kerala
ഇ.ശ്രീധരനിലൂടെ ബി.ജെ.പി ട്രാക്കില്‍ ;സി.പി.എം-ബി.ജെ.പി അന്തര്‍ധാര പരസ്യമാകുന്നു
പാലക്കാട് മണ്ഡലത്തിലെ പിരായിരി ഗ്രാമപഞ്ചായത്തില്‍ ഇടതുമുന്നണി ബി.ജെ.പിയുമായി ചേര്‍ന്ന് യു.ഡി.എഫ് പ്രസിഡന്റിന്റെ വിജയം അട്ടിമറിച്ചിരുന്നു. ഇതിലൂടെ ബി.ജെ.പിയുടെയും സി.പി.എമ്മിന്റെയും അണികള്‍ക്കിടയില്‍ നിലവിലുള്ള അകല്‍ച്ച ഇല്ലാതാക്കാനാണ് ശ്രമം

കെ.പി ജലീല്‍
മെട്രോമാന് ഇ.ശ്രീധരനെ ഇടനിലക്കാരനാക്കി സി.പി.എം ബി.ജെ.പി ബന്ധം മുറുകുന്നു. സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാകില്ലെന്ന് ഉറപ്പായതോടെ പുതിയ റെയില്‍പദ്ധതി ആരംഭിക്കുന്നുവെന്ന പേരിലാണ് സി.പി എം സംസ്ഥാന നേതൃത്വം ബി.ജെ.പിയെ സമീപിച്ചിരിക്കുന്നത്. സില്‍വര്‍ ലൈനിന് തത്വത്തില്‍ അനുമതി നല്കിയതല്ലാതെ പൂര്‍ണാനുമതി നല്‍കാതിരിക്കുകയായിരുന്നു കേന്ദം ഇതുവരെ. പിണറായി വിജയനും സി.പി.എം നേതാക്കളും എന്തുവന്നാലും സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കുമെന്ന് ആണയിടുകയും ചെയ്തിരുന്നു. കോടതിയും ഉടക്കിട്ടതോടെ സര്‍വേ നിര്‍ത്തുകയും മഞ്ഞക്കുറ്റി ഇടുന്നത് സ്തംഭിക്കുകയും ചെയ്തു.
എന്നാല്‍ ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ ബി.ജെ.പിയെയും കേന്ദ്രസര്‍ക്കാരിനെയും സമീപിച്ച് പദ്ധതി നടത്തിക്കാനും ബി.ജെ.പി വോട്ടുകള്‍ ഇടതുമുന്നണിക്ക് മറിക്കാനുമുളള കരുക്കളാണ് നീക്കിത്തുടങ്ങിയിരിക്കുന്നത്. കേന്ദ്രആഭ്യന്തരമന്ത്രി അമിത്ഷായാണ് ഇതിന് ചു്ക്കാന്‍ പിടിച്ചിരിക്കുന്നത്. ഷായുടെയും പിണറായിയുടെയും നിര്‍ദേശപ്രകാരം ഡല്‍ഹിയിലെ കേരളസര്‍ക്കാര്‍ പ്രതിനിധി കെ.വി തോമസ് ഇതിനായി ഇ.ശ്രീധരനെ കാണുകയായിരുന്നു.
എന്നാല്‍ സില്‍വര്‍ ലൈന്‍ അപ്രായോഗികമാണെന്നും ഇത്രയും ഭൂമി എടുക്കാതെ ചെലവ് കുറച്ച് അതിവേഗ പാത നിര്‍മിക്കാമെന്നുമാണ് മെട്രോമാന് നിര്‍ദേശിച്ചത്. ഇതുവഴി പിണറായിയുടെ പിടിവാശി നടപ്പാക്കുകയും ബി.ജെ.പി ബാന്ധവം ഉറപ്പിക്കുകയുമാണ് ലക്ഷ്യം.
തോമസിനോട് സാങ്കേതിക കാര്യങ്ങളാണ ്തോമസ് ചര്‍ച്ചചെയ്തതെങ്കിലും ഇതിനിടയില്‍ ബി.ജെ.പിയുടെ സംസ്ഥാനനേതാക്കളും ഇടപെട്ടതായാണ് വിവരം. കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ പാലക്കാട്ടെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായിരുന്നു ഇ.ശ്രീധരന്. വീണ്ടും ഇദ്ദേഹത്തെ പാലക്കാട്ട് നിര്‍ത്താനും ഇടതുവോട്ടുകള്‍ മറിച്ച് യു.ഡി.എഫ് വിജയം ആവര്‍ത്തിക്കാതിരിക്കാനുമാണ് നീക്കം. ഇതിനകം പാലക്കാട് മണ്ഡലത്തിലെ പിരായിരി ഗ്രാമപഞ്ചായത്തില്‍ ഇടതുമുന്നണി ബി.ജെ.പിയുമായി ചേര്‍ന്ന് യു.ഡി.എഫ് പ്രസിഡന്റിന്റെ വിജയം അട്ടിമറിച്ചിരുന്നു. ഇതിലൂടെ ബി.ജെ.പിയുടെയും സി.പി.എമ്മിന്റെയും അണികള്‍ക്കിടയില്‍ നിലവിലുള്ള അകല്‍ച്ച ഇല്ലാതാക്കാനാണ് ശ്രമം.
kerala
നീറ്റ് യുജി 2025; ആദ്യ നൂറില്‍ കേരളത്തില്‍ നിന്നും ആരുമില്ല
109 റാങ്ക് നേടിയ ദീപ്നിയ ആണ് കേരളത്തില്‍ നിന്നും ഒന്നാമത്.

നീറ്റ് യുജി 2025 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. കേരളത്തില്‍ നിന്ന് 73,328 പേര് യോഗ്യത നേടി. 109 റാങ്ക് നേടിയ ദീപ്നിയ ആണ് കേരളത്തില്‍ നിന്നും ഒന്നാമത്. ആദ്യ നൂറ് റാങ്കില്‍ ഇത്തവണ കേരളത്തില്‍നിന്നും ആരുമില്ല.
ആകെ പരീക്ഷയെഴുതിയവരില്‍ 12,36,531 പേര് യോഗ്യത നേടി. രാജസ്ഥാന് സ്വദേശി മഹേഷ് കുമാറിനാണ് ഒന്നാം റാങ്ക്. മധ്യപ്രദേശിലെ ഉത്ഷര്‍ഷ് അവാധിയ രണ്ടാം റാങ്ക് നേടി. 552 നഗരങ്ങളിലെ 5468 കേന്ദ്രങ്ങളിലായി ഈ വര്‍ഷം 22 ലക്ഷത്തിലേറെ പേരാണ് പരീക്ഷയെഴുതിയത്.
നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ ടി എ)യുടെ ഔദ്യോഗിക വെബ്സൈറ്റായ neet.nta.nic.in-ലാണ് ഫലം ലഭ്യമാണ്. ഈ വര്‍ഷം മെയ് 4-നാണ് നീറ്റ് യുജി 2025 പരീക്ഷ നടന്നത്.
kerala
കനത്ത മഴ വയനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
മദ്രസകള്‍, ട്യൂഷന് സെന്ററുകള്‍, സ്പെഷല്‍ ക്ലാസുകള്‍ക്ക് എന്നിവക്ക് അവധി ബാധകമായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ ഡി.ആര്. മേഘശ്രീ അവധി അറിയിച്ചു.

സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ കനത്ത മഴ തുടരുന്നു. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ വയനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചു. മദ്രസകള്‍, ട്യൂഷന് സെന്ററുകള്‍, സ്പെഷല്‍ ക്ലാസുകള്‍ക്ക് എന്നിവക്ക് അവധി ബാധകമായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ ഡി.ആര്. മേഘശ്രീ അവധി അറിയിച്ചു.
എന്നാല്‍ റസിഡന്‍ഷല്‍ സ്കൂളുകള്‍ക്കും റസിഡന്‍ഷല്‍ കോളേജുകള്‍ക്കും അവധി ബാധകമല്ല.
kerala
പീരുമേട്ടില്‍ ആദിവാസി യുവതി മരിച്ചത് കാട്ടാന ആക്രമണത്തിലല്ലെന്ന് കണ്ടെത്തല്‍; ഭര്‍ത്താവ് കസ്റ്റഡിയില്‍
എന്നാല്‍ സംഭവത്തില്‍ സംശയം തോന്നിയ വനം ഉദ്യോഗസ്ഥര്‍ സ്ഥലം പരിശോധിച്ചപ്പോള്‍ അവിടെ വന്യ മൃഗം എത്തിയതിന്റെയോ ആക്രമണം നടത്തിയതിന്റെയോ ഒരു ലക്ഷണവും കണ്ടിരുന്നില്ല.

ഇടുക്കി: പീരുമേട്ടില്‍ ആദിവാസി യുവതി സീത മരിച്ചത് കാട്ടാന ആക്രമണത്തിലല്ലെന്ന് കണ്ടെത്തല്‍. കൊല്ലപാതാകമാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി. സംഭവത്തില്‍ ഭര്‍ത്താവ് ബിനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. യുവതിയുടെ മരണത്തില്‍ പൊലീസിന് നേരത്തെ സംശയമുണ്ടായിരുന്നു. വിശദമായ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതോടെയാണ് കൊലപാതകം എന്ന് സ്ഥിരീകരിച്ചത്.
കാടിനകത്ത് നിന്ന് സീതയെ ആന തുമ്പിക്കൈ കൊണ്ട് അടിച്ച് ചുഴറ്റിയെറിയുകയായിരുന്നുവെന്നാണ് ഭര്‍ത്താവ് ബിനു(48) പറഞ്ഞത്. എന്നാല്‍ സംഭവത്തില്‍ സംശയം തോന്നിയ വനം ഉദ്യോഗസ്ഥര്‍ സ്ഥലം പരിശോധിച്ചപ്പോള്‍ അവിടെ വന്യ മൃഗം എത്തിയതിന്റെയോ ആക്രമണം നടത്തിയതിന്റെയോ ഒരു ലക്ഷണവും കണ്ടിരുന്നില്ല. തുടര്‍ന്നുണ്ടായ സംശയത്തെ തുടര്‍ന്നാണ് പോസ്റ്റ് മോര്‍ട്ടം നടന്നത്.
-
Celebrity3 days ago
‘എന്നെ വേടന് എന്ന് സ്നേഹത്തോടെ ആദ്യം വിളിച്ചത് അവരാണ്’; പേരിന് പിന്നിലെ കഥ പറഞ്ഞ് വേടന്
-
kerala2 days ago
പടിയൂര്‍ ഇരട്ടക്കൊലപാതകം; പ്രതി പ്രേംകുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തി
-
kerala3 days ago
പ്ലസ്ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; എസ്.എഫ്.ഐ നേതാവിനെതിരെ പോക്സോ കേസ്
-
kerala3 days ago
കേരള സര്‍വകലാശാല സെനറ്റിലേക്ക് ആര്‍എസ്എസ് അനുകൂലിയെ നിയമനം നടത്തി ഗവര്‍ണര്‍
-
india2 days ago
അഹമ്മദാബാദില്‍ വിമാനം തകര്‍ന്ന് വീണ മെഡിക്കല്‍ കോളജ് ഹോസ്റ്റലിലെ അഞ്ച് വിദ്യാര്‍ഥികള്‍ മരിച്ചു
-
kerala3 days ago
ഞാൻ ആർക്കും എതിരല്ല ; എതിർപ്പ് സിസ്റ്റത്തിനോട്; വേടൻ
-
gulf2 days ago
പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
-
GULF2 days ago
ഒമാന്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ ഈദ് സ്നേഹ സംഗമം ഇന്ന്