Connect with us

kerala

കേരളത്തില്‍ ബിജെപിയെ എതിര്‍ക്കുന്നത് യുഡിഎഫ് മാത്രം: കെ സി വേണുഗോപാല്‍

മലപ്പുറത്ത് ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി സംഘടിപ്പിച്ച ആര്യാടന്‍ മുഹമ്മദ് അനുസ്മരണവും ആര്യാടന്‍ മുഹമ്മദ് ഫൗണ്ടേഷന്റെ അവാര്‍ഡ് ദാനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Published

on

മലപ്പുറം: രാജ്യത്ത് ഇന്ത്യാ മുന്നണിയാണ് ബിജെപിക്കെതിരേ പോരാടുന്നതെങ്കില്‍ കേരളത്തില്‍ ബിജെപിയെ എതിര്‍ക്കുന്നത് യു.ഡി.എഫ് മാത്രമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ. സി വേണുഗോപാല്‍ പറഞ്ഞു. മലപ്പുറത്ത് ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി സംഘടിപ്പിച്ച ആര്യാടന്‍ മുഹമ്മദ് അനുസ്മരണവും ആര്യാടന്‍ മുഹമ്മദ് ഫൗണ്ടേഷന്റെ അവാര്‍ഡ് ദാനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വനിതാ സംവരണ ബില്ലിൽ ബിജെപി ആത്മാർത്ഥതയില്ല. 2010 ൽ യുപിഎ ഗവൺമെൻറ് രാജ്യസഭയിൽ പാസാക്കിയ ബില്ലിനെ കഴിഞ്ഞ 10 വർഷമായി പിന്നോട്ട് അടിച്ചത് ബിജെപിയാണ്. ബില്ലിലെ വ്യവസ്ഥകൾ പ്രകാരം അത് യാഥാർത്ഥ്യമാകാൻ ഇനിയും 10 വർഷം എടുക്കും. ബിജെപിക്ക് വനിതാ സംവരണ തെരഞ്ഞെടുപ്പായുധം മാത്രമാണ്. പാർലമെന്റിന്റെ പുതിയ കെട്ടിടത്തിൽ പോലും ബിജെപിയുടെ വിദ്വേഷ രാഷ്ട്രീയത്തിന്റെ അരങ്ങേറ്റമാണ് നടക്കുന്നത്.
വിദ്വേഷ പരാമർശം നടത്തിയ രമേശ് ബധുരിയെ പാർലമെൻറിൽ നിന്ന് പുറത്താക്കാതെ സംരക്ഷിക്കുകയാണ് ബിജെപി . ജനങ്ങളെ ഭിന്നിപ്പിക്കാനാണ് നരേന്ദ്രമോദി സർക്കാർ ശ്രമിക്കുന്നത്.രാജ്യത്തിൻറെ മതേതര സങ്കൽപ്പങ്ങളെ തച്ചു തകർക്കുന്ന നരേന്ദ്രമോദി ഭരണത്തെ താഴെയിറക്കാനാണ് ഇന്ത്യസഖ്യം രൂപീകരിച്ചു മുന്നോട്ടുപോകുന്നത്. ആ ലക്ഷ്യത്തിലേക്കായി കോൺഗ്രസ് വിശ്രമമില്ലാതെ പോരാടും. വരുന്ന അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ആ പോരാട്ടത്തിന്റെ സെമിഫൈനലാണ്. ഡിജിറ്റൽ ഇന്ത്യാ , മേക്കിങ് ഇന്ത്യ എന്നിങ്ങനെ പേരിട്ട് പ്രചരണം നടത്തിയ മോദിക്ക് ഇന്ത്യ  സഖ്യം രൂപപ്പെട്ടത്തിന് ശേഷം പേരിനോട് താല്പര്യമില്ലാതായെന്നും കെ സി വേണുഗോപാൽ പറഞ്ഞു.
കേരളത്തിലെ കമ്യൂണിസ്റ്റ് സര്‍ക്കാരിന് ബിജെപി വിരുദ്ധതയോ ഫാസിസ്റ്റ് വിരുദ്ധതയോ ഇല്ല. അതെല്ലാം പ്രസംഗിക്കാനും വോട്ട് നേടാനുമുള്ള തന്ത്രം മാത്രമാണ്. അല്ലായിരുന്നെങ്കില്‍ ബിജെപിയെ പിന്തുണക്കുന്ന, മോദിയുമായും അമിത്ഷായുമായും മുന്നണി ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുന്ന ദേവഗൗഡയുടെ പാര്‍ട്ടിയുടെ പ്രതിനിധിയെ ഇപ്പോഴും മന്ത്രിസഭയില്‍ ഇരുത്തുമായിരുന്നില്ല. ആ മന്ത്രിയോട് രാജിവെക്കണം അല്ലെങ്കില്‍ ആ പാര്‍ട്ടിയില്‍ നിന്നും പുറത്തുവന്ന് നിലപാട് വ്യക്തമാക്കണം എന്ന് പറയാനുള്ള ആര്‍ജ്ജവം പോലും എന്തുകൊണ്ട് പിണറായി വിജയന്‍ കാണിക്കുന്നില്ലെന്നും കെ സി വോണുഗോപാല്‍ ചോദിച്ചു.
സിപിഎം എന്തുകൊണ്ട് ഇതിനു മറുപടി പറയുന്നില്ല. എല്ലാ തിരഞ്ഞെടുപ്പുകളിലും ദേവഗൗഡയുടെ പാര്‍ട്ടി ബിജെപിക്ക് വോട്ട് ചെയ്യുന്നു. അവരാണ് എല്‍.ഡിഎഫ് മന്ത്രിസഭയില്‍ ഇപ്പോഴും തുടരുന്നത്. കേരളത്തില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ മറ്റുള്ള പലരുമുണ്ടാകും എന്ന് വിചാരിച്ചെങ്കില്‍ അത് തീര്‍ത്തും തെറ്റാണ്. ഐക്യ ജനാധിപത്യ മുന്നണിക്ക് മാത്രമേ കേരളത്തിലും ബിജെപിയെ തോല്‍പ്പിക്കാന്‍ സാധിക്കുകയുള്ളൂ.
ആര്യാടന്‍ മുഹമ്മദിന് കൊടുക്കാവുന്ന ഏറ്റവും വലിയ ശ്രദ്ധാഞ്ജലി വരുന്ന തിരഞ്ഞെടുപ്പില്‍ പാര്‍ലമെന്റില്‍ 20 സീറ്റും യുഡിഎഫിന് നല്‍കുക എന്നതാണ്. അതോടൊപ്പം 2026ല്‍ നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ കേരളം പിന്നോട്ടു പോയിട്ടുള്ള പത്തുവര്‍ഷങ്ങളെ മുന്നോട്ടുകൊണ്ടുവരാന്‍ യുഡിഎഫിന് വോട്ടു നല്‍കി യുഡിഎഫ് ഗവണ്‍മെന്റ് സാധ്യമാക്കുക എന്നതും കൂടിയാണെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.
തമിഴ്‌നാട്ടിലെ കൊടുംചൂടിലും കര്‍ണാടകയിലെ കോരിച്ചൊരിയുന്ന മഴയും കാശ്മീരിലെ മൈനസ് ഡിഗ്രിക്കു താഴെയുള്ള അതിശൈത്യത്തിലും നിര്‍ത്തിവെക്കാതിരുന്ന ഭാരത് ജോഡോ യാത്ര നിര്‍ത്തിവെച്ചത് ഒരിക്കല്‍ മാത്രമാണെന്നും അത് ആര്യാടന്‍ മുഹമ്മദ് മരണപ്പെട്ട ദിവസത്തിലായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. യാത്ര നിര്‍ത്തിവെച്ച് രാഹുല്‍ ഗാന്ധി നിലമ്പൂരില്‍ ആര്യാടന്റെ വീട്ടിലേക്ക് കുതിച്ചേത്തുകയായിരുന്നു.
അതായിരുന്നു ആര്യാടന്‍ മുഹമ്മദിന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നല്‍കിയ ആദരവ് എന്നും അദ്ദേഹം പറഞ്ഞു.ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് അഡ്വ. വി എസ് ജോയ് അധ്യക്ഷനായി. യു.ഡി.എഫ് സംസ്ഥാന കണ്‍വീനര്‍ എം.എം ഹസന്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, കെ.സി ജോസഫ്,എ.പി അനില്‍ കുമാര്‍ എം.എല്‍.എ,അബ്ദുറഹിമാന്‍ രണ്ടത്താണി,കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ പി.എ സലീം,ആര്യാടന്‍ ഷൗക്കത്ത്,ആലിപ്പറ്റ ജമീല,ഇ.മുഹമ്മദ് കുഞ്ഞി,പി.ടി അജയ് മോഹന്‍,സി ഹരിദാസ്,അസീസ് ചീരാന്‍തൊടി,പി.സി വേലായുധന്‍ കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു. ആര്യാടന്‍ ഫൗണ്ടേഷന്റെ മികച്ച നിയമസഭാ സാമാജികനുള്ള പുരസ്‌കാരം പ്രതിപക്ഷ നേതാവ് വി.ഡി സതീശന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ സമര്‍പ്പിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

EDUCATION

പ്ലസ്ടുവിന് പകരമായുള്ള കോഴ്സുകളിലും മലബാറിനോട് വിവേചനം

പോളിടെക്‌നിക്ക്, ഐ.ടി.ഐ, വി.എച്ച്.എസ്.ഇ കോഴ്‌സുകള്‍ക്കും വിദ്യാര്‍ഥികള്‍ക്ക് ആനുപാതികമായി സീറ്റില്ല.

Published

on

പ്ലസ്ടുവിന് പകരമായുള്ള കോഴ്‌സുകളിലും മലബാറിനോട് വിവേചനം കാണിച്ച് സര്‍ക്കാര്‍. പോളിടെക്‌നിക്ക്, ഐ.ടി.ഐ, വി.എച്ച്.എസ്.ഇ കോഴ്‌സുകള്‍ക്കും വിദ്യാര്‍ഥികള്‍ക്ക് ആനുപാതികമായി സീറ്റില്ല. വിദ്യാര്‍ഥികള്‍ കൂടുതലും മലബാര്‍ ജില്ലകളില്‍ നിന്നാണെങ്കിലും കൂടുതല്‍ സീറ്റുകള്‍ തെക്കന്‍ കേരളത്തിലാണ്.

വി.എച്ച്.എസ്.ഇ,ഐ.ടി.ഐ, പോളിടെക്‌നിക് കോഴ്‌സുകളിലായി 72641 സീറ്റുകളാണ് സംസ്ഥാനത്ത് ആകെയുള്ളത്. ഇതില്‍ 47491 സീറ്റും തൃശൂര്‍ മുതല്‍ തിരുവനന്തപുരം ജില്ലകളിലാണ്. 79730 വിദ്യാര്‍ഥികള്‍ ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹത നേടിയ മലപ്പുറത്ത് വി.എച്ച്.എസ്.ഇ, ഐ.ടി.ഐ, പോളിടെക്‌നിക് കോഴ്‌സുകളിലായി 4800 സീറ്റുകളാണ് ഉള്ളത്. മലപ്പുറത്തെ കുട്ടികളുടെ പകുതി എണ്ണം പോലും ഇല്ലാത്ത തിരുവനന്തപുരത്തും കൊല്ലത്തും സീറ്റുകള്‍ മലപ്പുറത്തിന്റെ ഇരട്ടിയുണ്ട്.

എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയ 424772 വിദ്യാര്‍ഥികളാണ് സംസ്ഥാനത്ത് നിന്നും ഇത്തവണ ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹത നേടിയത്. ഇതില്‍ 231000 വിദ്യാര്‍ഥികളും മലബാറില്‍ നിന്നാണ് 72641 വി.എച്ച്.എസ്.ഇ , ഐ.ടി.ഐ , പോളിടെക്‌നിക് കോഴ്‌സുകളില്‍ 25150 മാത്രമാണ് മലബാറിലുള്ളത്.

അതേസമയം മലപ്പുറം ജില്ലയിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകള്‍ സമരത്തിലേക്ക് .എസ്. കെ. എസ് എസ് എഫ് സംസ്ഥാന കമ്മറ്റി മലപ്പുറം നഗത്തില്‍ ഇന്ന് നൈറ്റ് മാര്‍ച്ച് സംഘടിപ്പിക്കും .

Continue Reading

kerala

ബസുകള്‍ക്കിടയില്‍ കുടുങ്ങി ബൈക്ക് യാത്രക്കാര്‍ മരിച്ചു

നിര്‍ത്തിയിട്ടിരുന്ന ബസിനെ ബൈക്ക് ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം.

Published

on

കൊച്ചി: കെഎസ്ആര്‍ടിസി ബസ്സുകള്‍ക്കിടയില്‍ ബൈക്ക് കുടുങ്ങി രണ്ടുപേര്‍ മരിച്ചു.കൊച്ചി പാലാരിവട്ടം ബൈപ്പാസില്‍ രാവിലെ ആറുമണിയോടെയായിരുന്നു അപകടം. നിര്‍ത്തിയിട്ടിരുന്ന ബസിനെ ബൈക്ക് ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം.ബൈക്ക് യാത്രക്കാറാണ് മരിച്ചത്.

ബസ്സിന്റെ മുന്‍ഭാഗം തകര്‍ന്ന നിലയിലാണ്. ബസ്സിനിടയില്‍ കുടുങ്ങിയ മൃതദേഹങ്ങള്‍ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പുറത്തെടുക്കാനായത്.മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.ബൈക്ക് പൂര്‍ണമായും തകര്‍ന്ന നിലയിയാണ്.നിര്‍ത്തിയിട്ട ബസ്സിലിടിച്ച് ബൈക്ക് പിന്നാലെ വന്ന കെഎസ്ആര്‍ടിസി ബസിനു മുന്നില്‍ കുടുങ്ങിയതാണ് അപകടത്തിനു കാരണമാക്കിയത്.

 

Continue Reading

kerala

സ്വര്‍ണ്ണവില വീണ്ടും കൂടി; പവന് 680 രൂപയുടെ വര്‍ധന

മെയ് മാസത്തെ ഏറ്റവും ഉയർന്ന വിലയാണ് ഇന്ന് സ്വർണത്തിന് രേഖപ്പെടുത്തിയത്.

Published

on

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വർധന. പവന് 680 രൂപ കൂടി 53,600 രൂപയായി. ഗ്രാമിന് 85 രൂപയുടെ വർധനയാണ് രേഖപ്പെടുത്തിയത്. ​ഗ്രാമിന്റെ വില 6700 രൂപയായി ഉയർന്നു. മെയ് മാസത്തെ ഏറ്റവും ഉയർന്ന വിലയാണ് ഇന്ന് സ്വർണത്തിന് രേഖപ്പെടുത്തിയത്.

അക്ഷയതൃതിയയായതിനാൽ ഏഴരക്ക് തന്നെ സ്വർണ്ണവ്യാപാരം ആരംഭിച്ചിരുന്നു. 45 രൂപയുടെ വർധനവോടെയാണ് ഇന്ന് വ്യാപാരം തുടങ്ങിയത്. പിന്നീട് സ്വർണ്ണവില വീണ്ടും ഉയരുകയായിരുന്നു. കഴിഞ്ഞ ദിവസം ഒരു ശതമാനം നേട്ടം അന്താരാഷ്ട്ര വിപണിയിൽ സ്വർണ്ണത്തിന് ഉണ്ടായിരുന്നു.

യു.എസ് തൊഴിൽ വകുപ്പ് തൊഴിലില്ലായ്മ സംബന്ധിച്ച കണക്കുകൾ പുറത്ത് വിട്ടിരുന്നു. ഇത് സ്വർണ്ണവിലയെ സ്വാധീനിച്ചു. സ്‍പോട്ട് ഗോൾഡിന്റെ വില 0.95 ശതമാനം ഉയർന്ന് ഔൺസിന് 2,330.51 ഡോളറായി. ജൂണിലേക്കുള്ള യു.എസിലെ ഗോൾഡ് ഫ്യൂച്ചറിന്റെ നിരക്ക് 0.74 ശതമാനം ഉയർന്ന് 2,339.40 ഡോളറായി. അതേസമയം, യു.എസ് ഡോളർ ഇൻഡക്സിൽ നഷ്ടം രേഖപ്പെടുത്തി.

Continue Reading

Trending