Connect with us

EDUCATION

‘നൊമ്പരം വിതക്കുന്ന വാർത്ത, രണ്ട്​ വർഷത്തെ വൈദ്യുതി ബില്ലും അഞ്ച്​ കൊല്ലത്തെ പഠനച്ചെലവും ഏറ്റെടുക്കും’ -രാഹുൽ മാങ്കൂട്ടത്തിൽ

രണ്ട് വര്‍ഷത്തെ വൈദ്യൂതി ബില്ലും അഞ്ച് കൊല്ലത്തെ പഠനച്ചെലവും ഏറ്റെടുക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ അറിയിച്ചു.

Published

on

പണമടക്കാത്തതിനാല്‍ വൈദ്യുതി കണക്ഷന്‍ വിച്ഛേദിക്കാനെത്തിയ ലൈന്‍മാന്‍ ”സാര്‍, ഫ്യൂസ് ഊരരുത്. പൈസ ഇവിടെ വച്ചിട്ടുണ്ട്. ഞങ്ങള്‍ സ്‌കൂളില്‍ പോകുവാ സാര്‍” എന്നെഴുതിയ കുറിപ്പ് കണ്ട് സുമനസ്സുകളുടെ സഹായപ്രവാഹം. രണ്ട് വര്‍ഷത്തെ വൈദ്യൂതി ബില്ലും അഞ്ച് കൊല്ലത്തെ പഠനച്ചെലവും ഏറ്റെടുക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ അറിയിച്ചു. കുഞ്ഞുങ്ങളുടെ കുറിപ്പ് വേദനിപ്പിച്ചു. പുത്തുമലയില്‍ നിന്ന് തിരിച്ചെത്തിയാല്‍ ഉടന്‍ കുഞ്ഞുങ്ങളുടെ വീട്ടിലെത്തും. അഞ്ച് കൊല്ലത്തെ പഠനച്ചെലവും രണ്ട് വര്‍ഷത്തെ വൈദ്യൂതി ബില്ലും ഏറ്റെടുക്കും. കൊല്ലം അഞ്ചല്‍ സ്വദേശിയായ ഒരാള്‍ ഒരുവര്‍ഷത്തെ വൈദ്യൂതി ബില്‍ അടച്ചെന്ന് അറിഞ്ഞതില്‍ സന്തോഷം” -രാഹുല്‍ മാങ്കൂട്ടത്തില്‍.

‘ഉള്ളില്‍ നൊമ്പരം വിതയ്ക്കുന്ന ഒരു വാര്‍ത്ത കണ്ടുകൊണ്ടാണ് ഇന്നത്തെ ദിവസം തുടങ്ങിയത്. ഒരു ഏഴാം ക്ലാസ്സുകാരിയും പന്ത്രണ്ടാം ക്ലാസുകാരിയും അവരുടെ നോട്ട്ബുക്കിന്റെ പേപ്പറില്‍ ഫ്യൂസ് ഊരരുത് എന്ന് KSEB യോട് അഭ്യര്‍ഥിച്ചുള്ള ഒരു കത്ത് എഴുതി വെച്ചു അവര്‍ സ്‌കൂളില്‍ പോയി. ആ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത റിപ്പോര്‍ട്ടറെ വിളിച്ച് ആ കുട്ടികളുടെ അച്ഛനോട് സംസാരിച്ചു. ആ വീടിന്റെ അടുത്ത രണ്ട് വര്‍ഷത്തെ വൈദ്യുതി ചാര്‍ജ്ജ് ഡെപ്പോസിറ്റ് ചെയ്യുന്നു. ഒപ്പം ആ കുഞ്ഞ് മിടുക്കികളുടെ അടുത്ത 5 വര്‍ഷത്തെ വിദ്യാഭ്യാസ ചിലവും ഏറ്റെടുക്കുന്നു’ -രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക് കുറിപ്പില്‍ പറഞ്ഞു.

പത്തനംതിട്ട കോഴഞ്ചേരി വൈദ്യുതി സെക്ഷന്‍ പരിധിയില്‍ കുടിശ്ശികയുള്ള വൈദ്യുതി കണക്ഷനുകള്‍ വിച്ഛേദിക്കാനിറങ്ങിയ ലൈന്‍ മാന്‍ ബിനീഷിനാണ് ചെറുകോല്‍ പഞ്ചായത്തിലെ തറഭാഗം അരീക്ക ഭാഗത്ത് നിര്‍ധന കുടുംബം താമസിക്കുന്ന വീട്ടില്‍നിന്ന് കുറിപ്പ് ലഭിച്ചത്. അപേക്ഷയും 500 രൂപയും മീറ്ററിനടുത്തായി വെച്ചിരുന്നു. തൊട്ടടുത്ത് എഴുതിയിരുന്ന മൊബൈല്‍ നമ്പറില്‍ വിളിച്ചപ്പോള്‍ ഗൃഹനാഥനെ കിട്ടി.

രാവിലെ സ്‌കൂളില്‍ പോകുന്നതിന് മുമ്പ് മക്കളാണ് അപേക്ഷ എഴുതിയതെന്നും പണം എടുത്തോളാനും അദ്ദേഹം പറഞ്ഞു. 461 രൂപയായിരുന്നു കുടുംബത്തിന്റെ കുടിശ്ശിക. സാമ്പത്തിക പരാധീനത മൂലം മിക്കവാറും മാസങ്ങളില്‍ വൈദ്യുതി വിഛേദിക്കുന്ന വീടാണിത്. രണ്ടും മൂന്നും ദിവസം ഇരുട്ടത്തിരിക്കുന്ന അച്ഛനും മക്കളും എവിടെ നിന്നെങ്കിലും കടം വാങ്ങി പണം അടച്ചാണ് വൈദ്യുതി പുനഃസ്ഥാപിക്കുന്നത്. വേദനയോടെയാണ് ഈ വീട്ടിലെ വൈദ്യുതി വിഛേദിക്കേണ്ടി വരുന്നതെന്ന് കോഴഞ്ചേരി സെക്ഷനിലെ ലൈന്‍മാന്‍മാര്‍ പറയുന്നു.

തയ്യല്‍ കടയിലെ ജീവനക്കാരനാണ് പിതാവ്. ഇദ്ദേഹത്തിന്റെ ഏഴാം ക്ലാസിലും പ്ലസ് വണ്ണിലും പഠിക്കുന്ന പെണ്‍കുട്ടികളാണ് സ്‌കൂളില്‍ പോകുന്നതിന് മുമ്പ് അപേക്ഷ എഴുതി മീറ്ററിന് സമീപം ഒട്ടിച്ചത്. പല മാസങ്ങളിലും സ്‌കൂളില്‍നിന്ന് തിരിച്ചെത്തുമ്പോള്‍ വൈദ്യുതി ഇല്ലാതെ ഇരുട്ടത്ത് കഴിയേണ്ടി വന്നതിനാലാണ് അപേക്ഷ എഴുതിയതെന്ന് കുട്ടികള്‍ പറഞ്ഞു. കുട്ടികളുടെ മാതാവിനെ മൂന്ന് വര്‍ഷമായി കാണാനില്ല. തയ്യല്‍ കടയില്‍ നിന്ന് അച്ഛന് കിട്ടുന്ന തുച്ഛമായ പൈസകൊണ്ടാണ് ആഹാരവും മക്കളുടെ പഠനവും മുന്നോട്ട് പോകുന്നത്.

രാവിലെ അച്ഛനും തങ്ങള്‍ക്കും ഭക്ഷണം പാചകം ചെയ്തിട്ടാണ് മക്കള്‍ സ്‌കൂളിലേക്ക് പോകുന്നത്. ആഹാരത്തിനു പോലും ബുദ്ധിമുട്ടിയാണ് ഈ പിതാവും മക്കളും പല ദിവസങ്ങളും കടന്നുപോകുന്നത്. തികച്ചും ദരിദ്രമായ സാഹചര്യത്തില്‍ അടച്ചുറപ്പില്ലാത്ത വീട്ടിലാണ് ഇവര്‍ കഴിയുന്നത്. വീട്ടില്‍ കതകിന് പകരം തുണിയാണ് മറയായി ഉപയോഗിക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

EDUCATION

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.28 ശതമാനം വിജയം

Published

on

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ (plus one) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് ഫലം പ്രസിദ്ധീകരിച്ചത്. വിദ്യാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് ആയ https://results.hse.kerala.gov.in ലൂടെ ഫലം അറിയാം.

സയന്‍സ് വിഭാഗത്തില്‍ പരീക്ഷ എഴുതിയ 1,89,479 വിദ്യാര്‍ഥികളില്‍ 1,30,158 വിദ്യാര്‍ഥികള്‍ വിജയിച്ചു. 68.69 ശതമാനമാണ് വിജയം. മാനവിക വിഷയങ്ങളില്‍ 78,735 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 39,817 വിദ്യാര്‍ഥികളാണ് വിജയിച്ചത്. 50.57 ശതമാനമാണ് വിജയം. കോമേഴ്‌സ് വിഭാഗത്തില്‍ 1,11, 230 വിദ്യാര്‍ഥികളില്‍ 66,342 വിദ്യാര്‍ഥികളാണ് വിജയിച്ചത്. 59,64 ശതമാനമാണ് വിജയം. മൊത്തം 62.28 ശതമാനം വിജയമാണ് വിദ്യാര്‍ഥികള്‍ നേടിയത്. കഴിഞ്ഞവര്‍ഷം 67.30 ശതമാനമായിരുന്നു വിജയം.

പരീക്ഷാ ഫലം പരിശോധിക്കുന്ന വിധം:

https://results.hse.kerala.gov.in/results എന്ന വെബ്‌സൈറ്റില്‍ പ്രവേശിക്കുക

രജിസ്റ്റര്‍ നമ്പരും ജനനത്തീയതിയും നല്‍കുക

ക്യാപ്ച കോഡ് നല്‍കുക

പരീക്ഷാ ഫലം ലഭ്യമാകും.

തുടരാവശ്യങ്ങള്‍ക്കായി പരീക്ഷാ ഫലം ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കാം.

Continue Reading

EDUCATION

‘സംസ്ഥാനത്ത് സ്‌കൂള്‍ ജൂണ്‍ രണ്ടിന് തന്നെ തുറക്കും’: വി ശിവന്‍കുട്ടി

Published

on

തിരുവനന്തപുരം: കേരളത്തില്‍ ജൂണ്‍ രണ്ടിന് തന്നെ സ്‌കൂള്‍ തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കാലാവസ്ഥ നോക്കിയതിന് ശേഷം തിയതിയില്‍ എന്തെങ്കിലും മാറ്റം വേണമെങ്കില്‍ മുഖ്യമന്ത്രിയുമായി കൂടി ആലോചിച്ച് തീരുമാനം എടുക്കുമെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.

 

Continue Reading

EDUCATION

പ്ലസ് വൺ പ്രവേശനം: ഇന്നു കൂടി അപേക്ഷിക്കാം; ട്രയല്‍ അലോട്ട്‌മെന്റ് 24ന്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിന് ഇന്നു കൂടി അപേക്ഷിക്കാം. ഹയർ സെക്കൻഡറി/വിഎച്ച്എസ്ഇ പ്രവേശനത്തിന്റെ അപേക്ഷ സമർപ്പണം ഇന്ന് (മെയ് 20) വൈകിട്ട് അഞ്ചിന് അവസാനിക്കും. മോഡൽ റെസിഡൻഷ്യൽ സ്‌കൂളുകളിലേയ്ക്കുള്ള അപേക്ഷാ സമർപ്പണത്തിനുള്ള സമയപരിധിയും ഇന്നുവരെയാണ്.

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഹയര്‍സെക്കന്‍ഡറി പ്രവേശന വെബ്സൈറ്റായ https;//hscap.kerala.gov.in/ ലെ CREATE CANDIDATE LOGIN – SWS ലിങ്കിലൂടെ വിദ്യാര്‍ഥികള്‍ക്ക് കാന്‍ഡിഡേറ്റ് ലോഗിന്‍ സൃഷ്ടിക്കാം. ഈ ലോഗിനിലൂടെയാണ് അപേക്ഷ സമര്‍പ്പണവും തുടര്‍ന്നുള്ള പ്രവേശന നടപടികളും.

ട്രയല്‍ അലോട്ട്‌മെന്റ് മെയ് 24ന് വൈകുന്നരം നാലു മണിക്ക് പ്രസിദ്ധികരിക്കും. ജൂണ്‍ രണ്ടിനാണ് ആദ്യ അലോട്ട്മെന്റ്. 10ന് രണ്ടാം അലോട്ട്മെന്റും 16ന് മൂന്നാം അലോട്ട്മെന്റും നടക്കും. ജൂണ്‍ 18ന് പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കും. തുടര്‍ന്ന് പുതിയ അപേക്ഷ ക്ഷണിച്ച് സപ്ലിമെന്ററി അലോട്ട്മെന്റിലൂടെ ശേഷിക്കുന്ന ഒഴിവുകള്‍ നികത്തും. ജൂലൈ 23ന് പ്രവേശന നടപടി അവസാനിപ്പിക്കും.
ഇതുവരെ അപേക്ഷാ നടപടികൾ പൂർത്തികരിച്ചത് 4,44,112 പേരാണ്‌. എസ്എസ്എൽസിയിൽ നിന്ന് 4,15,027 പേരും സിബിഎസ്ഇയിൽ നിന്ന് 20,897 പേരും ഐസിഎസ്ഇയിൽ നിന്ന് 2,133 പേരും മറ്റിതര ബോർഡിൽനിന്നുള്ള 6,055 പേരുമാണ് അപേക്ഷ നൽകിയത്. മലപ്പുറത്താണ് കുടുതൽ അപേക്ഷകർ. 77,921 പേരാണ്‌ അപേക്ഷ നടപടി പൂർത്തിയാക്കിയത്‌. വയനാട്ടിലാണ് അപേക്ഷകർ കുറവ്. 11574 പേരാണ് ഇതുവരെ അപേക്ഷിച്ചത്.
Continue Reading

Trending