Connect with us

More

താജ്മഹല്‍ കാണാതെ ബീബര്‍ പോയി; കാരണം അത്ഭുതപ്പെടുത്തുന്നത്..

Published

on

മുംബൈ: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ ജസ്റ്റിന്‍ ബീബര്‍ താജ്മഹല്‍ കാണാതെ ഇന്ത്യയില്‍ നിന്ന് മടങ്ങിപ്പോയി. ഇന്ത്യയിലെ കാലാവസ്ഥ പിടിക്കാത്തതാണ് താരം പെട്ടെന്ന് തന്നെ ഇന്ത്യ വിടാനുള്ള കാരണമായി ദേശീയമാധ്യമങ്ങള്‍ പറയുന്നത്. ചൂട് സഹിക്കാന്‍ വയ്യാത്തതുകൊണ്ട് ബീബര്‍ ഷര്‍ട്ട് ഊരിപ്പിടിച്ചാണ് നാടുവിട്ടതെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ പരിപാടിയിലുടനീളം ടവ്വല്‍കൊണ്ട് മുഖം തുടച്ചും താരം ചൂട് സഹിക്കുകയായിരുന്നു.

1

ഇന്നലെയായിരുന്നു ബീബറിന്റെ മുംബൈ പ്രോഗ്രാം നടന്നത്. മുംബൈയിലെ ഡീവൈ പാട്ടില്‍ സ്റ്റേഡിയത്തില്‍വെച്ച് നടന്ന പരിപാടിക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. പരിപാടിയില്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കാന്‍ കഴിയാതിരുന്നതിനും കാരണം ചൂടാണെന്നാണ് പറയപ്പെടുന്നത്. ഇന്ത്യയിലെത്തിയപ്പോള്‍ തന്നെ മുംബൈയിലെ തെരുവ് കുട്ടികള്‍ക്കൊപ്പം സമയം ചിലവിഴിക്കാനും ഫുട്‌ബോള്‍ കളിക്കാനും ബീബര്‍ എത്തിയിരുന്നു. എന്നാല്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് നില്‍ക്കാതെ ഡല്‍ഹിയില്‍ പോകാതെ, ബോളിവുഡ് താരങ്ങള്‍ക്കൊപ്പമുള്ള പാര്‍ട്ടിയും ഉപേക്ഷിച്ച് ബീബര്‍ രാജ്യം വിടുകയായിരുന്നു.

2

അതേസമയം, മുംബൈയിലെ പരിപാടി നടത്തിപ്പ് കൊണ്ട് ശ്രദ്ധേയമായിരുന്നു. പരിപാടി നടക്കുന്ന സ്റ്റേഡിയത്തിലേക്കുള്ള റോഡുകളില്‍ യാതൊരു തരത്തിലുള്ള ട്രാഫിക് പ്രശ്‌നങ്ങളും ഉണ്ടായിരുന്നില്ല. ബീബറിന് ഏറ്റവും കൂടുതല്‍ കൗമാര ആരാധകരായിരുന്നിട്ടും കുടംുബത്തോടൊപ്പമുള്ള വലിയ സദസ്സാണ് കാണികളായെത്തിയത്. കൃത്യസമയത്തുതന്നെ സംഘാടകര്‍ പരിപാടി തുടങ്ങിയതും ആള്‍ക്കൂട്ടത്തിന്റെ ഉന്തും തള്ളുമില്ലാത്ത പെരുമാറ്റവും എടുത്ത് പറയേണ്ടതായിരുന്നു. എന്നാല്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിനുള്ള സൗകര്യങ്ങളുടെ അഭാവവും ടോയ്‌ലെറ്റ് സൗകര്യങ്ങളില്ലാതിരുന്നതും പരിപാടിയുടെ മാറ്റ് കുറച്ചു.

3

mumbai photos:

justin-bieber_30a5cc5a-35bc-11e7-bd82-6d419ba359be

justin-bieber_4ff59faa-35bb-11e7-bd82-6d419ba359be

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

വെന്തുരുകി കേരളം;6 വരെ വിദ്യാഭ്യസ സ്ഥാപനങ്ങള്‍ അടച്ചിടും

സംസ്ഥാനത്ത് വെന്തുരുകുന്ന ചൂടില്‍ പാലക്കാട് ജില്ലയില്‍ ഏര്‍പ്പെടുത്തിയ ഉഷ്ണതരംഗ നിയന്ത്രണങ്ങള്‍ ഈ മാസം ആറു വരെ നീട്ടി.

Published

on

സംസ്ഥാനത്ത് വെന്തുരുകുന്ന ചൂടില്‍ പാലക്കാട് ജില്ലയില്‍ ഏര്‍പ്പെടുത്തിയ ഉഷ്ണതരംഗ നിയന്ത്രണങ്ങള്‍ ഈ മാസം ആറു വരെ നീട്ടി.പാലക്കാട് താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചത്.അതേസമയം മുന്‍കരുതല്‍ ശക്തമാക്കാനും തീരുമാനിച്ചു.

നിര്‍ജലീകണവും സൂര്യാതപവും ഉണ്ടാകാതെ ജാഗ്രതപാലിക്കണമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കൊല്ലത്തും തൃശൂരും 39,കണ്ണൂരും കോഴിക്കോടും 38 ഡിഗ്രി സെല്‍ഷ്യസ് വരെയും പകല്‍ താപനില ഉയരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

 

 

 

 

 

 

Continue Reading

kerala

മലപ്പുറത്ത് സൂര്യാതാപമേറ്റ് 63കാരന് ദാരുണാന്ത്യം

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് മരണം

Published

on

മലപ്പുറം: സംസ്ഥാനത്ത് പലയിടങ്ങളിലും ഉഷ്ണതരംഗം നിലനില്‍ക്കെ വീണ്ടും സൂര്യ താപമേറ്റ് ഒരാള്‍ മരിച്ചു. മലപ്പുറം പടിഞ്ഞാറ്റുംമുറി സ്വദേശി മുഹമ്മദ് ഹനീഫ (63)യാണ് ഇന്ന് പുലര്‍ച്ചയോടെ മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് മരണം. ഇന്നലെ ഉച്ചയ്ക്ക് കുഴഞ്ഞ് വീണ ഹനീഫയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കും.

അതേസമയം പാലക്കാട്,തൃശ്ശൂര്‍,കോഴിക്കോട് ജില്ലകളില്‍ ചില പ്രദേങ്ങളില്‍ ഉഷ്ണതരംഗ സാധ്യത കണക്കിലെടുത്ത് ഈ ജില്ലകളില്‍ നാളെ വെരെ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. താപനില ഉയരുന്ന പശ്ചാത്തലത്തില്‍ ഇടുക്കി,വയനാട് ഒഴികെഴുള്ള ജില്ലകളില്‍ താപനില മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. പാലക്കാട് 40 ഉം തൃശൂരില്‍ 39 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരാന്‍ സാധ്യതയുണ്ട്.

Continue Reading

crime

തൃശൂരില്‍ കണ്ടക്ടറുടെ മര്‍ദനമേറ്റ് യാത്രക്കാരന്‍ മരിച്ചു

ചില്ലറയെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ കണ്ടക്ടറുടെ മര്‍ദനമേറ്റ് യാത്രക്കാരന്‍ മരിച്ചു.കരുവന്നൂര്‍ സ്വദേശി പവിത്രനാണ് മരിച്ചത്

Published

on

തൃശൂര്‍:ചില്ലറയെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ കണ്ടക്ടറുടെ മര്‍ദനമേറ്റ് യാത്രക്കാരന്‍ മരിച്ചു.കരുവന്നൂര്‍ സ്വദേശി പവിത്രന്‍(68) ആണ് മരിച്ചത്.ഏപ്രില്‍ 2ന് ഉച്ചക്ക് 12ഓടെയാണ് സംഭവം ഉണ്ടായത്.ഗുരുതരമായ പരുക്കേറ്റ പവിത്രന്‍ ചികിത്സയിലായിരുന്നു.തൃശൂര്‍-കൊടുങ്ങല്ലൂര്‍ റൂട്ടിലോടുന്ന ശാസ്ത എന്ന സ്വകാര്യ ബസി ലെ കണ്ടക്ടര്‍ രതീശ്ണ് പവിത്രനെ തളളി പുറത്താക്കിയത്.

വധശ്രമം ഉള്‍പ്പെടെയുളള വകുപ്പുകള്‍ ചുമത്തി പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.തര്‍ക്കത്തിനിടെ കണ്ടക്ടര്‍ പവിത്രനെ പുറത്തെക്ക് തളളിയിടുകയും വീഴ്ചയില്‍ തല കല്ലിലിടിച്ചതുമാണ് മരണ കാരണം.പവിത്രനെ ആദ്യം മാപ്രാണത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും,പരിക്ക് ഗുരുതരമായതിനാല്‍ തൃശൂര്‍ എലൈറ്റ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

സംഭവം കണ്ട നാട്ടുകാര്‍ കണ്ടക്ടറെ തടഞ്ഞുവെച്ചിരുന്നു എന്ന് പൊലീസ് അറിയിച്ചു.പവിത്രന്‍ മരിച്ചതോടെ കണ്ടക്ടര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തു.

Continue Reading

Trending