Connect with us

More

‘ആ നടിക്കൊരു പോസ്റ്റ് ഫേസ്ബുക്കില്‍ കുറിക്കാമായിരുന്നു’; നടി ആക്രമിക്കപ്പെട്ട സംഭവം, വിവാഹം, എന്നിവയെക്കുറിച്ച് ദിലീപ്

Published

on

കുറച്ചുകാലമായി നടന്‍ ദിലീപിനെച്ചുറ്റിപ്പറ്റിയാണ് വിവാദങ്ങള്‍ മുഴുവനും. ഇത്രയുമധികം വിവാദങ്ങളില്‍പെട്ടിട്ടും വലിയ രീതിയിലൊരു പ്രതികരണമൊന്നും താരത്തില്‍ നിന്നുണ്ടായിട്ടില്ല. നടി ആക്രമിക്കപ്പെട്ട സംഭവത്തിലും കാവ്യയുമായുള്ള വിവാഹത്തിലും ദിലീപിനു നേരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ വിവാദങ്ങളില്‍ മനസുതുറന്നിരിക്കുകയാണ് ദിലീപ്. മനോരമ ഓണ്‍ലൈനിന്റെ ‘ മറുപുറം’ പരിപാടിയിലാണ് ദിലീപിന്റെ വെളിപ്പെടുത്തല്‍.

hqdefault

ആദ്യഭാര്യ മഞ്ജുവാര്യരുമായി ഒരു ഭാര്യാ-ഭര്‍തൃ ബന്ധം മാത്രമായിരുന്നില്ലെന്ന് ദിലീപ് പറയുന്നു. ദൃഢമായ സൗൗഹൃദമായിരുന്നു ഞങ്ങള്‍ക്കിടയില്‍. എന്നാല്‍ കുറച്ചുവര്‍ഷങ്ങള്‍ക്കുമുമ്പാണ് കുടുംബജീവിതത്തില്‍ സങ്കടകരമായ പ്രശ്‌നങ്ങള്‍ കടന്നുവന്നത്. കാവ്യയല്ല തന്റെ വിവാഹജീവിതം തകര്‍ത്തത്. കാവ്യയാണെന്ന് പലരും വരുത്തിത്തീര്‍ക്കുകയായിരുന്നു. പതിനാറു വയസ്സുള്ള മകള്‍ക്ക് ഈ പ്രായത്തില്‍ ആവശ്യമുള്ളത് എന്താണെന്ന് എല്ലാ സ്ത്രീകള്‍ക്കും അറിയാവുന്നതാണ്. സഹോദരിയായിരുന്നു വീട്ടില്‍ കൂട്ടിന് വന്നിരുന്നത്. എല്ലാവരും നിര്‍ബന്ധിച്ചപ്പോഴാണ് കാവ്യയുമായുള്ള വിവാഹത്തിന് തീരുമാനിച്ചത്. മകള്‍ മീനാക്ഷിക്ക് സമ്മതമായിരുന്നു. എന്നാല്‍ വിവാഹത്തിന് കാവ്യയുടെ അമ്മക്ക് സമ്മതമില്ലായിരുന്നു. ഗോസിപ്പുകള്‍ സത്യമാണെന്ന് മറ്റുള്ളവര്‍ വിശ്വസിക്കുമെന്നാണ് അമ്മ പറഞ്ഞത്. തുടര്‍ന്ന് കാര്യങ്ങള്‍ ഞാന്‍ അവരെ പറഞ്ഞ് സമ്മതിപ്പിക്കുകയായിരുന്നുവെന്നും രണ്ടാം വിവാഹത്തെക്കുറിച്ച് ദിലീപ് പറയുന്നു.

dileep-kavya-new-jpg-image-784-410

നടി ആക്രമിക്കപ്പെട്ടതറിഞ്ഞപ്പോള്‍ ഷോക്കായിരുന്നു. പിന്നേറ്റ് രമ്യയെ വിളിച്ച് അവരുടെ അമ്മയുമായി സംസാരിച്ചിരുന്നു. പിന്നീട് കുറച്ചുദിവസങ്ങള്‍ക്കുശേഷമാണ് തന്റെ നേരെയാണ് ആക്രമണമെന്ന് അറിയുന്നത്. ചില മഞ്ഞപത്രക്കാര്‍ കഥകള്‍ മെനഞ്ഞുണ്ടാക്കി. ആക്രമിക്കപ്പെട്ട നടിയും ആദ്യഭാര്യയും താനും തമ്മില്‍ റിയലെസ്റ്റേറ്റ് ബന്ധമുണ്ടായിരുന്നുവെന്നും അതിനെ ചുറ്റിപ്പറ്റിയാണ് ആക്രമണമെന്നുമായിരുന്നു ആരോപണങ്ങള്‍. ഇത് തന്നെ വല്ലാതെ തളര്‍ത്തിയിരുന്നു. ആത്മഹത്യ ചെയ്യണമെന്നുവരെ ചിന്തിച്ചു. മകളെക്കുറിച്ചോര്‍ത്തു മാത്രമാണ് അത് ചെയ്യാതിരുന്നതെന്നും ദിലീപ് പറഞ്ഞു.

dc-cover-n81217abqtu1irsbrg29u2bip0-20161125231346-medi

ആറു സിനിമകളില്‍ ഞങ്ങള്‍ ഒരുമിച്ചഭിനയിച്ചിട്ടുണ്ട്. ഫേസ്ബുക്കിലൊക്കെ സജീവമായി നില്‍ക്കുന്നയാളാണ് ആ നടി. താനാണ് അവരെ ആദ്യമായി നായികയാക്കിയതും. ഇത്രയും അവസരങ്ങള്‍ നല്‍കിയതും. എന്നാല്‍ ആരോപണങ്ങള്‍ ഉയരുമ്പോഴും തനിക്കുവേണ്ടി ഒരു പോസ്റ്റ് അവര്‍ക്ക് ഫേസ്ബുക്കില്‍ കുറിക്കാമായിരുന്നു. പക്ഷേ ഈ മൗനം അത് വല്ലാത്ത വിഷമമാണ്. എന്നിരുന്നാലും രണ്ട് ദിവസങ്ങള്‍കൊണ്ട് പഴയ ജീവിതത്തിലേക്ക് തിരിച്ചുവന്ന അവരുടെ ചങ്കൂറ്റത്തെ അഭിനന്ദിക്കുന്നുവെന്നും ദിലീപ് പറഞ്ഞു.

പ്രതിസന്ധി ഘട്ടത്തില്‍ തന്നെ ആക്രമിച്ച മാധ്യമപ്രവര്‍ത്തകരുടേയും പേരുകള്‍ ദിലീപ് എടുത്തുപറയുന്നുണ്ട്. അമേരിക്കയിലെ ഷോയുമായി ബന്ധപ്പെട്ടുള്ള വിവാദത്തിലും ദിലീപ് കാര്യങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

Published

on

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

Continue Reading

kerala

തട്ടിപ്പ് കേസ്; വായ്പാ കുടിശ്ശിക ഇല്ലെന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ വാദം പൊളിയുന്നു

സഹകരണ സംഘത്തില്‍ വായ്പാ കുടിശ്ശിക ഇല്ലെന്ന വാദം തെറ്റെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്.

Published

on

പെരിങ്ങമല ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി തട്ടിപ്പില്‍ സഹകരണ സംഘത്തില്‍ വായ്പാ കുടിശ്ശിക ഇല്ലെന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.സുരേഷിന്റെ വാദം പൊളിയുന്നു. സഹകരണ സംഘത്തില്‍ വായ്പാ കുടിശ്ശിക ഇല്ലെന്ന വാദം തെറ്റെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്. ബാങ്ക് വൈസ് പ്രസിഡണ്ട് ആയിരുന്നിട്ടും സുരേഷ് ലോണ്‍ കുടിശ്ശിക വരുത്തിയെന്നും രേഖകള്‍.

ബാങ്ക് വൈസ് പ്രസിഡന്റ് ആയിരുന്ന സുരേഷ് ബോര്‍ഡ് യോഗങ്ങളിലും വാര്‍ഷിക പൊതുയോഗങ്ങളിലും തുടര്‍ച്ചയായി പങ്കെടുത്തിരുന്നു. പെരിങ്ങമല ലേബര്‍ കോണ്‍ട്രാക്ടേഴ്‌സ് സൊസൈറ്റിയുമായി തനിക്ക് ബന്ധമില്ലെന്നും ഇവിടെനിന്ന് വായ്‌പ്പെടുത്തിട്ടില്ലന്ന എസ്. സുരേഷിന്റെ ഇതുവരെയുള്ള വാദം തെറ്റൊന്നു തെളിയിക്കുന്ന രേഖകളാണ് പുറത്തുവന്നിട്ടുള്ളത്.

വായ്പയടക്കം ബാങ്കിന്റെ ദൈനംദിന കാര്യങ്ങളില്‍ എല്ലാം സുരേഷ് സജീവമായി ഇടപെട്ടിരുന്നു. ലോണ്‍ അപേക്ഷ നല്‍കാതെ സുരേഷ് ബാങ്കില്‍ നിന്ന് രണ്ട് വായ്പകള്‍ എടുത്തിരുന്നു. 2014 ല്‍ എടുത്ത ഈ രണ്ടു വായ്പകളും തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് കുടിശ്ശികയിലാണ്. ഇതിന്റെ രേഖകളും പുറത്തുവന്നിട്ടുണ്ട്. ബാങ്കില്‍ നടന്ന അഴിമതിയില്‍ സുരേഷ് 43 ലക്ഷം രൂപ തിരിച്ചടക്കണമെന്നും ബാങ്കിന് ആകെ 4.16 കോടി രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ബാങ്കില്‍ നടന്നത് വന്‍ക്രമക്കേടാണെന്നും സഹകരണ ജോയിന്‍ രജിസ്റ്റര്‍ കണ്ടെത്തിയിട്ടുണ്ട്. ഓഡിറ്റര്‍ റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങളും നേരത്തെ പുറത്തുവന്നിരുന്നു.

Continue Reading

News

മെസേജിങ് ആപ്പുകള്‍ക്ക് കര്‍ശനനിയന്ത്രണം; ആക്ടീവ് സിം ഇല്ലാതെ ഉപയോഗിക്കാനാവില്ല

ടെലികമ്യൂണിക്കേഷന്‍ ഭേദഗതി നിയമത്തിന്റെ ഭാഗമായി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടെലികമ്യൂണിക്കേഷന്‍സ് പുറത്തിറക്കി.

Published

on

ന്യൂഡല്‍ഹി: വാട്‌സാപ്പ്, ടെലിഗ്രാം, സിഗ്‌നല്‍, സ്‌നാപ്പ്ചാറ്റ്, ഷെയര്‍ചാറ്റ്, ജിയോ ചാറ്റ്, അരാട്ടെ, ജോഷ് തുടങ്ങി രാജ്യത്ത് വ്യാപകമായി ഉപയോഗിക്കുന്ന മെസേജിങ് ആപുകളില്‍ നിര്‍ണായക മാറ്റങ്ങള്‍ വരുത്തി കേന്ദ്ര സര്‍ക്കാര്‍. ടെലികമ്യൂണിക്കേഷന്‍ ഭേദഗതി നിയമത്തിന്റെ ഭാഗമായി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടെലികമ്യൂണിക്കേഷന്‍സ് പുറത്തിറക്കി.

പുതിയ നിയമപ്രകാരം ആക്ടീവ് സിം കാര്‍ഡില്ലാതെ ഇനി ഈ ആപ്പുകള്‍ ഉപയോഗിക്കാനാവില്ല. സിം കാര്‍ഡ് ഉള്ള ഉപകരണങ്ങളില്‍ മാത്രം മെസേജിങ് സേവനങ്ങള്‍ ലഭ്യമാകണമെന്നാണ് നിര്‍ദ്ദേശം. ഇതോടെ സിം ഇല്ലാത്ത ഉപകരണങ്ങളിലൂടെയോ ഉപേക്ഷിച്ച സിം ഉപയോഗിച്ചുള്ള അക്കൗണ്ടുകളിലൂടെയോ ആപ്പുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന രീതി പൂര്‍ണമായി തടയപ്പെടും.

വെബ് ബ്രൗസര്‍ വഴി ലോഗിന്‍ ചെയ്യുന്ന ഉപയോക്താക്കള്‍ ആറ് മണിക്കൂറിന് ഒരിക്കല്‍ ലോഗ് ഔട്ട് ചെയ്യേണ്ടതുണ്ടെന്ന് പുതിയ മാര്‍ഗനിര്‍ദ്ദേശം പറയുന്നു. ലോഗ് ഔട്ട് ചെയ്യാത്ത പക്ഷം സിസ്റ്റം സ്വമേധയാ ഉപയോക്താവിനെ ലോഗ് ഔട്ട് ചെയ്യും.

ഇപ്പോള്‍ വാട്‌സാപ്പ് പോലുള്ള ആപ്പുകളില്‍ ലോഗിന്‍ സമയത്ത് മാത്രമാണ് സിം കാര്‍ഡ് ആവശ്യം. പിന്നീട് സിം നീക്കം ചെയ്താലും സേവനം തുടരും. ഉപേക്ഷിച്ച സിം ഉപയോക്തൃ അക്കൗണ്ടുകള്‍ സുരക്ഷാ ഭീഷണി സൃഷ്ടിക്കുന്നുവെന്ന് കേന്ദ്ര ടെലികമ്യൂണിക്കേഷന്‍ മന്ത്രാലയം വിലയിരുത്തുന്നു.
പലരും സിം വാങ്ങി അക്കൗണ്ട് ആരംഭിച്ച് പിന്നീട് സിം ഉപേക്ഷിക്കുന്ന രീതി അന്വേഷണ ഏജന്‍സികള്‍ക്കും നിരീക്ഷണത്തിനും തടസം സൃഷ്ടിക്കുന്നതായാണ് കണ്ടെത്തല്‍.

യു.പി.ഐ., ബാങ്കിങ് ആപ്പുകള്‍ തുടങ്ങി ഡിജിറ്റല്‍ പേയ്‌മെന്റുകളില്‍ ഇതിനോടുസമാനമായ കര്‍ശനസുരക്ഷാ സംവിധാനം നിലവിലുണ്ട്. സേബി മുന്‍പ് നിര്‍ദേശിച്ചതുപോലെ സിം ബന്ധിപ്പിക്കല്‍, ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ തുടങ്ങി കൂടുതല്‍ സുരക്ഷാ നടപടികളിലേക്ക് രാജ്യത്ത് നീങ്ങുന്നുവെന്നതിനും പുതിയ മാര്‍ഗനിര്‍ദേശം സൂചനയാകുന്നു.

Continue Reading

Trending