Connect with us

kerala

തൃശൂർ കാട്ടൂരിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി; 10 പഞ്ചായത്തുകളിലെ മുപ്പതിനായിരം ഗുണഭോക്താക്കൾക്കുള്ള ജലവിതരണം മുടങ്ങി

റോഡിൽ വൻ ഗർത്തം രൂപപ്പെട്ടു ഗതാഗതം നിരോധിച്ചു

Published

on

ഇരിങ്ങാലക്കുട കാട്ടൂരില്‍ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് പൊട്ടി പത്തു പഞ്ചായത്തുകളിലെ മുപ്പതിനായിരം ഗുണഭോക്താക്കൾക്കുള്ള കുടിവെള്ള വിതരണം മുടങ്ങി. തീരദേശമേഖലയിലെ പഞ്ചായത്തുകളിലേയ്ക്കുള്ള കുടിവെള്ളം വിതരണം ചെയ്യുന്ന പ്രധാന പൈപ്പാണ് പൊട്ടിയത്.

കഴിഞ്ഞ ദിവസം രാത്രിയില്‍ കാട്ടൂര്‍ എട്ടാം വാര്‍ഡില്‍ ജില്ലാ പഞ്ചായത്തിനു കീഴിലുള്ള കാട്ടൂര്‍ എസ്എന്‍ഡിപി ഹൈസ്‌കൂള്‍ റോഡില്‍ പൊഞ്ഞനം അമ്പലത്തിന് സമീപമാണ് പൈപ്പ് പൊട്ടിയത്. ഇതേ തുടര്‍ന്ന് റോഡില്‍ വന്‍ഗര്‍ത്തം രൂപപ്പെട്ടു. നാട്ടിക ഫര്‍ക്ക കുടിവെള്ള പദ്ധതിയുടെ ഭാഗമായി കരുവന്നൂര്‍ പുഴയില്‍ നിന്നും പമ്പിംഗ് നടത്തി വെള്ളാനി പ്ലാന്റില്‍ ശൂദ്ധീകരണം പൂര്‍ത്തിയാക്കി വെള്ളാനി സംഭരണിയില്‍ നിന്ന് പോകുന്ന 700 എംഎം പ്രിമോ പൈപ്പാണ് പൊട്ടിയത്. റോഡ് തകര്‍ന്നതിനെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചിട്ടുണ്ട്. പൈപ്പ് ലൈനില്‍ ചോര്‍ച്ചയുണ്ടായതിനെ തുടര്‍ന്ന് പമ്പിംഗ് നിര്‍ത്തി വച്ചു.

എസ്എന്‍ പുരം മുതല്‍ ഏങ്ങണ്ടിയൂര്‍ വരെയുള്ള കുടിവെള്ള വിതരണമാണ് ഇതുമൂലം തടസപ്പെട്ടിരിക്കുന്നത്. മതിലകം, വാടാനപ്പിള്ളി സെക്ഷനുകളിലായി ഏങ്ങണ്ടിയൂര്‍, വാടാനപ്പിള്ളി, തളിക്കുളം, നാട്ടിക, വലപ്പാട്, എടത്തിരുത്തി, കൈപ്പമംഗലം, പെരിഞ്ഞനം, മതിലകം, എസ്എന്‍ പുരം എന്നീ പഞ്ചായത്തുകളിലേക്കുള്ള കുടിവെള്ള വിതരണമാണ് ഇതുമൂലം തടസപ്പെട്ടിരിക്കുന്നത്.

30,000 ഗുണഭോക്താക്കള്‍ക്കുള്ള ശുദ്ധജല വിതരണമാണ് മുടങ്ങിയത്. ഈ മേഖലയില്‍ പൈപ്പ് പൊട്ടലും വെള്ളം ചീറ്റലും സ്ഥിരമാണ്. ആയിരക്കണക്കിനു ജനങ്ങളുടെ കുടിവെള്ളമാണ് ഇതുമൂലം പാഴാകുന്നത്. കാലപ്പഴക്കമുള്ള പഴയ പ്രിമോ പൈപ്പായതിനാല്‍ മര്‍ദ്ദം താങ്ങാന്‍ ശേഷിയില്ലാത്തതാണ് അടിക്കടി പൈപ്പു പൊട്ടുന്നതിന്റെ പ്രധാന കാരണം. കഴിഞ്ഞ ദിവസം പൊട്ടിയ പൈപ്പിന് 40 വര്‍ഷത്തിലേറെ പഴക്കമുണ്ട്. ജല അതോറിറ്റി അധികൃതര്‍ ഇന്നലെ ഉച്ചയോടെ സ്ഥലത്തെത്തി പൈപ്പു മാറ്റുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. കഴിയുന്നത്ര വേഗത്തില്‍ പണി പൂര്‍ത്തീകരിച്ച് പമ്പിംഗ് പുനരാരംഭിക്കുവാനാണ് അധികൃതരുടെ നീക്കം. എന്നാല്‍ മഴ കാരണം പണികള്‍ തടസ്സപ്പെടുന്നുണ്ട്. . കുടിവെള്ള വിതരണം നീണ്ടു പോയാല്‍ തീരദേശ മേഖലയിലെ ജനജീവിതം വലിയ വിഷമത്തിലാകും. കിണറുകളില്‍ ഉപ്പു കലര്‍ന്നതിനാല്‍ വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ളത്തെയാണ് പ്രധാനമായും ഈ മേഖലയിലുള്ളവര്‍ ആശ്രയിക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ജൂലൈ ഒന്നു മുതല്‍ ട്രെയിന്‍ ടിക്കറ്റ് നിരക്ക് വര്‍ധിക്കും

നോണ്‍ എസി മെയില്‍/എക്സ്പ്രസ് ട്രെയിനുകളുടെ യാത്രാ നിരക്ക് കിലോമീറ്ററിന് ഒരു പൈസ വീതം വര്‍ധിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Published

on

ജൂലൈ ഒന്നു മുതല്‍ ട്രെയിന്‍ ടിക്കറ്റ് നിരക്ക് വര്‍ധിക്കും. നോണ്‍ എസി മെയില്‍/എക്സ്പ്രസ് ട്രെയിനുകളുടെ യാത്രാ നിരക്ക് കിലോമീറ്ററിന് ഒരു പൈസ വീതം വര്‍ധിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എസി ക്ലാസുകളില്‍ കിലോമീറ്ററിന് രണ്ടു പൈസ വീതമാണ് വര്‍ധിപ്പിക്കുക.

500 കിലോമീറ്റര്‍ വരെ സബര്‍ബന്‍ യാത്രയ്ക്കും സെക്കന്‍ഡ് ക്ലാസ് യാത്രയ്ക്കും നിരക്ക് വര്‍ധന ഉണ്ടാവില്ല. 500 കിലോമീറ്ററില്‍ കൂടുതലുള്ള യാത്രകള്‍ക്ക് കിലോമീറ്ററിന് അര പൈസയായിരിക്കും വര്‍ധന ഉണ്ടാവുക. അതേസമയം പ്രതിമാസ സീസണ്‍ ടിക്കറ്റില്‍ മാറ്റം ഉണ്ടാവില്ലെന്നുമാണ് വിവരം.

ജൂലൈ 1 മുതല്‍ തത്കാല്‍ ട്രെയിന്‍ ടിക്കറ്റ് ബുക്കിങ്ങുകള്‍ക്ക് ആധാര്‍ ഓതന്റിക്കേഷന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. തത്കാല്‍ യാത്രയുടെ ആനുകൂല്യം സാധാരണ ഉപയോക്താക്കള്‍ക്കും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് ഇത്. ജൂലൈ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ തത്കാല്‍ സ്‌കീം പ്രകാരം ആധാര്‍ ഓതന്റിക്കേഷന്‍ പൂര്‍ത്തിയാക്കിയ യാത്രക്കാര്‍ക്ക് മാത്രമേ IRCTC വെബ്‌സൈറ്റ് വഴിയോ അതിന്റെ ആപ്പ് വഴിയോ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയൂ എന്ന് റെയില്‍വേയുടെ ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു.

ജൂലൈ 15 മുതല്‍ യാത്രക്കാര്‍ തത്കാല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുമ്പോള്‍ ആധാര്‍ അടിസ്ഥാനമാക്കിയുള്ള ഒടിപി ഓതന്റിക്കേഷന്റെ ഒരു അധിക ഘട്ടം കൂടി പൂര്‍ത്തിയാക്കേണ്ടതായി വരുമെന്നുമാണ് അറിയിപ്പ്. തത്കാല്‍ ടിക്കറ്റ് ബുക്കിങ്ങില്‍ ഇന്ത്യന്‍ റെയില്‍വേയുടെ അംഗീകൃത ബുക്കിങ് ഏജന്റുമാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയാണ് പുതിയ പരിഷ്‌കാരം നടപ്പിലാക്കുന്നത്.

ഏജന്റുമാര്‍ക്ക് തത്കാല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതില്‍ നിന്ന് ആദ്യ അരമണിക്കൂര്‍ വിലക്കുണ്ട്. എസി ക്ലാസ് ബുക്കിങ്ങുകള്‍ക്ക് രാവിലെ 10.00 മുതല്‍ രാവിലെ 10.30 വരെയും എസി ഇതര ക്ലാസ് ബുക്കിങ്ങുകള്‍ക്ക് രാവിലെ 11.00 മുതല്‍ രാവിലെ 11.30 വരെയുമാണ് നിയന്ത്രണം.

Continue Reading

kerala

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴ

വടക്കന്‍ കേരളത്തിലും, മധ്യ കേരളത്തിലും മലയോര മേഖലകളിലും മഴ കനത്തേക്കും.

Published

on

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത. വടക്കന്‍ കേരളത്തിലും, മധ്യ കേരളത്തിലും മലയോര മേഖലകളിലും മഴ കനത്തേക്കും. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇന്ന് കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് മുന്നറിയിപ്പുണ്ട്. നാളെ എട്ട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ടുള്ളത്. ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നിവിടങ്ങളിലാണ് മഴ മുന്നറിയിപ്പ്.

ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40-50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ജൂണ്‍ 27 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 40-60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

Continue Reading

kerala

ആഭിചാരവും മന്ത്രവാദവും നിരോധിക്കാന്‍ നിയമം നിര്‍മ്മിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍

അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി

Published

on

സംസ്ഥാനത്ത് ആഭിചാരവും മന്ത്രവാദവും നിരോധിക്കാന്‍ നിയമം നിര്‍മ്മിക്കില്ലെന്ന് സര്‍ക്കാര്‍. ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ ഇത്തരത്തിലൊരു നിലപാട് അറിയിച്ചത്. നിയമ നിര്‍മ്മാണം വേണ്ടെന്ന് മന്ത്രിസഭായോഗം തീരുമാനിച്ചുവെന്നും സര്‍ക്കാര്‍ അറിയിച്ചു.

2019ലെ ജസ്റ്റിസ് കെ ടി തോമസ് കമ്മിഷന്റെ ശുപാര്‍ശയും നടപ്പാക്കില്ല. എന്നാല്‍ സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ഹൈക്കോടതി അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. വിശദമായ സത്യവാങ്മൂലം മൂന്നാഴ്ചയ്ക്കകം നല്‍കാന്‍ ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Continue Reading

Trending