Connect with us

kerala

പി.പി ചിത്തരഞ്ജന്റെ ഗ്രൂപ്പ് മോഹത്തിന് കനത്ത തിരിച്ചടി : നിഖിലിന് വേണ്ടി ശുപാര്‍ശ ചെയ്തത് ഏരിയാസെക്രട്ടറി ബാബുജാന്‍

നിഖിലിന് വേണ്ടി ശുപാര്‍ശ ചെയ്തത് ഏരിയാസെക്രട്ടറി ബാബുജാന്‍ ആണെന്നും വ്യക്തമായി.

Published

on

ആലപ്പുഴയിലെ സി.പി.എമ്മില്‍ പുതിയ ഗ്രൂപ്പ് സൃഷ്ടിക്കാനുള്ള പി.പി ചിത്തരഞ്ജന്‍ എം.എല്‍.എയുടെ നീക്കങ്ങള്‍ക്ക് കൂടിയാണ് തരംതാഴ്ത്തലിലൂടെ പാര്‍ട്ടി സംസ്ഥാന നേതൃത്വം തടയിട്ടത്. എം.എല്‍.എ പദവി വഹിക്കുന്നയാളെ ജില്ലാ സെക്രട്ടറിയേറ്റില്‍ നിന്നും തരംതാഴ്ത്തിയത് ചിത്തരഞ്ജന് പാര്‍ട്ടിക്ക് പുറത്തും നാണക്കേടായി. നിഖിലിന് വേണ്ടി ശുപാര്‍ശ ചെയ്തത് ഏരിയാസെക്രട്ടറി ബാബുജാന്‍ ആണെന്നും വ്യക്തമായി.
തോമസ് ഐസക്കിന്റെ പിന്‍ഗാമിയെന്ന വിശേഷണത്തോടെ ഗ്രൂപ്പ് മാനേജര്‍മാരെ സൃഷിച്ചുള്ള പ്രവര്‍ത്തനമായിരുന്നു ചിത്തരഞ്ജന്‍ അടുത്തകാലത്തായി ആലപ്പുഴ കേന്ദ്രീകരിച്ച് നടത്തി പോന്നത്. രാഷ്ട്രീയ അധികാരം ഉള്ളവരുടെ പിന്നില്‍ അണിനിരക്കുന്ന പാരമ്പര്യമുള്ള ആലപ്പുഴ സി.പി.എമ്മില്‍ നഗരവും വടക്കന്‍ മേഖലയും കേന്ദ്രീകരിച്ച് എം.എല്‍.എ പദവിയുടെ പിന്‍ലബലത്തില്‍ ഗ്രൂപ്പ് സൃഷ്ടിക്കാനായിരുന്നു ചിത്തരഞ്ജന്‍ ശ്രമിച്ചിരുന്നത്. കഴിഞ്ഞ സംഘടന തിരഞ്ഞെടുപ്പ് കാലത്ത് ആലപ്പുഴ നോര്‍ത്ത്-സൗത്ത് ഏരിയ തലങ്ങളില്‍ തന്റെ പോരാട്ട വീര്യം പ്രകടിപ്പിച്ച ചിത്തരഞ്ജനെ താല്‍ക്കാലത്തേക്ക് ദുര്‍ബലമാക്കാന്‍ ജില്ലാ സെക്രട്ടറിയേറ്റില്‍ നിന്നും ജില്ലാ കമ്മിറ്റിയിലേക്കുള്ള തരംതാഴ്ത്തലിന് കഴിയുമെങ്കിലും വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് തടയാന്‍ ഇപ്പോഴത്തെ നടപടി പോരാതെ വരും. ജി. സുധാകരന്‍- തോമസ് ഐസക്ക് ഗ്രൂപ്പുകള്‍ സമീപകാലത്ത് വരെ അടക്കി ഭരിച്ചിരുന്ന ആലപ്പുഴ സി.പി.എമ്മില്‍ ഇവരുടെ അധികാരം നഷ്ടമായ ശേഷമാണ് മന്ത്രി സജി ചെറിയാന്‍-ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ ഗ്രൂപ്പുകള്‍ കരുത്താര്‍ജിച്ചത്. ജില്ലാ സെക്രട്ടറി ആര്‍ നാസറിനോട് അനുഭാവം പ്രകടിപ്പിക്കുമ്പോഴും സ്വന്തമായി ഗ്രൂപ്പ് സൃഷ്ടിക്കാനായി ചിത്തരഞ്ജന്‍ താഴെതട്ടില്‍ ശ്രമിച്ചിരുന്നു.
മുന്‍പ് ജി. സുധാകരന്റെ കടുത്ത എതിരാളിയായിരുന്നെങ്കില്‍ ഇടക്കാലത്ത് അദ്ദേഹത്തിന്റെ വിശ്വസ്തനായി മാറിയാണ് ജില്ലാ സെക്രട്ടറിയേറ്റിലേക്ക് എത്തുന്നത്. കഴിഞ്ഞ സംഘടന തിരഞ്ഞെടുപ്പ് കാലത്ത് ആലപ്പുഴ നഗരം കേന്ദ്രീകരിച്ച് വലിയ വിഭാഗീയതാണ് അരങ്ങേറിയത്. ബ്രാഞ്ച്-ലോക്കല്‍ തലങ്ങള്‍ മുതല്‍ സജി ചെറിയാന്‍-ചിത്തരഞ്ജന്‍ ഗ്രൂപ്പുകള്‍ വീറോടെയാണ് പോരടിച്ചത്. ഏരിയ തലത്തിലേക്ക് എത്തിയപ്പോഴേക്കും ഇരുപക്ഷങ്ങളും നേരിട്ട് ഏറ്റുമുട്ടി. നോര്‍ത്ത് ഏരിയ കമ്മിറ്റി തിരഞ്ഞെടുപ്പില്‍ ചിത്തരഞ്ജന്‍ അനുകൂലികളെ സജി ചെറിയാന്‍ പക്ഷം വെട്ടിനിരത്തിയപ്പോള്‍ സൗത്ത് ഏരിയ കമ്മിറ്റിയില്‍ മന്ത്രിയുടെ ഗ്രൂപ്പുകാരെ കൂട്ടത്തോടെ വെട്ടിയാണ് ചിത്തരഞ്ജന്‍ പക്ഷം പകരം വീട്ടിയത്.
മന്ത്രി സജി ചെറിയാന് എതിരായി ശബ്ദം ഉയര്‍ത്തുന്നരെ ഇല്ലായ്മ ചെയ്യാനുള്ള നീക്കമാണ് സി.പി.എമ്മില്‍ ഇപ്പോള്‍ നടക്കുന്നതെന്നാണ് മറുപക്ഷം ആരോപിക്കുന്നത്. എന്നാല്‍ സജി ചെറിയാന്റെ വിശ്വസ്തനെന്ന് അറിയപ്പെടുന്ന ലഹരികേസില്‍ കുടുങ്ങിയ എ. ഷാനവാസിനെ പാര്‍ട്ടിയില്‍ നിന്നു തന്നെ പുറത്താക്കിയത് സജി ചെറിയാന്‍ ക്യാമ്പിനും ക്ഷീണമായി.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ചികിത്സിച്ച് ചികിത്സിച്ച് ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തുന്ന മലയാളി

രോഗം വന്ന് ചികിത്സിച്ച് ദുരിതക്കയത്തിലേക്ക് വീഴുന്ന മലയാളിയെ അഭിമുഖീകരിക്കാത്തവര്‍ എത്രപേരുണ്ടാകും ഈയൊരു ക്രൂരയാഥാര്‍ത്ഥ്യത്തിന്റെ വസ്തുതകളിലേക്ക് വെളിച്ചം വീശുന്ന കവര്‍ സ്റ്റോറിയാണ് ഇത്തവണത്തേത്.

Published

on

രോഗം വന്ന് ചികിത്സിച്ച് ദുരിതക്കയത്തിലേക്ക് വീഴുന്ന മലയാളിയെ അഭിമുഖീകരിക്കാത്തവര്‍ എത്രപേരുണ്ടാകും ഈയൊരു ക്രൂരയാഥാര്‍ത്ഥ്യത്തിന്റെ വസ്തുതകളിലേക്ക് വെളിച്ചം വീശുന്ന കവര്‍ സ്റ്റോറിയാണ് ഇത്തവണത്തേത്.

ചികിത്സാ ചെലവിന്റെ കാര്യത്തില്‍ ഇന്ത്യന്‍ ശരാശരിയേക്കാളും എന്തിന് സമീപത്തെ കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനത്തിനേക്കാളും ഉയരത്തിലേക്ക് കുതിക്കുകയാണ് കേരളം – മറ്റു പല കാര്യത്തിലും മേന്മ അവകാശപ്പെടുന്ന മലയാളി എന്തുകൊണ്ട് ഇവ്വിധത്തിലേക്ക് എത്തിച്ചേര്‍ന്നു അങ്ങനെ ചികിത്സിച്ച് ചികിത്സിച്ച് ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തുന്ന മലയാളിയുടെ ഏറ്റവും പുതിയ സ്ഥിതിഗതികളെക്കുറിച്ചാണ് / വസ്തുതകളെ കുറിച്ചാണ് ആരോഗ്യ മേഖലയിലെ ആധികാരിക എഴുത്തുകാരന്‍ ഡോ. ജയകൃഷ്ണന്റെ ടി പറയാന്‍ ശ്രമിക്കുന്നത്.

ഒപ്പം ‘അതിദാരിദ്ര്യമുക്ത കേരളം’ എന്ന പ്രഖ്യാപനത്തിന്റെ നിയോലിബറല്‍ ബന്ധം എന്തെന്ന് തുറന്നെഴുതുന്നു സാമ്പത്തിക വിദഗ്ദന്‍ ഡോ. പി. ജെ ജെയിംസ്

ആഴ്ചപ്പതിപ്പ് ഹാര്‍ഡ് കോപ്പി ലഭ്യമാക്കുന്നത് സംബന്ധിച്ച സംശയങ്ങള്‍ക്ക് ഈ നമ്പറില്‍

+91 81390 00226 വിളിക്കാവുന്നതാണ്.

 

Continue Reading

kerala

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ആറു ജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ട്

തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

Published

on

തിരുവനന്തപുരം: കേരളത്തിലെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യതയെ തുടര്‍ന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ ലഭിക്കാനാണ് മുന്നറിയിപ്പ്.

ചൊവ്വാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിലും ബുധനാഴ്ച കോട്ടയം, ഇടുക്കി ജില്ലകളിലും വ്യാഴാഴ്ച പത്തനംതിട്ട, കോട്ടയം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും യെല്ലോ അലര്‍ട്ട് തുടരും.

24 മണിക്കൂറില്‍ 64.5 എം മുതല്‍ 115.5 എം വരെ മഴ ലഭിക്കാവുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്ന് വ്യാഖ്യാനിക്കുന്നത്. അധിക ജാഗ്രത ആവശ്യമാണെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Continue Reading

kerala

കോഴിക്കോട് മലാപ്പറമ്പില്‍ കുടിവെള്ള പൈപ്പ് പൊട്ടി; വീടുകളിലും സ്ഥാപനങ്ങളിലും വെള്ളം കയറി, ഗതാഗതം തടസ്സപ്പെട്ടു

സമീപത്തെ വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും വെള്ളം കയറി വലിയ നഷ്ടമുണ്ടായി

Published

on

കോഴിക്കോട് മലാപ്പറമ്പില്‍ ജല അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് പുലര്‍ച്ചെയോടെയാണ് പൊട്ടി്. ഇതോടെ സമീപത്തെ വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും വെള്ളം കയറി വലിയ നഷ്ടമുണ്ടായി. റോഡിന്റെ നടുവില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ടതോടെ ഗതാഗതവും പൂര്‍ണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണ്.

റോഡില്‍ വലിയ തോതില്‍ മണ്ണ് അടിഞ്ഞുകൂടിയതിനാല്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ദുഷ്‌ക്കരമായിട്ടുണ്ട്. പൈപ്പ് പൊട്ടുന്നത് സ്ഥിരം പ്രശ്‌നമായി മാറിയിരികയാണെന്നും ഇതുമൂലം വലിയ ബുദ്ധിമുട്ടുകള്‍ നേരിടുന്നുവെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.

സംഭവത്തെ തുടര്‍ന്ന് പമ്പിങ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്. ജലവിതരണം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടി ഉടന്‍ ആരംഭിക്കുമെന്ന് ജല അതോറിറ്റി അറിയിച്ചു. കഴിഞ്ഞദിവസവും ഇതേ സ്ഥലത്ത് പൈപ്പ് പൊട്ടിയിരുന്നു, അതിനുശേഷവും ഗതാഗതം തടസ്സപ്പെട്ടിരുന്നു.

 

Continue Reading

Trending