Connect with us

kerala

നെൽ കർഷകൻ 6 മാസമായി കാത്തിരിക്കുന്നത് 10 രൂപ സബ്സിഡിക്ക് വേണ്ടി !

ആറു മാസം കാത്തിരുന്നാൽ
കേരളസർക്കാർ തരുന്നത്
വെറും 2 .81 ഉരുവ!

Published

on

ഒരു കിലോ നെല്ല് സർക്കാരിൽ കൊടുത്താൽ കർഷകന് കിട്ടുന്നത് 28.20 രൂപ. പുറത്ത് മാർകെറ്റിൽ ഇതേ നെല്ല് കൊടുത്താൽ 18 മുതൽ 20 രൂപ വരെ കിട്ടും. അതായത് ശരാശരി 10 രൂപ കേന്ദ്ര കേരള സർക്കാരുകൾ നൽകും. ഈ 10 രൂപയിൽ ഏതാണ്ട് 7.19 രൂപ കേന്ദ്ര വിഹിതവും 2.81 രൂപ കേരള വിഹിതവും.ഈ 10 രൂപക്ക് വേണ്ടിയാണ് കൈയിൽ നിന്നും cash മുടക്കിയ പാവപ്പെട്ട കർഷകർ കാത്തിരിക്കുന്നത്.(ജ്യോതി മട്ട എന്ന ഒരു item നെല്ല് ഉണ്ട്. അത് എല്ലാ വയലിലും ഉണ്ടാകില്ല. ഉത്പാധനവും കുറവാണ്. അതിന് പുറത്ത് മാർകെറ്റിൽ 28 രൂപ വരെ കിട്ടും ). പുറത്തു നിന്ന് വരുന്ന അരി വേറെയും.

ഇനിയും കാര്യത്തിലേക് വരാം
15-5-2023 വരെ PRS (Paddy Receipt Sheet) ലഭിച്ചിട്ടുള്ള ചെറുകിട (50000 രൂപയിൽ താഴെ വരുന്നത്) കർഷകർക്ക് കിട്ടേണ്ട നെല്ലിന്റെ വില 1 kg – Rs 28.20 ( കേന്ദ്രവിഹിതം – 20.28, സംസ്ഥാന വിഹിതം – 7.92) 90% ആളുകൾക്ക് കിട്ടിയിട്ടുണ്ട് .

50000 മുതൽ ഒരു ലക്ഷം രൂപ വരെ കിട്ടേണ്ടവർക്ക് സംസ്ഥാന വിഹിതമായ 7.92 രൂപ ചുരുക്കം ചിലർക്ക് മാത്രം കിട്ടിയിട്ടുണ്ട്

ഒരു ലക്ഷം രൂപയിൽ കടുതൽ കിട്ടേണ്ടവർക്ക് കേന്ദ്ര-സംസ്ഥാന വിഹിതം ഒന്നും തന്നെ ഇതുവരെ ഒരു രൂപ പോലും ആർക്കും കിട്ടിയിട്ടില്ല. ഇവിടുത്തെ ക്വാളിറ്റി ഉള്ള അരി, പുറത്ത് നിന്ന് വരുന്ന അരി എല്ലാം ഒരേ വില.

ജയസൂര്യ പറഞ്ഞതിന്റെ പ്രസക്തി ഇവിടെയാണ്‌. ക്വാളിറ്റി ചേ ചെക്കിങ് ഇവിടെ നടക്കുന്നുണ്ടോ.

ഒരു ലക്ഷത്തിനു മുകളിൽ കിട്ടാനുള്ളവർ …. അവർക്ക് ഒന്നും കിട്ടിയിട്ടില്ല. അവർ കുത്തക ബൂർഷാകൾ ആണൊ. കൈയിൽ നിന്നും പണംമുടക്കി മാസങ്ങൾ കാത്തിരിക്കുന്നവർ. മേൽ അരി പണം കൊടുത്ത് വാങ്ങി നമ്മൾ, ഞാൻ ഉൾപ്പടെയുള്ളവർ കഴിച്ചു. തടി വച്ചു. എന്നിട്ടും അധ്വാനിക്കുന്നവന് കിട്ടിയില്ല.

Supplyco ൽ ചെന്ന് അരി വാങ്ങണെൽ പണം കൊടുക്കണം

നെല്ല് പുറത്ത് കൊടുത്താൽ കിട്ടുന്ന വില അപ്പോൾ തന്നെ അക്കൗണ്ടിൽ കൊടുക്കേണ്ടത് അല്ലേ. സബ്സിഡി യും കിട്ടേണ്ടത് ആണ്. സർക്കാരുകൾ ഫലത്തിൽ നൽകുന്നത് ഏതാണ്ട് 10 രൂപ . ആറ് മാസത്തെ പലിശ പോലും ആകുന്നില്ല ഇത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വി.എച്ച്.എസ്.ഇ ഫലം പ്രസിദ്ധീകരിച്ചു; 71.42 ശതമാനം വിജയം

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 6.97 ശതമാനം കുറവാണ് ഇത്തവണ

Published

on

വി.എച്ച്.എസ്.സി ഫലം പ്രസിദ്ധീകരിച്ചു. വിജയശതമാനം 71.42 %. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 6.97 ശതമാനം കുറവാണ് ഇത്തവണ. 2023ല്‍ 78.39%ആയിരുന്നു വിജയം. വിജയശതമാനം ഏറ്റവും കൂടുതല്‍ വയനാടാണ്. 85.21 ആണ് വിജയ ശതമാനം. 68.31 വിജയ ശതമാനമുള്ള കാസര്‍കോട് ആണ് വിജയം കുറവ്. 12 സ്‌കൂളുകള്‍ നൂറുശതമാനം വിജയം നേട്. 251 പേര്‍ ഫുള്‍ എ പ്ലസ് നേടി.

Continue Reading

kerala

പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു; 78.69 ശതമാനം വിജയം

വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും ഇന്ന് തന്നെ പ്രഖ്യാപിക്കും

Published

on

പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 78.69 ആണ് വിജയശതമാനം. 82.5 ആയിരുന്നു കഴിഞ്ഞ തവണത്തെ വിജയശതമാനം. തിരുവനന്തപുരത്ത് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി വാര്‍ത്താമ്മേളനം നടത്തിയാണ് ഫലം പ്രഖ്യാപിച്ചത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 16 ദിവസം നേരത്തെ ആണ് ഇക്കുറി ഫലം പ്രഖ്യാപിച്ചത്. 4,41,220 വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്.

ഏപ്രില്‍ 3 മുതല്‍ 24 വരെ നടന്ന മൂല്യനിര്‍ണയ ക്യാമ്പില്‍ ഇരുപത്തി അയ്യായിരത്തോളം അധ്യാപകര്‍ പങ്കെടുത്തു. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും ഇന്ന് തന്നെ പ്രഖ്യാപിക്കും.

Continue Reading

kerala

ഡ്രൈവറെ ക്രൂരമായി മര്‍ദിച്ച് സി.ഐ.ടി.യു തൊഴിലാളികള്‍

ഇറക്കുകൂലിയില്‍ 20 രൂപ കുറഞ്ഞതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ ഡ്രൈവര്‍ക്ക് ക്രൂരമായ മര്‍ദനം.

Published

on

ഇറക്കുകൂലിയില്‍ 20 രൂപ കുറഞ്ഞതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ ഡ്രൈവര്‍ക്ക് ക്രൂരമായ മര്‍ദനം. ബി.പി.സി എല്ലിന്റെ എല്‍.പി.ജി ബോട്‌ലിങ് പ്ലാന്റിലെ ഡ്രൈവര്‍ക്കാണ് മര്‍ദനമേറ്റത്.

പണം കുറഞ്ഞതിന് സി.ഐ.ടി.യു തൊഴിലാളികളാണ്‌ഡ്രൈവറെ തല്ലി ചതച്ചത്.കൊടകരയിലെ ഗ്യാസ് ഏജന്‍സിയില്‍ വച്ചുണ്ടായ തര്‍ക്കത്തിലാണ് ഡ്രൈവറെ മര്‍ദിച്ചവശനാക്കിയത്.

ഡ്രൈവര്‍ക്കെതിരായ ഈ ആക്രമത്തില്‍ പ്രതിഷേധിച്ച് ബോട്‌ലിങ് പ്ലാന്റില്‍ ഡ്രൈവര്‍മാര്‍ പണിമുടക്കി.ഇതോടെ ഏഴ് ജില്ലകളിലേക്കുളള 140 ലോഡുകള്‍ മുടങ്ങി. 200 ഡ്രൈവര്‍മാര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.

Continue Reading

Trending