Connect with us

gulf

മതേതര ഇന്ത്യ ഓർമ്മയാകുമോ; സംവാദം സംഘടിപ്പിച്ചു

വർത്തമാനകാല ഇന്ത്യയുടെ ആകുലതകളും പ്രതീക്ഷകളും ചർച്ചക്ക് വിധേയമാക്കി കൊണ്ട് മദീന കെ എം സി സി പാലക്കാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ” മതേതര ഇന്ത്യ ഓർമ്മയാകുമോ?” മുഖാമുഖ സംവാദപരിപാടിയിലാണ് അഭിപ്രായമുയർനത്.

Published

on

മദീന: ലോകത്തിന് മുമ്പിൽ മഹത്തരമായ മതേതര പാരമ്പര്യം കൊണ്ട് തലയുയർത്തി നിന്ന ഇന്ത്യയുടെ മഹത്തായ ഭരണഘടന വിഭാവനം ചെയ്യുന്ന ജനാധ്യപത്യ മതേതര റിപ്പബ്ളിക്ക് ഹിന്ദുത്വ ശക്തികൾ ആസൂത്രണം ചെയ്യുന്ന മതരാഷ്ട്രത്തിലേക്ക് മാറി പോകുന്ന വർത്തമാനകാല രാഷ്ട്രീയന്തരീക്ഷത്തിൽ ഗാന്ധിജി സ്വപ്നം കണ്ട എല്ലാവരെയും ഉൾകൊള്ളുന്ന രാമരാജ്യത്തിൽ നിന്നും വ്യത്യസ്ഥമായി അപരവത്ക്കരണത്തിലൂടെ ഇന്ത്യൻ ജനതയുടെ ഹൃദയങ്ങളിൽ വിദ്വേ ശത്തിൻ്റെയും വെറുപ്പിൻ്റെയും വർഗ്ഗീയതയുടെയും ചേരിതിരുവുകൾ സൃഷ്ടിക്കപെടുന്ന ഇന്നിൻ്റെ ഭരണാധികാരികളെന്നും ജനാധിപത്യ മതേതരത്വം ഹൃദയത്തിലാവാഹിച്ച ഇന്ത്യൻ ജനത വളരെ ആശങ്കയോടെയാണ് ഇത്തരം നീക്കങ്ങളെ നോക്കി കാണുന്നതെന്ന് പാലക്കാട് ജില്ലാ കെ എം സി സി അഭിപ്രായപ്പെട്ടു.

വർത്തമാനകാല ഇന്ത്യയുടെ ആകുലതകളും പ്രതീക്ഷകളും ചർച്ചക്ക് വിധേയമാക്കി കൊണ്ട് മദീന കെ എം സി സി പാലക്കാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ” മതേതര ഇന്ത്യ ഓർമ്മയാകുമോ?” മുഖാമുഖ സംവാദപരിപാടിയിലാണ് അഭിപ്രായമുയർനത്.

ത്വരീഖ് ശുഹദയിലുള്ള ലിമ പ്രസ്സ് ആഡിറ്റേറിയത്തിൽ ചേർന്ന പരിപാടിക്ക് ബഷീർ പട്ടാമ്പി അധ്യക്ഷത വഹിച്ചു. മദീന കെ എം സി സി പ്രസിഡൻ്റ് ഷെരീഫ് കാസർക്കോട് യോഗം ഉത്ഘാനം ചെയ്തു. ഇന്ത്യയുടെ ഇന്നിൻ്റെ ജനാധ്യപത്യത്തിന് മരണമണി മുഴങ്ങുമ്പോൾ ശ്രേയസുറ്റമതേതരത്വത്തിൻ്റെ പതിറ്റാണ്ടുകൾ നീണ്ട പൈതൃകം ഇന്ന് നിലനൽപ്പിനായുളള നിലവിളിയിലാണ്….

മഹാരധൻമാർ കൈമാറിയ യസസും അഭിമാനവും ഇനിയും പറിച്ചെറിയേണ്ടതല്ലെന്ന് കാലം പറഞ്ഞ് കൊണ്ടിരിക്കുന്ന കാലത്ത് കരുത്തോടെ ജനാധിപത്യത്തിൻ്റെയും മതേരത്വത്തിൻ്റെയും കാവലാളാവാൻ നാം തയ്യാറാവണമെന്ന് മുഖാമുഖ ചർച്ചയിൽ സംസാരിച്ചവർ പറഞ്ഞു.

സൗദി നാഷ്ണൽ കെ എം സി സി സെക്രട്ടറി സമദ് പട്ടനിൽ സംവാദം ഉത്ഘാടനം ചെയുതു സൈത് മൂന്നിയൂർ, അഷറഫ് അഴിഞ്ഞിലം, ഗഫൂർ പട്ടാമ്പി, ഫസലുറഹ്മാൻ, മഹബൂബ് കീഴ്പ്പറമ്പ് ,സുലൈമാൻ പണിക്ക പുരായ, ഇബ്രാഹിം ഫൈസി, മുഹമ്മദലി മാസ്റ്റർ, എന്നിവർ സംസാരിച്ചു.

അഹമ്മദ് മുനമ്പം,സവാദ് മണ്ണാർക്കാട് ,സഹീർബാബു ,ഹംസ മണ്ണാർക്കാട്, സുലൈമാൻ കരിമ്പുഴ എന്നിവർ സംവാദ ചർച്ചക്ക് നേതൃത്വം നൽകി. റഫീഖ് തെക്കൻ സ്വാഗതവും സൈത്കാഞ്ഞിരപ്പുഴ നന്ദിയും പറഞ്ഞു. അൻവർ പട്ടാമ്പി ഖിറാഅത്ത് നടത്തി. നാഷ്ണൽ നേതാക്കളെ യോഗത്തിൽ പാലക്കാട് ജില്ലാ കമ്മിറ്റി അനുമോദിച്ചു.

EDUCATION

പ്ലസ് ടു പരീക്ഷയിലും ഗള്‍ഫിലെ കുട്ടികള്‍ മികവ് പുലര്‍ത്തി

568 പേരാണ് ഇത്തവണ ഗള്‍ഫില്‍നിന്നും പ്ലസ് ടു പരീക്ഷയെഴുതിയത്.

Published

on

റസാഖ് ഒരുമനയൂര്‍

അബുദാബി: എസ്എസ്എല്‍സി പരീക്ഷാ ഫലത്തില്‍ അഭിമാന വിജയം നേടിയ ഗള്‍ഫിലെ കുട്ടികള്‍ പ്ലസ്ടു പരീക്ഷയിലും മികവ് പുലര്‍ത്തി. 568 പേരാണ് ഇത്തവണ ഗള്‍ഫില്‍നിന്നും പ്ലസ് ടു പരീക്ഷയെഴുതിയത്. ഇതില്‍ 500 പേര്‍ വിജയിച്ചു. 81പേര്‍ ഫുള്‍ എ പ്ലസ് നേടി.

അബുദാബി മോഡല്‍ സ്‌കൂളില്‍തന്നെയാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ പ്ലസ് ടു പരീക്ഷയെഴുതിയത്. എഴുപത് പേര്‍ സയന്‍സ് വിഭാഗത്തിലും 55 പേര്‍ കൊമേഴ്‌സിലുമായി 125 പേരാണ് ഇത്തവണ ഇവിടെ പരീക്ഷയെഴുതിയത്.
പരീക്ഷയെഴുതിയ മുഴുവന്‍ പേരും പാസ്സായി. പരീക്ഷാ തലേന്നാള്‍ അപകടത്തില്‍ പെട്ടതുകൊണ്ട് ഒരുവിദ്യാര്‍ത്ഥിക്ക് പരീക്ഷയെഴുതാന്‍ കഴിഞ്ഞില്ല.

മുപ്പത്തിയെട്ടുപേര്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയാണ് മിന്നുന്ന വിജയം കരസ്ഥമാക്കിയത്. 1200ല്‍ 1196 മാര്‍ക്കുനേടി സയന്‍സ് വിഭാഗത്തില്‍ ലിയ റഫീഖ് യുഎഇയിലെ ഏറ്റവും മികച്ച വിജയം നേടി. ആശിത ഷാജിര്‍ 1195 മാര്‍ക്കോടെ രണ്ടാം സ്ഥാനവും 1194 മാര്‍ക്ക്‌നേടി ഷംന മൂന്നാം സ്ഥാനവും സ്വന്തമാക്കി.

ദുബൈ ന്യൂ ഇന്ത്യന്‍ മോഡല്‍ സ്‌കുളില്‍ പരീക്ഷയെഴുതിയ 109 പേരില്‍ 108 പപേരും വിജയിച്ചു. ഇതില്‍ 26 പേര്‍ എല്ലാവിഷയങ്ങൡും എ പ്ലസ് നേടി.

ദുബൈ ഗള്‍ഫ് മോഡല്‍ സ്‌കൂളില്‍ 104 പേര്‍ പരീക്ഷയെഴുതിയെങ്കിലും 68 പേര്‍ക്ക് മാ്ത്രമാണ് വിജയിക്കാനായത്.

ഉമ്മുല്‍ഖുവൈന്‍ ദി ഇംഗ്ലീഷ് സ്‌കൂളില്‍ 74 പേര്‍ പരീക്ഷക്കിരുന്നുവെങ്കിലും 59പേര്‍ക്കാണ് വിജയിക്കാനായത്. റാസല്‍ഖൈമ ഇന്ത്യന്‍ സ്‌കൂളില്‍ 62 പേരില്‍ 50 പേര്‍ പാസ്സായി. അല്‍ഐന്‍ നിംസില്‍ 23ല്‍ 19 പേര്‍ വിജയിച്ചു. ഫുജൈറയില്‍ 50 പേര്‍ പരീക്ഷയെഴുതി. 45 പേര്‍ പാസ്സായി.

Continue Reading

gulf

ഉനൈസ: കെഎംസിസി ഉനൈസ സെന്‍ട്രല്‍ കമ്മിറ്റി റംസാൻ റിലീഫ് ഫണ്ട് ഉദ്ഘാടനം നടത്തി

പത്തോളം സിഎച്ച് സെന്റെറുകള്‍ക്ക് ഓരോ സെന്ററുകളിലും 100 പാവപ്പെട്ട രോഗികള്‍ക്ക് ഡയാലിസിസ് ചെയ്യാനുള്ള സഹായത്തിനാണ് ഈവര്‍ഷത്തെ റംസാൻ റിലീഫ് ഫണ്ട് വിനിയോഗിക്കുന്നത്.

Published

on

ഉനൈസ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി,സി എച്ച് സെന്ററുകള്‍ക്കുള്ള റംസാൻ റിലീഫ് ഫണ്ട് വിതരണ ഉദ്ഘാടനം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പത്തോളം സിഎച്ച് സെന്റെറുകള്‍ക്ക് ഓരോ സെന്ററുകളിലും 100 പാവപ്പെട്ട രോഗികള്‍ക്ക് ഡയാലിസിസ് ചെയ്യാനുള്ള സഹായത്തിനാണ് ഈവര്‍ഷത്തെ റംസാൻ റിലീഫ് ഫണ്ട് വിനിയോഗിക്കുന്നത്.

പാണക്കാട് വെച്ച് നടന്ന പരിപാടിയില്‍ സൗദി കെഎംസിസി പ്രസിഡന്റ് കുഞ്ഞിമോന്‍ കാക്കിയ, ഉനൈസ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ജംഷീര്‍ മങ്കട കമ്മിറ്റി ഭാരവാഹികള്‍ മറ്റ് ഏരിയ കമ്മിറ്റി ഭാരവാഹികള്‍ പ്രസ്തുത പരിപാടിയില്‍ പങ്കെടുത്തു.

Continue Reading

gulf

ശൈഖ് തഹ്‌നൂന്‍ ബിന്‍ മുഹമ്മദ്: ബാബാ സായിദിന്റെ പ്രിയപ്പെട്ട ഹബീബ്‌ ; ചരിത്രത്തിനൊപ്പം നടന്ന കര്‍മ്മകുശലന്‍

ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍നഹ്‌യാന്‍ ഭരണാധികാരിയായി സ്ഥാനമേറ്റപ്പോള്‍ അബുദാബിയുടെ കിഴക്കന്‍ പ്രവിശ്യയും ബാബാ സായിദിന്റെ ജന്മഗേഹം ഉള്‍പ്പെടുന്ന അല്‍ഐനിന്റെ ചുമതല നല്‍കിയത് ശൈഖ് തഹ്‌നൂന്‍ ബിന്‍ മുഹമ്മദിനെയായിരുന്നു.

Published

on

റസാഖ് ഒരുമനയൂര്‍

അബുദാബി: അന്തരിച്ച ശൈഖ് തഹ് നൂന്‍ ബിന്‍ മുഹമ്മദ് അല്‍ നഹ്‌യാന്‍ യുഎഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്റെ പ്രിയപ്പെട്ട ഹബീബ്‌  ചരിത്രത്തോടൊപ്പം നടന്ന കര്‍മ്മകുശലനുമായിരുന്നു.

ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍നഹ്‌യാന്‍ ഭരണാധികാരിയായി സ്ഥാനമേറ്റപ്പോള്‍ അബുദാബിയുടെ കിഴക്കന്‍ പ്രവിശ്യയും ബാബാ സായിദിന്റെ ജന്മഗേഹം ഉള്‍പ്പെടുന്ന അല്‍ഐനിന്റെ ചുമതല നല്‍കിയത് ശൈഖ് തഹ്‌നൂന്‍ ബിന്‍ മുഹമ്മദിനെയായിരുന്നു. അത് തന്റെ മരണംവരെയും വിശ്വസ്ഥതയോടെ അദ്ദേഹം കൊണ്ടുനടന്നു.

ഭരണതന്ത്രജ്ഞനും സരസനുമായിരുന്നു. എല്ലാവരുമായും സ്‌നേഹവും സൗഹൃദവും പങ്കുവെക്കുന്നതില്‍ അദ്ദേഹം പ്രത്യേകം താല്‍പര്യം കാട്ടിയിരുന്നു.
്അബുദാബി ഏക്‌സിക്യൂട്ടീവ് കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍, അബുദാബി നാഷണല്‍ ഓയില്‍ കമ്പനി (അഡ്‌നോക്) ചെയര്‍മാന്‍, സുപ്രിം പെട്രോളിയം കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്.

1942ല്‍ അല്‍ഐനിലാണ് ജനനം. 2024 മെയ് 1ന് ഈ ലോകത്തോട് വിട പറയുന്നതുവരെ സ്‌നേഹവും സൗഹൃദവും കാത്തുസൂക്ഷിക്കുന്നതില്‍ പ്രത്യേകം ശ്രദ്ധ ചെലുത്തി. നിരവധി ഇന്ത്യക്കാരുമായി അദ്ദേഹം അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു.

Continue Reading

Trending