Connect with us

kerala

നെൽ കർഷകൻ 6 മാസമായി കാത്തിരിക്കുന്നത് 10 രൂപ സബ്സിഡിക്ക് വേണ്ടി !

ആറു മാസം കാത്തിരുന്നാൽ
കേരളസർക്കാർ തരുന്നത്
വെറും 2 .81 ഉരുവ!

Published

on

ഒരു കിലോ നെല്ല് സർക്കാരിൽ കൊടുത്താൽ കർഷകന് കിട്ടുന്നത് 28.20 രൂപ. പുറത്ത് മാർകെറ്റിൽ ഇതേ നെല്ല് കൊടുത്താൽ 18 മുതൽ 20 രൂപ വരെ കിട്ടും. അതായത് ശരാശരി 10 രൂപ കേന്ദ്ര കേരള സർക്കാരുകൾ നൽകും. ഈ 10 രൂപയിൽ ഏതാണ്ട് 7.19 രൂപ കേന്ദ്ര വിഹിതവും 2.81 രൂപ കേരള വിഹിതവും.ഈ 10 രൂപക്ക് വേണ്ടിയാണ് കൈയിൽ നിന്നും cash മുടക്കിയ പാവപ്പെട്ട കർഷകർ കാത്തിരിക്കുന്നത്.(ജ്യോതി മട്ട എന്ന ഒരു item നെല്ല് ഉണ്ട്. അത് എല്ലാ വയലിലും ഉണ്ടാകില്ല. ഉത്പാധനവും കുറവാണ്. അതിന് പുറത്ത് മാർകെറ്റിൽ 28 രൂപ വരെ കിട്ടും ). പുറത്തു നിന്ന് വരുന്ന അരി വേറെയും.

ഇനിയും കാര്യത്തിലേക് വരാം
15-5-2023 വരെ PRS (Paddy Receipt Sheet) ലഭിച്ചിട്ടുള്ള ചെറുകിട (50000 രൂപയിൽ താഴെ വരുന്നത്) കർഷകർക്ക് കിട്ടേണ്ട നെല്ലിന്റെ വില 1 kg – Rs 28.20 ( കേന്ദ്രവിഹിതം – 20.28, സംസ്ഥാന വിഹിതം – 7.92) 90% ആളുകൾക്ക് കിട്ടിയിട്ടുണ്ട് .

50000 മുതൽ ഒരു ലക്ഷം രൂപ വരെ കിട്ടേണ്ടവർക്ക് സംസ്ഥാന വിഹിതമായ 7.92 രൂപ ചുരുക്കം ചിലർക്ക് മാത്രം കിട്ടിയിട്ടുണ്ട്

ഒരു ലക്ഷം രൂപയിൽ കടുതൽ കിട്ടേണ്ടവർക്ക് കേന്ദ്ര-സംസ്ഥാന വിഹിതം ഒന്നും തന്നെ ഇതുവരെ ഒരു രൂപ പോലും ആർക്കും കിട്ടിയിട്ടില്ല. ഇവിടുത്തെ ക്വാളിറ്റി ഉള്ള അരി, പുറത്ത് നിന്ന് വരുന്ന അരി എല്ലാം ഒരേ വില.

ജയസൂര്യ പറഞ്ഞതിന്റെ പ്രസക്തി ഇവിടെയാണ്‌. ക്വാളിറ്റി ചേ ചെക്കിങ് ഇവിടെ നടക്കുന്നുണ്ടോ.

ഒരു ലക്ഷത്തിനു മുകളിൽ കിട്ടാനുള്ളവർ …. അവർക്ക് ഒന്നും കിട്ടിയിട്ടില്ല. അവർ കുത്തക ബൂർഷാകൾ ആണൊ. കൈയിൽ നിന്നും പണംമുടക്കി മാസങ്ങൾ കാത്തിരിക്കുന്നവർ. മേൽ അരി പണം കൊടുത്ത് വാങ്ങി നമ്മൾ, ഞാൻ ഉൾപ്പടെയുള്ളവർ കഴിച്ചു. തടി വച്ചു. എന്നിട്ടും അധ്വാനിക്കുന്നവന് കിട്ടിയില്ല.

Supplyco ൽ ചെന്ന് അരി വാങ്ങണെൽ പണം കൊടുക്കണം

നെല്ല് പുറത്ത് കൊടുത്താൽ കിട്ടുന്ന വില അപ്പോൾ തന്നെ അക്കൗണ്ടിൽ കൊടുക്കേണ്ടത് അല്ലേ. സബ്സിഡി യും കിട്ടേണ്ടത് ആണ്. സർക്കാരുകൾ ഫലത്തിൽ നൽകുന്നത് ഏതാണ്ട് 10 രൂപ . ആറ് മാസത്തെ പലിശ പോലും ആകുന്നില്ല ഇത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ശബരിമല വൃശ്ചിക പുലരി: ഭക്തരുടെ വലിയ തിരക്ക്, ഡിസംബര്‍ 2 വരെ വിര്‍ച്വല്‍ ബുക്കിംഗ് പൂര്‍ത്തിയായി

ദിവസേന 70,000 തീര്‍ത്ഥാടകര്‍ക്ക് വിര്‍ച്വല്‍ ബുക്കിംഗ് വഴി ദര്‍ശന സൗകര്യം ലഭ്യമാക്കിയിരിക്കെ, ഡിസംബര്‍ 2 വരെ എല്ലാ സ്ലോട്ടുകളും പൂര്‍ണ്ണമായി ബുക്ക് ചെയ്തു കഴിഞ്ഞു.

Published

on

ശബരിമല: വൃശ്ചിക പുലരിയോടനുബന്ധിച്ച് ശബരിമലയില്‍ ഇന്ന് വലിയ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്. ദിവസേന 70,000 തീര്‍ത്ഥാടകര്‍ക്ക് വിര്‍ച്വല്‍ ബുക്കിംഗ് വഴി ദര്‍ശന സൗകര്യം ലഭ്യമാക്കിയിരിക്കെ, ഡിസംബര്‍ 2 വരെ എല്ലാ സ്ലോട്ടുകളും പൂര്‍ണ്ണമായി ബുക്ക് ചെയ്തു കഴിഞ്ഞു.

ചെങ്ങന്നൂര്‍, എരുമേലി, വണ്ടിപ്പെരിയാര്‍ സത്രം, പമ്പ, നിലക്കല്‍ തുടങ്ങിയ കേന്ദ്രങ്ങളില്‍ സ്‌പോട്ട് ബുക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഇതുവഴി ദിവസവും 20,000 തീര്‍ത്ഥാടകര്‍ക്ക് പ്രവേശനം അനുവദിക്കും. ഇന്ന് രാവിലെ 7 മണി മുതല്‍ സത്രം വഴി പ്രവേശനം ആരംഭിച്ചു. പുലര്‍ച്ചെ 3 മുതല്‍ ഉച്ചയ്ക്ക് 1 വരെയും വൈകിട്ട് 3 മുതല്‍ രാത്രി 11 വരെയുമാണ് ദര്‍ശന സമയം.

അതേസമയം, ശബരിമല സ്വര്‍ണ്ണകൊള്ള കേസില്‍ എസ്.ഐ.ടി സംഘം ഇന്ന് സന്നിധാനത്ത് പരിശോധന നടത്തും. ശ്രീകോവിലിലെ ദ്വാരപാലക പാളി, കട്ടിളപ്പാളി എന്നിവര്‍ ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ നിന്നും സാമ്പിളുകള്‍ ശേഖരിച്ച് ശാസ്ത്രീയ പരിശോധന നടത്തുകയാണ്.

സ്വര്‍ണ്ണകൊള്ള കേസിലെ രേഖകള്‍ ആവശ്യപ്പെട്ടുള്ള എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് സി.എസ്. ഡയസ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിശോധിക്കുന്നത്. കേസില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നിട്ടുണ്ടെന്നത് സംബന്ധിച്ചാണ് ഇ.ഡിയുടെ നിലപാട്. നേരത്തെ റാന്നി മജിസ്‌ട്രേറ്റ് കോടതി രേഖകള്‍ നല്‍കുന്നതിനെതിരെ വിധി പറഞ്ഞിരുന്നു, ഇതിനെതിരെയാണ് ഇ.ഡി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

 

Continue Reading

kerala

ട്രെയിനില്‍ കയറുന്നതിനിടെ യാത്രക്കാരന്‍ പാളത്തിലേക്ക് വീണു; ഒരു കാല്‍ നഷ്ടമായി

ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം.

Published

on

കൊച്ചി: ആലുവ റെയില്‍വേ സ്റ്റേഷനില്‍ ഗുരുവായൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ ഒരു യാത്രക്കാരന്‍ പാളത്തിലേക്ക് വീണ് ഗുരുതരമായി പരിക്കേറ്റു. ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം.

ട്രെയിനിനും ട്രാക്കിനുമിടയില്‍ പെട്ട് അദ്ദേഹത്തിന്റെ ഒരു കാലാണ് നഷ്ടമായത്. അപകടം കണ്ട റെയില്‍വേ പൊലീസും സഹയാത്രക്കാരും ചേര്‍ന്ന് പരിക്കേറ്റയാളെ ഉടന്‍ ആലുവ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. പ്രാഥമിക ചികിത്സയ്ക്കുശേഷം വിദഗ്ധ ചികിത്സ ആവശ്യമായതിനാല്‍ പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

 

 

Continue Reading

kerala

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു

ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 11,455, പവന് 91,640 എന്ന നിലയിലായി.

Published

on

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് (നവം. 17) വീണ്ടും കുറഞ്ഞു. അവധി ദിനമായ ഇന്നലെ ഒഴികെ നോക്കുമ്പോള്‍ തുടര്‍ച്ചയായി മൂന്നുദിവസമാണ് വില ഇടിഞ്ഞത്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 11,455, പവന് 91,640 എന്ന നിലയിലായി.

അന്താരാഷ്ട്ര വിപണിയില്‍ ട്രോയ് ഔണ്‍സിന് 4,083.09 ഡോളര്‍ എന്ന നിരക്കിലാണ് സ്വര്‍ണം വ്യാപാരം നടക്കുന്നത്.

ശനിയാഴ്ച പവന് 1,140 ഇടിഞ്ഞ് 91,720 ആയിരുന്നു. വെള്ളിയാഴ്ച രാവിലെ, ഉച്ച എന്നീ രണ്ടു ഘട്ടങ്ങളിലായി ഗ്രാമിന് 145, പവന് 1,160 വീതം വില കുറഞ്ഞിരുന്നു. അന്നത്തെ പവന്‍ വില 93,160 ആയിരുന്നു

 

Continue Reading

Trending