Connect with us

kerala

പ്രതിപക്ഷ നേതാവിന്റെ പ്രസംഗം; ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്ത നടപടി ജനാധിപത്യ വിരുദ്ധവും മൗലീകാവകാശത്തിനു മേലുള്ള കടന്നുകയറ്റവുമാണ്; എം.കെ മുനീര്‍

പ്രതിഷേധം നടത്തിയ ജീവനക്കാർക്കെതിരെ ക്രിമിനൽ കുറ്റം ചുമത്തി എഫ്ഐആർ ഇട്ട നടപടിയും സംസ്ഥാന സർക്കാരിന്റെ ഫാസിസ്റ്റ് മുഖമാണ് വ്യക്തമാക്കുന്നതെന്നും എം കെ മുനീർ ചൂണ്ടിക്കാട്ടി.

Published

on

കേരളം നികുതി വെട്ടിപ്പുകാരുടെ പറുദീസയാകുന്നു. എന്ന പ്രതിപക്ഷനേതാവ് വി.ഡി.സതീശന്റെ നിയമസഭ പ്രസംഗവും, വാർത്താ സമ്മേളനവും, നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ പങ്കു വച്ച ജി.എസ്.ടി വകുപ്പ് ജീവനക്കാരനും, സർവ്വീസ് സംഘടനയായ സ്റ്റേറ്റ് എംപ്ലോയിസ് യൂണിയൻ (എസ്.ഇ.യു.) സംസ്ഥാന സെക്രട്ടറിയുമായ ശ്രീ. അഷറഫ് മാണിക്യത്തെയും ജി എസ് ടി വകുപ്പിലെ ചില ഉദ്യോഗസ്ഥരെയും സർവ്വീസിൽ നിന്നും സസ്പെന്റു ചെയ്ത നടപടി അപലപനീയം ആണെന്ന് മുസ്ലിം ലീഗ് നിയമസഭാ കക്ഷി ഉപ നേതാവ് ഡോ. എം കെ മുനീർ പ്രസ്താവിച്ചു

സഭാ റ്റി വി സംപ്രേക്ഷണം ചെയ്ത പ്രതിപക്ഷ നേതാവിന്റെ പ്രസംഗത്തിന്റെ ഭാഗങ്ങളാണ് അഷറഫ് മാണിക്യം സമൂഹ മാധ്യമത്തിൽ പങ്കു വച്ചത്. ഇത് സർക്കാർ നയങ്ങളേയും, മന്ത്രിമാരെയും വിമർശിക്കുന്ന തരത്തിലും, അപകീർത്തിപ്പെടുത്തുന്നതുമാകയാൽ 1960 ലെ സർക്കാർ ജീവനക്കാരുടെ പെരുമാറ്റചട്ടം 60 ( എ ) യുടെ ലംഘനമാണന്നു ചൂണ്ടിക്കാട്ടിയാണ് സസ്പെന്റു ചെയ്തത്

സമൂഹ മാധ്യമങ്ങളിൽ ഏതെങ്കിലും പോസ്റ്റുകൾ ഷെയർ ചെയ്താൽ അച്ചടക്ക നടപടിക്കു കാരണമായി പരിഗണിക്കാൻ പാടില്ല എന്ന സുപ്രിം കോടതി ഉത്തരവുകൾ പോലും പരിഗണിക്കാതെയാണ് ജീവനക്കാരെ സസ്പെൻഡ് ചെയ്തിരിക്കുന്നത്. എന്നുമാത്രമല്ല അതിനെതിരെ പ്രതികരിച്ച് പ്രതിഷേധം നടത്തിയ ജീവനക്കാർക്കെതിരെ ക്രിമിനൽ കുറ്റം ചുമത്തി എഫ്ഐആർ ഇട്ട നടപടിയും സംസ്ഥാന സർക്കാരിന്റെ ഫാസിസ്റ്റ് മുഖമാണ് വ്യക്തമാക്കുന്നതെന്നും എം കെ മുനീർ ചൂണ്ടിക്കാട്ടി.

ജനാധിപത്യത്തിന്റെ ശ്രീകോവിലായ നിയമസഭയിൽ ഉയർന്ന പ്രതിപക്ഷ നേതാവിന്റെ പ്രസംഗം കേരള പൊതു സമൂഹവും, വാർത്ത മാധ്യമങ്ങളും ആവേശത്തോടെ ഏറ്റെടുത്തതാണ് . ഈ പ്രസംഗം ഫോർവേർഡ് ചെയ്തതിന്റെ പേരിൽ ഒരു ജീവനക്കാരനെ സസ്പെന്റു ചെയ്ത നടപടി ജനാധിപത്യ വിരുദ്ധവും, ജീവനക്കാരന്റെ മൗലീകാവകാശത്തിനു മേലുള്ള കടന്നുകയറ്റവുമാണ്.

ജീവനക്കാരുടെ നിഷേധിക്കപ്പെട്ട അവ കാശങ്ങൾ ആവശ്യപ്പെടുന്ന ജീവനക്കാരുടെ ശബ്ദങ്ങളെ അടിച്ചമർത്താനുള്ള രാഷ്ട്രീയ ഫാസിസമാണ് സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുന്നത്. നീതി നിഷേധങ്ങൾക്കു നേരെ ശബ്ദമുയർത്തുകയും, അതിനെതിരെ സംസാരിക്കുകയും ചെയ്യുന്ന സർവ്വീസ് സംഘടന നേതാക്കളെ തെരഞ്ഞുപിടിച്ച് സസ്പെൻഷൻ ഉൾപ്പടെയുള നടപടികളിലൂടെ എതിർ ശബ്ദങ്ങളെ ഉൻമൂലനം ചെയ്യാനുള്ള സർക്കാരിന്റെ നീക്കം യുഡിഎഫ് ആവശ്യമെങ്കിൽ ഏറ്റെടുക്കുമെന്നും മുനീർ പ്രസ്താവിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദിച്ചതായി പരാതി; പ്രൊബേഷന്‍ എസ്‌ഐക്ക് സ്ഥലമാറ്റം

എസ്‌ഐ ധനീഷിനെ ജില്ലാ സായുധ ആസ്ഥാനത്തേക്ക് സ്ഥലം മാറ്റിയത്.

Published

on

ബേപ്പൂര്‍ സ്‌റ്റേഷനിലെ പ്രൊബേഷന്‍ എസ്‌ഐക്ക് സ്ഥലമാറ്റം. യുവാവിനെ മര്‍ദിച്ചെന്ന പരാതിയിലാണ് എസ്‌ഐ ധനീഷിനെ ജില്ലാ സായുധ ആസ്ഥാനത്തേക്ക് സ്ഥലം മാറ്റിയത്.

എസ്‌ഐ ധനീഷ് ഉള്‍പ്പെടെ നാലു പേര്‍ മര്‍ദിച്ചെന്നായിരുന്നു യുവാവിന്റെ പരാതി. ഇരുചക്ര വാഹനത്തില്‍ മൂന്നു പേര്‍ സഞ്ചരിച്ചതിനാണ് പരാതിക്കാരനായ അനന്ദുവിനെ സ്‌റ്റേഷനിലെത്തിച്ചത്. പൊലീസ് പട്ടിക ഉപയോഗിച്ച് നിരവധി തവണ അടിച്ചുവെന്ന് യുവാവ് ആരോപിക്കുന്നു.

Continue Reading

kerala

തൃശൂരില്‍ വയോധികനെ കല്ല് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി

അരിപ്പാലം ചീനക്കുഴി സ്വദേശി രാജന്‍ പിള്ളയെ (65) ആണ് തലക്കടിച്ച് കൊലപ്പെടുത്തിത്.

Published

on

തൃശൂരില്‍ വയോധികനെ കല്ല് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. അരിപ്പാലം ചീനക്കുഴി സ്വദേശി രാജന്‍ പിള്ളയെ (65) ആണ് തലക്കടിച്ച് കൊലപ്പെടുത്തിത്. ഉച്ചയ്ക്ക് രണ്ട് മണിയോടെ വെള്ളാങ്കല്ലൂര്‍ സെന്ററില്‍ സെന്റ് ജോസഫ് ചര്‍ച്ചിന് എതിര്‍വശത്തുള്ള കടകള്‍ക്ക് മുന്നില്‍ വെച്ചാണ് കൊലപാതകം നടന്നത്.

മാനസിക വിഭാന്ത്രിയുള്ള ബാബു ചാമക്കുന്ന് എന്നയാളാണ് കൊലപാതകം നടത്തിയത്. ഇയാളെ ഇരിങ്ങാലക്കുട പോലീസ് കസ്റ്റഡിയില്‍ എടുത്തു. മദ്യപിച്ച് എത്തിയ രാജന്‍പിള്ളയും ബാബുവും തമ്മിലുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

Continue Reading

kerala

ആതിരപ്പിള്ളിയില്‍ പനി ബാധിച്ച് മരിച്ചയാള്‍ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു

വാഴച്ചാല്‍ ഉന്നതിയിലെ രാമനാണ് പനി ബാധിച്ച് മരിച്ചത്.

Published

on

തൃശൂര്‍ ആതിരപ്പിള്ളിയില്‍ പനി ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചയാള്‍ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു. വാഴച്ചാല്‍ ഉന്നതിയിലെ രാമനാണ് പനി ബാധിച്ച് മരിച്ചത്. ഇന്നലെ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ ഡോക്ടര്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പേവിഷ ബാധ സ്ഥിരീകരിച്ചത്.

ജൂണ്‍ 22ന് ആണ് രാമന്‍ മരിച്ചത്. രാമന് എങ്ങനെയാണ് പേവിഷ ബാധയേറ്റതെന്ന കാര്യം വ്യക്തമല്ല.
തൃശൂര്‍ മെഡിക്കല്‍ കോളജിലാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. തിരുവനന്തപുരത്തെ ലാബിലാണ് പരിശോധന നടത്തിയത്.

Continue Reading

Trending