Connect with us

News

ഐ.പി.എല്ലില്‍ കണ്ണ് വെച്ച് സഊദി

ഫുട്‌ബോളിലും ഗോള്‍ഫിലും കാലുറപ്പിച്ച സഊദി അറേബ്യ പണക്കിലുക്കത്തിന്റെ മേളയായ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിലേക്കും ചുവടുവെക്കാനൊരുങ്ങുന്നു.

Published

on

ന്യൂഡല്‍ഹി: ഫുട്‌ബോളിലും ഗോള്‍ഫിലും കാലുറപ്പിച്ച സഊദി അറേബ്യ പണക്കിലുക്കത്തിന്റെ മേളയായ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിലേക്കും ചുവടുവെക്കാനൊരുങ്ങുന്നു. 30 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഒരു ഹോള്‍ഡിംഗ് കമ്പനിയായി ഐപിഎല്ലിനെ മാറ്റുന്നതിനെക്കുറിച്ച് സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ഉപദേശകര്‍ അധികൃതരുമായി ചര്‍ച്ച നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. 30 ബില്യന്‍ ഡോളര്‍ മൂല്യമുള്ള ഹോള്‍ഡിങ് കമ്പനിയില്‍ സഊദി അറേബ്യ ഗണ്യമായ ഓഹരി എടുക്കുമെന്ന് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. സെപ്റ്റംബറില്‍ സഊദി അധികൃതരുടെ ഇന്ത്യ സന്ദര്‍ശനത്തിലാണ് ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടന്നത്.

ലീഗിലേക്ക് 5 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാനും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് പോലെയോ മറ്റു യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് പോലെ മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ സഹായിക്കാനും സഊദി നിര്‍ദേശം വെച്ചതായാണ് റിപ്പോര്‍ട്ട്. സഊദി കരാറിനായി താല്‍പര്യം പ്രകടിപ്പിക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാറും ബിസിസിഐയും അടുത്ത പൊതു തിരഞ്ഞെടുപ്പിനു ശേഷം ഈ നിര്‍ദേശം സ്വീകരിക്കാനാണ് സാധ്യത. നിലവില്‍ ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകന്‍ ജയ് ഷായാണ് ബിസിസിഐയെ നയിക്കുന്നത്.

അതേ സമയം ഇക്കാര്യത്തില്‍ അന്തിമ തീരുമാനം സഊദി എടുത്തിട്ടില്ല. വിഷയത്തില്‍ പ്രതികരിക്കാന്‍ ബിസിസിഐയുടെയും സഊദി സര്‍ക്കാരിന്റെ സെന്റര്‍ ഫോര്‍ ഇന്റര്‍നാഷണല്‍ കമ്മ്യൂണിക്കേഷന്റെയും പ്രതിനിധികള്‍ തയാറായിട്ടില്ല. 2008ല്‍ ഐ.പി.എല്‍ ആരംഭിച്ചത് മുതല്‍, ബോളിവുഡിന്റെ തിളക്കവും ഇന്ത്യയിലെ വലിയ ജനസംഖ്യയുടെ ഊര്‍ജ്ജവും ഉപയോഗപ്പെടുത്തി അമേരിക്കന്‍ ശൈലിയിലുള്ള മാര്‍ക്കറ്റിങാണ് ഐ.പി.എല്ലിനായി നടക്കുന്നത്. അറാംകോയും സഊദി ടൂറിസം അതോറിറ്റിയും ഉള്‍പ്പെടെ നിരവധി സ്‌പോണ്‍സര്‍മാരെ ലീഗിന് ലഭിച്ചിട്ടുണ്ട്. എട്ട് ആഴ്ച മാത്രം നീണ്ടുനില്‍ക്കുന്നതാണ് ഐ.പി.എല്‍ സീസണ്‍ എങ്കിലും കഴിഞ്ഞ വര്‍ഷം നടന്ന ലേലത്തില്‍ 2027 വരെ ഐപിഎല്‍ സംപ്രേക്ഷണാവകാശത്തിനായി 6.2 ബില്യണ്‍ ഡോളറാണ് നല്‍കിയത്. അതായത് ഒരു മത്സരത്തിന് 15.1 മില്യണ്‍ ഡോളല്‍ എന്ന തോതില്‍. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിനേക്കാളും ഉയര്‍ന്ന നിരക്കാണിത്. 17 മില്യന്‍ ഡോളര്‍ ഒരു മത്സരത്തിന് ഈടാക്കുന്ന അമേരിക്കയിലെ നാഷണല്‍ ഫുട്‌ബോള്‍ ലീഗാണ് ഐ.പി.എല്ലിനേക്കാളും സംപ്രേഷണത്തിന് കൂടുതല്‍ പണം ഈടാക്കുന്നത്. ഐ.പി.എല്ലില്‍ സഊദി നിക്ഷേപം വരികയോ ലീഗിന്റെ ഫോര്‍മാറ്റില്‍ മാറ്റം വരുത്തുകയോ ചെയ്താല്‍ സംപ്രേഷണ കരാറില്‍ മാറ്റം വരുത്തേണ്ടി വരും. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സഊദി അറേബ്യ സ്‌പോര്‍ട്‌സിനായി കോടിക്കണക്കിന് ഡോളറാണ് വിനിയോഗിക്കുന്നത്. രാജ്യത്തെ ഒരു ആഗോള ക്രിക്കറ്റ് ലക്ഷ്യസ്ഥാനമാക്കി മാറ്റാന്‍ ആഗ്രഹിക്കുന്നുവെന്ന് രാജ്യത്തെ കായിക ഭരണ സമിതി ചെയര്‍മാന്‍ അഭിപ്രായപ്പെട്ടിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ അർധരാത്രി മൃതദേഹവുമായി ബന്ധുക്കളുടെ പ്രതിഷേധം

ആലപ്പുഴ മെഡിക്കൽ കോളേജിൽ കാഷ്വാലിറ്റിക്ക് മുന്നിലാണ് ബന്ധുക്കളും നാട്ടുകാരും രണ്ടു മണിക്കൂർ പ്രതിഷേധിച്ചത്

Published

on

പനി ബാധിച്ച് എഴുപതുകാരിയായ ഉമൈബ മരിച്ചത് ആശുപത്രിയുടെ അനാസ്ഥ മൂലമെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. പനി ബാധിച്ചെത്തിയ ഉമൈബക്ക് ന്യുമോണിയ ബാധിച്ചു. അടിയന്തരമായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇതെ തുടർന്നാണ് മൃതദേഹവുമായി ആലപ്പുഴ മെഡിക്കൽ കോളേജിൽ തിരിച്ചെത്തി പ്രതിഷേധിച്ചത്.

ആലപ്പുഴ മെഡിക്കൽ കോളേജിൽ കാഷ്വാലിറ്റിക്ക് മുന്നിലാണ് ബന്ധുക്കളും നാട്ടുകാരും രണ്ടു മണിക്കൂർ പ്രതിഷേധിച്ചത്. ഉമൈബാക്ക് ആശുപത്രിയിൽ വേണ്ട പരിചരണം നൽകിയില്ലെന്നും ഗുരുതരാവസ്ഥയിൽ ആയിട്ടും ജനറൽ വാർഡിൽ കിടത്തിയെന്നും ഡോക്ടർമാർ തിരിഞ്ഞു നോക്കിയില്ലെന്നും ബന്ധുക്കൾ ആരോപിക്കുന്നു.

25 ദിവസം മുമ്പ് പനി ബാധിച്ച് നടന്നാണ് ഉമൈബ ആശുപത്രിയിൽ എത്തിയത്. വാർഡിൽ അഡ്മിറ്റ്‌ ചെയ്ത ശേഷം പിന്നീട് അസുഖം മൂർച്ഛിച്ചു. തലച്ചോറിൽ അണുബാധ ഉണ്ടായി. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഉമൈബയെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. ഇന്നലെ വൈകിട്ടോടെയാണ് ഉമൈബ മരിച്ചത്. ന്യൂമോണിയ ബാധിച്ചാണ് മരണം എന്നാണ് കോട്ടയം മെഡിക്കൽ കോളേജ് അറിയിച്ചത്. തുടർന്നായിരുന്നു പ്രതിഷേധം. പരിശോധിച്ച് നടപടി എടുക്കുമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചതോടെ രാത്രി ഒരു മണിക്ക് പ്രതിഷേധം അവസാനിപ്പിച്ചു.

Continue Reading

EDUCATION

പ്ലസ് വൺ പ്രവേശനം: അപേക്ഷ സമർപ്പണം ഇന്ന് മുതൽ

വൊക്കേഷനൽ ഹയർസെക്കൻഡറി പ്രവേശനത്തിനും മേയ് 16 ഇന്ന് മുതൽ 25വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ ഏകജാലക പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ സമർപ്പണം ഇന്ന് (16-05-2024) മുതൽ 25 വരെ അപേക്ഷിക്കാം. hscap.kerala.gov.in വഴിയാണ് അപേക്ഷിക്കേണ്ടത്.

ഏകജാലക പ്രവേശനത്തിനുള്ള വിജ്ഞാപനവും പ്രോസ്പെക്ടസും പ്രവേശന പോർട്ടലായ https://hscap.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ട്രയൽ അലോട്ട്മെൻറ് മേയ് 29നും ആദ്യ അലോട്ട്മെൻറ് ജൂൺ അഞ്ചിനും നടത്തും.

മുഖ്യ അലോട്ട്മെൻറ് (മൂന്നാം അലോട്ട്മെൻറ്) അവസാനിക്കുന്നത് ജൂൺ 19നാണ്. ജൂൺ 24ന് പ്ലസ് വൺ ക്ലാസുകൾ തുടങ്ങും. ഒഴിവുവരുന്ന സീറ്റുകളിലേക്ക് ജൂലൈ രണ്ടുമുതൽ 31വരെ സപ്ലിമെൻററി അലോട്ട്മെൻറ് നടത്തും. വൊക്കേഷനൽ ഹയർസെക്കൻഡറി പ്രവേശനത്തിനും മേയ് 16 ഇന്ന് മുതൽ 25വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

Continue Reading

kerala

ഹജ്ജ് സെൽ പ്രവർത്തനം ഇന്നുമുതൽ

സർക്കാർ ഉദ്യോഗസ്ഥരാണ് സെല്ലിൽ പ്രവർത്തിക്കുക

Published

on

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ, ഹജ്ജ് ക്യാമ്പിനോടനുബന്ധിച്ചുള്ള ഹജ്ജ് സെൽ പ്രവർത്തനം വ്യാഴാഴ്‌ച തുടങ്ങും. റിട്ട. എസ്.പി. യു. അബ്ദു‌ൾ കരീമിൻ്റെ നേതൃത്വത്തിൽ 99 പേരാണ് ഹജ്ജ് സെല്ലിൽ ഉള്ളത്. സർക്കാർ ഉദ്യോഗസ്ഥരാണ് സെല്ലിൽ പ്രവർത്തിക്കുക.

തീർഥാടകരുടെ യാത്രാരേഖകളും ലോഹവള, തിരിച്ചറിയൽ കാർഡ് തുടങ്ങിയവയും ഹജ്ജ് സെൽ മുഖേനയാണ് വിതരണം ചെയ്യുന്നത്. തീർഥാടകർ ക്യാമ്പിലെത്തുന്ന മുറയ്ക്ക് സെൽ കൗണ്ടറിലെത്തി പാസ്പോർട്ടും മറ്റു സാമഗ്രികളും വാങ്ങണം. വിസ സ്റ്റാമ്പ് ചെയ്ത തീർഥാടകരുടെ പാസ്പോർട്ട് ഹജ്ജ് ഹൗസിൽ എത്തിയിട്ടുണ്ട്. അധികസീറ്റിൽ ഒടുവിൽ അവസരം ലഭിച്ചവരുടെ പാസ്പോർട്ടുകൾ മാത്രമാണ് എത്താനുള്ളത്. ഇവ അടുത്ത ദിവസങ്ങളിൽ എത്തും.

20-ന് രാവിലെ 10 മണിക്ക് കരിപ്പൂരിൽ സംസ്ഥാന ഹജ്ജ് ക്യാമ്പ് തുടങ്ങും. 21-ന് പുലർച്ചെ 12.05-ന് ആദ്യ വിമാനം പുറപ്പെടും. എയർ ഇന്ത്യാ എക്‌സ്പ്രസിൻ്റെ ഐ.എക്സ്. 3011 വിമാനത്തിൽ 166 തീർഥാടകരാണ് ജിദ്ദയിലേക്ക് യാത്രയാകുക. രാവിലെ എട്ടിനും വൈകീട്ട് മൂന്നിനും രണ്ടു വിമാനങ്ങൾകൂടി ആദ്യദിവസം സർവീസ് നടത്തും.

25 വരെയുള്ള 15 വിമാനങ്ങളിൽ പുറപ്പെടുന്നവരുടെ യാത്രാവിവരങ്ങൾ വിമാനക്കമ്പനി പ്രസിദ്ധീകരിച്ചിട്ടുണ്ട്. മറ്റുള്ളവരുടെ യാത്രാവിവരങ്ങൾ ഉടൻ പ്രഖ്യാപിക്കും. കരിപ്പൂരിൽനിന്ന് 10,430-ഉം കൊച്ചിയിൽ നിന്ന് 4273-ഉം കണ്ണൂരിൽ നിന്ന് 3135-ഉം തീർഥാടകർക്ക് നിലവിൽ അവസരം ലഭിച്ചിട്ടുണ്ട്.

Continue Reading

Trending