Connect with us

kerala

മഅദനിയുടെ ആരോഗ്യസ്ഥിതി മോശം; ചികിത്സ തുടരുന്നു

സ്വദേശമായ അന്‍വാര്‍ശ്ശേരിയിലേക്കുള്ള യാത്രയില്‍ തീരുമാനമായില്ല

Published

on

പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനി കൊച്ചിയില്‍ ചികിത്സയില്‍ തുടരുകയാണ്. ആരോഗ്യ സ്ഥിതി മോശമായതിനാല്‍ സ്വദേശമായ അന്‍വാര്‍ശ്ശേരിയിലേക്ക് പോകുന്നതില്‍ ഇതുവരെ തീരുമാനം ആയിട്ടില്ല. ബെംഗളൂരുവില്‍ നിന്ന് നാട്ടിലേക്ക് വരുന്നതിനിടെയാണ് കൊച്ചിയില്‍ വെച്ച് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടത്. ഉയര്‍ന്ന രക്ത സമ്മര്‍ദ്ദവും രക്തത്തില്‍ ക്രിയാറ്റിന്റെ അളവ് കൂടിയതുമാണ് മഅദനിയുടെ ആരോഗ്യ സ്ഥിതി മോശമാക്കിയത്.

വിചാരണ തടവുകാരനായ മഅദനിക്ക് 12 ദിവസത്തേക്കാണ് ജാമ്യ വ്യവസ്ഥയില്‍ ഇളവ് ലഭിച്ചത്. സുപ്രീംകോടതിയുടെ പ്രത്യേക അനുമതിയില്‍ ബെംഗളൂരുവില്‍ നിന്ന് തിങ്കളാഴ്ച്ച രാത്രി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ മഅദനിക്ക് പാര്‍ട്ടി പ്രവര്‍ത്തകര്‍ വന്‍ സ്വീകരണമാണ് നല്‍കിയത്. രാത്രി 9 മണിയോടെയാണ് മഅദനിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടര്‍ന്ന് കൊച്ചിയിലെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അതേസമയം, മഅദനിയുടെ ആരോഗ്യനിലയില്‍ ആശങ്ക വേണ്ടെന്ന് പിഡിപി നേതാക്കള്‍ അറിയിച്ചിരുന്നു.

മഅദനിയുടെ സുരക്ഷയ്ക്ക് പത്ത് പൊലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്. സുരക്ഷാ ചെലവിലേക്കായി കെട്ടിവെക്കേണ്ട 60 ലക്ഷം രൂപയില്‍ കര്‍ണാടക സര്‍ക്കാര്‍ ചെറിയ ഇളവ് നല്‍കിയിട്ടുണ്ട്. വിചാരണ തടവുകാരനായി ഇത്രയധികം കാലം കഴിയേണ്ടി വന്നത് നീതി നിഷേധമാണെന്നും, ഇത്രയധികം കാലം വിചാരണത്തടവുകാരനായി തനിക്ക് കഴിയേണ്ടി വന്നത് രാജ്യത്തെ നീതി ന്യായവ്യവസ്ഥയ്ക്ക് തന്നെ നാണക്കേടാണെന്നും യാത്ര പുറപ്പെടുന്നതിന് മുമ്പ് മഅദനി പറഞ്ഞിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ചികിത്സാപിഴവ്; തിരുവനന്തപുരം സര്‍ക്കാര്‍ കണ്ണാശുപത്രിയിലെ ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

നീര്‍ക്കെട്ട് കുറയാന്‍ നല്‍കേണ്ട കുത്തിവെപ്പ് ഇടത് കണ്ണിന് നല്‍കേണ്ടതിന് പകരം വലത് കണ്ണിന് മാറി നല്‍കി.

Published

on

ചികിത്സാപിഴവ് വരുത്തിയ സംഭവത്തില്‍ തിരുവനന്തപുരം സര്‍ക്കാര്‍ കണ്ണാശുപത്രിയില്‍ ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. അസി. പ്രഫ എസ്.എസ് സുജീഷിനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. നീര്‍ക്കെട്ട് കുറയാന്‍ നല്‍കേണ്ട കുത്തിവെപ്പ് ഇടത് കണ്ണിന് നല്‍കേണ്ടതിന് പകരം വലത് കണ്ണിന് മാറി നല്‍കി.

ഭീമാപള്ളി സ്വദേശിയായ അസൂറാബീബി എന്ന 55കാരിക്കാണ് കുത്തിവെപ്പ് മാറിയത്. കാഴ്ചക്ക് മങ്ങലുണ്ടായപ്പോള്‍ ചികിത്സക്കെത്തിയതായിരുന്നു ഇവര്‍. ഇവര്‍ ഒരുമാസമായി ആശുപത്രിയില്‍ ചികിത്സ തേടുന്നുണ്ട്. ചൊവ്വാഴ്ചയാണ് ശസ്ത്രക്രിയക്ക് തീയതി നിശ്ചയിച്ചിരുന്നത്. ഇതിന് മുന്നോടിയായി നല്‍കുന്ന കുത്തിവെപ്പാണ് കണ്ണ് മാറി ഡോക്ടര്‍ നല്‍കിയത്. രോഗിയുടെ ആരോഗ്യനിലയില്‍ ഗുരുതരമായ പ്രശ്‌നമില്ലെങ്കിലും ഡോക്ടറുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ചയാണെന്നാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തല്‍. രോഗിയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്.

Continue Reading

kerala

മുഖ്യമന്ത്രി ആദ്യം വഞ്ചിച്ചത് വി.എസിനെ; പി വി അന്‍വര്‍

അന്‍വര്‍ വഞ്ചകനാണെന്ന മുഖ്യമന്ത്രിയുടെ ആരോപണത്തോട് വാര്‍ത്താസമ്മേളനത്തിലൂടെ പ്രതികരിക്കുകയായിരുന്നു പി വി അന്‍വര്‍.

Published

on

മുഖ്യമന്ത്രി പിണറായി വിജയന്‍ വഞ്ചകനെന്ന് പി വി അന്‍വര്‍. പിണറായി ആദ്യം വഞ്ചിച്ചത് വിഎസ് അച്യുതാനന്ദനെയാണെന്നും അന്‍വര്‍ പറഞ്ഞു. അതിന്റെ ഭാഗമായാണ് പിണറായിയുടെ ഇപ്പോഴത്തെ മുഖ്യമന്ത്രി സ്ഥാനമെന്നും അന്‍വര്‍ പറഞ്ഞു. അന്‍വര്‍ വഞ്ചകനാണെന്ന മുഖ്യമന്ത്രിയുടെ ആരോപണത്തോട് വാര്‍ത്താസമ്മേളനത്തിലൂടെ പ്രതികരിക്കുകയായിരുന്നു പി വി അന്‍വര്‍.

‘ശബരിമല വിഷയത്തില്‍ ഹിന്ദുക്കളെയും പിണറായി വഞ്ചിച്ചെന്നും അതിന്റെ മുഖ്യ പ്രചാരകനാണ് ഇവിടുത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയെന്നും പി വി അന്‍വര്‍ വ്യക്തമാക്കി. അതേസമയം മുനമ്പം വിഷയത്തില്‍ വാക്ക് കൊടുത്ത് ക്രൈസ്തവ സഭയെയും വഞ്ചിച്ചെന്നും പി വി അന്‍വര്‍ കൂട്ടിച്ചേര്‍ത്തു. മലപ്പുറത്തുകാര്‍ കള്ളക്കടത്തുനടത്തുന്നവരാണെന്ന് പറഞ്ഞ് മലപ്പുറത്തെയും പിണറായി വിജയന്‍ വഞ്ചിച്ചെന്ന് അന്‍വര്‍ കുറ്റപ്പെടുത്തി.

വ്യാപാരികള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ ഒന്നും നടപ്പാക്കിയില്ലെന്നും അധിക നികുതി ചുമത്തി വ്യാപാരികളെ ബുദ്ധിമുട്ടിച്ചെന്നും അന്‍വര്‍ വിശദീകരിച്ചു. പ്രവാസികളെ കേരളത്തിലേക്കെത്തിച്ച് പിന്നീടവരെ തിരിഞ്ഞു നോക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ലെന്നും അന്‍വര്‍ പറഞ്ഞു.

കര്‍ഷകരോടും മുഖ്യമന്ത്രി കൊടും വഞ്ചന ചെയ്‌തെന്നും കേരളത്തില്‍ ഏറ്റവും കൂടുതല്‍ ജപ്തി നടന്നത് നിലമ്പൂരിലാണെന്നും അന്‍വര്‍ പറഞ്ഞു. വഞ്ചകനായ പിണറായിക്ക് നിലമ്പൂരിലെ ജനങ്ങള്‍ മറുപടി പറയുമെന്നും അന്‍വര്‍ കുറ്റപ്പെടുത്തി.

25ലക്ഷം ആളുകള്‍ക്ക് തൊഴില്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ കേരളത്തില്‍ നിയമന നിരോധനമാണെന്ന് ആരോപിച്ച അന്‍വര്‍ മുഖ്യമന്ത്രി കേരളത്തിലെ യുവാക്കളെ വഞ്ചിച്ചെന്നും കുറ്റപ്പെടുത്തി.

Continue Reading

kerala

ലൈംഗികാതിക്രമ കേസ്; ബാലചന്ദ്രമേനോനെതിരെ തെളിവില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്

ആലുവ സ്വദേശിയായ നടി ആറ് മാസം മുന്‍പ് നല്‍കിയ പരാതിയിലായിരുന്നു ബാലചന്ദ്രമേനോനെതിരെ പൊലീസ് കേസെടുത്തത്.

Published

on

നടനും സംവിധായകനുമായ ബാലചന്ദ്രമേനോനെതിരായ ലൈംഗികാതിക്രമ കേസില്‍ തെളിവില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്. ആലുവ സ്വദേശിയായ നടി ആറ് മാസം മുന്‍പ് നല്‍കിയ പരാതിയിലായിരുന്നു ബാലചന്ദ്രമേനോനെതിരെ പൊലീസ് കേസെടുത്തത്.

ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത ഒരു സിനിമാ സെറ്റില്‍ വച്ച് തന്നോട് മോശമായി പെരുമാറിയെന്ന് ചൂണ്ടിക്കാണിച്ചാണ് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ പരാതി നല്‍കിയത്. ഇതേ തുടര്‍ന്ന് പരാതിയിന്മേല്‍ പ്രത്യേക അന്വേഷണ സംഘം വിശദമായ അന്വേഷണം നടത്തി. പിന്നാലെ, നടിയുടെ മൊഴി രേഖപ്പെടുത്തുകയും കേസെടുക്കുകയും ചെയ്തു. പക്ഷേ അതിനപ്പുറത്തേക്ക് കൂടുതല്‍ തെളിവുകള്‍ കണ്ടെത്താനായിട്ടില്ല എന്നാണ് ലഭിക്കുന്ന വിവരം.

കന്റോണ്‍മെന്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുകയായിരുന്നു.

Continue Reading

Trending