Connect with us

kerala

മെകേരി പള്ളിയും ഉമ്മന്‍ ചാണ്ടിയും

വിശ്രമമില്ലാതിരുന്നൊരു മുന്‍ഖ്യമന്ത്രിയെ കുറിച്ചുള്ള ഓര്‍മ്മകളും അനുഭവങ്ങളും ഇപ്പോഴും മലയാളിടെ മനസ്സിലേക്ക് അവിരാമം പെയ്തു കൊണ്ടിരിക്കുന്നു. അടുത്തകാലത്തൊന്നും ഒരു ഭരണാധികാരിയെ ഭരണീയര്‍ ഇതുപോലെ സ്‌നേഹത്തടെ ഓര്‍ത്തു കാണില്ല. അധികാരത്തിന്റെ അലങ്കാരമുള്ളപ്പോഴും ഇല്ലാത്തപ്പോഴും ഉമ്മന്‍ചാണ്ടിയെന്ന മനുഷ്യന്‍ സാധാരണക്കാരോട് ചേര്‍ന്നു നിന്നു. നാട്ടിലും മറുനാട്ടിലുമുള്ളവര്‍ക്ക് പ്രിയങ്കരനായിരുന്നു.

Published

on

കെ. സൈനുല്‍ ആബിദീന്‍ സഫാരി

വിശ്രമമില്ലാതിരുന്നൊരു മുന്‍ഖ്യമന്ത്രിയെ കുറിച്ചുള്ള ഓര്‍മ്മകളും അനുഭവങ്ങളും ഇപ്പോഴും മലയാളിടെ മനസ്സിലേക്ക് അവിരാമം പെയ്തു കൊണ്ടിരിക്കുന്നു. അടുത്തകാലത്തൊന്നും ഒരു ഭരണാധികാരിയെ ഭരണീയര്‍ ഇതുപോലെ സ്‌നേഹത്തടെ ഓര്‍ത്തു കാണില്ല. അധികാരത്തിന്റെ അലങ്കാരമുള്ളപ്പോഴും ഇല്ലാത്തപ്പോഴും ഉമ്മന്‍ചാണ്ടിയെന്ന മനുഷ്യന്‍ സാധാരണക്കാരോട് ചേര്‍ന്നു നിന്നു. നാട്ടിലും മറുനാട്ടിലുമുള്ളവര്‍ക്ക് പ്രിയങ്കരനായിരുന്നു.

ലീഗ് രാഷ്ട്രീയത്തോടും സുന്നിവിശ്വാസ ധാരയോടും ചേര്‍ന്നു നില്‍ക്കുമ്പോഴും ജനാധിപത്യ ഇന്ത്യയില്‍ കോണ്‍ഗ്രസ്സ് രാഷ്ട്രീയത്തിന്റെ പ്രസക്തിയും അനിവാര്യതയും എന്നും എന്റെ ബോധ്യത്തിലുണ്ടായിരുന്നു. ആ നിലയില്‍ 80 കാലങ്ങളിലെ കോണ്‍ഗ്രസ്സിന്റെ യുവനേതൃനിരയുമായി നല്ലൊരു ആത്മബന്ധവുമുണ്ടായിരുന്നു. വയലാര്‍ രവി, കാര്‍ത്തികേയന്‍, എ.കെ ആന്റണി, മുല്ലപ്പള്ളി, ഉമ്മന്‍ ചാണ്ടി തുടങ്ങിയവരായിരുന്നല്ലോ അക്കാലത്തെ കോണ്‍ഗ്രസ്സിന്റെ ശക്തിനിര. അക്കാലത്തെ യുവനേതൃനിരയുമായി ശക്തമായ ബന്ധം സൂക്ഷിക്കാന്‍ ഒരു  കാരണവുമുണ്ടായിരുന്നു.  മുസ്ലിം യൂത്ത് ലീഗിന്റെ സ്ഥാപക പ്രസിഡണ്ടും എന്റെ സഹോദരി ഭര്‍ത്താവുമായിരുന്നു കെ.കെ മുഹമ്മദ് സാഹിബ് മുഖാന്തരം കോണ്‍ഗ്രസ്സ് നേതാക്കളുമായും ഉഷ്മള ബന്ധമാവുകയായിരുന്നു. അന്നേ ഉമ്മന്‍ ചാണ്ടിയെ അടുത്തറിയാം. അയാളിലെ രാഷ്ട്രീയനിഷ്‌കളങ്കതയും മാനുഷികതയും പൊതുപ്രവര്‍ത്തന ചാരുതയും നേരിട്ടനുഭവിച്ചുകൊണ്ടിരിക്കുന്നുണ്ട്. 2004 ല്‍ ഉമ്മന്‍ ചാണ്ടി ആദ്യമായി മുഖ്യമന്ത്രിയായിരുന്നപ്പോഴും ഖത്തറില്‍ വരുമ്പോഴെല്ലാം പലആവശ്യങ്ങള്‍ക്കായി പരസ്പരം ബന്ധപ്പെട്ടുകൊണ്ടിരുന്നു.

മതവിദ്വേശങ്ങളുടെ ആസുര കാലത്ത് മാനവസൗഹാര്‍ദ്ദത്തിന്റെ മികച്ച നിര്‍ദര്‍ശനമായി മലയാളിയുടെ മനസ്സില്‍ ഇടം പിടിച്ചൊരു സംഭവമാണ് മൊകേരി പള്ളിയുടെ പുനര്‍നിര്‍മ്മാണം. മൊകേരിയിലെ 150 പഴക്കമുള്ള നമസ്‌കാരപള്ളി പൊളിച്ച് ജുമുഅ നമസ്‌കാരം നിര്‍വ്വഹിക്കാവുന്ന വിധം വിശാലമായ സൗകര്യത്തോടെ പുനര്‍നിര്‍മ്മിക്കണമെന്നായിരുന്നു നാട്ടുകാരുടെ താല്‍പര്യം. മൊകേരിയിലുള്ളവര്‍ ജുമുഅ നമസ്‌കാരത്തിനായി കിലോമീറ്ററുകളോളം അകലെയുള്ള പള്ളികളെയാണ് ആശ്രയിച്ചിരുന്നത്. ഈ അസൗകര്യം പത്മശ്രീ സി കെ മേനോന്റ ശ്രദ്ധയില്‍പ്പെടുത്തുന്നത് ഈ വിനീതനാണ്. തുടര്‍ന്ന് മേനോന്‍ പള്ളിയോടനുബന്ധിച്ച 13 സെന്റ് ഭൂമി വിലയ്ക്ക് വാങ്ങുകയും ഒരു കോടിക്ക് മുകളില്‍ ചെലവില്‍ പള്ളിയുടെ പുനര്‍നിര്‍മ്മാണം പൂര്‍ത്തിയാക്കുകയുമായിരുന്നു.

2012ല്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായ കാലത്താണ് മൊകേരി പള്ളി പുതുക്കിപ്പണിയല്‍ പൂര്‍ത്തിയാക്കി നാടിന് സമര്‍പ്പിക്കുന്നത്. പള്ളി ഉദ്ഘാടനം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും അനുബന്ധ സമ്മേളനത്തിന്റെ ഉദ്ഘാടനം  മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും നിര്‍വ്വഹിക്കണമെന്ന് ഞാന്‍ ഉദ്ഘാടനത്തെ കുറിച്ച് ആലോചിക്കുമ്പോള്‍ തന്നെ ഞാന്‍ മനസ്സില്‍ കരുതിയിരുന്നു. ഇക്കാര്യം സി.കെ മേനോനുമായി സംസാരിച്ചപ്പോള്‍ അദ്ദേഹവും അതേ ചിന്തയിലായിരുന്നുവെന്ന് പറഞ്ഞു.

ചടങ്ങിലേക്ക് ക്ഷണിക്കാന്‍ പോയപ്പോള്‍ അദ്ദേഹം വലിയ ആവേശം കാണിച്ചു. ഒരു ഹൈന്ദവ വിശ്വാസി, ചരിത്ര പ്രസിദ്ധമായ ഒരു മുസ്ലിം പള്ളി എഴുപത് ലക്ഷത്തോളം ചിലവഴിച്ച് പുനര്‍നിര്‍മ്മിച്ചത് തലമുറകള്‍ ഓര്‍ക്കുകയും ചരിത്രത്തിന്റെ തങ്കലിപികളില്‍ കൊത്തിവെക്കപ്പെടുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
ഈ സത്കര്‍മ്മം ഒരുപാട് കാലം സമൂഹം ഓര്‍ത്തിരിക്കുമെന്നതില്‍ സംശയമില്ല. ഉദ്ഘാടനത്തിന് അദ്ദേഹം വന്നപ്പോള്‍ ദീര്‍ഘ നേരം വേദിയിലും സദസ്സിലുമായി ചിലവഴിച്ചു. ഭക്ഷണത്തിനായി എന്റെ വീട്ടിലായിരുന്നു നിശ്ചയിച്ചിരുന്നത്. ചടങ്ങുകള്‍  കുറേ നേരം നീണ്ടു പോയപ്പോള്‍ അദ്ദേഹം പറഞ്ഞു. ആബിദ് ഇപ്പോള്‍ എന്നെ ഒന്ന് ഒഴിവാക്കി തരണം. ഇവിടെ കുറേ നീണ്ടു പോയല്ലോ. അത്യാവശ്യമായി മറ്റൊരു പരിപാടിക്ക് പോവേണ്ടതുണ്ട്. വീട്ടില്‍ ഭക്ഷണം കഴിക്കാന്‍ മറ്റൊരു അവസരത്തില്‍ ആവാം.

സമൂഹത്തില്‍ സൗഹാര്‍ദ്ദവും സമാധാനവും നല്ല സന്ദേശങ്ങളും കൈമാറുന്ന സംരംഭങ്ങളെ പിന്തുണക്കാനും അതിനോടൊപ്പം സഞ്ചരിക്കാനും എന്നും ആഗ്രഹിച്ച വ്യക്തിയായിരുന്നു ഉമ്മന്‍ചാണ്ടിയെന്ന കേരളത്തിന്റെ കുഞ്ഞൂഞ്ഞ് എന്നതില്‍ സംശയമില്ല.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മഴക്കെടുതി; സംസ്ഥാനത്ത് ഇന്ന് ഏഴ് മരണം

തൃശ്ശൂര്‍ ജില്ലയില്‍ കനത്ത മഴയില്‍ നൂറിലധികം വീടുകള്‍ ഭാഗികമായും നാലു വീടുകള്‍ പൂര്‍ണമായും തകര്‍ന്നു.

Published

on

മഴക്കെടുതിയില്‍ സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ മരിച്ചു. ഒരാളെ കാണാതായി. വിവിധയിടങ്ങളില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി.

പാലക്കാട് കൊല്ലങ്കോട് വെള്ളച്ചാട്ടത്തില്‍ കാല്‍ വഴുതി വീണ് യുവാവ് മരിച്ചു. മുതലമട നണ്ടന്‍കിഴായ സ്വദേശി സജീഷ് മരിച്ചത്. വടകര മാഹി കനാലില്‍ മീന്‍പിടിക്കുന്നതിനിടെ വെള്ളത്തില്‍ വീണ് യുവാവ് മരിച്ചു. തിരുവള്ളൂര്‍ കന്നിനട സ്വദേശി മുഹമ്മദ് ആണ് മരിച്ചത്.

പത്തനംതിട്ട തിരുവല്ലയില്‍ തോട്ടില്‍ വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു. തിരുവല്ല സ്വദേശി രാജേഷ് ആണ് മരിച്ചത്. ആലപ്പുഴ ഹരിപ്പാട് മത്സ്യബന്ധനത്തിന് പോയ പള്ളിപ്പാട് സ്വദേശി സ്റ്റീവ് വെള്ളത്തില്‍ വീണ് മരിച്ചു. എറണാകുളം ചെറായിയില്‍ വഞ്ചിമറിഞ്ഞ് കാണാതായ തൃക്കടക്കാപിള്ളി സ്വദേശി നിഖില്‍ മുരളിയുടെ മൃതദേഹം ലഭിച്ചു.

കഴിഞ്ഞ ദിവസം മീന്‍ പിടിക്കുന്നതിനിടെ കാണാതായ മലപ്പുറം പരിയങ്ങാട് സ്വദേശി അബ്ദുല്‍ ബാരിയുടെ മൃതദേഹം ഇന്ന് കണ്ടെത്തി. കണ്ണൂര്‍ പാട്യം മുതിയങ്ങ സ്വദേശി നളിനിയുടെ മൃതദേഹവും ഇന്ന് കണ്ടെത്തി. കോട്ടയം പാമ്പാടി മീനടത്ത് വയോധികനെ തോട്ടില്‍ വീണ് കാണാതായി. മീനടം സ്വദേശി ഈപ്പനെയാണ് കാണാതായത്.

തൃശ്ശൂര്‍ ജില്ലയില്‍ കനത്ത മഴയില്‍ നൂറിലധികം വീടുകള്‍ ഭാഗികമായും നാലു വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. കണ്ണൂര്‍ ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നായി എഴുപതോളം കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. കോഴിക്കോടും താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. ചട്ടഞ്ചാല്‍ ദേശീയപാതയുടെ മേല്‍പാലത്തില്‍ വിള്ളല്‍ കണ്ടെത്തിയതും ആശങ്കയായി.

തിരുവനന്തപുരം പേരൂര്‍ക്കട എസ്എ പി ക്യാമ്പില്‍ രാവിലെ മരം വീണു മൂന്ന് പൊലീസുകാര്‍ക്ക് പരിക്കേറ്റു. പത്തനംതിട്ടയില്‍ അമ്പലപ്പുഴ – തിരുവല്ല സംസ്ഥാനപാതയില്‍ വെള്ളം കയറി. കോട്ടയം ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമാണ്.

Continue Reading

kerala

സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്

മേഖല നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തയാറാകാത്തതിനെ തുടര്‍ന്നാണ് സമരത്തിലേക്ക് കടക്കുന്നതെന്ന് അധികൃതര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു

Published

on

സംസ്ഥാനത്തെ സ്വകാര്യ ബസുടമകള്‍ അനിശ്ചിതകാല സമരത്തിലേക്ക് കടക്കുന്നു. മേഖല നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തയാറാകാത്തതിനെ തുടര്‍ന്നാണ് സമരത്തിലേക്ക് കടക്കുന്നതെന്ന് അധികൃതര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.

പ്രതിസന്ധികള്‍ ശ്രദ്ധയില്‍പെടുത്തി അധികാരികള്‍ക്ക് നിവേദനം നല്‍കിയിട്ടും പ്രതിഷേധിച്ചിട്ടും ഫലമില്ലാതെയാണ് പ്രത്യക്ഷ സമരത്തിലേക്ക് കടക്കുന്നത്. തൊഴിലാളി സംഘടനകളെ ഉള്‍പ്പെടുത്തി മറ്റു ട്രേഡ് യൂനിയന്‍ സംഘടനകളുടെ സഹകരണം ഉറപ്പാക്കിയാണ് സമരം നടത്തുക.

ബസ് ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, ആര്‍.ടി ഓഫിസിലെ സേവനങ്ങള്‍ക്ക് പി.സി.സി നിര്‍ബന്ധമാക്കല്‍, 40 വര്‍ഷത്തോളം സ്വകാര്യ ബസുകള്‍ നടത്തിയ ദീര്‍ഘദൂര സര്‍വിസുകള്‍, ലിമിറ്റഡ് സ്റ്റോപ്പുകള്‍ എന്നിങ്ങനെ വേര്‍തിരിവ് നടത്തി നഷ്ടത്തിലോടുന്ന കെ.എസ്.ആര്‍.ടി.സിക്ക് കൈമാറല്‍ അടക്കമുള്ള നടപടികള്‍ പ്രതിസന്ധിയുണ്ടാക്കി. വിദ്യാര്‍ഥികളുടെ 14 വര്‍ഷം മുമ്പുള്ള യാത്രാനിരക്ക് വര്‍ധിപ്പിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല.

Continue Reading

kerala

വിഴിഞ്ഞത്ത് നിന്ന് കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്തി

തമിഴ്‌നാട്ടില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തിയ ബാക്കിയുള്ള നാല് പേരെ നാളെ പുലര്‍ച്ചെ വിഴിഞ്ഞത്ത് എത്തിക്കും.

Published

on

തിരുവനന്തപുരം വിഴിഞ്ഞത്ത് നിന്ന് മീന്‍പിടിക്കാന്‍ കടലില്‍ പോയി കാണാതായ എട്ട് മത്സ്യത്തൊഴിലാളികളെയും കണ്ടെത്തി. ഇവരില്‍ നാല് പേരെ കോസ്റ്റ് ഗാര്‍ഡ് തിരിച്ചെത്തിച്ചു. തമിഴ്‌നാട്ടില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തിയ ബാക്കിയുള്ള നാല് പേരെ നാളെ പുലര്‍ച്ചെ വിഴിഞ്ഞത്ത് എത്തിക്കും.

ശക്തമായ കാറ്റും തിരമാലയുമാണ് മത്സ്യതൊഴിലാളികള്‍ക്ക് തിരിച്ചടിയായത്. കടല്‍ ശാന്തമായപ്പോള്‍ തിരികെ വരാനുള്ള ശ്രമം നടത്തിയെങ്കിലും ഇന്ധനം തീര്‍ന്നതോടെ നടുക്കടലില്‍ കുടുങ്ങിപോവുകയായിരുന്നു. തുടര്‍ന്ന് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ കോസ്റ്റ് ഗാര്‍ഡെത്തിയാണ് ഇവരെ രക്ഷിച്ചത്.

ഫാത്തിമ മാതാ ബോട്ടിലെ മത്സ്യത്തൊഴിലാളികളെ കന്യാകുമാരി തീരത്ത് നിന്നാണ് ഇന്ന് ഉച്ചയോടെ കണ്ടെത്തിയത്. മറിഞ്ഞ വള്ളത്തിനു മുകളില്‍ അഭയം പ്രാപിച്ചവരെ തമിഴ്‌നാട്ടില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളാണ് കരയിലെത്തിച്ചത്. ഇന്നലെ അപകടത്തില്‍പ്പെട്ട ബോട്ടിലുണ്ടായിരുന്ന സ്റ്റെല്ലസിനെ മാത്രമാണ് ഇനി കണ്ടെത്താനുള്ളത്.

Continue Reading

Trending