Connect with us

kerala

പി.പി ചിത്തരഞ്ജന്റെ ഗ്രൂപ്പ് മോഹത്തിന് കനത്ത തിരിച്ചടി : നിഖിലിന് വേണ്ടി ശുപാര്‍ശ ചെയ്തത് ഏരിയാസെക്രട്ടറി ബാബുജാന്‍

നിഖിലിന് വേണ്ടി ശുപാര്‍ശ ചെയ്തത് ഏരിയാസെക്രട്ടറി ബാബുജാന്‍ ആണെന്നും വ്യക്തമായി.

Published

on

ആലപ്പുഴയിലെ സി.പി.എമ്മില്‍ പുതിയ ഗ്രൂപ്പ് സൃഷ്ടിക്കാനുള്ള പി.പി ചിത്തരഞ്ജന്‍ എം.എല്‍.എയുടെ നീക്കങ്ങള്‍ക്ക് കൂടിയാണ് തരംതാഴ്ത്തലിലൂടെ പാര്‍ട്ടി സംസ്ഥാന നേതൃത്വം തടയിട്ടത്. എം.എല്‍.എ പദവി വഹിക്കുന്നയാളെ ജില്ലാ സെക്രട്ടറിയേറ്റില്‍ നിന്നും തരംതാഴ്ത്തിയത് ചിത്തരഞ്ജന് പാര്‍ട്ടിക്ക് പുറത്തും നാണക്കേടായി. നിഖിലിന് വേണ്ടി ശുപാര്‍ശ ചെയ്തത് ഏരിയാസെക്രട്ടറി ബാബുജാന്‍ ആണെന്നും വ്യക്തമായി.
തോമസ് ഐസക്കിന്റെ പിന്‍ഗാമിയെന്ന വിശേഷണത്തോടെ ഗ്രൂപ്പ് മാനേജര്‍മാരെ സൃഷിച്ചുള്ള പ്രവര്‍ത്തനമായിരുന്നു ചിത്തരഞ്ജന്‍ അടുത്തകാലത്തായി ആലപ്പുഴ കേന്ദ്രീകരിച്ച് നടത്തി പോന്നത്. രാഷ്ട്രീയ അധികാരം ഉള്ളവരുടെ പിന്നില്‍ അണിനിരക്കുന്ന പാരമ്പര്യമുള്ള ആലപ്പുഴ സി.പി.എമ്മില്‍ നഗരവും വടക്കന്‍ മേഖലയും കേന്ദ്രീകരിച്ച് എം.എല്‍.എ പദവിയുടെ പിന്‍ലബലത്തില്‍ ഗ്രൂപ്പ് സൃഷ്ടിക്കാനായിരുന്നു ചിത്തരഞ്ജന്‍ ശ്രമിച്ചിരുന്നത്. കഴിഞ്ഞ സംഘടന തിരഞ്ഞെടുപ്പ് കാലത്ത് ആലപ്പുഴ നോര്‍ത്ത്-സൗത്ത് ഏരിയ തലങ്ങളില്‍ തന്റെ പോരാട്ട വീര്യം പ്രകടിപ്പിച്ച ചിത്തരഞ്ജനെ താല്‍ക്കാലത്തേക്ക് ദുര്‍ബലമാക്കാന്‍ ജില്ലാ സെക്രട്ടറിയേറ്റില്‍ നിന്നും ജില്ലാ കമ്മിറ്റിയിലേക്കുള്ള തരംതാഴ്ത്തലിന് കഴിയുമെങ്കിലും വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് തടയാന്‍ ഇപ്പോഴത്തെ നടപടി പോരാതെ വരും. ജി. സുധാകരന്‍- തോമസ് ഐസക്ക് ഗ്രൂപ്പുകള്‍ സമീപകാലത്ത് വരെ അടക്കി ഭരിച്ചിരുന്ന ആലപ്പുഴ സി.പി.എമ്മില്‍ ഇവരുടെ അധികാരം നഷ്ടമായ ശേഷമാണ് മന്ത്രി സജി ചെറിയാന്‍-ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ ഗ്രൂപ്പുകള്‍ കരുത്താര്‍ജിച്ചത്. ജില്ലാ സെക്രട്ടറി ആര്‍ നാസറിനോട് അനുഭാവം പ്രകടിപ്പിക്കുമ്പോഴും സ്വന്തമായി ഗ്രൂപ്പ് സൃഷ്ടിക്കാനായി ചിത്തരഞ്ജന്‍ താഴെതട്ടില്‍ ശ്രമിച്ചിരുന്നു.
മുന്‍പ് ജി. സുധാകരന്റെ കടുത്ത എതിരാളിയായിരുന്നെങ്കില്‍ ഇടക്കാലത്ത് അദ്ദേഹത്തിന്റെ വിശ്വസ്തനായി മാറിയാണ് ജില്ലാ സെക്രട്ടറിയേറ്റിലേക്ക് എത്തുന്നത്. കഴിഞ്ഞ സംഘടന തിരഞ്ഞെടുപ്പ് കാലത്ത് ആലപ്പുഴ നഗരം കേന്ദ്രീകരിച്ച് വലിയ വിഭാഗീയതാണ് അരങ്ങേറിയത്. ബ്രാഞ്ച്-ലോക്കല്‍ തലങ്ങള്‍ മുതല്‍ സജി ചെറിയാന്‍-ചിത്തരഞ്ജന്‍ ഗ്രൂപ്പുകള്‍ വീറോടെയാണ് പോരടിച്ചത്. ഏരിയ തലത്തിലേക്ക് എത്തിയപ്പോഴേക്കും ഇരുപക്ഷങ്ങളും നേരിട്ട് ഏറ്റുമുട്ടി. നോര്‍ത്ത് ഏരിയ കമ്മിറ്റി തിരഞ്ഞെടുപ്പില്‍ ചിത്തരഞ്ജന്‍ അനുകൂലികളെ സജി ചെറിയാന്‍ പക്ഷം വെട്ടിനിരത്തിയപ്പോള്‍ സൗത്ത് ഏരിയ കമ്മിറ്റിയില്‍ മന്ത്രിയുടെ ഗ്രൂപ്പുകാരെ കൂട്ടത്തോടെ വെട്ടിയാണ് ചിത്തരഞ്ജന്‍ പക്ഷം പകരം വീട്ടിയത്.
മന്ത്രി സജി ചെറിയാന് എതിരായി ശബ്ദം ഉയര്‍ത്തുന്നരെ ഇല്ലായ്മ ചെയ്യാനുള്ള നീക്കമാണ് സി.പി.എമ്മില്‍ ഇപ്പോള്‍ നടക്കുന്നതെന്നാണ് മറുപക്ഷം ആരോപിക്കുന്നത്. എന്നാല്‍ സജി ചെറിയാന്റെ വിശ്വസ്തനെന്ന് അറിയപ്പെടുന്ന ലഹരികേസില്‍ കുടുങ്ങിയ എ. ഷാനവാസിനെ പാര്‍ട്ടിയില്‍ നിന്നു തന്നെ പുറത്താക്കിയത് സജി ചെറിയാന്‍ ക്യാമ്പിനും ക്ഷീണമായി.

 

crime

നവജാത ശിശുവിന്റെ കൊലപാതകം; യുവതിയുടെ ആണ്‍സുഹൃത്തിനെതിരെ കേസ്

പ്രസവിച്ചതിനു പിന്നാലെ കുഞ്ഞിനെ കൊലപ്പെടുത്തിയ യുവതിയുടെ സുഹൃത്തായ യുവാവിനെതിരെ പൊലീസ് കേസെടുത്തു.

Published

on

കൊച്ചി: പനമ്പിള്ളി നഗറില്‍ നവജാത ശിശുവിനെ അമ്മ കൊലപ്പെടുത്തിയ സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. പ്രസവിച്ചതിനു പിന്നാലെ കുഞ്ഞിനെ കൊലപ്പെടുത്തിയ യുവതിയുടെ സുഹൃത്തായ യുവാവിനെതിരെ പൊലീസ് കേസെടുത്തു. വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചു എന്ന യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.

ഈ മാസം മൂന്നിനാണ് പനമ്പിള്ളി നഗറിലുള്ള അപ്പാര്‍ട്ട്മെന്റിനു മുന്നിലുള്ള റോഡില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. അപ്പാര്‍ട്ട്മെന്റിലെ ഫ്ലാറ്റുകളിലൊന്നില്‍ നിന്ന് താഴേക്ക് എറിഞ്ഞതാണെന്ന് പിന്നീട് സിസിടിവി ദൃശ്യങ്ങളില്‍നിന്നു വ്യക്തമായി. തുടര്‍ന്ന് അഞ്ചാം നിലയില്‍ താമസിക്കുന്ന യുവതി അറസ്റ്റിലാവുകയായിരുന്നു. കടുത്ത അണുബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലുള്ള യുവതി ഈ മാസം 18 വരെ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

Continue Reading

Environment

സംസ്ഥാനത്ത് ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത; ഇന്ന് 9 ജില്ലകളില്‍ മുന്നറിയിപ്പ്

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട,് വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് ഇന്ന് യല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.

Published

on

സംസ്ഥാനത്ത് ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത. ഇന്ന് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട,് വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് ഇന്ന് യല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.

ശനിയാഴ്ച മുതല്‍ അതിശക്തമായ മഴയ്ക്ക് സാധ്യത എന്നും മുന്നറിയിപ്പുണ്ട്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, ജില്ലകളില്‍ നാളെ യെല്ലോ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ശനിയാഴ്ച രണ്ടു ജില്ലകളിലും ഞായറാഴ്ച മൂന്നു ജില്ലകളിലും തിങ്കളാഴ്ച ഏഴ് ജില്ലകളിലും ഓറഞ്ച് അലേര്‍ട്ടുണ്ട്. ശനിയാഴ്ച പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഞായറാഴ്ച പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലും തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

 

Continue Reading

kerala

കമ്പത്തെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയവര്‍ കോട്ടയം സ്വദേശികള്‍

സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് ഇവര്‍ നാടുവിട്ടതാകമെന്നാണ് പൊലീസ് നിഗമനം

Published

on

തമിഴ്‌നാട്ടിലെ കമ്പത്ത് കാറിനുള്ളില്‍ രണ്ടു പുരുഷന്മാരുടെയും ഒരു സ്ത്രീയുടെയും മൃതദേഹം മരിച്ച നിലയില്‍ കണ്ടെത്തി. മരിച്ചത് വാകത്താനത്ത് വാടകയ്ക്ക് താമസിക്കുന്ന സജി (60), ഭാര്യ മേഴ്‌സി (58) മകന്‍ അഖില്‍ (29) എന്നിവരാണ് മരിച്ചത്. ഇവരെ കാണാനില്ല എന്ന പരാതിയില്‍ വാകത്താനം പൊലീസ് മിസ്സിങ്ങ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതില്‍ അന്വേഷണം നടക്കുന്നതിടയിലാണ് മൂന്നുപേരേയും മരിച്ച നിലയില്‍ കണ്ടത്.

സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് ഇവര്‍ നാടുവിട്ടതാകമെന്നാണ് പൊലീസ് നിഗമനം. തമിഴ്‌നാട്ടിലെ കമ്പത്താണ് മൂന്നുപേരേയും കാറിനുള്ളില്‍ മൂന്നുപേരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ പരിശോധിച്ചപ്പോള്‍ വാഹനം ലോക്ക് ചെയ്ത രീതിയിലായിരുന്നു. കോട്ടയം രജിസ്‌ട്രേഷനിലുള്ള പുതുപ്പള്ളി സ്വദേശിയുടെ ഉടമസ്തതയിലുള്ള കാറിലാണ് മൂവരുടേയും മൃതദേഹം കണ്ടെത്തിയത്. വാഹനം കേന്ദ്രീകരിച്ച് തമിഴ്‌നാട് പൊലീസ് അന്വോഷണം ആരംഭിച്ചു.

Continue Reading

Trending