kerala
‘സി എച്ചിനെതിരെ ഒരുപാട് അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്!’ വക്കം പുരുഷോത്തമന് കെ.ടി ജലീലിനെ തിരുത്തിയ കഥ !
ഞാന്‍ സി എച്ച് ന്റെ കൂടെ മന്ത്രിയും എംഎല്‍എയും ഒക്കെ ആയിട്ടുണ്ട്. പതിറ്റാണ്ടുകള്‍ എനിക്ക് അടുത്ത ബന്ധവുമുണ്ട്. എന്നാല്‍ സ്വാഗത പ്രാസംഗികന് പറഞ്ഞാല്‍ സി എച്ചിനെ എനിക്കറിയില്ല.

സി.എച്ച് അനുസ്മരണയോഗത്തില്‍ കെ.ടി ജലീല്‍ സി.എച്ചിനെ അധിക്ഷേപിച്ചതിനെതിരെ വേദിയില്‍വെച്ചുതന്നെ കഴിഞ്ഞദിവസം അന്തരിച്ച
വക്കം പുരുഷോത്തമന് പൊട്ടിത്തെറിക്കുകയായിരുന്നു. അന്ന് പാലക്കാട് ചന്ദ്രിക റിപ്പോര്‍ട്ടറായിരുന്ന നിലവിലെ പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റഷീദ് കൈപ്പുറമാണ് ഇക്കാര്യം ഓര്‍മിച്ച് ഫെയ്സ്ബുക്കില്‍ കുറിപ്പിട്ടത്.
കുറിപ്പ്:
വക്കം പുരുഷോത്തമന് സ്പീക്കര്‍ ആയിരുന്ന കാലം. പാലക്കാട് പ്രസന്ന ലക്ഷ്മി കല്യാണ മണ്ഡപത്തില്‍ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി സി എച്ച് അനുസ്മരണം സംഘടിപ്പിച്ചു. ജനറല്‍ സെക്രെട്ടറി ആയിരുന്ന കെ ടി ജലീല്‍ ആണ് സ്വാഗതം പറഞ്ഞത്. ഡോ എം കെ മുനീര്‍ അധ്യക്ഷനനും.
അല്പം നീണ്ടു പോയി ജലീലിന്റെ പ്രസംഗം . ജലീല്‍ കത്തി കയറിയപ്പോള്‍ എന്തൊക്കെയോ പറഞ്ഞു പോയി. മന്ത്രിയായിരുന്നപ്പോള്‍ സി എച്ചിനെതിരെ ഒരുപാട് അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട് എന്ന് പ്രസംഗമധ്യേ പറഞ്ഞു. പലതവണ അത് ആവര്‍ത്തിക്കുകയും ചെയ്തു. എന്നാല്‍ സി എച്ച് മരിച്ചപ്പോഴാണ് സമ്പാദ്യമായി ഒന്നും ഉണ്ടായിരുന്നില്ല എന്ന് എല്ലാവര്ക്കും ബോധ്യമായതെന്നും – ജലീല്‍ പറഞ്ഞവസാനിപ്പിച്ചു. അധ്യക്ഷപ്രസംഗത്തിന് ശേഷം ഡോ. മുനീര്‍ ഉദ്ഘാടനത്തിനുവേണ്ടി സ്പീക്കറായിരുന്ന വക്കം പുരുഷോത്തമനെ ക്ഷണിച്ചു. ആരെയും അഭിസംബോധന ചെയ്യും മുമ്പേതന്നെ വക്കം പുരുഷോത്തമന് പറഞ്ഞു : സ്റ്റേജില്‍ ഇരുന്നിരുന്ന കെ ടി ജലീലിനെ നോക്കി. ഞാന്‍ സി എച്ച് ന്റെ കൂടെ മന്ത്രിയും എംഎല്‍എയും ഒക്കെ ആയിട്ടുണ്ട്. പതിറ്റാണ്ടുകള്‍ എനിക്ക് അടുത്ത ബന്ധവുമുണ്ട്. എന്നാല്‍ സ്വാഗത പ്രാസംഗികന് പറഞ്ഞ സി എച്ചിനെ എനിക്കറിയില്ല. മന്ത്രിയായിരുന്നപ്പോഴും അല്ലാത്തപ്പോഴും സിഎച്ച്നെതിരെ ഒരു അഴിമതി ആരോപണവും ഉയര്‍ന്നിട്ടില്ല. അങ്ങനെ ചുരുക്കംചില ആളുകളെ കേരള രാഷ്ട്രീയത്തിലുള്ളൂ. ആ സി എച്ചിനെതിരെ അഴിമതി ആരോപണം ഉയര്‍ന്നിരുന്നു എന്ന വിവരം സ്വാഗത പ്രാസംഗികന് എവിടെ നിന്ന് കിട്ടി. ഇത്തരം വിവരമില്ലായ്മകള് വിളിച്ചു പറയരുത്. അത് തെറ്റായ ഒരു കാര്യം പ്രചരിപ്പിക്കല്‍ ആവും. – ഇതൊക്കെ പറഞ്ഞശേഷമാണ് വക്കംപുരുഷോത്തമന്‍ സി എച്ച് അനുസ്മരണ സമ്മേളന ചടങ്ങ് ഉദ്ഘാടനത്തിലേക്ക് കടന്നത്. ഈ സമയം അബദ്ധം പിണഞ്ഞപോലെ ഡോക്ടര്‍ കെ ടി ജലീല്‍ സ്റ്റേജിന്റെ ഒരു മൂലയില്‍ ഇരിക്കുകയായിരുന്നു.
പ്രസംഗത്തില്‍ സി എച്ചിനെ കുറിച്ച് വളരെ സാരസമ്പുഷ്ടമായ പ്രസംഗം ആണ് വക്കം നടത്തിയത്.
കേരള രാഷ്ട്രീയത്തിലെ ഉരുക്കു മനുഷ്യനായിരുന്ന വക്കം പുരുഷോത്തമന് വിട പറഞ്ഞിരിക്കുകയാണ്. വക്കം പുരുഷോത്തമന് സമം വക്കം പുരുഷോത്തമന് മാത്രമാണ്. ഓര്‍മ്മകള്‍ക്കു മുമ്പില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. -റഷീദ് എഴുതി.
kerala
യൂണിഫോമില്‍ കുത്തിവരച്ചത് ചോദ്യംചെയ്തു; പ്ലസ് ടു വിദ്യാര്‍ഥിക്ക് സഹപാഠികളുടെ മര്‍ദനം
കണ്ണിനും ചെവിക്കും പരിക്കേറ്റ എഴുമറ്റൂര്‍ ഊന്നുകല്ലില്‍ വീട്ടില്‍ അഭിനവ് ബി. പിള്ള (17) മല്ലപ്പള്ളി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

പത്തനംതിട്ടയില്‍ യൂണിഫോമില്‍ പേന ഉപയോഗിച്ച് കുത്തിവരച്ചത് ചോദ്യംചെയ്ത പ്ലസ് ടു വിദ്യാര്‍ഥിക്ക് നേരെ സഹപാഠികളുടെ മര്‍ദനം. എഴുമറ്റൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിക്കാണ് പരിക്കേറ്റത്. കണ്ണിനും ചെവിക്കും പരിക്കേറ്റ എഴുമറ്റൂര്‍ ഊന്നുകല്ലില്‍ വീട്ടില്‍ അഭിനവ് ബി. പിള്ള (17) മല്ലപ്പള്ളി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ അഭിനവിന്റെ മാതാവ് പെരുമ്പെട്ടി പൊലീസില്‍ പരാതി നല്കി.
ഇന്ന് ഉച്ചക്ക് മൂന്നുമണിയോടെയാണ് സംഭവം. സയന്‍സ് വിഭാഗം വിദ്യാര്‍ഥിയായ അഭിനവും ആരോപണവിധേയരായ വിദ്യാര്‍ഥികളും ഇംഗ്ലീഷ് ക്ലാസ്സില്‍ ഒന്നിച്ചാണ് പഠനം. ക്ലാസിനിടെ അഭിനവിന്റെ ഷര്‍ട്ടിന് പിന്നില്‍ പേന വെച്ച് വരയ്ക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്ത അഭിനവിനെ ഇന്റര്‍വെല്‍ സമയത്ത് അഞ്ച് വിദ്യാര്‍ഥികള്‍ ചേര്‍ന്ന് സ്റ്റാഫ് റൂം പരിസരത്തെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചുകൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത്.
ആരോപണ വിധേയരായ വിദ്യാര്‍ഥികള്‍ കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സ്കൂള്‍ പ്രിന്‍സിപ്പല്‍ എം. ബിന്ദു പറഞ്ഞു.
kerala
കൊച്ചിയില്‍ യുവാവിനെ വാഹനത്തിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് പൊലീസ്
സംഭവത്തില്‍ പ്രതി ഷിഹാസിനെയും ഭാര്യ ഷിഹാനയെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.

കൊച്ചിയില്‍ വാഹനത്തിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ യുവാവിന്റേത് കൊലപാതകമെന്ന് പൊലീസ് കണ്ടെത്തല്‍. യുവാവിനെ കൊലപ്പെടുത്തിയത് പെണ്‍സുഹൃത്തിന്റെ ഭര്‍ത്താവ് ഷിഹാസ് ആണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പെണ്‍സുഹൃത്ത് ഷിഹാനയുടെ അറിവോടെയാണ് കൊലപാതകമെന്ന നിഗമനത്തിലാണ് പൊലീസ്. സംഭവത്തില്‍ പ്രതി ഷിഹാസിനെയും ഭാര്യ ഷിഹാനയെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.
ഇന്നലെ രാത്രിയിലാണ് കണ്ണങ്ങാട്ട് പാലത്തിന് സമീപം വാഹനത്തിനുള്ളില്‍ പള്ളുരുത്തി സ്വദേശി ആഷിക്കിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിരിരുന്നു.
അതേസമയം കൊലചെയ്യപ്പെട്ട ആഷിക്കും, ഷിഹാനയും ദീര്‍ഘനാളായി പ്രണയത്തിലായിരുന്നുവെന്നും പലതവണ നേരില്‍ കാണുകയും ചെയ്തിരുന്നുവെന്ന് ഷിഹാസ് പൊലീസിനോട് പറഞ്ഞു. തുടര്‍ന്ന് ആഷിക്കിനെ കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു.
kerala
മൂന്നാറില്‍ ഓടിക്കൊണ്ടിരുന്ന ബസ്സിന്റെ ടയര്‍ ഊരി തെറിച്ച് അപകടം
മൂന്നാര്‍ ഹെഡ്വര്ക്ക് ഡാമിന് സമീപത്ത് വെച്ചാണ് അപകടം ഉണ്ടാകുന്നത്.

മൂന്നാറില്‍ ഓടിക്കൊണ്ടിരുന്ന ബസ്സിന്റെ ടയര്‍ ഊരി തെറിച്ച് അപകടം. മൂന്നാറില്‍ നിന്നും ആലുവയ്ക്ക് സര്‍വീസ് നടത്തുന്ന സംഗമം ബസ്സിന്റെ ടയറാണ് ഓട്ടത്തിനിടയില്‍ ഊരി തെറിച്ചത്. മൂന്നാര്‍ ഹെഡ്വര്ക്ക് ഡാമിന് സമീപത്ത് വെച്ചാണ് അപകടം ഉണ്ടാകുന്നത്. ടയര്‍ ഉരുണ്ട് നിര്‍ത്തിയിട്ടിരുന്ന ഓട്ടോയില്‍ ഇടിക്കുകയായിരുന്നു. ബസ്സിന്റെ ആക്സില്‍ ഒടിഞ്ഞതിന് ശേഷം വീല്‍ വയറിങ് പറിഞ്ഞ് റോഡിലേക്ക് തെറിച്ചതിനാലാണ് ടയര്‍ ഉരുണ്ട് പോയത്. സംഭവത്തില്‍ ആര്‍ക്കും പരുക്കില്ല.
-
film2 days ago
‘ജെ എസ് കെ’യുടെ പ്രദര്‍ശനാനുമതി തടഞ്ഞ് സെന്‍സര്‍ ബോര്‍ഡ് ; കാരണം ജാനകി
-
kerala3 days ago
തിരുവനന്തപുരം കാര്യവട്ടത്ത് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു
-
gulf3 days ago
ഫാസിസ്റ്റ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ന്യൂനപക്ഷ വിരുദ്ധതക്കെതിരിൽ അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവെച്ചു ഐക്യപ്പെടുക; ചരിത്ര സത്യങ്ങൾ ഓർമപ്പെടുത്തി മുസ്ലിം ലീഗ് നേതാക്കൾ
-
kerala3 days ago
കൈകൂലി വാങ്ങിയ സംഭവം; സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥന് അറസ്റ്റില്‍
-
News3 days ago
ഇസ്രാഈല്‍ ആക്രമണം; നെതന്യാഹുവിനെ ഹിറ്റ്ലറുമായി താരതമ്യം ചെയ്ത് തുര്‍ക്കി പ്രസിഡന്റ് ഉര്ദുഗാന്
-
kerala3 days ago
തിരുവനന്തപുരത്ത് യുവതിയെ അടിച്ച് കൊന്നു; സഹോദരന് കസ്റ്റഡിയില്‍
-
kerala3 days ago
താമരശേരിയില്‍ കാര്‍ തടഞ്ഞു നിര്‍ത്തി ബസ് ജീവനക്കാര്‍ മര്‍ദിച്ചതായി പരാതി
-
News2 days ago
ഇറാനില്‍ യുഎസ് ആക്രമണം; ഇസ്രാഈല്‍ വ്യോമപാത അടച്ചു