Connect with us

kerala

നെൽ കർഷകൻ 6 മാസമായി കാത്തിരിക്കുന്നത് 10 രൂപ സബ്സിഡിക്ക് വേണ്ടി !

ആറു മാസം കാത്തിരുന്നാൽ
കേരളസർക്കാർ തരുന്നത്
വെറും 2 .81 ഉരുവ!

Published

on

ഒരു കിലോ നെല്ല് സർക്കാരിൽ കൊടുത്താൽ കർഷകന് കിട്ടുന്നത് 28.20 രൂപ. പുറത്ത് മാർകെറ്റിൽ ഇതേ നെല്ല് കൊടുത്താൽ 18 മുതൽ 20 രൂപ വരെ കിട്ടും. അതായത് ശരാശരി 10 രൂപ കേന്ദ്ര കേരള സർക്കാരുകൾ നൽകും. ഈ 10 രൂപയിൽ ഏതാണ്ട് 7.19 രൂപ കേന്ദ്ര വിഹിതവും 2.81 രൂപ കേരള വിഹിതവും.ഈ 10 രൂപക്ക് വേണ്ടിയാണ് കൈയിൽ നിന്നും cash മുടക്കിയ പാവപ്പെട്ട കർഷകർ കാത്തിരിക്കുന്നത്.(ജ്യോതി മട്ട എന്ന ഒരു item നെല്ല് ഉണ്ട്. അത് എല്ലാ വയലിലും ഉണ്ടാകില്ല. ഉത്പാധനവും കുറവാണ്. അതിന് പുറത്ത് മാർകെറ്റിൽ 28 രൂപ വരെ കിട്ടും ). പുറത്തു നിന്ന് വരുന്ന അരി വേറെയും.

ഇനിയും കാര്യത്തിലേക് വരാം
15-5-2023 വരെ PRS (Paddy Receipt Sheet) ലഭിച്ചിട്ടുള്ള ചെറുകിട (50000 രൂപയിൽ താഴെ വരുന്നത്) കർഷകർക്ക് കിട്ടേണ്ട നെല്ലിന്റെ വില 1 kg – Rs 28.20 ( കേന്ദ്രവിഹിതം – 20.28, സംസ്ഥാന വിഹിതം – 7.92) 90% ആളുകൾക്ക് കിട്ടിയിട്ടുണ്ട് .

50000 മുതൽ ഒരു ലക്ഷം രൂപ വരെ കിട്ടേണ്ടവർക്ക് സംസ്ഥാന വിഹിതമായ 7.92 രൂപ ചുരുക്കം ചിലർക്ക് മാത്രം കിട്ടിയിട്ടുണ്ട്

ഒരു ലക്ഷം രൂപയിൽ കടുതൽ കിട്ടേണ്ടവർക്ക് കേന്ദ്ര-സംസ്ഥാന വിഹിതം ഒന്നും തന്നെ ഇതുവരെ ഒരു രൂപ പോലും ആർക്കും കിട്ടിയിട്ടില്ല. ഇവിടുത്തെ ക്വാളിറ്റി ഉള്ള അരി, പുറത്ത് നിന്ന് വരുന്ന അരി എല്ലാം ഒരേ വില.

ജയസൂര്യ പറഞ്ഞതിന്റെ പ്രസക്തി ഇവിടെയാണ്‌. ക്വാളിറ്റി ചേ ചെക്കിങ് ഇവിടെ നടക്കുന്നുണ്ടോ.

ഒരു ലക്ഷത്തിനു മുകളിൽ കിട്ടാനുള്ളവർ …. അവർക്ക് ഒന്നും കിട്ടിയിട്ടില്ല. അവർ കുത്തക ബൂർഷാകൾ ആണൊ. കൈയിൽ നിന്നും പണംമുടക്കി മാസങ്ങൾ കാത്തിരിക്കുന്നവർ. മേൽ അരി പണം കൊടുത്ത് വാങ്ങി നമ്മൾ, ഞാൻ ഉൾപ്പടെയുള്ളവർ കഴിച്ചു. തടി വച്ചു. എന്നിട്ടും അധ്വാനിക്കുന്നവന് കിട്ടിയില്ല.

Supplyco ൽ ചെന്ന് അരി വാങ്ങണെൽ പണം കൊടുക്കണം

നെല്ല് പുറത്ത് കൊടുത്താൽ കിട്ടുന്ന വില അപ്പോൾ തന്നെ അക്കൗണ്ടിൽ കൊടുക്കേണ്ടത് അല്ലേ. സബ്സിഡി യും കിട്ടേണ്ടത് ആണ്. സർക്കാരുകൾ ഫലത്തിൽ നൽകുന്നത് ഏതാണ്ട് 10 രൂപ . ആറ് മാസത്തെ പലിശ പോലും ആകുന്നില്ല ഇത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കനത്ത മഴ, റോഡിലെ കുഴി, വെള്ളക്കെട്ട്: പ്രതികരിക്കാതെ മേയർ ആര്യ രാജേന്ദ്രൻ

വെള്ളം കയറിയ പ്രധാന പ്രദേശങ്ങളില്‍ മേയര്‍ തിരിഞ്ഞുനോക്കിയിട്ടില്ല എന്ന പരാതി കച്ചവടക്കാര്‍ക്ക് ഉണ്ടായിരുന്നു. പിന്നാലെയാണ് മേയര്‍ സന്ദര്‍ശിച്ചത്. എന്നാലും പ്രധാനപ്പെട്ട താഴ്ന്ന സ്ഥലങ്ങളില്‍ മേയര്‍ സന്ദര്‍ശനം നടത്തിയിട്ടില്ല. വെള്ളക്കെട്ട് രൂക്ഷമായ കൊത്തുവാള്‍ സ്ട്രീറ്റ് മേയര്‍ സന്ദര്‍ശിച്ചില്ല.

Published

on

കനത്ത മഴയില്‍ തിരുവനന്തപുരത്തെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. റോഡുകളില്‍ പലയിടത്തും വെള്ളക്കെട്ടാണ്. അട്ടക്കുളങ്ങര, ചാല മാര്‍ക്കറ്റ്, തുടങ്ങിയ സ്ഥലങ്ങളില്‍ വെള്ളം കയറിയിരിക്കുകയാണ്. സ്മാര്‍ട്ട് റോഡ് പ്രവൃത്തിയുടെ ഭാഗമായുള്ള കുഴികളെല്ലാം വെള്ളത്തിനടിയിലാണ്. ഇത് കൂടുതല്‍ അപകടങ്ങളിലേക്ക് വഴിവെക്കുന്ന സ്ഥിതിയാണ്.

വെള്ളം കയറിയ പ്രധാന പ്രദേശങ്ങളില്‍ മേയര്‍ തിരിഞ്ഞുനോക്കിയിട്ടില്ല എന്ന പരാതി കച്ചവടക്കാര്‍ക്ക് ഉണ്ടായിരുന്നു. പിന്നാലെയാണ് മേയര്‍ സന്ദര്‍ശിച്ചത്. എന്നാലും പ്രധാനപ്പെട്ട താഴ്ന്ന സ്ഥലങ്ങളില്‍ മേയര്‍ സന്ദര്‍ശനം നടത്തിയിട്ടില്ല. വെള്ളക്കെട്ട് രൂക്ഷമായ കൊത്തുവാള്‍ സ്ട്രീറ്റ് മേയര്‍ സന്ദര്‍ശിച്ചില്ല.

വ്യാപാരികളും നാട്ടുകാരും അവിടെ പ്രതിഷേധിച്ചിരുന്നു. വിഷയവുമായി ബന്ധപ്പെട്ട് മേയര്‍ പ്രതികരിക്കാന്‍ തയ്യാറായില്ല.

മുക്കോലയ്ക്കല്‍ ചില വീടുകളിലും വെള്ളം കയറി. അട്ടക്കുളങ്ങര ബൈപ്പാസിലും വെള്ളക്കെട്ട് രൂക്ഷമാണ്. കനത്ത മഴയാണ് ഇവിടെ വെള്ളക്കെട്ട് രൂക്ഷമാകാന്‍ കാരണം. ഇവിടെ റോഡുകളെല്ലാം വെള്ളത്തിനടിയിലാണ്. അട്ടക്കുളങ്ങരയില്‍ മിക്ക വീടുകളിലും വെള്ളം കയറിയിരിക്കുകയാണ്.

ചാല മാര്‍ക്കറ്റ്, മുക്കോല ഭാഗം എന്നിവിടങ്ങളിലെല്ലാം വെള്ളക്കെട്ട് രൂക്ഷമാണ്. ഇന്ന് കനത്ത മഴ തുടര്‍ന്നാണ് വെള്ളക്കെട്ട് തീര്‍ത്തും ദുരിതമാകും. മുട്ടത്തടയിലും വീടുകളിലെല്ലാം വെള്ളം കയറി. ഇതോടെ മിക്കവര്‍ക്കും വീട്ടില്‍ നിന്നും ഇറങ്ങാന്‍ പറ്റാത്ത സ്ഥിതിയാണ്. എല്ലാ വര്‍ഷവും മഴ പെയ്താല്‍ ഇതാണ് സ്ഥിതിയെന്ന് നാട്ടുകാര്‍ പറയുന്നു.

അതേസമയം മഴയുടെ പശ്ചാത്തലത്തില്‍ കേരളത്തിന്റെ എല്ലാ കളക്ട്രേറ്റുകളിലും താലൂക്ക് ഓഫീസുകളിലും എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ തുടങ്ങിയെന്ന് മന്ത്രി കെ രാജന്‍. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് 24 മണിക്കൂറും പ്രവര്‍ത്തിക്കും. ആവശ്യമെങ്കില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കാന്‍ നിര്‍ദ്ദേശം നല്‍കി. എന്‍ഡിആര്‍എഫിന്റെ രണ്ടു ടീം തൃശൂരില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്.

Continue Reading

kerala

സംസ്ഥാനത്ത് 14 ജില്ലകളിലും മഴ മുന്നറിപ്പ്; നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്

പത്തനംത്തിട്ട, കോട്ടയം,ഇടുക്കി, ആലപ്പുഴ ജില്ലകളില്‍ നാളെയും മറ്റന്നാളും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

Published

on

സംസ്ഥാനത്ത് 14 ജില്ലകളിലും മഴ മുന്നറിപ്പ്.തിരുവനന്തപുരം പത്തനംത്തിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, വഴനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

പത്തനംത്തിട്ട, കോട്ടയം,ഇടുക്കി, ആലപ്പുഴ ജില്ലകളില്‍ നാളെയും മറ്റന്നാളും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കണ്ണൂര്‍,കാസര്‍ഗോഡ് ഒഴികെയുള്ള 12 ജില്ലകളില്‍ അടുത്ത മൂന്ന് ദിവസങ്ങളിലായി മഴ മുന്നറിയിപ്പുണ്ട്. പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളില്‍ ഇന്ന് ഓറഞ്ച് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ 19,20 തിയതികളില്‍ ഓറഞ്ച് അലേര്‍ട്ടുണ്ട്. 21-ാം തിയതി തിരുവനന്തപുരം മുതല്‍ പാലക്കാട് വരെയുള്ള ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്. 22ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Continue Reading

kerala

ജിഷ വധക്കേസ്: അമീറുള്‍ ഇസ്ലാമിന്റെ വധശിക്ഷ ശരിവച്ച് ഹൈക്കോടതി

Published

on

പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ത്ഥിനി ജിഷയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി അമീറുള്‍ ഇസ്ലാമിന്റെ വധശിക്ഷ ശരിവച്ച് ഹൈക്കോടതി ഉത്തരവ്. വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അമീറുള്‍ ഇസ്ലാം നല്‍കിയ അപ്പീലും കോടതി തള്ളി. ജസ്റ്റിസുമാരായ പി.ബി. സുരേഷ് കുമാര്‍, എസ് മനു എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് വിധി പ്രസ്താവം നടത്തിയത്.

എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി 2017 ഡിസംബറിലാണ് ജിഷ വധക്കേസില്‍ അമീറുള്‍ ഇസ്ലാമിന് വധശിക്ഷ വിധിച്ചത്. ഇത് ശരിവയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപേക്ഷയിലാണ് ഹൈക്കോടതിയുടെ വിധി വന്നിരിക്കുന്നത്. പ്രതിയുടെ അപ്പീലിലും സര്‍ക്കാരിന്റെ അപേക്ഷയിലും ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് വിശദമായി വാദം കേട്ടിരുന്നു.  ദൃക്‌സാക്ഷികളില്ലാത്ത സംഭവത്തില്‍ തന്നെ കുറ്റക്കാരനാക്കുകയായിരുന്നുവെന്നാണ് പ്രതിഭാഗം വാദിച്ചത്.

Continue Reading

Trending