Connect with us

gulf

നാടാകെയും നാമൊന്നാകെ വയനാടിനൊപ്പം: കെഎംസിസി

ഒരു രാത്രി കൊണ്ട് ഒന്നിലേറെ ഗ്രാമങ്ങളും അവിടത്തെ ആളുകളും അങ്ങാടികളും എല്ലാം തന്നെ കാണാതായിരിക്കുന്നു. ഈ ദുരന്തത്തിൻ്റെ വ്യാപ്തി ഇപ്പോഴും വ്യക്തമല്ല.

Published

on

കേരളം ഇതുവരെ തരണം ചെയ്ത പ്രകൃതി ദുരന്തങ്ങളേക്കാളെല്ലാം ഭയാനകമായ ഉരുൾപൊട്ടലും മണ്ണിടിച്ചിലും മഴവെള്ളപ്പാച്ചിലുമാണ് വയനാട് മുണ്ടക്കൈ-അട്ടമല- ചൂരൽമല പ്രദേശങ്ങളിൽ ഇന്നു പുലർച്ചെ സംഭവിച്ചിരിക്കുന്നത്. ഒരു രാത്രി കൊണ്ട് ഒന്നിലേറെ ഗ്രാമങ്ങളും അവിടത്തെ ആളുകളും അങ്ങാടികളും എല്ലാം തന്നെ കാണാതായിരിക്കുന്നു. ഈ ദുരന്തത്തിൻ്റെ വ്യാപ്തി ഇപ്പോഴും വ്യക്തമല്ല. മരണം നൂറിനോടടുക്കുന്നു. നാശനഷ്ടങ്ങൾക്ക് ഒരു കണക്കുമില്ല.

എത്ര ആളുകളുടെ ജീവൻ നഷ്ടപ്പെട്ടു, ആരൊക്കെ ജീവനോടെയുണ്ട്, എത്ര വീടുകൾ ഇല്ലാതായി, എന്തൊക്കെയാണ് മണ്ണിനടിയിൽ എന്നെല്ലാം വരുന്ന മണിക്കൂറുകളിലേ അറിയാനാകൂ. ഇപ്പോൾ ജീവൻ രക്ഷിക്കാനും ചികിത്സ ഉറപ്പാക്കാനും ആളുകളെ മാറ്റിപ്പാർപ്പിക്കാനും ഭക്ഷണവും വസ്ത്രവും എത്തിക്കാനുമാണ് നാടിന്റെ ഒത്തൊരുമയോടെയുള്ള ശ്രമം. നേരം വെളുക്കും മുമ്പേ രക്ഷാപ്രവർത്തനം തുടങ്ങിയ അടുത്ത ഗ്രാമങ്ങളിലെ മനുഷ്യരും അവരോടൊപ്പം ചേർന്ന മാധ്യമങ്ങളും സർക്കാർ സംവിധാനങ്ങളും വലിയ സേവനമാണ് ചെയ്തുകൊണ്ടിരിക്കുന്നത്. സങ്കല്പിക്കാൻ കഴിയാത്ത ഒരു ദുരന്തത്തെ നേരിട്ടുകൊണ്ടിരിക്കുകയാണ് കേരളം.

ഒറ്റരാത്രി കൊണ്ട് ആയിരക്കണക്കിനാളുകൾ നിസ്സഹായരും നിരാലംബരും ആയിത്തീർന്നിരിക്കുന്നു. ദുരന്ത നിവാരണ സംഘവും ജനങ്ങളും രക്ഷാ പ്രവർത്തനത്തിൽ ഏർപ്പെട്ടു വരുന്നുണ്ട്. ഈ സാഹചര്യത്തിൽ, ദുരന്തത്തിലകപ്പെട്ടവർക്കും ആശുപത്രികളിൽ ചികിത്സയിലുള്ളവർക്കും ക്യാമ്പുകളിൽ കഴിയുന്നവർക്കും അടിയന്തിര സഹായങ്ങൾ എത്തിക്കേണ്ടതുണ്ട്. വരുന്ന ദിവസങ്ങളിൽ വലിയ തോതിലുള്ള പുനരധിവാസ പ്രവർത്തനങ്ങളും ഈ ദുരന്തബാധിതർക്കായി വേണ്ടി വരും.

യു.എ.ഇ കെ.എം.സി.സി ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ സംസ്ഥാന നേതൃത്വവുമായി ബന്ധപ്പെടുകയും പാർട്ടിയുടെ നേതൃത്വത്തിലുള്ള ദൗത്യങ്ങൾക്ക് പ്രവാസലോകത്തു നിന്നുള്ള പിന്തുണ ഉറപ്പുനൽകുകയും ചെയ്തിട്ടുണ്ട്. സഹപ്രവർത്തകരും സംസ്ഥാന, ജില്ലാ കെ.എം.സി.സി ഭാരവാഹികളുമായുള്ള കൂടിയാലോചനകൾക്ക് ശേഷം സംസ്ഥാന മുസ്ലിം ലീഗ് കമ്മിറ്റിയുടെ നിർദേശാനുസരണം നാഷണൽ കമ്മിറ്റിയുടെ രക്ഷാപ്രവർത്തന-പുനരധിവാസ പദ്ധതി പ്രഖ്യാപിക്കും. നമ്മുടെ പ്രിയപ്പെട്ട വയനാട്ടുകാർക്ക്, നമ്മുടെ സഹോദരങ്ങൾക്ക് വന്നുപെട്ട ഈ ദുരന്തത്തെയും ഒത്തൊരുമിച്ചും കൈകൾ കോർത്തും തരണം ചെയ്യം. നാടാകെ വയനാടിനൊപ്പം നിൽക്കുന്ന ഈ സമയത്ത് യു.എ.ഇ കെ.എം.സി.സിയും സാധ്യമായ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുന്നതായി പ്രസിഡന്റ് പുത്തൂർ റഹ്‌മാൻ, ജനറൽ സെക്രട്ടറി അൻവർ നഹ, ട്രസറർ നിസാർ തളങ്കര എന്നിവർ ഒരു പത്ര ക്കുറിപ്പിൽ പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

gulf

ഒമാൻ കടലിൽ അമേരിക്കൻ കപ്പൽ തീപിടിച്ചു കത്തി

Published

on

മസ്‌കത്ത്: ഒമാൻ ഉൾക്കടലിൽ അമേരിക്കൻ എണ്ണക്കപ്പൽ മറ്റൊരു ടാങ്കറുമായി കൂട്ടിയിടിച്ച് വൻ അഗ്നിബാധ. യുഎഇയിലെ ഖോർഫക്കാന് 22 നോട്ടിക്കൽ മൈൽ അകലെയാണ് പ്രാദേശിക സമയം പുലർച്ചെ 1.40 ന് അപകടമുണ്ടായത്. അമേരിക്കൻ എണ്ണക്കപ്പലായ ഫ്രണ്ട് ഈഗിൾ, ആന്റിഗ ആന്റ് ബർഡുബയുടെ കൊടിയുള്ള അഡലിനുമായി കൂട്ടിയിടിക്കുകയായിരുന്നു. സംഭവത്തിൽ 24 നാവികരെ രക്ഷപ്പെടുത്തിയതായി യുഎഇ അധികൃതർ അറിയിച്ചു.

ക്രൂഡ് ഓയിലുമായി അതിവേഗതയിൽ വരികയായിരുന്ന അമേരിക്കൻ കപ്പൽ പെട്ടെന്ന് വേഗത കുറക്കുകയും വലത്തേക്ക് തിരിഞ്ഞ് അഡലിന്റെ വഴിയിലേക്ക് വരികയും ചെയ്തതാണ് കൂട്ടിയിടിക്കു കാരണം എന്ന് വിദഗ്ധർ പറഞ്ഞു. 12.8 നോട്ട് വേഗത്തിൽ നേർദിശയിൽ വടക്കുഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്ന ഫ്രണ്ട് ഈഗിളിന്റെ വേഗത പെട്ടെന്ന് 0.6 നോട്ട് ആയി കുറയുകയും കപ്പൽ വെട്ടിത്തിരിയുകയും ചെയ്തു. തൊട്ടുമുന്നിലെത്തിയ ശേഷമാണ് അഡലിനിലെ നാവികർ ഭീമൻ ടാങ്കർ കണ്ടത്.

അമേരിക്കൻ കപ്പലിലെ എഞ്ചിൻ തകരാറോ നാവിഗേഷൻ ഉപകരണങ്ങൾ പ്രവർത്തനക്ഷമം അല്ലാതിരുന്നതോ ആണ് അപകടകാരണമെന്ന് വിദഗ്ധർ പറയുന്നു. കപ്പലുകളിൽ തീ പടരുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ഇസ്രായിൽ – ഇറാൻ യുദ്ധത്തിന്റെ ഭാഗമായി കപ്പലുകൾ ആക്രമിക്കപ്പെട്ടതായിരിക്കാമെന്ന് സമൂഹമാധ്യമങ്ങളിൽ അഭ്യൂഹങ്ങൾ പരന്നിരുന്നു.

Continue Reading

gulf

അഹമ്മദാബാദിലെ വിമാന ദുരന്തം: അനുശോചനം രേഖപ്പെടുത്തി മസ്‌കത്ത് കെ.എം.സി.സി

Published

on

മസ്കത്ത്: അഹമ്മദാബാദ് വിമാന ദുരന്തത്തിൽ നിരവധി പേർക്ക് ജീവൻ നഷ്ടമായ ദാരുന്ന സംഭവത്തിൽ അതീവ ദുഖം രേഖപ്പെടുത്തുന്നതായി മസ്കത്ത് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് അഹമ്മദ് റഹീസ് പറഞ്ഞു. ഒമാനിലെ സലാലയിൽ മുമ്പ് ജോലി ചെയ്തിരുന്ന ഒരു മലയാളിയും അപകടത്തിൽ മരണപ്പെട്ടത് ഒമാനിലെ പ്രവാസി സമൂഹത്തെയാകെ വേദനിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

പത്തനംതിട്ട തിരുവല്ല സ്വദേശി രഞ്ജിത ഗോപകുമാറിന്റെ മരണം അവരുടെ കുടുംബത്തെ സംബന്ധിച്ചു മാത്രമല്ല മലയാളി സമൂഹത്തിനാകെ തീരാ വേദനയാണ്. മരണ പെട്ടവരുടെ കുടുംബത്തിന്റെയും പ്രിയപെട്ടവരുടെയും ദുഃഖത്തിൽ മസ്കത്ത് കെ.എം.സി.സി യും പങ്കാളികളാകുന്നുവെന്നും പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെയെന്നും മസ്കത്ത കെ.എം.സി.സി കേന്ദ്രകമ്മറ്റി പ്രസിഡന്റ് റഹീസ് അഹമ്മദ് വാർത്തകുറിപ്പിലൂടെ അറിയിച്ചു.

 

Continue Reading

gulf

ഹജ്ജ് 2025; പുണ്യ മൈതാനില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കി തീര്‍ത്ഥാടക

ഹജ്ജ് സീസണിലെ ആദ്യ പ്രസവമായി രേഖപ്പെടുത്തപ്പെട്ട ഈ സംഭവം തീര്‍ത്ഥാടകരുടെയും സുരക്ഷാ ജീവനക്കാരുടെയും ഹൃദയങ്ങള്‍ സ്പര്‍ശിച്ചു.

Published

on

ഹജ്ജ് തീര്‍ത്ഥാടനത്തിനിടെ അറഫാ മൈതാനില്‍ ടോഗോ സ്വദേശിനിയായ യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കി. ഹജ്ജ് സീസണിലെ ആദ്യ പ്രസവമായി രേഖപ്പെടുത്തപ്പെട്ട ഈ സംഭവം തീര്‍ത്ഥാടകരുടെയും സുരക്ഷാ ജീവനക്കാരുടെയും ഹൃദയങ്ങള്‍ സ്പര്‍ശിച്ചു.

മാതാവിന്റെ ആത്മാര്‍ത്ഥമായ തീവ്രവിശ്വാസത്തിന്റെയും അനുഭവത്തിന്റെയും ഭാഗമായി കുഞ്ഞിന് അറഫാത്ത് എന്ന പേരാണ് നല്‍കിയത്. ഈ വിശുദ്ധ മണ്ണില്‍ ജനിച്ച കുഞ്ഞിന് അര്‍ഹമായ പേരാണെന്നും, അറഫാത്തിന്റെ സ്മരണയായും ഈ നാമകരണമെന്നും അധികൃതര്‍ അഭിപ്രായപ്പെട്ടു.

സൗദി ഭരണകൂടത്തിന്റെ സമയോജിതമായ ഇടപെടല്‍ മൂലമാണ് പ്രസവം വിജയകരമായി നടക്കാനായത്. അമ്മയും കുഞ്ഞും പൂര്‍ണ്ണ ആരോഗ്യവാന്മാരാണെന്ന് അധികൃതര്‍ അറിയിച്ചു.

Continue Reading

Trending