Culture
പരിശുദ്ധഹജ്ജ് തീര്‍ത്ഥാടനവും ബലിപെരുന്നാളും
കടം വാങ്ങിയും പിരിവെടുത്തും ഹജ്ജിന് പോകാന്‍ ഒരു നിര്‍ദ്ദേശവും ദൈവം തമ്പുരാന്‍ കല്പിച്ചിട്ടില്ല. സ്രഷ്ടാവിന് മുമ്പില്‍ വിനയാന്വിതനായി മനസ്സ് വിമലീകരിക്കുവാന്‍ വേണ്ടിയുള്ള ഒരു പുണ്യകര്‍മ്മമാണ് പരിശുദ്ധ ഹജ്ജ് .

ഹാജി എ.കെ. സുല്‍ത്താന്‍
ത്യാഗവും സഹനവും സഹിഷ്ണതയും സമര്‍പ്പണവുമായി മാനവകുലത്തെ പ്രകാശപൂരിതമാക്കിയ ഹസ്രത്ത് ഇബ്രാഹിംനബി (അ) ന്റെയും മകന്‍ ഇസ്മായില്‍നബി (അ) ന്റെയും സ്മരണകളുമായി ഒരിക്കല്‍കൂടി ബക്രീദ് ബ്രലിപെരുന്നാള്‍ ) വരവായി. ഇസ്ലാം എന്നാല്‍ സമര്‍പ്പണമാണ്. സൃഷ്ടി കര്‍ത്താവായ അല്ലാഹുവിനുള്ള സമര്‍പ്പണം. പൂര്‍ണ്ണമായും സമര്‍പ്പണ ചിന്തയില്‍ അധിഷ്ഠിതമായി ജീവിത ശൈലി കൊണ്ട് നടക്കുന്നവരാണ് യഥാര്‍ത്ഥ സത്യവിശ്വാസികള്‍. ഏത് മാളത്തില്‍ ഒളിച്ചിരുന്നാലും മരണം പിടികൂടുമെന്നും നന്മ-തിന്മകളെക്കുറിച്ച് ചോദ്യമുണ്ട് , ശിക്ഷയുണ്ട് , സ്വര്‍ഗമുണ്ട്, നരകമുണ്ട് എന്ന അടിയുറച്ച വിശ്വാസം. നബി തിരുമേനി അനുചരന്മാര്‍ക്ക് പഠിപ്പിച്ചു കൊടുത്ത ഇസ്ലാമിന്റെ അഞ്ചു സ്തൂ ബങ്ങളില്‍ ഒന്നാണ് പരിശുദ്ധ ഹജ്ജ് കര്‍മ്മം. ഭൂമിയുടെ മധ്യഭാഗത്തായി മക്കയില്‍ സൂര്യന്റെ നേര്‍ താഴ്ഭാഗത്ത് മാലാഖമാരാല്‍ നിര്‍മ്മിക്കപ്പെട്ട ലോകത്തെ ആദ്യത്തെ ആരാധനാലയമാണ് വിശുദ്ധ കഹബാലയം. നൂഹ് നബി (അ) യുടെ കാലത്തുണ്ടായ പ്രളയത്തോടനുബന്ധിച്ച് അതിന്റെ പുനര്‍ നിര്‍മ്മാണ പ്രക്രിയ അല്ലാഹുവിന്റെ കല്പനപ്രകാരം നടത്തിയത് ഇബ്രാഹിംനബി (അ) ഉം മകന്‍ ഇസ്മായില്‍ നബി (അ) യും കൂടിയാണ്. ഏതാണ്ട് നാലായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇബ്രാഹിം നബി (അ) ന്റെ കാലത്ത് കെട്ടി പൂര്‍ത്തിയാക്കിയ ലോകത്തെ ആദ്യത്തെ ആരാധനാലയമായ കഹബാലയത്തില്‍ നാളിതു വരെ കോടിക്കണക്കിന് വിശ്വാസികള്‍ ശിരസ്സ് നമിച്ച് സൃഷ്ടി കര്‍ത്താവിന് സുജൂദ് ചെയ്ത് പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നുവെന്ന പ്രത്യേകത വേറെ ഒരു ആരാധനാലയത്തിനും ഇല്ലാ എന്നതാണ്.
പ്രപഞ്ചനാഥന്‍ സൃഷ്ടിച്ച ലോകത്ത് കാണപ്പെട്ട വലിയ നക്ഷത്രമായ സൂര്യനു ചുറ്റും ഇതു ഗ്രഹങ്ങളും ഉപഗ്രഹങ്ങളും നക്ഷത്രങ്ങളും വലതു ഭാഗത്തു നിന്ന് ഇടതു ഭാഗത്തേക്ക് കറങ്ങുന്നതിന്റെ നേര്‍ താഴ്ഭാഗത്തുള്ള ഭൂമിയിലെ ഏറ്റവും സവിശേഷവും ആദ്യത്തെ ആരാധനാലയവുമായ ക അബക്ക് ചുറ്റും ലോക മുസ്ലീങ്ങള്‍ തവാഫ് അഥവാ പ്രദക്ഷിണം ചെയ്യുന്നതും വലതു ഭാഗത്തു നിന്ന് ഇടതു ഭാഗത്തേക്കാണ്. (ആന്റി ക്ലോക്ക് വൈസ് ) . അല്ലാഹുവിന്റെ കല്പനപ്രകാരം നബിതിരുമേനി പ്രഖ്യാപിച്ചതനുസരിച്ച് തുടര്‍ച്ചയായി ഏഴു പ്രാവശ്യം പ്രദക്ഷിണം നടത്തി ഇബ്രാഹിം നബി (അ) യുടെ കാല്‍ പാദസ്പര്‍ശനമേറ്റ പുണ്യസ്ഥലത്ത് രണ്ടു റക്കഹത്ത് നമസ്‌ക്കാരം കൂടി പൂര്‍ത്തിയാക്കി സംസം വെള്ളം കുടിച്ച് തൃപ്തി അടയലാണ് പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിന്റെ ആദ്യ നടപടി. പിന്നീട് രണ്ടു മലകള്‍ക്കിടയില്‍ സ്ര ഫാ -മര്‍വാ ) ഏഴ് പ്രാവശ്യത്തെ നടത്തം പൂര്‍ത്തിയാക്കി രണ്ട് റക്കഹത്ത് നമസ്‌ക്കരിച്ച് മുടികളഞ്ഞ് ഉംറ നിര്‍വ്വഹിക്കുന്നതോടെ രണ്ടാമത്തെ നടപടിയും പൂര്‍ത്തിയാക്കുന്നു. ദുല്‍ഹജ്ജ് മാസം 8 മുതല്‍ 13 വരെയുള്ള ദിവസങ്ങളിലാണ് വിശുദ്ധ ഹജ്ജ് കര്‍മ്മത്തിന്റെ സവിശേഷ ദിവസങ്ങള്‍ . ദുല്‍ഹജ്ജ് 9 നാണ് അറഫാ സംഗമം. മിനായിലെ താമസം, മുസ്തലിഫയിലെ രാപ്പാര്‍ക്കല്‍, ജംറയില്‍ കല്ലെറിയല്‍ തുടങ്ങിയ കര്‍മ്മങ്ങള്‍ക്കുശേഷം കഅബാലയത്തില്‍ വന്ന് സമാപന പ്രദക്ഷിണം വെച്ച് പ്രാര്‍ത്ഥന നിര്‍വ്വഹിച്ച് മുടികളയുന്ന തോടെയാണ് പരിശുദ്ധഹജ്ജ് കര്‍മ്മം പൂര്‍ത്തിയാകുന്നത്.
ഹജ്ജ് എന്നാല്‍ ഒരര്‍ത്ഥത്തില്‍ സന്ധിപ്പ് എന്നാണ്. സ്വര്‍ഗത്തില്‍ വിലക്കപ്പെട്ട കനി ഭക്ഷിക്കരുതെന്ന അഥവാ അതിനെ സമീപിക്കരുതെന്ന ദൈവകല്പനയെ ലംഘിച്ചുകൊണ്ട് പിശാചിന്റെ കുതന്ത്രത്തില്‍ പെട്ട് പഴം കഴിച്ചതിന്റെ പേരില്‍ ഭൂമിയിലേക്ക് അയക്കപ്പെട്ട ആദം നബി (അ)യുടേയും ഇണയായ ഹവ്വാ ബീവിയുടേയും പുന:സമാഗമവു. അതിന്റെ ചരിത്രവും മനസ്സിലാക്കുന്ന ഓരോരുത്തര്‍ക്കും വിശ്വാസത്തിന്റെ തീവ്രത വര്‍ദ്ധിക്കുകയേയുള്ളു. അതുകൊണ്ടാണ് നബി തിരുമേനി അസന്നിഗ്ദമായി പ്രഖ്യാപിച്ചത് ഹജ്ജ് എന്നാല്‍ അറഫയാണെന്ന്. ദുല്‍ഹജ്ജ് മാസം ഒമ്പതിന് മക്കയിലെ അറഫയിലാണ് ആദ്യ പിതാവും ഹവ്വാ ബീവിയും പുന: സംഗമം നടന്നത്. മനുഷ്യമനസ്സുകളില്‍ കടന്നുകൂടുന്ന ദുര്‍ഗുണങ്ങളായ അസൂയ, വൈരാഗ്യം , അഹങ്കാരം, വിദ്വേഷം തുടങ്ങിയവയെ ആട്ടി അകററി പിശാചിന്റെ വഴിയില്‍ പെട്ട് ചെയ്തു പോയ ചെറുതും വലുതുമായ എല്ലാ തെറ്റുകള്‍ക്കും സൃഷ്ടികര്‍ത്താവിന്റെ മുമ്പില്‍ മാപ്പിരന്ന് പശ്ചാത്തപിച്ച് ഭൂമിയില്‍ ഇപ്പോള്‍ പിറന്ന കുഞ്ഞിനെപ്പോലെ സംശുദ്ധമായ മനസ്സിന്റെ ഉടമകളായിട്ടാണ് പരിശുദ്ധ ഹജ്ജ് കര്‍മ്മം കഴിഞ്ഞ് തിരിച്ചു വരുന്ന ഓരോ വിശ്വാസിയും . അവരുടെ പിന്നീടുള്ള എല്ലാ പ്രവര്‍ത്തികളും അതീവ സൂക്ഷ്മതയോടെ ആയിരിക്കണമെന്നും ഇസ്ലാം കല്പിക്കുന്നു. പരിശുദ്ധ ഹജ്ജ് കര്‍മ്മം പൂര്‍ണ്ണതയോടെ നിര്‍വ്വഹിച്ചവര്‍ക്ക് അഥവാ സ്വീകാര്യമായ ഹജ്ജിന് സ്വര്‍ഗമല്ലാതെ പ്രതിഫലം മറ്റൊന്നില്ലെന്നാണ് നബി തിരുമേനി പ്രഖ്യാപിച്ചിട്ടുള്ളത്. ജീവിതത്തിന്റെ അവസാന കാലത്ത് ചെയ്യേണ്ട കര്‍മ്മമല്ല പരിശുദ്ധ ഹജ്ജ് . ശാരീരികവും സാമ്പത്തികവും സാങ്കേതികവുമായ സൗകര്യം ലഭ്യമാകുമെങ്കില്‍ ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ചെയ്യേണ്ട കര്‍മ്മമാണ് പരിശുദ്ധ ഹജ്ജ് . കടം വാങ്ങിയും പിരിവെടുത്തും ഹജ്ജിന് പോകാന്‍ ഒരു നിര്‍ദ്ദേശവും ദൈവം തമ്പുരാന്‍ കല്പിച്ചിട്ടില്ല. സ്രഷ്ടാവിന് മുമ്പില്‍ വിനയാന്വിതനായി മനസ്സ് വിമലീകരിക്കുവാന്‍ വേണ്ടിയുള്ള ഒരു പുണ്യകര്‍മ്മമാണ് പരിശുദ്ധ ഹജ്ജ് .
(കേരള മുസ്‌ലിം കോണ്‍ഫറന്‍സ് ജനറല്‍ കണ്‍വീനറും റിട്ട. പഞ്ചായത്ത് സെക്രട്ടറിയുമാണ് ലേഖകന്‍.)
Film
ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി ലിജോ ജോസ് പെല്ലിശ്ശേരി; ചുരുളിക്ക് കൊടുത്ത കാശിന്റെ കണക്കുമായി സംവിധായകന്‍

കൊച്ചി: ചുരുളി സിനിമയുമായി ബന്ധപ്പെട്ട നടന്‍ ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. സിനിമയില്‍ അഭിനയിച്ചതിന് ജോജുവിന് പണം നല്‍കിയിട്ടുണ്ടെന്നും സിനിമ തിയറ്ററില്‍ റിലീസ് ചെയ്തിട്ടില്ലെന്നും സംവിധായകന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ചുരുളി സിനിമയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിലാണ് ജോജു വിമര്‍ശനവുമായി രംഗത്തെത്തിയത്. ചുരുളി സിനിമയിലെ തെറി പറയുന്ന ഭാഗം അവാര്‍ഡിന് അയക്കുക മാത്രമേയുള്ളൂവെന്ന് പറഞ്ഞതു കൊണ്ടാണ് തെറി പറഞ്ഞ് അഭിനയിച്ചത്. അതിപ്പോള്‍ ഞാനാണ് ചുമന്നു കൊണ്ടു നടക്കുന്നത്. ചുരുളിയുടെ തെറി ഇല്ലാത്തൊരു പതിപ്പുണ്ട്. തെറിയില്ലാത്തൊരു പതിപ്പ് ഞാന്‍ ഡബ്ബ് ചെയ്തിരുന്നു. അതാകും തിയറ്ററിലെത്തുകയെന്നാണ് കരുതിയത്. ഈ പതിപ്പ് റിലീസാകുമെന്ന് കരുതിയില്ല. തനിക്ക് ചുരുളിയില്‍ അഭിനയച്ചതിന്റെ പ്രതിഫലം കിട്ടിയിട്ടില്ല എന്നിങ്ങനെയായിരുന്നു ജോജുവിന്റെ ആരോപണങ്ങള്‍.
എന്നാല്‍, എ സര്‍ട്ടിഫിക്കറ്റ് ഉള്ള സിനിമ തീയേറ്ററുകളില്‍ ഇതുവരെ റിലീസ് ചെയ്തിട്ടില്ലെന്നും മൂന്ന് ദിവസത്തെ അതിഥി വേഷം ചെയ്ത ജോജുവിന് 5,90,000 രൂപ നല്‍കിയിട്ടുണ്ടെന്നും രേഖകള്‍ സഹിതം ലിജോ ജോസ് പറയുന്നു. സുഹൃത്തുക്കളായ നിര്‍മാതാക്കള്‍ക്കുണ്ടായ മനോവിഷമം കണക്കിലെടുത്താണ് ഈ വിശദീകരണം എന്ന് വ്യക്തമാക്കിയാണ് ലിജോയുടെ പ്രതികരണം.
Film
മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിൻ ഷാഹിറിന് ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിന് ആശ്വാസം. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി. മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ, ഇന്നായിരുന്നു അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാൻ അനുവദിച്ച അവസാന ദിവസം. സൗബിൻ, പിതാവ് ബാബു ഷാഹിർ, സഹ നിർമാതാവ് ഷോൺ ആന്‍റണി എന്നിവർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി നടപടി.
പൊലീസിന് മുന്നിൽ ഹജരാകാനുള്ള തിയതി ഈ മാസം 27 വരെയാണ് കോടതി നീട്ടി നൽകിയത്. സിനിമയ്‌ക്കായി താൻ മുടക്കിയ പണവും സിനിമയുടെ ലാഭവിഹിതവും നൽകിയില്ലെന്ന അരൂർ സ്വദേശി സിറാജ് വലിയതറയുടെ പരാതിയിലാണ് മൂന്ന് പേർക്കുമെതിരെ പൊലീസ് കേസെടുത്തത്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മൂവരും ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ആവശ്യം തള്ളിയിരുന്നു.
Film
സിനിമാപ്രവർത്തകർ ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം നൽകണം

കൊച്ചി: ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം സിനിമാപ്രവർത്തകരിൽ നിന്ന് എഴുതി വാങ്ങാൻ നിർമാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. നടീനടന്മാർ അടക്കം എല്ലാവരും സത്യവാങ്മൂലം നൽകണം.
ലഹരി വിരുദ്ധ ദിനമായ ജൂൺ 26 മുതൽ നിബന്ധന നടപ്പിൽ വരുത്തും. അമ്മ, ഫെഫ്ക എന്നീ സംഘടനകളോടാണ് സത്യവാങ്മൂലം ആവശ്യപ്പെട്ടിരിക്കുന്നത്. വേതന കരാറിനൊപ്പം ഈ സത്യവാങ്മൂലം കൂടി നിര്‍ബന്ധമാക്കിയേക്കും.
-
News3 days ago
ഇസ്രാഈലില്‍ നിന്നും 18 മലയാളികള്‍ കൂടി ഇന്ത്യയിലെത്തി
-
film3 days ago
ചിരിയും ആക്ഷനുമായി ത്രസിപ്പിക്കാൻ “ധീരൻ” ജൂലൈ നാലിനു; ട്രെയ്ലർ പുറത്ത്
-
india3 days ago
യുപിയിലെ ആശുപത്രിയില്‍ 13കാരിക്ക് നേരെ അതിക്രമം; രോഗിയുടെ കൂട്ടിരിപ്പുകാരന് അറസ്റ്റില്‍
-
india3 days ago
ഭാര്യയെ കൊലപ്പെടുത്തിയ കേസ്; ഓപ്പറേഷന് സിന്ദൂറില്‍ പങ്കെടുത്തത് നിയമ നടപടികളില്‍ നിന്ന് ഒഴിവാക്കാനുള്ള കാരണമല്ല; സുപ്രീം കോടതി
-
kerala3 days ago
യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദിച്ചതായി പരാതി; പ്രൊബേഷന്‍ എസ്ഐക്ക് സ്ഥലമാറ്റം
-
india2 days ago
മകന്‍ വൃദ്ധസദനത്തിലേക്ക് അയച്ചു; മനംനൊന്ത് ദമ്പതികള്‍ ജീവനൊടുക്കി
-
local20 hours ago
വെള്ളി, ഞായർ ദിവസങ്ങളിൽ അന്ത്യോദയ എക്സ്പ്രസിന് തലശ്ശേരിയിൽ നിന്നു കയറാം
-
film3 days ago
മഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തിക തട്ടിപ്പ്; പ്രതികള്‍ കുറ്റം ചെയ്തതിന് തെളിവുണ്ടെന്ന് പൊലീസ്