Connect with us

GULF

അബുദാബി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ദേവാലയ നിര്‍മാണത്തിന് എം.എ യൂസഫലിയുടെ 10 ലക്ഷം ദിര്‍ഹം

മലങ്കര ഓര്‍ത്തഡോക്‌സ് സഭ ബ്രഹ്മാവര്‍ ഭദ്രസനാധിപന്‍ യാക്കൂബ് മാര്‍ ഏലിയാസ് മെത്രാപ്പോലീത്ത അബുദാബിയില്‍ നടന്ന ചടങ്ങില്‍ യൂസഫലിയില്‍ നിന്നും തുക ഏറ്റുവാങ്ങി

Published

on

അബുദാബി: പുതുക്കി പണിയുന്ന അബുദാബി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ദേവാലയത്തിന് ലുലു ഗ്രൂപ് ചെയര്‍മാന്‍ എം.എ യൂസഫലിയുടെ സഹായ ഹസ്തം. 10 ലക്ഷം ദിര്‍ഹമാണ് (2.25 കോടി രൂപ) യൂസഫലി നല്‍കിയത്.

മലങ്കര ഓര്‍ത്തഡോക്‌സ് സഭ ബ്രഹ്മാവര്‍ ഭദ്രസനാധിപന്‍ യാക്കൂബ് മാര്‍ ഏലിയാസ് മെത്രാപ്പോലീത്ത അബുദാബിയില്‍ നടന്ന ചടങ്ങില്‍ യൂസഫലിയില്‍ നിന്നും തുക ഏറ്റുവാങ്ങി. അബുദാബി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ വികാരി ഫാദര്‍ എല്‍ദോ എം.പോള്‍, സഹ വികാരി ഫാദര്‍ മാത്യു ജോണ്‍, ദേവാലയ നിര്‍മാണ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ഇട്ടി പണിക്കര്‍, ഫിനാന്‍സ് കണ്‍വീനര്‍ ജോണ്‍സണ്‍ കാട്ടൂര്‍, ട്രസ്റ്റി റോയ് മോന്‍ ജോയ്, സെക്രട്ടറി ജോര്‍ജ് വര്‍ഗീസ് എന്നിവരും പങ്കെടുത്തു.
വിവിധ മത വിശ്വാസങ്ങളിപ്പെട്ടവര്‍ക്ക് സാഹോദര്യത്തോടെയും സഹകരണത്തോടെയും കഴിയാനുള്ള സാഹചര്യമാണ് യുഎഇ ഭരണാധികാരികള്‍ ഒരുക്കുന്നതെന്ന് യൂസഫലി പറഞ്ഞു.

ലോകത്ത് തന്നെ ആദ്യമായി സഹിഷ്ണുതാ മന്ത്രലായമുള്ളത് യുഎഇയിലാണ്. അബുദാബി നഗര ഹൃദയത്തിലുള്ള മുസ്‌ലിം പള്ളിക്ക് യേശു ക്രിസ്തുവിന്റെ മാതാവിന്റെ പേരാണ് (മര്‍യം ഉമ്മുല്‍ ഈസ മസ്ജിദ് അഥവാ, യേശുവിന്റെ മാതാവ് മര്‍യം പള്ളി) നല്‍കിയത്. യുഎഇ പിന്തുടരുന്ന സഹിഷ്ണുതാ ആശയങ്ങളുടെ ഉത്തമോദാഹരണവും ഇതര മതത്തോടുള്ള ഇസ്‌ലാമിന്റെ കാഴ്ചപ്പാടുമണിതെന്നും യൂസഫലി പറഞ്ഞു.

മലങ്കര ഓര്‍ത്തഡോക്‌സ് സഭക്ക് യൂസഫലി നല്‍കി വരുന്ന സേവനങ്ങള്‍ യാക്കൂബ് മാര്‍ ഏലിയാസ് മെത്രാപ്പോലീത്ത അനുസ്മരിച്ചു. യൂസഫലി നടത്തുന്ന മാനുഷിക പുണ്യ പ്രവൃത്തികള്‍ ശ്രേഷ്ഠവും അനുകരണീയവുമാണ്. അടുത്ത വര്‍ഷം മേയില്‍ നിര്‍മാണം പൂര്‍ത്തിയാക്കി ദേവാലയം തുറന്ന് കൊടുക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മെത്രാപ്പോലീത്ത അറിയിച്ചു. ഓര്‍ത്തഡോക്‌സ് സഭയുടെ സ്‌നേഹോപഹാരം അദ്ദേഹം യൂസഫലിക്ക് നല്‍കി.

യുഎഇ നിലവില്‍ വരുന്നതിനു മുന്‍പ് 1970 ആഗസ്തില്‍ അന്നത്തെ ഭരണാധികാരിയും രാഷ്ട്രപിതാവുമായ ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്‍ തറക്കല്ലിട്ട് നിര്‍മിച്ച ദേവാലയമാണ് ഇപ്പോള്‍ പുതുക്കിപ്പണിയുന്നത്. 12,000 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ നിര്‍മാണം പുരോഗമിക്കുന്ന ദേവാലയത്തില്‍ ആയിരത്തിലേറെ പേര്‍ക്ക് പ്രാര്‍ത്ഥനാ സൗകര്യമുണ്ട്.

GULF

കാറ്റ്, ഭൂകമ്പ കെട്ടിട പ്രകമ്പനമറിയിക്കും സെന്‍സര്‍

അടിസ്ഥാന സൗകര്യത്തിലേക്ക്
കുവൈറ്റിന്റെ നൂതനാവിഷ്‌ക്കാരം

Published

on

കുവൈറ്റ്: ഭാവികാലത്തിന് ഉപകരിക്കുന്ന സാങ്കേതിക വിദ്യകള്‍ മുതല്‍ക്കൂട്ടാകും. അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിന് സൗകര്യങ്ങളുടെ മികവില്‍ സംവിധാനങ്ങളുടെ വളര്‍ച്ചയും ലക്ഷ്യമാക്കി കുവൈറ്റ് ഒരുങ്ങുന്നു നൂതനാവിഷ്‌ക്കാരങ്ങളിലേക്ക്.

കാറ്റിലും ഭൂകമ്പത്തിലും കെട്ടിടത്തിന്റെ പ്രകമ്പനം അളക്കാനാകുന്ന സെന്‍സര്‍ ഉള്‍പ്പെടെ ഫലപ്രദമെന്ന കണ്ടെത്തലോടെയാണ് പദ്ധതികള്‍ നടപ്പാക്കുന്നത്. പദ്ധതികള്‍ പരിചയപ്പെടുത്തി കുവൈറ്റ് ഫൗണ്ടേഷന്‍ ഫോര്‍ ദി അഡ്വാന്‍സ്‌മെന്റ് ഓഫ് സയന്‍സസ്-കെ.എഫ്.എ.എസ് അല്‍ ഹംറ റിയല്‍ എസ്റ്റേറ്റ് കമ്പനിയുടെയും കുവൈത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സയന്റിഫിക് റിസര്‍ച്ചിന്റെയും സഹകരണത്തോടെ കഴിഞ്ഞ ദിവസമായിരുന്നു സെമിനാര്‍. ‘അല്‍ ഹംറ ബിസിനസ് ടവറിന്റെ ഘടനാപരമായ ആരോഗ്യ നിരീക്ഷണം’ വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ കുവൈറ്റ് യൂണിവേഴ്‌സിറ്റി, കുവൈറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സയന്റിഫിക് റിസര്‍ച്ച്, മുനിസിപ്പല്‍ കൗണ്‍സില്‍, പൊതുമരാമത്ത് മന്ത്രാലയം, കുവൈറ്റ് മുനിസിപ്പാലിറ്റി, പബ്ലിക് അതോറിറ്റി ഫോര്‍ ഹൗസിംഗ് വെല്‍ഫെയര്‍, എന്‍വയോണ്‍മെന്റ് പബ്ലിക് അതോറിറ്റി, സ്വകാര്യ മേഖലയിലെ കമ്പനികളുടെ പ്രതിനിധികള്‍ എന്നിവരുള്‍പ്പെടെ നിരവധി ഗവേഷകര്‍, അക്കാദമിക് വിദഗ്ധര്‍, എഞ്ചിനീയര്‍മാര്‍, ആര്‍ക്കിടെകറ്റും ഉള്‍പ്പെടെ വിവിധ മേഖലയിലെ പ്രതിനിധികളും ഉദ്യോഗസ്ഥരുമാണ് പങ്കെടുത്തത്.

മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി-എംഐടിയുമായി സഹകരിച്ച് കെ.ഐ.എസ്.ആര്‍, കുവൈറ്റ് സര്‍വകലാശാലയും നടപ്പാക്കിയ മുന്‍ ഗവേഷണത്തിന്റെ തുടര്‍ച്ചയാണ് ഈ പദ്ധതി. കുവൈറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സയന്റിഫിക് റിസര്‍ച്ച് അല്‍ ഹംറ ബിസിനസ് ടവറില്‍ നടപ്പാക്കിയ ‘ഗ്രൗണ്ട് മോഷന്‍ മോഡലിംഗും ഉയര്‍ന്ന കെട്ടിടങ്ങളുടെ ഘടനാപരമായ നിരീക്ഷണവും’ ഗവേഷണ പദ്ധതി ഫലങ്ങള്‍ പ്രചരിപ്പിക്കുകയാണ് സെമിനാര്‍ ലക്ഷ്യം. പദ്ധതിയുടെ ഭാഗമായ ടവറിന് ഉയര്‍ന്ന കൃത്യതയില്‍ കമ്പ്യൂട്ടേഷണല്‍ മോഡല്‍ തന്നെ വികസിപ്പിച്ചെടുത്തിരുന്നു. ഇത് മുഖേന ഘടനാപരമായ സുരക്ഷയുടെ തുടര്‍ച്ചയായ നിരീക്ഷണത്തിലൂടെ കെട്ടിടത്തിന്റെ ഘടനാപരമായ സിസ്റ്റത്തില്‍ ഉണ്ടായേക്കാവുന്ന തകര്‍ച്ചയും മാറ്റങ്ങളും കണ്ടെത്താനാണ് ഉപയോഗിച്ചത്.

കെ.ഐ.എസ്.ആര്‍ എനര്‍ജി ആന്റ് ബില്‍ഡിംഗ് റിസര്‍ച്ച് സെന്ററിന് കീഴിലെ സസ്‌റ്റൈനബിലിറ്റി ആന്റ് റിലയബിലിറ്റി ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍-എസ്.ആര്‍.ഐ പ്രോഗ്രാമിന്റെ ഭാഗമാണ് പദ്ധതി. കുവൈറ്റിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം അല്‍ ഹംറ ബിസിനസ് ടവറിലാണ് ഈ സാങ്കേതികവിദ്യ വിജയകരമായി നടപ്പാക്കിയത്. നൂതന സെന്‍സര്‍ സാങ്കേതിക വിദ്യയുടെയും യഥാര്‍ഥ ഡാറ്റയുടെയും പിന്തുണയില്‍ സുസ്ഥിര സ്മാര്‍ട്ട് സിറ്റികള്‍ വികസിപ്പിക്കാന്‍ ആവശ്യമായ സുപ്രധാന ചുവടുവെപ്പിനെ പ്രതിനിധീകരിക്കുന്ന കുവൈറ്റിലെ കെട്ടിടങ്ങളില്‍ നൂതന നിരീക്ഷണ സാങ്കേതികവിദ്യ പ്രയോഗിക്കുന്നത് ആദ്യമാണ്.

ഡോ.ഹസന്‍ കമാല്‍, ഡോ.ഷെയ്ഖ അല്‍ സനദ്, ഡോ.ജാഫറലി പാറോല്‍ എന്നിവരുടെ നേതൃത്വത്തിലാണ് അല്‍ ഹംറ ടവറില്‍ സാങ്കേതികവിദ്യ നടപ്പാക്കിയത്. നേരത്തെ കുവൈറ്റിലെ ബ്രിഡ്ജസില്‍ ഡോ.ജാഫറലി പാറോലിന്റെ നേതൃത്വത്തില്‍ സമാനമായ സാങ്കേതികവിദ്യ നടപ്പാക്കിയിരുന്നു. അടിസ്ഥാന സൗകര്യ സുരക്ഷ സംബന്ധിച്ചും അടിയന്തിര സാഹചര്യങ്ങളില്‍ കൂടുതല്‍ ബാധിക്കാവുന്ന പ്രദേശങ്ങളെക്കുറിച്ചും സാങ്കേതികവിദ്യ കൃത്യമായ വിവരങ്ങള്‍ നല്‍കുന്നുണ്ടെന്ന് ഡോ.ജാഫറലി പാറോല്‍ പറഞ്ഞു. ഭരണ കാര്യാലയങ്ങള്‍ക്ക് കാര്യക്ഷമവും ഫലപ്രദവുമായ ദുരന്ത നിവാരണം പ്രാപ്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ സാങ്കേതികവിദ്യ പാലങ്ങള്‍, ഊര്‍ജ ഇന്‍ഫ്രാസ്ട്രക്ചര്‍ പോലെ മറ്റ് നിര്‍ണായക സംവിധാനങ്ങളിലും പ്രയോഗിക്കാനാകും.

Continue Reading

GULF

കനത്ത മഴ: ദുബൈയിലേക്കും തിരിച്ചുമുള്ള 13 വിമാനങ്ങൾ റദ്ദാക്കി, 5 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

Published

on

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ദുബൈയിലേക്കും തിരിച്ചുമുള്ള നിരവധി വിമാന സർവീസുകൾ റദ്ദാക്കി. 13 വിമാനങ്ങളാണ് ഇന്ന് റദ്ദാക്കിയത്. അഞ്ച് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. ദുബൈയിലേക്ക് എത്തുന്ന ഒമ്പത് വിമാനങ്ങളും ദുബൈയിൽ നിന്ന് പുറപ്പെടേണ്ട നാല് വിമാനങ്ങളുമാണ് റദ്ദാക്കിയത്

മഴയും അതുകാരണമുള്ള ഗതാഗത കുരുക്കും പ്രതീക്ഷിക്കുന്നതിനാൽ യാത്രക്കാർ അതിനനുസരിച്ചുള്ള തയ്യാറെടുപ്പുകൾ നടത്തണമെന്ന് ദുബൈ വിമാനത്താവള അധികൃതരും വിമാന കമ്പനികളും ആവശ്യപ്പെട്ടു.

യാത്രക്കാർ അതാത് വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് സർവീസുകളുടെ സ്ഥിതി പരിശോധിക്കണം. കാലാവസ്ഥ കാരണമായുണ്ടാകുന്ന അസാധാരണ സാഹചര്യങ്ങളോ നീണ്ട ക്യൂവോ യാത്രയെ ബാധിക്കാതിരിക്കാൻ സാധാരണയേക്കാൾ അൽപ്പം കൂടി നേരത്തെ എത്തണമെന്നും അറിയിപ്പിൽ പറയുന്നു.

Continue Reading

GULF

ശക്തമായ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്: യുഎഇയില്‍ മുന്‍കരുതല്‍ സജീവം

മെയ് രണ്ട്, മൂന്ന് തിയ്യതികളില്‍ ശക്തമായ മഴയും ഇടിമിന്നലും ഉണ്ടാകുമെന്ന മുന്നറിയിപ്പ് ഏതാനും ദിവസങ്ങള്‍ക്കുമുമ്പുതന്നെ അധികൃതര്‍ അറിയിച്ചിരുന്നു

Published

on

അബുദാബി: യുഎഇയില്‍ വ്യാഴം, വെള്ളി ദിവസങ്ങളില്‍ ശക്തമായ മഴയുണ്ടാകുമെന്ന കാലാവസ്ഥാ നിരീക്ഷകരുടെ മുന്നറിയിപ്പിനെത്തുടര്‍ന്ന് വിവിധ ഭാഗങ്ങളില്‍ വിപലുമായ മുന്‍കരുതലുകള്‍ പൂര്‍ത്തിയാക്കി.

മെയ് രണ്ട്, മൂന്ന് തിയ്യതികളില്‍ ശക്തമായ മഴയും ഇടിമിന്നലും ഉണ്ടാകുമെന്ന മുന്നറിയിപ്പ് ഏതാനും ദിവസങ്ങള്‍ക്കുമുമ്പുതന്നെ അധികൃതര്‍ അറിയിച്ചിരുന്നു. ഇതേതുടര്‍ന്ന് സര്‍വ്വമേഖലകളിലും സുരക്ഷാ ക്രമീകരണങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ ഇതിനകം പൂര്‍ത്തീകരിച്ചിട്ടുണ്ട്.

സ്‌കൂളുകുള്‍ രണ്ടുദിവസം ഓണ്‍ലൈന്‍ ക്ലാസായിരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും വാഹനഗതാഗതം സുഗമമാക്കുന്നതിനും പൊലീസ് കര്‍ശനമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി വെള്ളക്കെട്ട് ഉണ്ടാവാനിടയുള്ള പ്രദേശങ്ങളും റോഡുകളും അടച്ചിടും. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അബുദാബി പൊലീസ് അറിയിച്ചു.

ഏതാനും ദിവസംമുമ്പുണ്ടായ ശക്തമായ മഴയില്‍ യുഎഇയുടെ വിവിധ ഭാഗങ്ങളില്‍, വിശിഷ്യാ വടക്കന്‍ എമിറേറ്റുകളില്‍ കനത്ത നാശനഷ്ടങ്ങള്‍ സംഭവിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ കരുതലുമായാണ് അധികൃതര്‍
എല്ലാമേഖലയിലും ശ്രദ്ധ ചെലുത്തുന്നത്.

Continue Reading

Trending