Connect with us

Video Stories

കാബൂളില്‍ ഉഗ്ര സ്‌ഫോടനം; 80 മരണം

Published

on

കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ വിദേശ നയതന്ത്ര കാര്യാലയങ്ങളും പ്രസിഡന്റിന്റെ വസതിയും സ്ഥിതിചെയ്യുന്ന അതീവസുരക്ഷാ മേഖലയിലുണ്ടായ വന്‍ സ്‌ഫോടനത്തില്‍ 80 പേര്‍ കൊല്ലപ്പെട്ടു. മുന്നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. സന്‍ബാഖ് സ്‌ക്വയറിനു സമീപം രാവിലെ എട്ടരക്ക് സ്‌ഫോടക വസ്തുക്കള്‍ നിറച്ച് ടാങ്കര്‍ ട്രക്ക് പൊട്ടിത്തെറിക്കുകയായിരുന്നു. ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ വിദേശ എംബസികളും സര്‍ക്കാര്‍ ഓഫീസുകളും റെസ്റ്റോറന്റുകളും കടകളും നിറഞ്ഞ പ്രദേശത്താണ് സ്‌ഫോടനമുണ്ടായത്.
കാബൂളിന്റെ ഹൃദയഭാഗത്തുണ്ടായ സ്‌ഫോടനത്തില്‍ പങ്കില്ലെന്ന് താലിബാന്‍ വ്യക്തമാക്കി. ഐ.എസ് ഭീകരരില്‍നിന്നും ഉത്തരവാദിത്തമേറ്റെടുത്തുകൊണ്ടുള്ള അറിയിപ്പുണ്ടായിട്ടില്ല. ജര്‍മന്‍ എംബസിയുടെ അഫ്ഗാന്‍ സെക്യൂരിറ്റി ഗാര്‍ഡ് കൊല്ലപ്പെട്ടവരില്‍ പെടും. കൊല്ലപ്പെട്ടവരില്‍ ഏറെയും സാധാരണക്കാരാണ്. വിദേശ എംബസി സ്്റ്റാഫുകളില്‍ ആരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമല്ല. ബി.ബി.സിയുടെ നാല് മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ബി.ബി.സി സംഘത്തിന്റെ ഡ്രൈവര്‍ കൊല്ലപ്പെട്ടു. സ്‌ഫോടനത്തിന്റെ ശക്തിയില്‍ കെട്ടിടങ്ങളും ചുറ്റുമതിലുകളും അമ്പതോളം വാഹനങ്ങളും തകര്‍ന്നു.
ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരെല്ലാം സുരക്ഷിതരാണെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അറിയിച്ചു. ഇന്ത്യന്‍ എംബസി കെട്ടിടത്തിന്റെ ജനലുകള്‍ തകര്‍ന്നു. ജനല്‍ ചില്ലുകള്‍ തെറിച്ച് ചില ഉദ്യോഗസ്ഥര്‍ക്ക് നിസാര പരിക്കുകള്‍ പറ്റിയിട്ടുണ്ട്. ഉദ്യോഗസ്ഥരെ മുഴുവന്‍ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. അഫ്ഗാന്‍ പ്രസിഡന്റ് അഷറ്ഫ് ഗനിയുടെ വസതിയിലേക്ക് സ്‌ഫോടനം നടന്ന സ്ഥലത്തുനിന്ന് നടന്നെത്താവുന്ന ദൂരമേ ഉള്ളൂ. അമേരിക്ക, ഫ്രാന്‍സ്, കാനഡ തുടങ്ങിയ രാജ്യങ്ങളുടെയെല്ലാം എംബസികളും ഓഫീസുകളും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. വന്‍ സുരക്ഷാ വലയത്തിലുള്ള മേഖലയിലെ സ്‌ഫോടനം എല്ലാവരെയും അമ്പരിപ്പിച്ചിട്ടുണ്ട്. കര്‍ശന പരിശോധനകളോടെ മാത്രമേ ഇവിടേക്ക് വാഹനങ്ങള്‍ കടത്തിവിടാറുള്ളൂ. അതുകാരണം ഇവിടെ ട്രാഫിക് ജാമും പതിവാണ്. പരിശോധനകളെല്ലാം മറികടന്ന് സ്‌ഫോടക വസ്തുക്കള്‍ നിറച്ച ട്രക്ക് എങ്ങനെയാണ് പ്രദേശത്ത് എത്തിയതെന്ന് വ്യക്തമല്ല. എംബസി മേഖലയിലേക്ക് കയറാന്‍ അനുമതി നല്‍കിക്കൊണ്ടുള്ള പെര്‍മിറ്റ് കാര്‍ഡ് ആക്രമണത്തിനുപയോഗിച്ച വാട്ടര്‍ ടാങ്കറില്‍നിന്നും സുരക്ഷാ സേന കണ്ടെത്തി. ഡ്രൈവര്‍ എങ്ങനെയാണ് പെര്‍മിറ്റ് കാര്‍ഡ് നേടിയെടുത്തതെന്ന് വ്യക്തമല്ല. തലസ്ഥാന നഗരിയില്‍ ഏറ്റവും സുരക്ഷിതമായ സ്ഥലത്ത് തിരക്കേറിയ സമയമാണ് അക്രമികള്‍ സ്‌ഫോടനത്തിന് തെരഞ്ഞെടുത്തത്. ആക്രമണത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി അപലപിച്ചു. എല്ലാത്തരം ഭീകരതയെയും തുടച്ചുനീക്കാന്‍ അഫ്ഗാനോടൊപ്പം നിലകൊള്ളുമെന്ന് അദ്ദേഹം ട്വിറ്ററില്‍ പറഞ്ഞു. സമീപ കാലത്ത് കാബൂളിലുണ്ടായ വന്‍ സ്‌ഫോടനങ്ങളുടെയെല്ലാം ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തിരുന്നു. മെയ് മൂന്നിന് നാറ്റോയുടെ കവചിത വാഹനവ്യൂഹത്തിനുനേരെയുണ്ടായ ചാവേറാക്രമണത്തില്‍ എട്ടുപേര്‍ കൊല്ലപ്പെടുകയും 28 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending