Connect with us

india

‘മുസ്‍ലിംകൾ മാത്രമായിരുന്നു അവരുടെ ലക്ഷ്യം’; ഗജാപുരിലെ ആക്രമണം വിവരിച്ച് കുടുംബങ്ങൾ

ആയുധമേന്തിയ അക്രമികൾ 60ഓളം വീടുകളും പള്ളിയും തകർത്തു

Published

on

മഹാരാഷ്ട്രയിലെ ഗജാപുര്‍ ഗ്രാമത്തിലെ കുടുംബങ്ങളുടെ ജീവിതമാകെ മാറ്റിമറിച്ച ദിവസമായിരുന്നു ജൂലൈ 14. നൂറുകണക്കിന് തീവ്ര ഹിന്ദുത്വവാദികള്‍ അതിക്രമിച്ച് കയറി പള്ളിയില്‍ കേടുപാടുകള്‍ വരുത്തി. പ്രദേശത്തെ മുസ്‌ലിം വീടുകള്‍ തകര്‍ക്കുകയും കൊള്ളയടിക്കുകയും തീവെക്കുകയും ചെയ്തു. ആക്രമണത്തില്‍ നിരവധി പേര്‍ക്കാണ് പരിക്കേറ്റത്. പലരും ജീവനുംകൊണ്ട് കാട്ടിലേക്ക് ഓടിരക്ഷപ്പെട്ടു.

മുസ്‌ലിം സമുദായത്തില്‍ ഉള്‍പ്പെട്ടവരുടെ 60ഓളം വീടുകളും കടകളും ആക്രമിച്ചതായി നാട്ടുകാര്‍ പറയുന്നു. കോലാപൂര്‍ ജില്ലയിലെ വിശാല്‍ഗഢ് കോട്ടയിലെ അനധികൃത കയ്യേറ്റത്തിനെതിരെ ഹിന്ദുത്വ വാദികള്‍ സംഘപ്പിച്ച റാലിക്കിടയിലാണ് ഗജാപുര്‍ ഗ്രാമത്തില്‍ ആക്രമണം അഴിച്ചുവിടുന്നത്. കോട്ടയില്‍നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെയാണ് ഈ ഗ്രാമം.

അക്രമി സംഘം എത്തിയതോടെ വീടുകളിലെ താമസക്കാര്‍ സമീപത്തെ കാട്ടിലേക്ക് രക്ഷപ്പെടുകയായിരുന്നുവെന്ന് പ്രദേശവാസിയായ ഇംറാന്‍ മുജാവര്‍ പറയുന്നു. ഇദ്ദേഹത്തിന്റെ വീടും അക്രമത്തിനിരയായി. ‘ആയുധങ്ങളുമായി ആളുകള്‍ വീടുകളിലേക്ക് ഇരച്ചുകയറി. ഇതോടെ കുടുംബങ്ങള്‍ സ്വയംരക്ഷക്കായി സമീപത്തെ കാട്ടിലേക്ക് ഓടി. വീടുകള്‍ കൊള്ളയടിക്കുകയും ആഭരണങ്ങള്‍ അപഹരിക്കുകയും ചെയ്തു. ഏകദേശം 60ഓളം വീടുകള്‍ തകര്‍ക്കപ്പെട്ടു’ -വിശാല്‍ഗഢ് ദര്‍ഗയിലെ ഖാദി കൂടിയായ മുജാവര്‍ പറഞ്ഞു.

ഇദ്ദേഹം പ്രദേശത്ത് ഒരു കടയും നടത്തുന്നുണ്ട്. 10 ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് ഇദ്ദേഹത്തിനുണ്ടായത്. മറ്റു പലര്‍ക്കും 15-20 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്. കൂടാതെ ഇവരുടെ വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തു. ഭക്ഷ്യയോഗ്യമായ വസ്തുക്കള്‍ പോലും അക്രമികള്‍ നശിപ്പിച്ച് വലിച്ചെറിഞ്ഞു. ഈ കുടുംബങ്ങള്‍ക്ക് ഒന്നും പാചകം ചെയ്യാനില്ലാത്ത അവസ്ഥയാണ്. വാള്‍, കത്തി തുടങ്ങിയ ആയുധങ്ങളേന്തിയാണ് അക്രമികള്‍ എത്തിയതെന്നും നാട്ടുകാര്‍ പറയുന്നു.

‘എത്രത്തോളം നഷ്ടമുണ്ടെന്ന് ഇപ്പോള്‍ കണക്കാക്കാന്‍ സാധിക്കില്ല. കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാകാന്‍ സാധ്യതയുണ്ട്. ഡസന്‍ കണക്കിന് വാഹനങ്ങള്‍ തകര്‍ത്തു. ഗ്യാസ് സിലിണ്ടര്‍ ഉപയോഗിച്ചാണ് ചില വീടുകള്‍ തീയിട്ടത്. ഒരു വീട്ടില്‍ മാതാവും കുട്ടികളും മാത്രമാണ് ഉണ്ടായിരുന്നത്. അവര്‍ കുട്ടികളെയും കൂട്ടി ഓടിരക്ഷപ്പെടുകയായിരുന്നു’ -ഇംറാന്‍ മുജാവര്‍ വ്യക്തമാക്കി.

റാലിയില്‍ ഏകദേശം അയ്യായിരത്തോളം ആളുകളാണ് ഉണ്ടായിരുന്നതെന്നും പൊലീസിന്റെ സാന്നിധ്യത്തിലാണ് ആക്രമികള്‍ ആക്രമണം അഴിച്ചുവിട്ടതെന്നും മുജാവര്‍ പറയുന്നു. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഗുരുതര പരിക്കേറ്റ പലരും ആശുപത്രികളില്‍ ചികിത്സയിലാണ്.

‘ഗജാപുരിലെ താമസക്കാരെല്ലാം മുസ്‌ലിംകളാണ്. അവരുടെ വീടുകളും സ്വത്തുക്കളുമാണ് അക്രമികള്‍ ലക്ഷ്യമിട്ടത്. ഗജാപുരിന് സമീപം ഹിന്ദു വീടുകളുണ്ട്. അവയൊന്നും അക്രമികള്‍ തൊട്ടിട്ടില്ല. മുസ്‌ലിംകള്‍ മാത്രമായിരുന്നു അവരുടെ ലക്ഷ്യം’ -മുജാവര്‍ കൂട്ടിച്ചേര്‍ത്തു.
പ്രദേശവാസികളുടെയും അയല്‍വാസികളുടെയും സഹായത്താലാണ് ദുരിതബാധിതര്‍ ഇപ്പോള്‍ കഴിയുന്നത്. ഗ്രാമത്തില്‍ വലിയ പൊലീസ് സന്നാഹമുണ്ട്. സെക്ഷന്‍ 144 പ്രകാരം നിരോധനാജ്ഞയും ഏര്‍പ്പെടുത്തിയിരിക്കുന്നു.

മഹാരാഷ്ട്രയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതിനാലാണ് മുസ്‌ലിംകളെ ലക്ഷ്യമിടുന്നതെന്ന് മുജാവര്‍ പറയുന്നു. കലാപം സൃഷ്ടിച്ച് തെരഞ്ഞെടുപ്പില്‍ വിജയിക്കാനാണ് അവരുടെ ലക്ഷ്യമെന്നും അദ്ദേഹം ആരോപിച്ചു.

വിശാല്‍ഗഢ് കോട്ടയില്‍ കയ്യേറ്റം ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് മുന്‍ രാജ്യസഭാ എം.പിയും ബി.ജെ.പി നേതാവുമായ സംഭാജിരാജെ ഛത്രപതിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ റാലി സംഘടപ്പിച്ചത്. റാലിക്കിടെ ഛത്രപതിയുടെ അനുയായികള്‍ ഗജാപുര്‍ ഗ്രാമത്തിലെ പള്ളിയും വീടുകളും ആക്രമിക്കുകയായിരുന്നു. ആളുകള്‍ പള്ളിയില്‍ കയറുന്നതും മുകളില്‍ കാവിപ്പതാക ഉയര്‍ത്തുന്നതിന്റെയെല്ലാം വിഡിയോ പുറത്തുവന്നിരുന്നു.

ജയ് ശ്രീരാം വിളികളോടെയാണ് പള്ളിയിലേക്ക് അക്രമികള്‍ അതിക്രമിച്ച് കയറിയത്. കാവി ഷാള്‍ അണിഞ്ഞവര്‍ പള്ളിയുടെ മുകളില്‍ കയറി താഴികക്കുടങ്ങള്‍ തകര്‍ക്കുന്നത് വിഡിയോയില്‍ കാണാം. ആള്‍ക്കൂട്ടം ഖുര്‍ആന്‍ കത്തിക്കുകയും ജനലുകള്‍ തകര്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇവിടെയുണ്ടായിരുന്ന വാഹനങ്ങളും തകര്‍ത്തു.

സംഭാജിരാജെ ഛത്രപതിയുടെ പിതാവും കോലപൂരിലെ കോണ്‍ഗ്രസ് എം.പിയുമായ ഛത്രപതി ഷാഹു മഹാരാരജ് സംഭവത്തെ അപലപിച്ചു. ആക്രമണം നിയന്ത്രിക്കുന്നതില്‍ ഭരണകൂടം പരാജയപ്പെട്ടു. സംഭവം അങ്ങേയറ്റം വേദനാജനകമാണെന്നും അദ്ദേഹം പറഞ്ഞു. സംഭവസ്ഥലം സന്ദര്‍ശിച്ച അദ്ദേഹം കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. വിശാല്‍ഗഢ് കോട്ടയിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതില്‍ കോണ്‍ഗ്രസ് എതിരല്ലെന്നും എന്നാല്‍, അതിന്റെ പേരില്‍ മുസ്‌ലിംകളെ എന്തിനാണ് ആക്രമിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

അക്രമ സംഭവത്തിന്റെ പേരില്‍ ബി.ജെ.പി മുന്‍ എം.പി സംഭാജിരാജെ ഛത്രപതി അടക്കം 500ഓളം പേര്‍ക്കെതിരെ കോലാപൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇതില്‍ 21 പേരെ അറസ്റ്റ് ചെയ്തു. വിശാഗഢ് കോട്ടയിലെ കയ്യേറ്റങ്ങള്‍ നീക്കുന്നതിനെച്ചൊല്ലി ഹിന്ദുത്വ വാദികളും ജില്ലാ ഭരണകൂടവും തമ്മിലെ തര്‍ക്കം കാലങ്ങളായി തുടരുന്നുണ്ട്.

1660ല്‍ ഛത്രപതി ശിവാജി രക്ഷപ്പെടാന്‍ ഉപയോഗിച്ച കോട്ടയാണിത്. ഇവിടത്തെ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കല്‍ തുടരുമെന്ന് ആഭ്യന്തര മന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. 158 കയ്യേറ്റങ്ങളാണ് ഇവിടെയുള്ളത്. ഇതില്‍ 80 എണ്ണം ജില്ല ഭരണകൂടം ചൊവ്വാഴ്ച നീക്കിയിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

അഹമ്മദാബാദ് വിമാനാപകടം; ആറ് മൃതദേഹങ്ങള്‍ കൂടി തിരിച്ചറിഞ്ഞു

മരിച്ച മലയാളി യുവതിയുടെ ഡിഎന്‍എ ഫലം ഇന്ന് പുറത്തു വന്നേക്കും

Published

on

അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച ആറ് മൃതദേഹങ്ങള്‍ കൂടി തിരിച്ചറിഞ്ഞു. ഇതോടെ 86 പേരെയാണ് തിരിച്ചറിഞ്ഞത്. 38 പേരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറി.

മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ സംസ്‌കാരം വൈകിട്ട് ആറ് മണിക്ക് രാജ്‌കോട്ടില്‍ നടക്കും.

അഹമ്മദാബാദ് വിമാനാപകടത്തെ കുറിച്ച് അന്വേഷിക്കാന്‍ ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഉന്നത തല സമിതിയുടെ ആദ്യ യോഗം ഇന്ന് ചേരും. സമിതി ഇതുവരെയുള്ള അന്വേഷണം വിലയിരുത്തും. അതേസമയം അപകടത്തില്‍പ്പെട്ട 274 പേരുടെ മരണം സംസ്ഥാനസര്‍ക്കാര്‍ സ്ഥിരീകരിച്ചു.

വിമാനാപകടത്തില്‍ മരിച്ച മലയാളി യുവതി രഞ്ജിത നായരുടെ ഡിഎന്‍എ ഫലം ഇന്ന് പുറത്തു വന്നേക്കും.

ജൂണ്‍ 12-ന് ഉച്ചയ്ക്കാണ് അഹമ്മദാബാദിലെ മേഘാനി നഗറിനടുത്തുള്ള ജനവാസ മേഖലയില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണത്. അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനമാണ് തകര്‍ന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന ഒരാള്‍ മാത്രമാണ് രക്ഷപ്പെട്ടത്. 11 A സീറ്റിലിരുന്ന വിശ്വാസ് കുമാര്‍ രമേശ് ആണ് എമര്‍ജന്‍സി എക്‌സിറ്റ് വഴി രക്ഷപ്പെട്ടത്.

169 ഇന്ത്യക്കാര്‍, 53 ബ്രിട്ടീഷ് പൗരന്മാര്‍, ഏഴ് പോര്‍ച്ചുഗീസുകാര്‍, ഒരു കനേഡിയന്‍ പൗരന്‍ എന്നിവരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. വിമാനത്താവളത്തിന് സമീപത്തുള്ള ബിജെ മെഡിക്കല്‍ കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിലേക്ക് വിമാനം തകര്‍ന്ന് വീഴുകയായിരുന്നു.

Continue Reading

india

പൂനെയില്‍ വിനോദ സഞ്ചാര കേന്ദ്രത്തില്‍ പാലം തകര്‍ന്ന് 6 മരണം, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

കനത്ത മഴയെ തുടര്‍ന്ന് റെഡ് അലര്‍ട്ടിലായിരുന്നു പ്രദേശം.

Published

on

പൂനെയിലെ ഇന്ദ്രായണി നദിക്ക് കുറുകെയുള്ള പഴയ പാലം ഇന്ന് തകര്‍ന്നതിനെ തുടര്‍ന്ന് 6 പേര്‍ മരിച്ചു. തകരുന്ന സമയത്ത് പാലത്തിലുണ്ടായിരുന്ന 20 ഓളം വരുന്ന വിനോദ സഞ്ചാരികള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു.

വാരാന്ത്യമായതിനാല്‍ വന്‍തോതില്‍ സന്ദര്‍ശകര്‍ പ്രദേശത്ത് തടിച്ചുകൂടിയിരിക്കെ ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.30ഓടെയാണ് അപകടം. നിരവധി വിനോദസഞ്ചാരികള്‍ പഴയ പാലത്തിന് മുകളില്‍ നില്‍ക്കുകയായിരുന്നു. പെട്ടെന്ന് പാലം തകര്‍ന്നതോടെ പലരും താഴെയുള്ള നദിയിലേക്ക് മുങ്ങി.

ഇന്ദ്രായണി നദിക്ക് കുറുകെയുള്ള ഇരുമ്പ് പാലത്തിന് 30 വര്‍ഷത്തെ പഴക്കമുണ്ടെന്ന് മാവലില്‍ നിന്നുള്ള എംഎല്‍എ സുനില്‍ ഷെല്‍ക്കെ പറഞ്ഞു. പാലത്തില്‍ നൂറോളം പേര്‍ ഉണ്ടായിരുന്നു. ചിലത് വീണെങ്കിലും തീരത്തെത്താന്‍ സാധിച്ചതായി അദ്ദേഹം പറഞ്ഞു.

ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയും ദേശീയ ദുരന്ത നിവാരണ സേനയുടെ (എന്‍ഡിആര്‍എഫ്) രണ്ട് ടീമുകള്‍ ഉടന്‍ സംഭവസ്ഥലത്തേക്ക് കുതിക്കുകയും ചെയ്തു.

കനത്ത മഴയെ തുടര്‍ന്ന് റെഡ് അലര്‍ട്ടിലായിരുന്നു പ്രദേശം. കഴിഞ്ഞ രണ്ടു ദിവസമായി ഇവിടെ മഴ തുടരുകയാണ്.

Continue Reading

india

‘നിരുത്തരവാദിത്തപരമായ ആക്രമണം’: ഇറാനെതിരായ ഇസ്രായേൽ ആക്രമണത്തെ വിമര്‍ശിച്ച് എം.കെ സ്റ്റാലിന്‍

Published

on

ചെന്നൈ: ഇറാനെതിരായ ഇസ്രായേൽ ആക്രമണത്തെ വിമർശിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. ഇറാനെതിരായ ഇസ്രായേലിന്റെ ആക്രമണം നിരുത്തരവാദിത്തപരമാണെന്നും, അത് വലിയൊരു യുദ്ധത്തിന് കാരണമാകുമെന്നും അദേഹം പറഞ്ഞു.

ഇത് കൂടാതെ ഗസ്സയിൽ ഇസ്രായേൽ തുടരുന്ന ബോംബാക്രമണവും ഫലസ്തീനിലെ സാധാരണക്കാരുടെ ദുരിതവും അദേഹം ചൂണ്ടിക്കാട്ടി. ഇസ്രായേലിന്റെ ഈ അക്രമത്തിന്റെ പാതയെ അപലപിക്കേണ്ടതുണ്ട്. സംയമനത്തിനും നീതിക്കും അര്‍ഥപൂര്‍ണമായ നയതന്ത്രത്തിനുംവേണ്ടി ലോകം നിലകൊള്ളേണ്ടതുണ്ടെന്നും സ്റ്റാലിന്‍ പറഞ്ഞു.

ഇറാന്റെ ആണവപദ്ധതിയെ തകര്‍ക്കാന്‍ ഇസ്രയേല്‍ നടത്തിയ അപ്രതീക്ഷിത ആക്രമണമാണ് മേഖലയെ സംഘര്‍ഷഭരിതമാക്കിയത്. ഇസ്രയേല്‍ ആക്രമണത്തില്‍ ഇറാന്റെ മുതിര്‍ന്ന സൈനികോദ്യോഗസ്ഥരും ആണവശാസ്ത്രജ്ഞരും കൊല്ലപ്പെട്ടിരുന്നു.

‌വെള്ളിയാഴ്ച അർധരാത്രിയോടെ ഇറാൻ ഇസ്രായേലിന് നേരെ പ്രത്യാക്രമണവും നടത്തി. തെൽഅവീവ് അടക്കമുള്ള നഗരങ്ങളിലേക്ക് നിരവധി ബാലിസ്റ്റിസ് മിസൈലുകളാണ് ഇറാൻ തൊടുത്തുവിട്ടത്. ഇറാൻ ആക്രമണം തുടങ്ങിയതോടെ ആളുകളോട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാൻ ഇസ്രായേൽ നിർദേശം നൽകിയിരുന്നു.

ഇറാനിലെ എണ്ണപ്പാടങ്ങൾക്ക് നേരേയും പ്രതിരോധ മന്ത്രാലയ ആസ്ഥാനത്തിന് നേരേയും ഇസ്രയേലിന്റെ ആക്രമണമുണ്ടായി. തെഹ്‌റാനിലെ പ്രതിരോധ മന്ത്രാലയ ആസ്ഥാനത്തെ ഒരു കെട്ടിടത്തിന് സാരമായ നാശനഷ്ടം സംഭവിച്ചുവെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

തങ്ങളുടെ പ്രധാനപ്പെട്ട രണ്ട് എണ്ണപ്പാടങ്ങൾ ഇസ്രയേൽ ആക്രമിച്ചതായി ഇറാൻ സ്ഥിരീകരിച്ചിട്ടുണ്ട്. തെക്കൻ ബുഷേഹർ പ്രവിശ്യയിലെ സൗത്ത് പാർസ്, ഫജർ ജാം എണ്ണപ്പാടങ്ങൾക്ക് നേരേയാണ് ഇസ്രയേലിന്റെ ശക്തമായ ആക്രമണമുണ്ടായത്. ഇറാനിലെ ആണവകേന്ദ്രങ്ങൾക്ക് നേരേ വീണ്ടും ആക്രമണം നടത്തിയതായും ഇസ്രയേൽ അവകാശപ്പെട്ടു.

Continue Reading

Trending