Connect with us

More

‘ആ നടിക്കൊരു പോസ്റ്റ് ഫേസ്ബുക്കില്‍ കുറിക്കാമായിരുന്നു’; നടി ആക്രമിക്കപ്പെട്ട സംഭവം, വിവാഹം, എന്നിവയെക്കുറിച്ച് ദിലീപ്

Published

on

കുറച്ചുകാലമായി നടന്‍ ദിലീപിനെച്ചുറ്റിപ്പറ്റിയാണ് വിവാദങ്ങള്‍ മുഴുവനും. ഇത്രയുമധികം വിവാദങ്ങളില്‍പെട്ടിട്ടും വലിയ രീതിയിലൊരു പ്രതികരണമൊന്നും താരത്തില്‍ നിന്നുണ്ടായിട്ടില്ല. നടി ആക്രമിക്കപ്പെട്ട സംഭവത്തിലും കാവ്യയുമായുള്ള വിവാഹത്തിലും ദിലീപിനു നേരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ വിവാദങ്ങളില്‍ മനസുതുറന്നിരിക്കുകയാണ് ദിലീപ്. മനോരമ ഓണ്‍ലൈനിന്റെ ‘ മറുപുറം’ പരിപാടിയിലാണ് ദിലീപിന്റെ വെളിപ്പെടുത്തല്‍.

hqdefault

ആദ്യഭാര്യ മഞ്ജുവാര്യരുമായി ഒരു ഭാര്യാ-ഭര്‍തൃ ബന്ധം മാത്രമായിരുന്നില്ലെന്ന് ദിലീപ് പറയുന്നു. ദൃഢമായ സൗൗഹൃദമായിരുന്നു ഞങ്ങള്‍ക്കിടയില്‍. എന്നാല്‍ കുറച്ചുവര്‍ഷങ്ങള്‍ക്കുമുമ്പാണ് കുടുംബജീവിതത്തില്‍ സങ്കടകരമായ പ്രശ്‌നങ്ങള്‍ കടന്നുവന്നത്. കാവ്യയല്ല തന്റെ വിവാഹജീവിതം തകര്‍ത്തത്. കാവ്യയാണെന്ന് പലരും വരുത്തിത്തീര്‍ക്കുകയായിരുന്നു. പതിനാറു വയസ്സുള്ള മകള്‍ക്ക് ഈ പ്രായത്തില്‍ ആവശ്യമുള്ളത് എന്താണെന്ന് എല്ലാ സ്ത്രീകള്‍ക്കും അറിയാവുന്നതാണ്. സഹോദരിയായിരുന്നു വീട്ടില്‍ കൂട്ടിന് വന്നിരുന്നത്. എല്ലാവരും നിര്‍ബന്ധിച്ചപ്പോഴാണ് കാവ്യയുമായുള്ള വിവാഹത്തിന് തീരുമാനിച്ചത്. മകള്‍ മീനാക്ഷിക്ക് സമ്മതമായിരുന്നു. എന്നാല്‍ വിവാഹത്തിന് കാവ്യയുടെ അമ്മക്ക് സമ്മതമില്ലായിരുന്നു. ഗോസിപ്പുകള്‍ സത്യമാണെന്ന് മറ്റുള്ളവര്‍ വിശ്വസിക്കുമെന്നാണ് അമ്മ പറഞ്ഞത്. തുടര്‍ന്ന് കാര്യങ്ങള്‍ ഞാന്‍ അവരെ പറഞ്ഞ് സമ്മതിപ്പിക്കുകയായിരുന്നുവെന്നും രണ്ടാം വിവാഹത്തെക്കുറിച്ച് ദിലീപ് പറയുന്നു.

dileep-kavya-new-jpg-image-784-410

നടി ആക്രമിക്കപ്പെട്ടതറിഞ്ഞപ്പോള്‍ ഷോക്കായിരുന്നു. പിന്നേറ്റ് രമ്യയെ വിളിച്ച് അവരുടെ അമ്മയുമായി സംസാരിച്ചിരുന്നു. പിന്നീട് കുറച്ചുദിവസങ്ങള്‍ക്കുശേഷമാണ് തന്റെ നേരെയാണ് ആക്രമണമെന്ന് അറിയുന്നത്. ചില മഞ്ഞപത്രക്കാര്‍ കഥകള്‍ മെനഞ്ഞുണ്ടാക്കി. ആക്രമിക്കപ്പെട്ട നടിയും ആദ്യഭാര്യയും താനും തമ്മില്‍ റിയലെസ്റ്റേറ്റ് ബന്ധമുണ്ടായിരുന്നുവെന്നും അതിനെ ചുറ്റിപ്പറ്റിയാണ് ആക്രമണമെന്നുമായിരുന്നു ആരോപണങ്ങള്‍. ഇത് തന്നെ വല്ലാതെ തളര്‍ത്തിയിരുന്നു. ആത്മഹത്യ ചെയ്യണമെന്നുവരെ ചിന്തിച്ചു. മകളെക്കുറിച്ചോര്‍ത്തു മാത്രമാണ് അത് ചെയ്യാതിരുന്നതെന്നും ദിലീപ് പറഞ്ഞു.

dc-cover-n81217abqtu1irsbrg29u2bip0-20161125231346-medi

ആറു സിനിമകളില്‍ ഞങ്ങള്‍ ഒരുമിച്ചഭിനയിച്ചിട്ടുണ്ട്. ഫേസ്ബുക്കിലൊക്കെ സജീവമായി നില്‍ക്കുന്നയാളാണ് ആ നടി. താനാണ് അവരെ ആദ്യമായി നായികയാക്കിയതും. ഇത്രയും അവസരങ്ങള്‍ നല്‍കിയതും. എന്നാല്‍ ആരോപണങ്ങള്‍ ഉയരുമ്പോഴും തനിക്കുവേണ്ടി ഒരു പോസ്റ്റ് അവര്‍ക്ക് ഫേസ്ബുക്കില്‍ കുറിക്കാമായിരുന്നു. പക്ഷേ ഈ മൗനം അത് വല്ലാത്ത വിഷമമാണ്. എന്നിരുന്നാലും രണ്ട് ദിവസങ്ങള്‍കൊണ്ട് പഴയ ജീവിതത്തിലേക്ക് തിരിച്ചുവന്ന അവരുടെ ചങ്കൂറ്റത്തെ അഭിനന്ദിക്കുന്നുവെന്നും ദിലീപ് പറഞ്ഞു.

പ്രതിസന്ധി ഘട്ടത്തില്‍ തന്നെ ആക്രമിച്ച മാധ്യമപ്രവര്‍ത്തകരുടേയും പേരുകള്‍ ദിലീപ് എടുത്തുപറയുന്നുണ്ട്. അമേരിക്കയിലെ ഷോയുമായി ബന്ധപ്പെട്ടുള്ള വിവാദത്തിലും ദിലീപ് കാര്യങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.

india

പതഞ്ജലിയുടെ 14 ഉത്പന്നങ്ങളുടെ ലൈസന്‍സ് റദ്ദാക്കി ഉത്തരാഗണ്ഡ്; ബാബ രാംദേവിനെതിരെ ക്രിമിനല്‍ പരാതിയും

പതഞ്ജലി ആയുര്‍വേദ ലിമിറ്റഡിന്റെ 14 ഉത്പന്നങ്ങളുടെ നിര്‍മാണ ലൈസന്‍സ് റദ്ദാക്കി ഉത്തരാഗണ്ഡ് സ്റ്റേറ്റ് ലൈസന്‍സിങ് അതോറിറ്റി(എസ്എല്‍എ).

Published

on

പതഞ്ജലി ആയുര്‍വേദ ലിമിറ്റഡിന്റെ 14 ഉത്പന്നങ്ങളുടെ നിര്‍മാണ ലൈസന്‍സ് റദ്ദാക്കി ഉത്തരാഗണ്ഡ് സ്റ്റേറ്റ് ലൈസന്‍സിങ് അതോറിറ്റി(എസ്എല്‍എ). തിങ്കളാഴ്ച സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സഹോദര സ്ഥാപനമായ ദിവ്യ ഫാര്‍മസിയുടെയും ലൈസന്‍സ് റദ്ദാക്കിയിട്ടുണ്ട്. ഏപ്രില്‍ പത്തിന് ഉത്പന്നങ്ങള്‍ക്ക് നിയമവിരുദ്ധമായി പരസ്യം നല്‍കിയതില്‍ നടപടിയെടുക്കാത്തതില്‍ സുപ്രീം കോടതി അതോറിറ്റിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഡ്രഗ്‌സ് ആന്‍ഡ് കോസ്‌മെറ്റിക് റൂള്‍സ് 1954ലെ റൂള്‍(1) പ്രകാരമാണ് ലൈസന്‍സ് റദ്ദാക്കിയത്.

പതഞ്ജലി ആയുര്‍വേദ കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍ ആചാര്യ ബാലകൃഷ്ണ, സഹസ്ഥാപകന്‍ ബാബ രാംദേവ്, ദിവ്യ ഫാര്‍മസി എന്നിവര്‍ക്കെതിരെ 1954ലെ ഡ്രഗ്‌സ് ആന്‍ഡ് മാജിക് റെമഡീസ് നിയമപ്രകാരം ഹരിദ്വാര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് മുന്‍പാകെ ക്രിമിനല്‍ പരാതി നല്‍കിയിട്ടുണ്ടെന്നും എസ്എല്‍എ അറിയിച്ചു. സ്വസാരി ഗോള്‍ഡ്, സ്വസാരി വതി,ബ്രോങ്കോം, സ്വസാരി പ്രവാഹി തുടങ്ങീ പത്തോളം ഉത്പന്നങ്ങളുടെ നിര്‍മാണ ലൈസന്‍സാണ് റദ്ദാക്കിയത്. ഉത്പന്നങ്ങളുടെ നിര്‍മാണം അവസാനിപ്പിക്കണമെന്നും എസ്എല്‍എ നിര്‍ദേശിച്ചു. ഇതിനുപുറമെ ഉത്തരാഗണ്ഡിലെ എല്ലാ ആയുര്‍വേദ/യുനാനി മരുന്ന് നിര്‍മാണശാലകള്‍ക്കും കര്‍ശനമായ നിര്‍ദേശങ്ങളും എസ്എല്‍എ നല്‍കിയിട്ടുണ്ട്.

Continue Reading

kerala

മസാല ബോണ്ട് കേസ്: തോമസ് ഐസകിനെതിരെ ഇഡിയുടെ അപ്പീൽ ഇന്ന് ഹൈക്കോടതിയിൽ

മസാല ബോണ്ടിലെ ഫെമ ലംഘനവുമായി ബന്ധപ്പെട്ട ഇടപാടുകളെ കുറിച്ചുള്ള വ്യക്തതക്ക് തോമസ് ഐസകിന്റെ വിശദീകരണം ആവശ്യമാണെന്ന് സിംഗിൾ ബെഞ്ച് നിരീക്ഷിച്ചിരുന്നു

Published

on

മസാല ബോണ്ട് കേസിൽ തോമസ് ഐസകിനെതിരായ ഇ ഡിയുടെ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും. ഐസകിനെ തെരഞ്ഞെടുപ്പ് സമയത്ത് ചോദ്യം ചെയ്യേണ്ടതില്ലെന്ന സിംഗിൾ ബെഞ്ചിന്റെ ഇടക്കാല ഉത്തരവും ഇ ഡി സമൻസിനെതിരായ ഐസകിന്റെ ഹർജിയും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് അപ്പീൽ

മസാല ബോണ്ടിലെ ഫെമ ലംഘനവുമായി ബന്ധപ്പെട്ട ഇടപാടുകളെ കുറിച്ചുള്ള വ്യക്തതക്ക് തോമസ് ഐസകിന്റെ വിശദീകരണം ആവശ്യമാണെന്ന് സിംഗിൾ ബെഞ്ച് നിരീക്ഷിച്ചിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് ചോദ്യം ചെയ്യേണ്ടതില്ലെന്ന നിർദേശം അനുചിതമെന്ന് ചൂണ്ടിക്കാട്ടിയാണ് ഇ ഡി അപ്പീൽ നൽകിയത്.

തെരഞ്ഞെടുപ്പിന് മുമ്പ് അപ്പീൽ പരിഗണിച്ച ഹൈക്കോടതി ഇതിൽ അടിയന്തര വാദം  കേൾക്കേണ്ട സാഹചര്യ എന്തെന്ന് ഇഡിയോട് ചോദിച്ചിരുന്നു. ഇഡിയുടെ നടപടി തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് തോമസ് ഐസക് വാദിച്ചു. എന്നാൽ തോമസ് ഐസകിനെ അറസ്റ്റ് ചെയ്യാൻ ഇപ്പോൾ തീരുമാനമില്ലെന്നും ഫെമ നിയമലംഘനം നടന്നിട്ടുണ്ടോയെന്ന് അറിയാനാണ് അന്വേഷണമെന്നും ഇഡി വാദിച്ചു.

Continue Reading

kerala

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സർവകാല റെക്കോർഡിൽ; പവർകട്ട് വേണമെന്ന് കെ.എസ്.ഇ.ബി

11.31 കോടി യൂണിറ്റാണ് തിങ്കളാഴ്ച സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം

Published

on

കൊച്ചി: സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്ന സാഹചര്യത്തിലും വൈദ്യുതി നിയന്ത്രണം വേണമെന്ന് ആവശ്യപ്പെട്ട് കെഎസ്ഇബി വീണ്ടും സർക്കാരിനെ സമീപിച്ചു. കുതിച്ചുയരുന്ന വൈദ്യുതി ഉപയോഗം കുറയ്ക്കാന്‍ ലോഡ് ഷെഡിങ് വേണമെന്നാണ് കെഎസ്ഇബിയുടെ പക്ഷം.

കഴിഞ്ഞ ദിവസങ്ങളില്‍ പലയിടത്തും വൈദ്യുതി തടസ്സപ്പെട്ടതിനെ തുടര്‍ന്ന് ആളുകള്‍ കെ.എസ്.ഇ.ബി ഓഫീസിലെത്തി പ്രതിഷേധിച്ചിരുന്നു. ഓവര്‍ലോഡ് വരുന്നതിനാല്‍ ട്രാന്‍സ്‌ഫോമറുകള്‍ കത്തിപ്പോകുന്ന സ്ഥിതിയുമുണ്ട്. ഇതുവരെ 700ല്‍ കൂടുതല്‍ ട്രാന്‍സ്‌ഫോമറുകള്‍ തകരാറിലായെന്നാണ് കെ.എസ്.ഇ.ബിയുടെ കണക്ക്. ഓവര്‍ലോഡ് വരുന്ന സാഹചര്യത്തില്‍ ട്രാന്‍സ്‌ഫോമറുകള്‍ ഓഫാക്കി ഇടുന്നത് മാത്രമാണ് പരിഹാരമെന്നാണ് കെ.എസ്.ഇ.ബി അധികൃതര്‍ പറയുന്നത്.

11.31 കോടി യൂണിറ്റാണ് തിങ്കളാഴ്ച സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം.  കെഎസ്ഇബിയുടെ ആവശ്യത്തോട് വൈദ്യുതി വകുപ്പു മന്ത്രി ഇതുവരെ മറുപടി നൽകിയിട്ടില്ല. എന്നാൽ നിയന്ത്രണം കൊണ്ടുവ‌ന്നില്ലെങ്കിൽ വലിയ പ്രതിസന്ധിയുണ്ടാകുമെന്ന് മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. വൻതുക നൽകി പുറത്തുനിന്ന് വൈദ്യുതി എത്തിച്ചിട്ടും പീക്ക് സമയത്തെ ആവശ്യത്തിനുള്ള വൈദ്യുതി ലഭിച്ചിട്ടില്ല.

Continue Reading

Trending