kerala
ഏറ്റവും വലിയ പ്രകൃതി ദുരന്തങ്ങളിലൊന്നെന്ന് സൈന്യം; പ്രതികൂല കാലാവസ്ഥ, ദൗത്യം അതികഠിനം
രാജ്യം കണ്ടതില്‍ ഏറ്റവും വലിയ പ്രകൃതിദുരന്തങ്ങളിലൊന്നാണ് വയനാട്ടില്‍ സംഭവിച്ചതെന്ന് സൈന്യത്തിന്റെ കേരള – കര്‍ണാടക ചുമതലയുള്ള മേജര്‍ ജനറല്‍ വിനോദ് മാത്യു പറഞ്ഞു.

മനുഷ്യനെക്കാള്‍ ഉയരമുള്ള പടുകൂറ്റന്‍ പാറകള്‍, തകര്‍ന്നു തരിപ്പണമായ കെട്ടിടങ്ങള്‍, ചുറ്റും ചെളിയും മണ്ണും. കുതിച്ചെത്തിയ ഉരുള്‍ ഒരു വലിയ പ്രദേശത്തേക്കുള്ള ആകെയുള്ള സഞ്ചാരമാര്‍ഗമായ പാലമുള്‍പ്പെടെ കവര്‍ന്നു. ഇതോടെ ദുരന്തമേഖലയില്‍ കുടുങ്ങിയത് നൂറില്‍ കൂടുതല്‍ മനുഷ്യര്‍.. മലവെള്ളത്തില്‍ ചാലിയാറിലൂടെ കിലോമീറ്ററുകളോളം ഒഴുകിപ്പോയതും നിരവധിപേര്‍. മണ്ണിനടിയില്‍ അകപ്പെട്ടവരെത്രയെന്ന് ഇനിയും വ്യക്തതയില്ല. രക്ഷാപ്രവര്‍ത്തനം മൂന്നാം ദിനത്തിലെത്തി നില്‍ക്കുമ്പോള്‍ സൈന്യത്തിന്റെ കൈത്താങ്ങിനുമുന്നില്‍ കേരളമൊന്നാകെ കരങ്ങള്‍ കൂപ്പുന്നു.
രാജ്യം കണ്ടതില്‍ ഏറ്റവും വലിയ പ്രകൃതിദുരന്തങ്ങളിലൊന്നാണ് വയനാട്ടില്‍ സംഭവിച്ചതെന്ന് സൈന്യത്തിന്റെ കേരള – കര്‍ണാടക ചുമതലയുള്ള മേജര്‍ ജനറല്‍ വിനോദ് മാത്യു പറഞ്ഞു. ഇത്രയും ദൂരത്തിലും വ്യാപ്തിയിലും വലിയ അളവില്‍ പ്രദേശങ്ങള്‍ മണ്ണിനടിയിലാകുന്നത് ഇതിനു മുമ്പ് ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. ഉത്തരാഘണ്ഡിലടക്കം രക്ഷാ പ്രവര്‍ത്തനം നടത്തിയിട്ടുള്ള സംഘം, ഇത്രയും വ്യാപ്തിയില്‍ 3 വലിയ പ്രദേശങ്ങള്‍ (പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരല്‍മല) പ്രകൃതിദുരന്തത്തിന് ഇരയായതും ഇത്രയും മനുഷ്യര്‍ മരണപ്പെടുന്നതും ആദ്യമാണെന്ന് സാക്ഷ്യപ്പെടുത്തുന്നു.
ഭൂമിശാസ്ത്രപരമായ വെല്ലുവിളികളും പ്രതികൂല കാലവസ്ഥയും രക്ഷാപ്രവര്‍ത്തനത്തിന് പ്രതിസന്ധി സൃഷ്ടിച്ചപ്പോള്‍ നിശ്ചയദാര്‍ഢ്യത്തോടെ സൈന്യം പതറാതെ മുന്നില്‍ നിന്ന് നയിച്ചു. ഉരുള്‍പ്പൊട്ടലിന്റെ പ്രഭവകേന്ദ്രമായ പുഞ്ചിരിമട്ടത്ത് നിന്ന്, മുമ്പേ ആളുകളെ മാറ്റി പാര്‍പ്പിച്ചെങ്കിലും ഇരുപതോളം ആളുകള്‍ അവിടെ കുടുങ്ങിയിരുന്നു. ഇവിടേക്ക് എത്തിചേരാനും ഇവരെ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് എത്തിക്കുക എന്നതും ശ്രമകരമായ ദൗത്യമായിരുന്നു. വനത്തിലൂടെയും പുഴയിലൂടെയും ദുര്‍ഘടമായ പാതയിലൂടെ സഞ്ചരിച്ചെത്തിയ സൈന്യം ഉയരത്തില്‍നിന്ന് സാഹസികമായി ഇറങ്ങിയാണ് 19 പേരെയും രക്ഷപ്പെടുത്തിയത്.
സൈന്യത്തിന്റെ രക്ഷാകരമെത്തിയതോടെയാണ്, സംസ്ഥാനം കണ്ടതില്‍ ഏറ്റവും വലിയ ദുരന്തത്തിന്റെ ആഘാതം കുറയ്ക്കാനും രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാനും കഴിഞ്ഞത്. താത്കാലിക പാലം നിര്‍മ്മിച്ച് മുണ്ടക്കൈയുമായുള്ള ബന്ധം വീണ്ടെടുത്തതോടെയാണ് മേഖലയില്‍ കുടുങ്ങിയവരെ പുറത്തെത്തിക്കാന്‍ സാധിച്ചത്. പരിമിതികള്‍ക്ക് നടുവില്‍ സാധ്യമായ എല്ലാ പ്രവര്‍ത്തനങ്ങളിലൂടെയും ദുരന്തഭൂമി വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് സൈന്യം. ബെയ്ലി പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ യന്ത്രസഹായത്തോടെയുള്ള രക്ഷാപ്രവര്‍ത്തനം ദ്രുതഗതിയിലാക്കാനാകും. രാത്രി വൈകിയും നിര്‍മാണവുമായി മുന്നോട്ട് പോയതിനാലാണ് പാലം നിര്‍മാണം അതിവേഗത്തില്‍ പൂര്‍ത്തീകരിക്കാനായത്.
ദുരന്തമുണ്ടായി ആദ്യ ദിനം മുതല്‍ മേഖലയില്‍ രക്ഷാപ്രവര്‍ത്തനവുമായി സജീവമാണ് സൈന്യം. 500 ഓളം സൈനികര്‍ വിവിധമേഖലകളിലായി ദുരിതബാധിതമേഖലയിലുണ്ട്. കണ്ണൂരിലെ ഡിഫന്‍സ് സെക്യൂരിറ്റി കോര്‍പ്സ് (ഡിഎസ്സി) സെന്ററിലെ സൈനികരും കണ്ണൂരിലെ മിലിട്ടറി ഹോസ്പിറ്റലില്‍ നിന്നുള്ള മെഡിക്കല്‍ സംഘവും കോഴിക്കോട് ടെറിട്ടോറിയല്‍ ആര്‍മിയിലെ സൈനികരും മേഖലയിലുണ്ട്. രക്ഷാപ്രവര്‍ത്തനം അവസാനിക്കുന്നതുവരെ സൈന്യം മേഖലയില്‍ തുടരും. പുതിയ പാലം നിര്‍മ്മിക്കുന്നത് വരെ ബെയ്ലി പാലം ഇവിടെ നിലനിര്‍ത്താനാണ് സൈന്യത്തിന്റെ തീരുമാനമെന്നും മേജര്‍ ജനറല്‍ വിനോദ് മാത്യു വ്യക്തമാക്കി. കൂടുതല്‍ സൈനികര്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമാകുമെന്നും അദ്ദേഹം പറഞ്ഞു.
വീടുകള്‍ കാണാനില്ല, മണ്ണിടിയാനുള്ള സാധ്യത, കനത്ത മഴ. രക്ഷാപ്രവര്‍ത്തനം ദുര്‍ഘടമായിരുന്നുവെന്ന് സൈനികര്‍ പറയുന്നു. പ്രതികൂല സാഹചര്യങ്ങളില്‍ തളരാതെ രക്ഷാമാര്‍?ഗങ്ങള്‍ കണ്ടെത്തി മേജര്‍ ജനറല്‍ വിനോദ് മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘം പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി. ആദ്യ ദിനം മുതല്‍ മേഖലയില്‍ നേരിട്ടെത്തി പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം ഏകോപിപ്പിച്ചു. രക്ഷാപ്രവര്‍ത്തനത്തിന്റെ അവസാന ദിനം വരെയും സൈന്യം മേഖലയില്‍ തുടരുമെന്നത് വലിയ ആശ്വാസമാണ് പകരുന്നത്.
india
ഇറാനുമേല്‍ ഇസ്രായേല്‍ കയ്യേറ്റം ഇന്ത്യയും ലോകരാഷ്ട്രങ്ങളും ഇടപെടണം: മുസ്ലിം ലീഗ്

ചെന്നൈ: ഇറാനുമേലുള്ള ഇസ്രായേല്‍ കയ്യേറ്റത്തിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി മുസ്ലിം ലീഗ് ദേശീയ സെക്രെട്ടറിയേറ്റ്. .ഇറാനെതിരെ ഇസ്രായേല്‍ നടത്തുന്ന മനുഷ്യത്വ വിരുദ്ധമായ അതിക്രമത്തിനെതിരെ ഇന്ത്യയും ലോകരാഷ്ട്രങ്ങളും നിലപാടെടുക്കണമെന്നും മുസ്ലിം ലീഗ് ദേശീയ സെക്രട്ടേറിയറ്റ് യോഗം ആവശ്യപ്പെട്ടു. ലോക സമാധാനത്തിന് ഭീഷണിയായ ഇസ്രാഈല്‍ മാനവരാശിയുടെ അന്തകരാണ്. മനുഷ്യാവകാശം, അന്താരാഷ്ട്ര മര്യാദകള്‍ എന്നതൊന്നും ഇസ്രാഈലിന് ബാധകമല്ലെന്നാണ് അവരുടെ നിലപാട്. പശ്ചിമേഷ്യയുടെ ആകെ ഭീതിയായി മാറിയ ഇസ്രാഈലിനെ യു.എന്‍ ഇടപെട്ട് നിലക്കുനിര്‍ത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
ചെന്നൈ മഹാബലിപുരം ഐ.ടി.സി ഹോട്ടലില്‍ നടന്ന സെക്രട്ടേറിയറ്റ് യോഗം പി.എ.സി ചെയര്‍മാന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കും പിന്നോക്ക വിഭാഗങ്ങള്‍ക്കുമെതിരെ നടക്കുന്ന കയ്യേറ്റങ്ങളും അവരെ പ്രാന്തവല്‍ക്കരിക്കാന്‍ ലക്ഷ്യമിട്ടുള്ള നിയമ നിര്‍മ്മാണങ്ങളും ഫലപ്രദമായി ചെറുക്കണനെന്ന് തങ്ങള്‍ ആഹ്വാനം ചെയ്തു. ദേശീയ പ്രസിഡന്റ് പ്രൊഫ.കെ.എം ഖാദര്‍ മൊയ്തീന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി സ്വാഗതം പറഞ്ഞു. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി, ഭാരവാഹികളായ കെ.പി.എ മജീദ് എം.എല്‍.എ, എം അബ്ദുറഹ്മാന്‍ എക്സ് എം.പി, സിറാജ് ഇബ്രാഹിം സേട്ട്, ദസ്ത്ഗീര്‍ ഇബ്രാഹിം ആഗ, എസ്.നഈം അക്തര്‍ ബിഹാര്‍, കൗസര്‍ ഹയാത്ത് ഖാന്‍ ഉത്തര്‍പ്രദേശ്, കെ. സൈനുല്‍ ആബിദീന്‍, പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, ഖുര്‍റം അനീസ് ഉമര്‍ ഡല്‍ഹി, നവാസ് കനി എം.പി്, അബ്ദുല്‍ ബാസിത് തമിഴ്നാട്, ടി.എ അഹമ്മദ് കബീര്‍, സി.കെ സുബൈര്‍, ആസിഫ് അന്‍സാരി ഡല്‍ഹി, അഡ്വ.വി.കെ ഫൈസല്‍ ബാബു കേരളം, ഡോ.നജ്മുല്‍ ഹസ്സന്‍ ഗനി ഉത്തര്‍ പ്രദേശ്, ഫാത്തിമ മുസഫര്‍ തമിഴ്‌നാട്, ജയന്തി രാജന്‍, അഞ്ജനി കുമാര്‍ സിന്‍ഹ ജാര്‍ഖണ്ഡ്, എം.പി മുഹമ്മദ് കോയ സംസാരിച്ചു.
crime
ഇടുക്കിയിൽ സ്ത്രീ മരിച്ചത് കാട്ടാന ആക്രമണത്തിൽ അല്ല, കൊലപാതകമെന്ന് റിപ്പോർട്ട്; ഭർത്താവ് കസ്റ്റഡിയിൽ
ഇവരെ ശക്തമായി അടിക്കുകയും തല രണ്ടു തവണ നിലത്ത് അടിക്കുകയും ചെയ്തിട്ടുണ്ട്

kerala
‘പിണറായി സർക്കാരിന്റെ ജനവിരുദ്ധ നിലപാടുകൾക്കെതിരെ നിലമ്പൂരിൽ ജനം വിധിയെഴുതും’: സണ്ണി ജോസഫ്

നിലമ്പൂർ: ഉപതിരഞ്ഞെടുപ്പിൽ പ്രധാന മത്സരം യുഡിഎഫും എൽഡിഎഫും തമ്മിലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. പിണറായി സർക്കാരിന്റെ ജനവിരുദ്ധ നിലപാടുകൾക്കെതിരെ നിലമ്പൂരിൽ ജനം വിധിയെഴുതും. സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്ത് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിമാർ മണ്ഡലത്തിൽ തമ്പടിച്ച് തിരഞ്ഞെടുപ്പു ചട്ടങ്ങൾക്കു വിരുദ്ധമായി വാഗ്ദാനങ്ങളും മറ്റും പറയുകയാണെന്നും ഇതിനിടെ ജനങ്ങളുടെ ജീവൽപ്രശ്നങ്ങൾക്ക് മറുപടി പറയാൻ ഇവർക്കാവുന്നില്ലെന്നും യുഡിഎഫ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സണ്ണി ജോസഫ് പറഞ്ഞു.
‘‘വിലക്കയറ്റം, വന്യമൃഗശല്യം, ദേശീയപാതയുടെ തകർച്ച, കാർഷികമേഖലയിലെ പ്രശ്നങ്ങൾ തുടങ്ങിയവയിലൊന്നും സർക്കാർ നടപടി സ്വീകരിക്കുന്നില്ല. മലപ്പുറത്തു പലതവണ വന്നിട്ടും മുഖ്യമന്ത്രിയോ പൊതുമരാമത്ത് മന്ത്രിയോ ദേശീയപാത തകർന്ന സ്ഥലം സന്ദർശിച്ചില്ല. പിആർ എജൻസിയിലുള്ളവർക്ക് അഞ്ചു ശതമാനം വേതനവർധനവിനും പിഎസ്‌സി അംഗങ്ങളുടെ ശമ്പള വർധനവിനും നടപടിയെടുക്കുന്ന സർക്കാരിന് മുഴുവൻ സമയവും ജോലിയെടുക്കുന്ന ആശാ പ്രവർത്തകരുടെ രോദനം കേൾക്കാൻ മനസ്സില്ല.’’ – സണ്ണി ജോസഫ് കുറ്റപ്പെടുത്തി.
‘‘മലപ്പുറം ജില്ലയെ പല രംഗത്തും ആവർത്തിച്ചു കുറ്റപ്പെടുത്തിയ മുഖ്യമന്ത്രി അതിൽ ഇതുവരെ ഖേദം പ്രകടിപ്പിച്ചിട്ടില്ല. വന്യമൃഗശല്യത്തെക്കുറിച്ച് നാലുതവണ പ്രതിപക്ഷം അടിയന്തരപ്രമേയം അവതരിപ്പിക്കാൻ നിയമസഭയിൽ നോട്ടിസ് കൊടുത്തെങ്കിലും അതനുവദിക്കാൻ പിണറായി സർക്കാർ തയാറായില്ല. കെട്ടിടനികുതി, ഭൂനികുതി, വൈദ്യുതിനിരക്ക്, ബസ് നിരക്ക് തുടങ്ങി കോടതിച്ചെലവുകൾക്കു വരെ ഫീസ് വർധിപ്പിച്ച് സർക്കാർ ജനങ്ങളുടെ ജീവിതച്ചെലവ് കൂട്ടി.’’ – സണ്ണി ജോസഫ് പറഞ്ഞു.
‘‘പൊലീസിനെ അന്യായമായി ഉപയോഗിക്കുന്ന സ്ഥിതിയുണ്ട്. ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടത്തിലും സഞ്ചരിച്ച വാഹനം തടഞ്ഞുനിർത്തി പരിശോധിച്ചു. പാലക്കാട് നടത്തിയ പെട്ടിപരിശോധനയുടെ തനിയാവർത്തനമാണ് നിലമ്പൂരിലും ഉണ്ടായത്. ഒരു ജനപ്രതിനിധിയുടെ മുഖത്ത് ലൈറ്റടിച്ചും ആജ്ഞാപിച്ചും പെട്ടി തുറക്കാൻ ആംഗ്യം കാണിച്ചും നടത്തിയത് മനഃപൂർവമുള്ള അവഹേളനമാണ്. ഇതിൽ തിരഞ്ഞെടുപ്പ് കമ്മിഷനു പരാതി നൽകുന്നത് ആലോചിക്കും.’’ – സണ്ണി ജോസഫ് പറഞ്ഞു. കെപിസിസി വർക്കിങ് പ്രസിഡന്റുമാരായ പി.സി.വിഷ്ണുനാഥ്, എ.പി.അനിൽകുമാർ, ഡിസിസി പ്രസിഡന്റ് വി.എസ്. ജോയി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
-
kerala3 days ago
പടിയൂര്‍ ഇരട്ടക്കൊലപാതകം; പ്രതി പ്രേംകുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തി
-
india2 days ago
അഹമ്മദാബാദില്‍ വിമാനം തകര്‍ന്ന് വീണ മെഡിക്കല്‍ കോളജ് ഹോസ്റ്റലിലെ അഞ്ച് വിദ്യാര്‍ഥികള്‍ മരിച്ചു
-
gulf3 days ago
പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
-
kerala3 days ago
48 മണിക്കൂറിനകം എണ്ണച്ചോര്‍ച്ച നീക്കണം; എംഎസ്എസി കപ്പല്‍ കമ്പനിക്ക് കേന്ദ്രത്തിന്റെ അന്ത്യശാസനം
-
india3 days ago
അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണു, വിമാനത്തില്‍ 242 യാത്രക്കാര്‍
-
india3 days ago
അഹമ്മദാബാദില്‍ യാത്രാവിമാനം തകര്‍ന്നുവീണു
-
india2 days ago
അഹമ്മദാബാദിലെ വിമാനദുരന്തം; ഒരാള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
-
GULF3 days ago
ഒമാന്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ ഈദ് സ്നേഹ സംഗമം ഇന്ന്