്നു. പിന്നേറ്റ് രമ്യയെ വിളിച്ച് അവരുടെ അമ്മയുമായി സംസാരിച്ചിരുന്നു. പിന്നീട് കുറച്ചുദിവസങ്ങള്‍ക്കുശേഷമാണ് തന്റെ നേരെയാണ് ആക്രമണമെന്ന് അറിയുന്നത്. ചില മഞ്ഞപത്രക്കാര്‍ കഥകള്‍ മെനഞ്ഞുണ്ടാക്കി. ആക്രമിക്കപ്പെട്ട നടിയും ആദ്യഭാര്യയും താനും തമ്മില്‍ റിയലെസ്റ്റേറ്റ് ബന്ധമുണ്ടായിരുന്നുവെന്നും അതിനെ ചുറ്റിപ്പറ്റിയാണ് ആക്രമണമെന്നുമായിരുന്നു ആരോപണങ്ങള്‍. ഇത് തന്നെ വല്ലാതെ തളര്‍ത്തിയിരുന്നു. ആത്മഹത്യ ചെയ്യണമെന്നുവരെ ചിന്തിച്ചു. മകളെക്കുറിച്ചോര്‍ത്തു മാത്രമാണ് അത് ചെയ്യാതിരുന്നതെന്നും ദിലീപ് പറഞ്ഞു.

dc-cover-n81217abqtu1irsbrg29u2bip0-20161125231346-medi

ആറു സിനിമകളില്‍ ഞങ്ങള്‍ ഒരുമിച്ചഭിനയിച്ചിട്ടുണ്ട്. ഫേസ്ബുക്കിലൊക്കെ സജീവമായി നില്‍ക്കുന്നയാളാണ് ആ നടി. താനാണ് അവരെ ആദ്യമായി നായികയാക്കിയതും. ഇത്രയും അവസരങ്ങള്‍ നല്‍കിയതും. എന്നാല്‍ ആരോപണങ്ങള്‍ ഉയരുമ്പോഴും തനിക്കുവേണ്ടി ഒരു പോസ്റ്റ് അവര്‍ക്ക് ഫേസ്ബുക്കില്‍ കുറിക്കാമായിരുന്നു. പക്ഷേ ഈ മൗനം അത് വല്ലാത്ത വിഷമമാണ്. എന്നിരുന്നാലും രണ്ട് ദിവസങ്ങള്‍കൊണ്ട് പഴയ ജീവിതത്തിലേക്ക് തിരിച്ചുവന്ന അവരുടെ ചങ്കൂറ്റത്തെ അഭിനന്ദിക്കുന്നുവെന്നും ദിലീപ് പറഞ്ഞു.

പ്രതിസന്ധി ഘട്ടത്തില്‍ തന്നെ ആക്രമിച്ച മാധ്യമപ്രവര്‍ത്തകരുടേയും പേരുകള്‍ ദിലീപ് എടുത്തുപറയുന്നുണ്ട്. അമേരിക്കയിലെ ഷോയുമായി ബന്ധപ്പെട്ടുള്ള വിവാദത്തിലും ദിലീപ് കാര്യങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

GULF

ചങ്ങരംകുളം സ്വദേശി റാസൽഖൈമയിൽ നിര്യാതനായി

Published

on

റാസൽഖൈമ: മലപ്പുറം ചങ്ങരംകുളം സ്വദേശി മജീദ് കിഴക്കേതിൽ (52) റാസൽഖൈമയിൽ നിര്യാതനായി. നന്നംമുക്ക് കിഴക്കേതിൽ വീട്ടിൽ സൈദ് (മൊനുട്ടി) – ആമിനു ദമ്പതികളുടെ മകനാണ്. ദീർഘനാളായി യുഎഇയിലുള്ള മജീദ് ആഭ്യന്തരമന്ത്രാലയം ജീവനക്കാരനായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് വ്യാഴാഴ്ച രാത്രിയായിരുന്നു അന്ത്യം.

നടപടികൾ പൂർത്തിയാക്കി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വെള്ളിയാഴ്ച രാത്രി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സുഹൃത്തുക്കൾ പറഞ്ഞു. ഭാര്യ: റസിയ തരിയത്ത്. മക്കൾ: അസ്‌ലം, ഫൈസാൻ, അമീൻ. സഹോദരങ്ങൾ: റുഖിയ, ജമീല, ഷാഫി.

Continue Reading

kerala

പത്തനംതിട്ടയില്‍ 17 വയസുകാരിയെ പെട്രോള്‍ ഒഴിച്ച് കത്തിച്ചു കൊലപ്പെടുത്തിയ സംഭവം: കാമുകന്‍ കുറ്റക്കാരന്‍

നാളെയാണ് ശിക്ഷാവിധി

Published

on

പത്തനംതിട്ട: പത്തനംതിട്ട കടമ്മനിട്ടയില്‍ 17 കാരിയെ പെട്രോളൊഴിച്ച് തീകൊളുത്തിക്കൊന്ന കേസില്‍ പ്രതി കുറ്റക്കാരനെന്ന് കോടതി. പത്തനംതിട്ട അഡീഷണൽ ജില്ലാ കോടതി ഒന്നാണ് പ്രതി സജിൻ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. നാളെയാണ് ശിക്ഷാവിധി.

2017 ജൂലൈ 14 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ശാരിക എന്ന പെൺകുട്ടിയേയായിരുന്നു ഇയാൾ ക്രൂരമായി കൊലപ്പെടുത്തിയത്. സംഭവ ദിവസം മുത്തച്ഛന്റെ വീട്ടിലായിരുന്നു ശാരിക. വൈകിട്ട് ആറരയോടെ പ്രതി സജിന്‍ പെട്രോളുമായി പെണ്‍കുട്ടി ഉണ്ടായിരുന്ന മുത്തച്ഛന്റെ വീട്ടിലേക്ക് എത്തി. വീട്ടില്‍ വൈദ്യുതി കണക്ഷന്‍ ഉണ്ടായിരുന്നില്ല. വീടിന്റെ മുന്‍ഭാഗത്ത് മെഴുകുതിരി കത്തിച്ചുവെച്ചിരുന്നു. ശാരികയുടെ ദേഹത്തേക്ക് പെട്രോള്‍ ഒഴിച്ച ശേഷം മെഴുകുതിരി സജിന്‍ ശാരികയുടെ ദേഹത്തേയ്ക്ക് ഇടുകയായിരുന്നു.

അറുപത് ശതമാനത്തിലധികം പൊള്ളലേറ്റ ശാരികയെ ആദ്യം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റി. വിദഗ്ധ ചികിത്സയ്ക്കായി പിന്നീട് ഹെലികോപ്റ്റര്‍ മാര്‍ഗ്ഗം കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ജൂലൈ 22ന് മരണം സംഭവിച്ചു. സജിനാണ് തീ കൊളുത്തിയതെന്ന് ശാരിക മരണമൊഴി നല്‍കിയിരുന്നു. കോടതിയില്‍ ഈ തെളിവ് നിര്‍ണായകമായി. കൂടാതെ പ്രതി സജിന് മുപ്പത് ശതമാനത്തോളം പൊള്ളലേറ്റിരുന്നു. തീ കൊളുത്തിയ ശേഷം പ്രതി ഓടി രക്ഷപ്പെടുന്നതിന് സാക്ഷികള്‍ ഉണ്ടായിരുന്നു. കൂടെ വരണം എന്ന ആവശ്യം പെണ്‍കുട്ടി നിരാകരിച്ചതിനെ തുടര്‍ന്നാണ് പ്രതി പെണ്‍കുട്ടിയെ തീ കൊളുത്തിയത്. സജിനിന്റെ നിരന്തരമായ ഉപദ്രവം മൂലമാണ് സ്വന്തം വീടിന്റെ സമീപത്തുള്ള മുത്തച്ഛന്റെ വീട്ടിലേക്ക് ശാരിക പോയത്.

Continue Reading

kerala

താമരശ്ശേരിയിൽ ബൈക്ക് യാത്രികനെ ആക്രമിച്ച സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

സിപിഎം പുതുപ്പാടി മുൻ ലോക്കൽ സെക്രട്ടറി ഷൈജൽ, കണ്ടാലറിയുന്ന മൂന്ന് സിപിഎം പ്രവർത്തകർ എന്നിവർക്കെതിരെ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു

Published

on

കോഴിക്കോട്: താമരശ്ശേരിയിൽ ബൈക്ക് യാത്രികനെ ആക്രമിച്ചതായി പരാതി. കാറിന് സൈഡ് നൽകുന്നതുമായി ബന്ധപ്പെട്ടാണ് തർക്കമുണ്ടായത്. സിപിഎം പുതുപ്പാടി മുൻ ലോക്കൽ സെക്രട്ടറി ഷൈജൽ, കണ്ടാലറിയുന്ന മൂന്ന് സിപിഎം പ്രവർത്തകർ എന്നിവർക്കെതിരെ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു.

കൊടുവള്ളി സ്വദേശിയാണ് പരാതി നല്‍കിയത്. കാർ ഓടിച്ചിരുന്ന ഷൈജലും ബൈക്ക് യാത്രികനും തമ്മിലാണ് തർക്കം ഉണ്ടായത്. ഷൈജലും സംഘവും പൊലീസിനെ കയ്യേറ്റം ചെയ്‌തതിനും താമരശ്ശേരി പൊലീസ് കേസെടുത്തിട്ടുണ്ട്. നേരത്തെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പേരില്‍ പാര്‍ട്ടി അച്ചടക്ക നടപടി നേരിട്ടയാളാണ് ഷൈജല്‍.ബൈക്ക് യാത്രക്കാരെ ആക്രമിച്ചവര്‍ സജീവ പാര്‍ട്ടിക്കാരാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

 

Continue Reading

Trending