Video Stories
കാബൂളില്‍ ഉഗ്ര സ്ഫോടനം; 80 മരണം

കാബൂള്‍: അഫ്ഗാന് തലസ്ഥാനമായ കാബൂളില്‍ വിദേശ നയതന്ത്ര കാര്യാലയങ്ങളും പ്രസിഡന്റിന്റെ വസതിയും സ്ഥിതിചെയ്യുന്ന അതീവസുരക്ഷാ മേഖലയിലുണ്ടായ വന്‍ സ്ഫോടനത്തില്‍ 80 പേര് കൊല്ലപ്പെട്ടു. മുന്നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. സന്‍ബാഖ് സ്ക്വയറിനു സമീപം രാവിലെ എട്ടരക്ക് സ്ഫോടക വസ്തുക്കള്‍ നിറച്ച് ടാങ്കര്‍ ട്രക്ക് പൊട്ടിത്തെറിക്കുകയായിരുന്നു. ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ വിദേശ എംബസികളും സര്‍ക്കാര്‍ ഓഫീസുകളും റെസ്റ്റോറന്റുകളും കടകളും നിറഞ്ഞ പ്രദേശത്താണ് സ്ഫോടനമുണ്ടായത്.
കാബൂളിന്റെ ഹൃദയഭാഗത്തുണ്ടായ സ്ഫോടനത്തില്‍ പങ്കില്ലെന്ന് താലിബാന് വ്യക്തമാക്കി. ഐ.എസ് ഭീകരരില്‍നിന്നും ഉത്തരവാദിത്തമേറ്റെടുത്തുകൊണ്ടുള്ള അറിയിപ്പുണ്ടായിട്ടില്ല. ജര്‍മന്‍ എംബസിയുടെ അഫ്ഗാന് സെക്യൂരിറ്റി ഗാര്‍ഡ് കൊല്ലപ്പെട്ടവരില്‍ പെടും. കൊല്ലപ്പെട്ടവരില്‍ ഏറെയും സാധാരണക്കാരാണ്. വിദേശ എംബസി സ്്റ്റാഫുകളില്‍ ആരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമല്ല. ബി.ബി.സിയുടെ നാല് മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ബി.ബി.സി സംഘത്തിന്റെ ഡ്രൈവര്‍ കൊല്ലപ്പെട്ടു. സ്ഫോടനത്തിന്റെ ശക്തിയില്‍ കെട്ടിടങ്ങളും ചുറ്റുമതിലുകളും അമ്പതോളം വാഹനങ്ങളും തകര്‍ന്നു.
ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരെല്ലാം സുരക്ഷിതരാണെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അറിയിച്ചു. ഇന്ത്യന്‍ എംബസി കെട്ടിടത്തിന്റെ ജനലുകള്‍ തകര്‍ന്നു. ജനല്‍ ചില്ലുകള്‍ തെറിച്ച് ചില ഉദ്യോഗസ്ഥര്‍ക്ക് നിസാര പരിക്കുകള്‍ പറ്റിയിട്ടുണ്ട്. ഉദ്യോഗസ്ഥരെ മുഴുവന്‍ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. അഫ്ഗാന് പ്രസിഡന്റ് അഷറ്ഫ് ഗനിയുടെ വസതിയിലേക്ക് സ്ഫോടനം നടന്ന സ്ഥലത്തുനിന്ന് നടന്നെത്താവുന്ന ദൂരമേ ഉള്ളൂ. അമേരിക്ക, ഫ്രാന്‍സ്, കാനഡ തുടങ്ങിയ രാജ്യങ്ങളുടെയെല്ലാം എംബസികളും ഓഫീസുകളും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. വന്‍ സുരക്ഷാ വലയത്തിലുള്ള മേഖലയിലെ സ്ഫോടനം എല്ലാവരെയും അമ്പരിപ്പിച്ചിട്ടുണ്ട്. കര്‍ശന പരിശോധനകളോടെ മാത്രമേ ഇവിടേക്ക് വാഹനങ്ങള്‍ കടത്തിവിടാറുള്ളൂ. അതുകാരണം ഇവിടെ ട്രാഫിക് ജാമും പതിവാണ്. പരിശോധനകളെല്ലാം മറികടന്ന് സ്ഫോടക വസ്തുക്കള്‍ നിറച്ച ട്രക്ക് എങ്ങനെയാണ് പ്രദേശത്ത് എത്തിയതെന്ന് വ്യക്തമല്ല. എംബസി മേഖലയിലേക്ക് കയറാന്‍ അനുമതി നല്‍കിക്കൊണ്ടുള്ള പെര്‍മിറ്റ് കാര്‍ഡ് ആക്രമണത്തിനുപയോഗിച്ച വാട്ടര്‍ ടാങ്കറില്‍നിന്നും സുരക്ഷാ സേന കണ്ടെത്തി. ഡ്രൈവര്‍ എങ്ങനെയാണ് പെര്‍മിറ്റ് കാര്‍ഡ് നേടിയെടുത്തതെന്ന് വ്യക്തമല്ല. തലസ്ഥാന നഗരിയില്‍ ഏറ്റവും സുരക്ഷിതമായ സ്ഥലത്ത് തിരക്കേറിയ സമയമാണ് അക്രമികള്‍ സ്ഫോടനത്തിന് തെരഞ്ഞെടുത്തത്. ആക്രമണത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി അപലപിച്ചു. എല്ലാത്തരം ഭീകരതയെയും തുടച്ചുനീക്കാന്‍ അഫ്ഗാനോടൊപ്പം നിലകൊള്ളുമെന്ന് അദ്ദേഹം ട്വിറ്ററില്‍ പറഞ്ഞു. സമീപ കാലത്ത് കാബൂളിലുണ്ടായ വന്‍ സ്ഫോടനങ്ങളുടെയെല്ലാം ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തിരുന്നു. മെയ് മൂന്നിന് നാറ്റോയുടെ കവചിത വാഹനവ്യൂഹത്തിനുനേരെയുണ്ടായ ചാവേറാക്രമണത്തില്‍ എട്ടുപേര്‍ കൊല്ലപ്പെടുകയും 28 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
News
2027 വരെ അല്‍ നാസര്‍ ക്ലബുമായി കരാര്‍ പുതുക്കി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ട് 2022ല്‍ ക്ലബ്ബില്‍ ചേര്‍ന്ന റൊണാള്‍ഡോ, 105 മത്സരങ്ങളില്‍ നിന്ന് 93 ഗോളുകള്‍ നേടിയിട്ടുണ്ട്.

വ്യാഴാഴ്ച (ജൂണ്‍ 26, 2025) പ്രഖ്യാപിച്ച സൗദി പ്രോ ലീഗ് ടീമായ അല്‍ നാസറുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ രണ്ട് വര്‍ഷത്തെ കരാറിന് ഒപ്പുവച്ചു. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ട് 2022ല്‍ ക്ലബ്ബില്‍ ചേര്‍ന്ന റൊണാള്‍ഡോ, 105 മത്സരങ്ങളില്‍ നിന്ന് 93 ഗോളുകള്‍ നേടിയിട്ടുണ്ട്.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി പ്രോ ലീഗ് ടീമായ അല്‍ നാസറുമായും പോര്‍ച്ചുഗീസ് ഫോര്‍വേഡുമായും ക്ലബുമായും വ്യാഴാഴ്ച പുതിയ കരാര്‍ വിപുലീകരിച്ചു. പുതിയ കരാര്‍ പ്രകാരം 2027 വരെ 40 വര്‍ഷം നാസറില്‍ തുടരും.
‘ഒരു പുതിയ അധ്യായം ആരംഭിക്കുന്നു. അതേ അഭിനിവേശം, ഒരേ സ്വപ്നം. നമുക്ക് ഒരുമിച്ച് ചരിത്രം സൃഷ്ടിക്കാം,’ റൊണാള്‍ഡോ തന്റെ ഔദ്യോഗിക X അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തു.
2025ലെ ഫിഫ ക്ലബ് ലോകകപ്പിന്റെ ഭാഗമാകില്ലെന്ന് അദ്ദേഹം ഈ മാസം ആദ്യം സ്ഥിരീകരിച്ചിരുന്നു.
അടുത്തിടെ സമാപിച്ച സീസണില്‍, അല്‍ നാസര്‍ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തി, അടുത്ത വര്‍ഷത്തെ എഎഫ്സി ചാമ്പ്യന്‍സ് ലീഗ് എലൈറ്റില്‍ ഒരു സ്ഥാനം നഷ്ടപ്പെടുത്തി, പകരം എഎഫ്സി ചാമ്പ്യന്‍സ് ലീഗ് 2 ല്‍ കളിക്കും.

ചൂരല്‍മല, മുണ്ടക്കൈ മേഖലകളില്‍ ഇന്നും അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തില്‍ ബെയ്ലി പാലം താല്‍ക്കാലികമായി അടച്ചു. മഴ കുറയുന്നതു വരെ പ്രദേശത്തേക്ക് ആരെയും കടത്തിവിടില്ല. അട്ടമല, മുണ്ടക്കൈ മേഖലകളിലെ തോട്ടങ്ങളില്‍ തൊഴിലാളികളെ പ്രത്യേക അറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രവേശിപ്പിക്കരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം കഴിഞ്ഞ ദിവസം പുഴയിലുണ്ടായ കനത്ത ഒഴുക്കില്‍ ബെയ്ലി പാലത്തിന്റെ സംരക്ഷണ ഭിത്തിക്കുള്ളിലെ മണ്ണൊലിച്ചുപോയി. പാലത്തിനു ബലക്ഷയം ഉണ്ടാകാതിരിക്കാന്‍ സംരക്ഷണ ഭിത്തിക്കുള്ളില്‍ മണ്ണിട്ടു നിറയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ബാണാസുര സാഗറിന്റെ ഷട്ടര്‍ നാളെ രാവിലെ തുറക്കും. ജില്ലയില്‍ ഇന്ന് അതീതീവ്രമഴ കണക്കിലെടുത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
Video Stories
കനത്ത മഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
വയനാട്, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് നാളെ അവധി.

കനത്ത മഴയെത്തുടര്‍ന്ന് സംസ്ഥാനത്തെ മൂന്ന് ജില്ലകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. വയനാട്, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് നാളെ അവധി. നാളെ 6 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും, 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. വയനാട്, മലപ്പുറം, തൃശൂര്‍, പാലക്കാട്, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും. കാസര്‍കോഡ്, കണ്ണൂര്‍, കോഴിക്കോട്, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.
-
film2 days ago
ചിരിയും ആക്ഷനുമായി ത്രസിപ്പിക്കാൻ “ധീരൻ” ജൂലൈ നാലിനു; ട്രെയ്ലർ പുറത്ത്
-
kerala3 days ago
നന്ദി അറിയിക്കാന്‍ പാണക്കാടെത്തി ഷൗക്കത്ത്; മധുരം നല്കി സ്വീകരിച്ച് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍
-
News3 days ago
ഇസ്രാഈലില്‍ നിന്നും 18 മലയാളികള്‍ കൂടി ഇന്ത്യയിലെത്തി
-
kerala2 days ago
യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദിച്ചതായി പരാതി; പ്രൊബേഷന്‍ എസ്ഐക്ക് സ്ഥലമാറ്റം
-
News3 days ago
ഇസ്രാഈല്‍ വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ചു, ട്രംപിന് നന്ദി പറഞ്ഞ് നെതന്യാഹു
-
india3 days ago
യുപിയിലെ ആശുപത്രിയില്‍ 13കാരിക്ക് നേരെ അതിക്രമം; രോഗിയുടെ കൂട്ടിരിപ്പുകാരന് അറസ്റ്റില്‍
-
News3 days ago
ഇസ്രാഈല്‍ സെറ്റില്‍മെന്റുമായി ബന്ധമുള്ള കമ്പനികളില്‍ നിന്ന് ഷിപ്പിംഗ് ഭീമന് മെഴ്സ്ക് പിന്‍വാങ്ങുന്നു
-
kerala3 days ago
മൂന്നാറില്‍ ഓടിക്കൊണ്ടിരുന്ന ബസ്സിന്റെ ടയര്‍ ഊരി തെറിച്ച് അപകടം