Connect with us

india

ദേഹത്ത് മൂത്രമൊഴിച്ച് കുടിക്കാൻ നിർബന്ധിച്ചു, തലമുടി ബലമായി വടിച്ച് പണം തട്ടിയെടുത്തു -അഞ്ച് ട്രാൻസ്ജെൻഡറുകൾ അറസ്റ്റിൽ

റഫീഖുല്‍ എന്ന യുവാവാണ് ആക്രമത്തിനിരയായത്

Published

on

ഉത്തര്‍പ്രദേശില്‍ യുവാവിന്റെ തലമുണ്ഡനം ചെയ്യുകയും മുഖത്ത് മൂത്രമൊഴിക്കുകയും ചെയ്ത അഞ്ച് ട്രാന്‍സ്‌ജെന്‍ഡര്‍മാരെ പൊലീസ് അറസ്റ്റ് ചെയ്തു. യുപിയിലെ കസ്ഗഞ്ച് ജില്ലയില്‍ ജൂലൈ 26 നായിരുന്നു സംഭവം. ഇരയുടെ പക്കല്‍ നിന്ന് 10,000 രൂപ തട്ടിയെടുത്ത ഇവര്‍ ബലമായി മൂത്രം കുടിപ്പിച്ചതായും പരാതിയില്‍ പറയുന്നു.

റഫീഖുല്‍ എന്ന യുവാവാണ് ആക്രമത്തിനിരയായത്. റഫീഖുല്‍ നേരത്തെ അറസ്റ്റിലായ പ്രതികളിലൊരാളുടെ വീട്ടില്‍ ജോലി ചെയ്തിരുന്നു. പിന്നീട് ഈ ജോലി ഉപേക്ഷിച്ച മറ്റൊരു ട്രാന്‍സ്‌ജെന്‍ഡറുടെ വീട്ടില്‍ പോയിത്തുടങ്ങി. ഇത് ചോദ്യം ചെയ്താണ് അക്രമത്തിനിടയാക്കിയതെന്നാണ് റിപ്പോര്‍ട്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

പശ്ചിമ ബംഗാളില്‍ വര്‍ഗീയ സംഘര്‍ഷം; അഞ്ചു പൊലീസുകാര്‍ക്ക് പരിക്ക്

സംഭവത്തില്‍ 40 പേരെ അറസ്റ്റു ചെയ്തു.

Published

on

പശ്ചിമ ബംഗാളിലെ വര്‍ഗീയ സംഘര്‍ഷത്തില്‍ അഞ്ചു പൊലീസുകാര്‍ക്ക് പരിക്ക്. പശ്ചിമ ബംഗാളിലെ മഹേഷ്തലയില്‍ ബുധനാഴ്ചയാണ് സംഘര്‍ഷമുണ്ടായത്. സംഭവത്തില്‍ 40 പേരെ അറസ്റ്റു ചെയ്തു. ഒന്നിലധികം വാഹനങ്ങള്‍ അക്രമികള്‍ കത്തിച്ചു. ഭൂമിതര്‍ക്കം പിന്നീട് വര്‍ഗീയസംഘര്‍ഷമായി മാറുകയായിരുന്നു.

ഇരുവിഭാഗങ്ങളും തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് നഗരവ്യാപകമായി പൊലീസിനെയും സുരക്ഷ സന്നാഹങ്ങളെയും വിന്യസിച്ചു. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതിനിടെ ഉന്നതപൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റു.

ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പൊലീസ് ലാത്തിചാര്‍ജും കണ്ണീര്‍വാതകവും പ്രയോഗിച്ചു. ഇരുകൂട്ടരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ കൂടുതല്‍ സേന എത്തുന്നതിന് മുമ്പ് രണ്ട് ഗവണ്‍മെന്റ് വാഹനങ്ങളും ഒരു മോട്ടോര്‍ സൈക്കിളും ജനകൂട്ടം കത്തിച്ചു. തുടര്‍ന്ന് സന്തോഷ്പൂരില്‍ സംഘര്‍ഷം വീണ്ടും പൊട്ടിപ്പുറപ്പെട്ടു. അവിടെ വെച്ചാണ് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റത്.

Continue Reading

india

അഹമ്മദാബാദിലെ വിമാനാപകടം; സമൂഹമാധ്യമങ്ങളില്‍ പ്രൊഫൈല്‍ ചിത്രം മാറ്റി എയര്‍ ഇന്ത്യ

രാഷ്ട്രപതി ദ്രൗപതി മുര്‍മു ദുഃഖം രേഖപ്പെടുത്തി.

Published

on

അഹമ്മദാബാദിലെ വിമാനാപകടത്തില്‍ മരണം 133 ആയി. ദുഃഖത്തില്‍ പങ്കുചേര്‍ന്ന് എയര്‍ ഇന്ത്യ സാമൂഹ്യ മാധ്യമങ്ങളില്‍ കവര്‍ ചിത്രം കറുപ്പ് നിറമാക്കി. പിന്നാലെ, രാഷ്ട്രപതി ദ്രൗപതി മുര്‍മു ദുഃഖം രേഖപ്പെടുത്തി. ഹൃദയഭേദഗമായ ദുരന്തമാണ് ഉണ്ടായിരിക്കുന്നത്. അപകടത്തില്‍പ്പെട്ടവര്‍ക്കായി പ്രാര്‍ത്ഥിക്കുകയാണ്. ഈ സമയത്ത് രാഷ്ട്രം അവര്‍ക്കൊപ്പം നില്‍ക്കുന്നു. രാഷ്ട്രപതി അനുശോചന സന്ദേശത്തില്‍ കൂട്ടിച്ചേര്‍ത്തു.

ഉച്ചക്ക് ഒന്നരയോടെ 242 യാത്രക്കാരുമായി ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ വിമാനമാണ് തകര്‍ന്ന് വീണത്. ടേക്ക് ഓഫിനിടെയാണ് വിമാനം തകര്‍ന്നത്. രാജ്യം കണ്ട ഏറ്റവും വലിയ വിമാന ദുരന്തമായി ഇതോടെ അഹമ്മദാബാദ് വിമാന അപകടം. 11 വര്‍ഷം പഴക്കമുള്ള A1 171 വിമാനം എയര്‍ ഇന്ത്യയുടെ ഭാഗമായത് 2014 ല്‍ ആണ്. ഇതിന് മുന്‍പും വിമാനത്തില്‍ സാങ്കേതിക തകരാര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഹോസ്റ്റലില്‍ വിദ്യാര്‍ഥികള്‍ ഭക്ഷണം കഴിക്കുന്ന സമയത്താണ് അപകടം ഉണ്ടായത്. നിരവധി വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു. എന്നാല്‍ വിദ്യാര്‍ഥികളില്‍ ആര്‍ക്കും ഇതുവരെ ജീവഹാനി സംഭവിച്ചിട്ടില്ലെന്നാണ് സ്ഥിരീകരണം. എട്ട് കുട്ടികള്‍ അടക്കം 230 യാത്രക്കാരും 12 ക്രൂ അംഗങ്ങളുമാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാന തകര്‍ന്നു വീണ സ്ഥലത്ത് കത്തിയമര്‍ന്ന മൃതദേഹങ്ങള്‍ കണ്ടെത്തി.

Continue Reading

india

അഹമ്മദാബാദ് വിമാനാപകടം; മരിച്ചവരില്‍ തിരുവല്ല സ്വദേശിയും

പുല്ലാട് സ്വദേശിനി രഞ്ജിത ഗോപകുമാരന്‍ നായരാണ് മരിച്ചത്.

Published

on

ഗുജറാത്തിലെ അഹമ്മദാബാദില്‍ എയര്‍ ഇന്ത്യയുടെ ബോയിങ് 7878 വിമാനം തകര്‍ന്നുവീണ് മരിച്ചവരില്‍ തിരുവല്ല സ്വദേശിയും. പുല്ലാട് സ്വദേശിനി രഞ്ജിത ഗോപകുമാരന്‍ നായരാണ് മരിച്ചത്.

വിമാനാപകടത്തില്‍ നൂറിലധികം പേര്‍ മരിച്ചതായാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഉച്ചക്ക് 1.17ന് സര്‍ദാര്‍ വല്ലഭ്ഭായി പട്ടേല്‍ വിമാനത്താവളത്തിന് സമീപം ജനവാസമേഖലയായ മെഹാലി നഗറിലാണ് വിമാനം തകര്‍ന്നുവീണത്. 230 യാത്രക്കാരും 12 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. 40 മൃതദേഹങ്ങള്‍ ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്.

ടേക്ക് ഓഫിനിടെയാണ് അപകടമുണ്ടായത്. വിമാനം പറന്നുയര്‍ന്ന് 20 മിനിറ്റിനുള്ളില്‍ തകര്‍ന്നു വീഴുകയായിരുന്നു. തകര്‍ന്നുവീണതിന് പിന്നാലെ വിമാനം കത്തിയമര്‍ന്നതായാണ് പ്രാദേശികമാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.

Continue Reading

Trending