Connect with us

india

മണിപ്പൂര്‍ ലൈംഗികാതിക്രമം; ഒരാള്‍ കൂടി അറസ്റ്റില്‍

.നേരത്തെ അറസ്റ്റ് ചെയ്യപ്പെട്ട നാല് പ്രതികളെ നിലവില്‍ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

Published

on

മണിപ്പൂരില്‍ കുക്കി യുവതികളെ നഗ്‌നരാക്കി നടത്തിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ഇതോടെ കേസില്‍ ആകെ അറസ്റ്റ് ചെയ്യപ്പെട്ടവരുടെ എണ്ണം അഞ്ചായി.നേരത്തെ അറസ്റ്റ് ചെയ്യപ്പെട്ട നാല് പ്രതികളെ നിലവില്‍ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

അതേസമയം മണിപ്പൂരില്‍ കലാപകാരികള്‍ ആക്രമണത്തിന് ഇരയാക്കപ്പെട്ട സ്ത്രീകളിലൊരാള്‍ കാര്‍ഗില്‍ യുദ്ധത്തില്‍ സേവനമനുഷ്ഠിച്ച സൈനികന്റെ ഭാര്യയെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ സംരക്ഷിച്ച തനിക്ക് ഭാര്യയെയും നാട്ടുകാരെയും സംരക്ഷിക്കാന്‍ സാധിച്ചില്ലെന്ന് സൈനികന്‍ ഒരു ദേശീയ മാധ്യമത്തോട് പ്രതികരിച്ചു.

പൊലീസ് പരാതി അവഗണിച്ചെന്നും കരസേനയുടെ അസം റെജിമെന്റില്‍ നിന്ന് സുബേദാറായി വിരമിച്ച അദ്ദേഹം പറഞ്ഞു. മണിപ്പൂര്‍ കലാപം തുടങ്ങിയതിന് തൊട്ടുപിന്നാലെ മെയ് നാലിനായിരുന്നു മെയ്തി വിഭാഗത്തിലുള്ള പുരുഷന്മാര്‍ രണ്ട് കുക്കി സ്ത്രീകളെ നഗ്‌നരാക്കി നടത്തുകയും ഒരാളെ കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്തത്. ഞാന്‍ ശ്രീലങ്കയിലുണ്ടായിരുന്നു, കാര്‍ഗിലിലും ഉണ്ടായിരുന്നു. ഞാന്‍ രാജ്യത്തെ സംരക്ഷിച്ചു, എന്നാല്‍ എന്റെ ഭാര്യയെയും നാട്ടുകാരെയും സംരക്ഷിക്കാന്‍ എനിക്ക് കഴിഞ്ഞില്ല- എന്നാണ് സൈനികന്റെ വാക്കുകള്‍.

മൃഗങ്ങളെ പോലെയാണ് ആള്‍ക്കൂട്ടം വന്നത്. ആയുധങ്ങളുമായി കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു വരവെന്നും ഇരയുടെ ഭര്‍ത്താവ് പറഞ്ഞു. മണിപ്പൂരിലെ സാമുദായിക കലാപം പൊട്ടിപ്പുറപ്പെട്ടതിന്റെ തൊട്ടുപിന്നാലെ മെയ് നാലിനാണ് മെയ്തി വിഭാഗത്തിലെ പുരുഷന്മാര്‍ ചേര്‍ന്ന് സ്ത്രീകളെ ആക്രമിച്ചത്. സംഭവം നടന്ന് രണ്ട് മാസങ്ങള്‍ക്ക് ശേഷം വീഡിയോ പുറത്തുവന്നതോടെയാണ് കേസ് രജിസ്റ്റര്‍ ചെയ്തതും നാല് പേരെ അറസ്റ്റ് ചെയ്തതും.

അറസ്റ്റിലായ നാലു പേരെയും 11 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്. സംഭവത്തില്‍ പൊലീസിനെതിരെ വ്യാപക വിമര്‍ശനമാണുയരുന്നത്. അക്രമികള്‍ക്ക് തങ്ങളെ വിട്ടു കൊടുത്ത പൊലീസ് നഗ്‌നരാക്കി നടത്തുമ്പോള്‍ കണ്ടു നില്‍ക്കുന്നുണ്ടായിരുന്നു എന്ന് സ്ത്രീകളില്‍ ഒരാള്‍ വെളിപ്പെടുത്തിയിരുന്നു. വിഷയത്തില്‍ കേന്ദ്രം പാലിച്ച മൗനത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടും കേന്ദ്രം പാര്‍ലമെന്റില്‍ ഉള്‍പ്പെടെ ഇതുവരെ ഇതേ കുറിച്ച് മറുപടി നല്‍കാന്‍ തയാറായിട്ടില്ല. എന്നാല്‍ സംഭവത്തില്‍ മതിയായ തെളിവുകള്‍ ഇല്ലാതിരുന്നതാണ് അറസ്റ്റ് വൈകാന്‍ കാരണമായതെന്ന് മണിപ്പൂര്‍ പൊലീസ് ന്യായീകരിച്ചു.അക്രമം നടന്ന മെയ് നാലിന് ആയുധങ്ങള്‍ കൊള്ളയടിക്കാന്‍ എത്തിയ ഒരു സംഘം ആളുകള്‍ നോങ്‌പോക്ക് സെക്മായി പൊലീസ് സ്‌റ്റേഷന്‍ ആക്രമിക്കുകയായിരുന്നുവെന്നും പൊലീസുകാരെല്ലാം സ്‌റ്റേഷന്‍ സംരക്ഷിക്കുന്ന തിരക്കിലായിരുന്നുവെന്നുമാണ് തൗബല്‍ പൊലീസ് സൂപ്രണ്ട് സച്ചിദാനന്ദ പറയുന്നത്.

മെയ്‌തെയ് വിഭാഗക്കാര്‍ തങ്ങളുടെ ഗ്രാമം ആക്രമിക്കുന്ന സമയത്ത് പൊലീസുണ്ടായിരുന്നു എന്ന് ഒരു അതിജീവിത നേരത്തെ വെളിപ്പെടുത്തിയിരുന്നു. ആക്രമിസംഘത്തില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ച തങ്ങളെ പൊലീസ് വാഹനത്തില്‍ കയറ്റി കുറച്ചുദൂരം കൊണ്ടുപോകുകയും ശേഷം ആള്‍ക്കൂട്ടത്തിനടുത്ത് ഉപേക്ഷിക്കുകയുമായിരുന്നു എന്നും സ്ത്രീകള്‍ പറഞ്ഞിരുന്നു.ഗ്രാമത്തലവനായ തങ്‌ബോയ് വൈഫെയ് നല്‍കിയ പരാതിയിലാണ് പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. മേയ് 3 ന് ചുരാചന്ദ്പൂരില്‍ ആദ്യത്തെ അക്രമ സംഭവങ്ങള്‍ നടന്നപ്പോള്‍ ലോക്കല്‍ പൊലീസ് സ്‌റ്റേഷനില്‍ അറിയിക്കുകയും ഉദ്യോഗസ്ഥര്‍ വരികയും ചെയ്തു. എന്നാല്‍ മെയ് 4 ന് വിളിച്ചപ്പോള്‍ പൊലീസ് സ്‌റ്റേഷന്‍ രക്ഷിക്കേണ്ടതിനാല്‍ വരാന്‍ കഴിയില്ലെന്നായിരുന്നു പൊലീസിന്റെ മറുപടി.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ 6.4 തീവ്രതയുള്ള ഭൂചലനം; ആന്‍ഡമാനില്‍ ജാഗ്രത നിര്‍ദേശം

ഭൂചലനത്തെ തുടര്‍ന്ന് ആന്‍ഡമാന്‍നിക്കോബാര്‍ ദ്വീപുകളിലെ ഇന്ദിരാ പോയിന്റ്, ലിറ്റില്‍ ആന്‍ഡമാന്‍ മേഖലകളില്‍ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

Published

on

ന്യൂഡല്‍ഹി: ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ശക്തമായ ഭൂചലനം രേഖപ്പെടുത്തി. വടക്കന്‍ സുമാത്രയ്ക്കടുത്താണ് 6.4 തീവ്രതയുള്ള ഭൂചലനം ഉണ്ടായത്. ഭൂചലനത്തെ തുടര്‍ന്ന് ആന്‍ഡമാന്‍നിക്കോബാര്‍ ദ്വീപുകളിലെ ഇന്ദിരാ പോയിന്റ്, ലിറ്റില്‍ ആന്‍ഡമാന്‍ മേഖലകളില്‍ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

ഭൂചലനത്തിന്റെ ആഘാതത്തെ തുടര്‍ന്ന് സുനാമി ഭീഷണിയുണ്ടോ എന്നതിനെ കുറിച്ച് വിലയിരുത്തല്‍ നടന്നുവരുമ്പോഴും കേരള തീരത്തിന് നിലവില്‍ യാതൊരു സുനാമി മുന്നറിയിപ്പും ഇല്ലെന്ന് സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം വ്യക്തമാക്കി. ഇന്ത്യന്‍ തീരപ്രദേശങ്ങളില്‍ നിന്ന് ഭൂകമ്പത്തിന്റെ കേന്ദ്രബിന്ദു വളരെ അകലെയായതിനാല്‍ തത്സമയം ആശങ്ക വേണ്ടെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

നാശനഷ്ടങ്ങളോ സുനാമി മുന്നറിയിപ്പുകളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സാഹചര്യം വിലയിരുത്തുന്നതിനായി കേന്ദ്ര ഏജന്‍സികളും പ്രദേശിക അധികാരികളും നിരന്തര നിരീക്ഷണം തുടരുന്നു.

Continue Reading

Cricket

‘ഇംഗ്ലണ്ടില്‍ വിജയം നേടിയ, ചാമ്പ്യന്‍സ് ട്രോഫി നേടിയ അതേ ആളാണ് ഞാന്‍, ‘: ഗൗതം ഗംഭീര്‍

തന്റെ ഒന്നരവര്‍ഷത്തെ ഭരണത്തില്‍ ടീം എന്ത് നേട്ടങ്ങളാണ് കൈവരിച്ചതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

Published

on

ഗുവാഹത്തിയില്‍ ദക്ഷിണാഫ്രിക്കയോട് 408 റണ്‍സിന്റെ നാണംകെട്ട തോല്‍വി 2-0ന് കലാശിച്ചതിന് പിന്നാലെ, തന്റെ ഭാവി തീരുമാനിക്കേണ്ടത് ബിസിസിഐയാണെന്ന് ഹെഡ് കോച്ച് ഗൗതം ഗംഭീര്‍ പറഞ്ഞു. തന്റെ ഒന്നരവര്‍ഷത്തെ ഭരണത്തില്‍ ടീം എന്ത് നേട്ടങ്ങളാണ് കൈവരിച്ചതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

‘ഇത് തീരുമാനിക്കേണ്ടത് ബിസിസിഐയാണ്. ഞാന്‍ ഇത് മുമ്പ് പറഞ്ഞിട്ടുണ്ട്, ഇന്ത്യന്‍ ക്രിക്കറ്റ് പ്രധാനമാണ്, ഞാന്‍ പ്രധാനമല്ല. ഇംഗ്ലണ്ടില്‍ വിജയിച്ച, ചാമ്പ്യന്‍സ് ട്രോഫി, ഏഷ്യാ കപ്പ് എന്നിവ നേടിയ അതേ പയ്യനാണ് ഞാന്‍. ഇത് പഠിക്കുന്ന ടീമാണ്,’ മത്സരത്തിന് ശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ ഗംഭീര് പറഞ്ഞു.

കൂടാതെ, തന്നില്‍ നിന്ന് ആരംഭിച്ച പ്രകടനത്തിന് എല്ലാവരും കുറ്റക്കാരാണെന്ന് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ പറഞ്ഞു. കുറ്റം എല്ലാവരുടെയും പേരിലാണെന്നും തുടങ്ങുന്നത് എന്നില്‍ നിന്നാണെന്നും ഗംഭീര്‍ പറഞ്ഞു.

‘ഞങ്ങള്‍ നന്നായി കളിക്കേണ്ടതുണ്ട്. 95/1 മുതല്‍ 122/7 വരെ സ്വീകാര്യമല്ല. നിങ്ങള്‍ ഏതെങ്കിലും വ്യക്തിയെയോ ഏതെങ്കിലും പ്രത്യേക ഷോട്ടിനെയോ കുറ്റപ്പെടുത്തരുത്. കുറ്റപ്പെടുത്തല്‍ എല്ലാവര്‍ക്കുമായി കിടക്കുന്നു. ഞാന്‍ ഒരിക്കലും വ്യക്തികളെ കുറ്റപ്പെടുത്തിയിട്ടില്ല, അത് മുന്നോട്ട് പോകില്ല,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വര്‍ഷം ന്യൂസിലന്‍ഡിനെതിരെയും ഇപ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെയും നടന്ന ഇരട്ട ഹോം വൈറ്റ്വാഷുകള്‍ ഉള്‍പ്പെടെ 18 ടെസ്റ്റുകളില്‍ 10 എണ്ണത്തിലും തോറ്റ ഗംഭീറിന് കീഴില്‍ ടെസ്റ്റ് ക്രിക്കറ്റിലെ ഇന്ത്യയുടെ പ്രകടനം കുറഞ്ഞു.

408 റണ്‍സിന്റെ തോല്‍വി ടെസ്റ്റ് ക്രിക്കറ്റിലെ റണ്ണിന്റെ കാര്യത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ തോല്‍വിയാണ്, അത് നാട്ടിലായാലും പുറത്തായാലും. മുന്‍ ക്രിക്കറ്റ് താരങ്ങളായ വെങ്കിടേഷ് പ്രസാദും അനില്‍ കുംബ്ലെയും ഗംഭീറിനെ വിമര്‍ശിച്ചു. ടീമിലെ അടിക്കടിയുള്ള മാറ്റങ്ങളും പരമ്പരാഗത ഫോര്‍മാറ്റിലെ സ്‌പെഷ്യലിസ്റ്റുകളേക്കാള്‍ ഓള്‍റൗണ്ടര്‍മാരില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കോച്ചിന്റെ ചായ്വുമാണ് ഇത്തരം പ്രകടനങ്ങള്‍ക്ക് കാരണമെന്ന് പറഞ്ഞു. എന്നിരുന്നാലും, ടെസ്റ്റ് ക്രിക്കറ്റിന് പരിമിതമായ കഴിവുകളുള്ള കഠിനമായ കഥാപാത്രങ്ങള്‍ ആവശ്യമാണെന്ന് ഗംഭീര്‍ പറഞ്ഞു. ‘ടെസ്റ്റ് ക്രിക്കറ്റ് കളിക്കാന്‍ ഏറ്റവും പ്രഗത്ഭരും കഴിവുറ്റവരുമായ ക്രിക്കറ്റ് താരങ്ങളെ ആവശ്യമില്ല. ഞങ്ങള്‍ക്ക് വേണ്ടത് പരിമിതമായ കഴിവുകളുള്ള കഠിനമായ കഥാപാത്രങ്ങളാണ്. അവര്‍ മികച്ച ടെസ്റ്റ് ക്രിക്കറ്റര്‍മാരെ ഉണ്ടാക്കുന്നു,’ ഗംഭീര്‍ പറഞ്ഞു.

Continue Reading

india

യുപി സർക്കാരിന് കൊളോണിയൽ ചിന്താഗതി; രൂക്ഷ വിമർശനവുമായി സുപ്രിംകോടതി

Published

on

ന്യൂഡൽഹി: കൊളോണിയൽ കാലഘട്ടത്തിലെ മനോഭാവം പുലർത്തുന്നെന്ന് ചൂണ്ടിക്കാട്ടി ഉത്തർപ്രദേശ് സർക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷവിമർശനം. ജില്ലാ മജിസ്‌ട്രേറ്റ് (കളക്ടർ) ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ ഭാര്യമാരെ സഹകരണസംഘങ്ങളുടെയും സമാന സ്ഥാപനങ്ങളുടെയും എക്‌സ് ഒഫീഷ്യോ അംഗങ്ങളായി നിയമിക്കുന്ന രീതിയെയാണ് കോടതി രൂക്ഷമായി വിമർശിച്ചത്. കൊളോണിയൽ കാലത്തെ രീതി പിന്തുടരുന്ന ഇത്തരം നടപടി അവസാനിപ്പിക്കാൻ രണ്ടുമാസത്തിനകം ബന്ധപ്പെട്ട വകുപ്പുകളിൽ മാറ്റംവരുത്താൻ ഉത്തർപ്രദേശ് സർക്കാരിന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്‌മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് നിർദേശംനൽകി.

ഉത്തർപ്രദേശിലെ ഒട്ടേറെ സഹകരണ സ്ഥാപനങ്ങളുടെ പ്രസിഡന്റ് ഉൾപ്പെടെയുള്ള പദവികൾ ചീഫ് സെക്രട്ടറി, ജില്ലാമജിസ്‌ടേറ്റ് തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരുടെ ഭാര്യമാർക്ക് നൽകുന്ന വ്യവസ്ഥകളാണ് നിലവിലുള്ളത്. ജനാധിപത്യ തത്ത്വങ്ങളുമായി ഒട്ടും യോജിച്ചുപോകാത്തവയാണ് ഇത്തരം വ്യവസ്ഥകൾ -കോടതി ചൂണ്ടിക്കാട്ടി.

ബുലന്ദ്ശഹറിലെ വനിതാ സ്വയംസഹായസംഘമായ സിഎം ജില്ലാ മഹിളാസമിതി നൽകിയ ഹർജിയിലാണ് വിമർശനം. സമിതിയുടെ എക്‌സ് ഒഫീഷ്യോ പ്രസിഡന്റായി ജില്ലാ മജിസ്‌ട്രേറ്റിന്റെ ഭാര്യയെ നിയമിച്ചത് ചോദ്യംചെയ്താണ് കോടതിയെ സമീപിച്ചത്. ജനാധിപത്യ പ്രക്രിയയൊന്നുമില്ലാതെ ജില്ലാ മജിസ്‌ട്രേറ്റിന്റെ ഭാര്യയെ എന്തിന് സഹകരണസംഘം എക്‌സ് ഒഫീഷ്യോ പ്രസിഡന്റാക്കണമെന്ന് കോടതി ചോദിച്ചു. പൊതുസംവിധാനങ്ങൾ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളാണ് നയിക്കേണ്ടതെന്ന് കോടതി ചൂണ്ടിക്കാട്ടി.
Continue Reading

Trending