Connect with us

Football

കെട്ടിവെക്കാനുള്ള പണമില്ല ഡിപ്പാര്‍ട്ട്‌മെന്റ് ലീഗില്‍ ‘കേരള’മില്ല സര്‍ക്കാറിന്റെ കനിവുംകാത്ത് താരങ്ങള്‍

10 ലക്ഷമാണ് ടീമുകള്‍ എ.ഐ.എഫ്.എഫില്‍ കെട്ടിവേക്കേണ്ടത്.

Published

on

-ഷഹബാസ് വെള്ളില-

മലപ്പുറം: ആള്‍ ഇന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എ.ഐ.എഫ്.എഫ്) പുതുതായി ആരംഭിക്കുന്ന ഡിപ്പാര്‍ട്ട്‌മെന്റ് ലീഗില്‍ കേരളത്തില്‍ നിന്നും ടീമുകളില്ല.
ദേശീയ ടൂര്‍ണമെന്റുകളിലടക്കം മത്സരിച്ച് നിരവധി ട്രോഫികള്‍ കേരത്തിലെത്തിച്ച കേരള പോലീസ്, കെ.എസ്.ഇ.ബി ടീമുകളാണ് കെട്ടി വെക്കാനുള്ള പണം ഇല്ലാത്തതിന്റെ പേരില്‍ ലീഗില്‍ നിന്നും പിന്മാറുന്നത്. 10 ലക്ഷമാണ് ടീമുകള്‍ എ.ഐ.എഫ്.എഫില്‍ കെട്ടിവേക്കേണ്ടത്.

ഈ പണം തിരിച്ചു ലഭിക്കുകയും ചെയ്യും. തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ ഡിപ്പാര്‍ട്ട്‌മെന്റ് ടീമുകള്‍ക്ക് അവിടത്തെ സംസ്ഥാന സര്‍ക്കാര്‍ പണം നല്‍കുമ്പോള്‍ കേരള സര്‍ക്കാര്‍ ഇത് അറിഞ്ഞമട്ടില്ല. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ്, കേരള പോലീസ് ടീമുകള്‍ ലീഗില്‍ പങ്കെടുക്കാന്‍ താല്പര്യം അറിയിച്ച് ഫുട്‌ബോള്‍ ഫെഡറേഷനെ സമീപിച്ചിരുന്നു. എന്നാല്‍ ലീഗില്‍ പങ്കെടുക്കുന്ന ടീമുകള്‍ 10 ലക്ഷം രൂപ കെട്ടിവെക്കണം എന്ന നിയമം രണ്ട് വകുപ്പുകളുടെയും മേധാവികള്‍ അംഗീകരിക്കാന്‍ തയ്യാറായില്ല. കേരള ഫുട്‌ബോള്‍ അസോസിയേഷനും ഇക്കാര്യത്തില്‍ കൈമലര്‍ത്തുകയാണ്.

രാജ്യത്തിന് തന്നെ ഒരുപാട് നല്ല കളിക്കാരെ സംഭാവന ചെയ്ത മികച്ച പാരമ്പര്യമുള്ള ഡിപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് ഇന്നും ഫുട്‌ബോളിന് ഏറെ സംഭാവന നല്‍കാനുണ്ടെന്ന തിരിച്ചറിവിലാണ് ആള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫേഡറേഷന്‍ പുതിയ ലീഗിന് രൂപം നല്‍കുന്നത്. ഡിപ്പാര്‍ട്ട്‌മെന്റ് ടീമുകള്‍ക്ക് മത്സരിക്കാന്‍ കൂടുതല്‍ വേദികള്‍ ഒരുക്കുക എന്നത്കൂടിയാണ് എ.ഐ.എഫ്.എഫ് ലക്ഷ്യമിടുന്നത്. ഡിപ്പാര്‍ട്ട്‌മെന്റ് ലീഗിന് അപേക്ഷ ക്ഷണിച്ചതോടെ ഫെഡറേഷന്‍ പോലും പ്രതീക്ഷിക്കാത്ത അപേക്ഷകളാണ് വന്നത്. അന്‍പതോളം എന്‍്ട്രികളാണ് ഇതുവരെ ഫെഡറേഷന് ലഭിച്ചിട്ടുള്ളത്.

ടീമുകളുടെ എണ്ണം വര്‍ദ്ധിച്ചതോടെയാണ് ഓരോ ടീമുകളും 10 ലക്ഷം രൂപ വീതം കെട്ടിവെക്കണെന്ന നിര്‍ദേശം ഫെഡറേഷന്‍ മുന്നോട്ടുവെക്കുന്നത്. ഇതോടെയാണ് കേരളത്തിലെ രണ്ട് ഡിപ്പാര്‍ട്ട്‌മെന്റ് ടീമുകളും പിന്മാറിയത്. വകുപ്പ് മേധാവികള്‍ ചുവപ്പ് കൊടി ഉയര്‍ത്തിയതോടെ ടീമുകളുടെ എന്‍ട്രി അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ഇപ്പോഴും സംസ്ഥാനത്ത് ഫുട്‌ബോള്‍ താരങ്ങള്‍ക്ക് നിയമനം ലഭിക്കുന്ന രണ്ടു വകുപ്പുകളാണ് കേരള പോലീസും കേരള ഇലക്ട്രിസിറ്റി ബോര്‍ഡും.

ഈ താരങ്ങള്‍ക്ക് ദേശീയാടിസ്ഥാനത്തില്‍ മത്സരിക്കാനുള്ള അവസരമാണ് ഇതോടെ നഷ്ടമാകുന്നത്. ഐ.എസ്.എല്‍, ഐ-ലീഗ് ക്ലബ്ബുകളില്‍ കളിക്കാനും ഡിപ്പാര്‍ട്ട്‌മെന്റ് താരങ്ങള്‍ക്ക് അനുമതിയില്ല. സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട് ഡിപ്പാര്‍ട്ട്‌മെന്റ് ലീഗില്‍ കളിക്കാനുള്ള അവസരം ഉണ്ടാകുമെന്ന് തന്നെയാണ് താരങ്ങളുടെയെല്ലാം പ്രതീക്ഷ. അതേ സമയം സ്‌പോട്‌സ് ക്വാട്ട വഴി വിവിധ വകുപ്പുകളില്‍ നിയമനം ലഭിക്കുന്ന താരങ്ങള്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റ് ഉന്നതരില്‍ നിന്നോ സര്‍ക്കാറില്‍ നിന്നോ വേണ്ട പരിഗണന ലഭിക്കുന്നില്ലെന്ന പരാതിയും കാലങ്ങളായി നിലനില്‍ക്കുന്നുണ്ട്.

Football

ചാമ്പ്യന്‍സ് ലീഗ്;ഡോര്‍ട്ട്മുണ്ടിന്റെ എതിരാളിയെ ഇന്നറിയാം; റയല്‍-ബയേണ്‍ രണ്ടാം പാദ സെമി ഇന്ന്

ബയേണിന്റെ തട്ടകത്തില്‍ നടന്ന ആദ്യ പാദ സെമി ഫൈനലില്‍ ഇരുടീമുകളും 2-2 സമനിലയില്‍ പിരിഞ്ഞിരുന്നു.

Published

on

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഫൈനല്‍ ബെര്‍ത്ത് ഉറപ്പിക്കാന്‍ ജര്‍മന്‍ കരുത്തരായ ബയേണ്‍ മ്യൂണിച്ചും സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡും നേര്‍ക്ക് നേര്‍. ബയേണിന്റെ തട്ടകത്തില്‍ നടന്ന ആദ്യ പാദ സെമി ഫൈനലില്‍ ഇരുടീമുകളും 2-2 സമനിലയില്‍ പിരിഞ്ഞിരുന്നു. മാഡ്രിഡിന്റെ തട്ടകമായ സാന്റിയോഗോ ബെര്‍ണബ്യൂവില്‍ നടക്കുന്ന രണ്ടാം പാദ സെമി ഫൈനല്‍ മത്സരത്തില്‍ വിജയത്തില്‍ കുറഞ്ഞതൊന്നും ഇരു ടീമുകളും ചിന്തിക്കുന്നില്ല. കഴിഞ്ഞ ദിവസങ്ങളില്‍ ജിറോണയെയും ബാഴ്സലോണയെയും പിന്നിലാക്കി റയല്‍ മാഡ്രിഡ് സ്പാനിഷ് ലീഗ് കിരീടം നേടിയിരുന്നു. അതിന്റെ ആത്മവിശ്വാസത്തില്‍ കൂടിയാവും ആതിഥേയര്‍ ഗ്രൗണ്ടില്‍ ഇറങ്ങുക.

മിന്നും ഫോമിലുള്ള വിനീഷ്യസ് ജൂനിയറിലാണ് റയലിന്റെ പ്രതീക്ഷ മുഴുവനും. ആദ്യ പാദ സെമി ഫൈനലില്‍ ഒരു ഗോളിന് ബയേണിനോട് പിറകിലായിരുന്ന റയലിനെ രക്ഷിച്ചത് വിനീഷ്യന്റെ തകര്‍പ്പന്‍ ഇരട്ട ഗോളുകള്‍ തന്നെയായിരുന്നു. അവസരത്തിനൊത്ത് കളിക്കുന്ന ബെല്ലിങ്ഹാമും മാഡ്രിഡിന് കരുത്താകും. കൂടാതെ ടോണി ക്രൂസും റോഡ്രിഗോയ്ക്കും ബയേണിന്റെ പ്രതിരോധ നിരയില്‍ കാര്യമായ വിള്ളലുണ്ടാക്കാന്‍ കഴിയും.

മറുവശത്തുള്ള ബയേണ്‍ മ്യൂണിക്കാവട്ടെ കാലങ്ങളായി തങ്ങള്‍ കൈക്കലാക്കിയിരുന്ന ബുണ്ടസ് ലീഗ കിരീടം നഷ്ട്ടപ്പെടുത്തിയതിന്റെ നിരാശയിലാണ്. ലീഗ് കപ്പില്‍ നിന്നും കൂടി പുറത്ത് പോയതോടെ സീസണില്‍ കിരീടം നേടാനുള്ള ബയേണിന്റെ അവസാന ചാന്‍സ് കൂടിയാണ് ചാമ്പ്യന്‍സ് ലീഗ്. ടോട്ടന്‍ഹാമില്‍ നിന്ന് പൊന്നും വിലയ്ക്കെടുത്ത ഹാരി കെയ്നിന്റെ ഫിനിഷിങ് മികവിലാണ് ബയേണിന്റെ മുഴുവന്‍ പ്രതീക്ഷ.

ഇന്നത്തെ മത്സരം വിജയിച്ചാല്‍ ചാമ്പ്യന്‍സ് ലീഗില്‍ ബയേണിന്റെ 14-ാം ഫൈനല്‍ പ്രവേശനമായിരിക്കും. അഞ്ചു തവണയാണ് ബയേണ്‍ ഇതിന് മുമ്പ് ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയിട്ടുള്ളത്. എന്നാല്‍ 17 തവണ ചാമ്പ്യന്‍സ് ലീഗ് ഫൈനലിലെത്തിയ റയല്‍ മാഡ്രിഡിന് 14 തവണയും കിരീടം നേടാനായിരുന്നു. ഇന്ന് രാത്രി 12:30 നാണ് റയല്‍-ബയേണ്‍ രണ്ടാം പാദ സെമി മത്സരം.

Continue Reading

Football

പ്ലേഓഫിലെ വാക്കൗട്ട് വിവാദം: ഇവാന് ബ്ലാസ്റ്റേഴ്സ് ഒരു കോടി പിഴ ചുമത്തിയെന്ന് റിപ്പോര്‍ട്ട്

2022-2023 ഐഎസ്എല്‍ സീസണില്‍ ബംഗുളുരു എഫ്‌സിയുമായുള്ള വിവാദ പ്ലേ ഓഫ് മത്സരത്തില്‍ താരങ്ങളെയും കൂട്ടി മൈതാനം വിട്ട സംഭവത്തിലാണ് നടപടി

Published

on

പനാജി: കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുന്‍ പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ചിന് ക്ലബ്ബ് മാനേജ്‌മെന്റ് പിഴ ചുമത്തിയിരുന്നതായി റിപ്പോര്‍ട്ടുകള്‍. 2022-2023 ഐഎസ്എല്‍ സീസണില്‍ ബംഗുളുരു എഫ്‌സിയുമായുള്ള വിവാദ പ്ലേ ഓഫ് മത്സരത്തില്‍ താരങ്ങളെയും കൂട്ടി മൈതാനം വിട്ട സംഭവത്തിലാണ് നടപടി. സംഭവത്തില്‍ വുകോമാനോവിച്ചിന് ഒരു കോടി രൂപ പിഴ ഈടാക്കിയെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തത്.

2023 മാര്‍ച്ച് മൂന്നിനായിരുന്നു ബംഗുളുരുഎഫ്‌സിയും കേരള ബ്ലാസ്‌റ്റേഴ്‌സും തമ്മില്‍ ഐഎസ്എല്‍ ചരിത്രത്തില്‍ തന്നെ വിവാദപരമായ മത്സരം നടന്നത്. ബംഗുളുരു ക്യാപ്റ്റന്‍ സുനില്‍ ഛേത്രി വിവാദ ഗോള്‍ നേടിയതിന് ശേഷം മത്സരം പാതി വഴിയില്‍ അവസാനിപ്പിച്ച് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ചും താരങ്ങളും മൈതാനം വിടുകയായിരുന്നു. ഇതിനു പിന്നാലെ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍(എഐഎഫ്എഫ്)നാല് കോടി രൂപയാണ് ബ്ലാസ്റ്റേഴ്‌സിനും കോച്ചിനും പിഴയായി ചുമത്തിയത്.

സാധാരണ ക്ലബ്ബിനെതിരെ ചുമത്തപ്പെടുന്ന പിഴ ഉടമകളാണ് അടയ്‌ക്കേണ്ടത്. എന്നാല്‍ ബംഗുളുരു എഫ്‌സിയുമായുള്ള വിവാദത്തില്‍ തെറ്റ് ഇവാന്‍ വുകാമനോവിച്ചിന്റെ ഭാഗത്താണെന്നും അതിനാല്‍ അദ്ദേഹം പിഴയടക്കണമെന്നും ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് തീരുമാനിക്കുയായിരുന്നു. ഇതേ തുടര്‍ന്ന് ഇവാന്‍ ഒരു കോടി രൂപ പിഴയൊടുക്കിയെന്ന് കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷന്‍ ഫോര്‍ സ്‌പോര്‍ട്‌സിന്റെ(സിഎഎസ്)അപ്പീലിലാണ് വെളിപ്പെടുത്തിയത്.

Continue Reading

Football

ഫ്രഞ്ച് ലീഗ്; തുടര്‍ച്ചയായി മൂന്നാം തവണ കിരീടം ചൂടി പിഎസ്ജി

പിഎസ്ജിയുടെ പന്ത്രണ്ടാമത്തെയും തുടര്‍ച്ചയായ മൂന്നാമത്തെയും കിരീട നേട്ടമാണിത്.

Published

on

പാരിസ്:ഫ്രഞ്ച് ലീഗില്‍ തുടര്‍ച്ചയായി മൂന്നാം തവണയും കിരീടം ചൂടി പിഎസ്ജി.രണ്ടാം സ്ഥാനത്തുളള മൊണാക്കോ ലിയോണിനോട് 3-2ന് തോറ്റാതോടെയാണ് മൂന്ന് മത്സരങ്ങള്‍ ശേഷിക്കെ പിഎസ്ജി വിജയിച്ചത്.പിഎസ്ജിയുടെ പന്ത്രണ്ടാമത്തെയും തുടര്‍ച്ചയായ മൂന്നാമത്തെയും കിരീട നേട്ടമാണിത്.

യുവേഫ ചാമ്പ്യന്‍സ് ലീഗ് സെമിയിലെത്തിയ പിഎസ്ജി ബുധനാഴ്ച ആദ്യപാദ മത്സരത്തില്‍ ബൊറൂസിയ ഡോട്ട്മുണ്ടുമായി ഏറ്റുമുട്ടും. മേയ് 25ന് ഫ്രഞ്ച് കപ്പ് ഫൈനലില്‍ ലിയോണിനെതിരെ ഇറങ്ങുന്ന ടീം മൂന്ന് കിരീടങ്ങഴളുമായി ചരിത്ര നേട്ടമാണ് ലക്ഷ്യമിടുന്നതന്.

 

Continue Reading

Trending