Connect with us

News

ഗസ്സയിലെ കൊടുംക്രൂരത കണ്ടുനില്‍ക്കാനാകില്ല, ഇസ്രാഈലിന് ആയുധങ്ങള്‍ വില്‍ക്കാനുള്ള അനുമതി റദ്ദാക്കി കാനഡ

ഇസ്രാഈലിന് ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ നല്‍കുന്ന രാജ്യങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന കാനഡ ജനുവരി എട്ടിന് തന്നെ ഇസ്രഈലിലേക്കുള്ള ആയുധ കയറ്റുമതി നിര്‍ത്തുമെന്ന് അറിയിച്ചിരുന്നു.

Published

on

ഗസയില്‍ മനുഷ്യത്വമില്ലാത്ത ക്രൂരതകള്‍ നടത്തുന്ന ഇസ്രഈലിലേക്കുള്ള ആയുധകയറ്റുമതിക്ക് വിലക്ക് ഏര്‍പ്പെടുത്തി കാനഡ. ഗസയില്‍ ഇസ്രാഈല്‍ നടത്തുന്ന മനുഷ്യത്വരഹിതമായ പ്രവര്‍ത്തികള്‍ കണ്ടുനില്‍ക്കാനാവില്ലെന്ന് പറഞ്ഞ കനേഡിയന്‍ വിദേശകാര്യമന്ത്രി മെലാനി ജോളി ഇസ്രാഈലിന് ആയുധം നല്‍കുന്ന 30 ഓളം പെര്‍മിറ്റുകള്‍ കാനഡ റദ്ദാക്കിയതായും അറിയിച്ചു.

ആയുധങ്ങളുടെ വില്‍പ്പന നിരോധിച്ചതിന് പുറമെ കാനഡയില്‍ നിര്‍മിച്ച ആയുധങ്ങളും മറ്റ് യുദ്ധസാമഗ്രികളും ഗസയില്‍ ഉപയോഗിക്കരുതെന്നും അറിയിച്ചിട്ടുണ്ട്. ഇസ്രാഈലിന് ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ നല്‍കുന്ന രാജ്യങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന കാനഡ ജനുവരി എട്ടിന് തന്നെ ഇസ്രഈലിലേക്കുള്ള ആയുധ കയറ്റുമതി നിര്‍ത്തുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ അതിന് മുമ്പ് നല്‍കിയ അനുമതികള്‍ പ്രകാരം കയറ്റുമതി തുടരുകയായിരുന്നു, ഈ അനുമതിയാണ് ഇപ്പോള്‍ റദ്ദാക്കിയത്.

‘ഞങ്ങളുടെ നയം വ്യക്തമാണ്, ഞങ്ങളുടെ ആയുധങ്ങളോ മറ്റ് ആയുധഭാഗങ്ങളോ ഇനി ഗസയിലേക്ക് അയക്കില്ല,’ മെലാനി പറഞ്ഞു. ഇസ്രാഈലിന് പുറമെ മറ്റ് രാജ്യങ്ങളിലേക്കുമുള്ള ആയുധ കയറ്റുമതി കാനഡ പുനഃപരിശോധിക്കുമെന്നും അവര്‍ അറിയിച്ചിട്ടുണ്ട്. ഇസ്രാഈലിലേക്ക് ആയുധ കറ്റുമത് നടത്തുന്ന രാജ്യങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന രാജ്യങ്ങളിലൊന്നായ കാനഡ 2021ല്‍ മാത്രം 26 മില്യണ്‍ ഡോളറിന്റെ ആയുധങ്ങള്‍ ഇസ്രാഈലിന് കൈമാറിയിട്ടുണ്ട്. 2022ല്‍ ആയുധ വില്‍പ്പന 21 മില്യണ്‍ ഡോളറായി കുറഞ്ഞിട്ടുണ്ട്.

ഇസ്രാഈലിനുള്ള ആയുധ കയറ്റുമതിയില്‍ ഒന്നാം സ്ഥാനക്കാരായ അമേരിക്കയുടെ സഖ്യകക്ഷിയായി കണക്കാക്കപ്പെടുന്ന രാജ്യമാണ് കാനഡ. എന്നാല്‍ കാനഡയുടെ ഈ തീരുമാനം ഇസ്രാഈലി നേതാക്കളില്‍ വിയോജിപ്പ് ഉണ്ടാക്കിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ കാനഡയിലെ യൂണിവേഴ്‌സിറ്റികളില്‍ വര്‍ധിച്ചു വരുന്ന ഫലസ്തീന്‍ അനുകൂല പ്രതിഷേധങ്ങളും ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ നടന്ന പ്രതിഷേധങ്ങളുമാണ് ഇത്തരം ഒരു തീരുമാനമെടുക്കാന്‍ കനേഡിയന്‍ ഗവണ്‍മെന്റിനെ പ്രേരിപ്പിച്ചതെന്നാണ് സൂചന.

ഇതാദ്യമയല്ല ഒരു ലോകരാജ്യം ഇസ്രഈലിലേക്കുള്ള ആയുധ കയറ്റുമതി നിര്‍ത്തിവെക്കുന്നത്. കഴിഞ്ഞ ആഴ്ചയില്‍ ബ്രിട്ടനും ഇസ്രാഈലിലേക്കുള്ള ആയുധ കയറ്റുമതി നിര്‍ത്തുമെന്ന് അറിയിച്ചിരുന്നു. നിലവിലുള്ള 350 ആയുധ ലൈസന്‍സുകളില്‍ 30 എണ്ണവും ലണ്ടന്‍ സസ്‌പെന്‍ഡ് ചെയ്തായി ബ്രിട്ടണ്‍ വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ബ്രിട്ടന് പുറമെ ഇറ്റലി, സ്‌പെയിന്‍, ബെല്‍ജിയം , നെതര്‍ലാന്‍ഡ്‌സ് എന്നീ രാജ്യങ്ങളും ഇസ്രഈലിലേക്കുള്ള ആയുധ കയറ്റുമതി നിയന്ത്രിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഇസ്രാഈല്‍ ഗസയില്‍ വംശഹത്യ നടത്തുന്നുവെന്ന് ആരോപിച്ച് ഇസ്രാഈലിന് ഇന്ത്യ ആയുധം കൈമാറുന്നത് തടയണമെന്നാവശ്യപ്പെട്ട പൊതുതാത്പര്യ ഹരജി ഇന്ത്യന്‍ സുപ്രീം കോടതി തള്ളിയിരുന്നു. എന്നാല്‍ ഈ കാര്യം പൂര്‍ണമായും രാജ്യത്തിന്റെ വിദേശനയത്തില്‍ അധിഷ്ഠിതമായ കാര്യമാണെന്നും അതിനാല്‍ കോടതിക്ക് ഇടപെടാന്‍ അധികാരമില്ല എന്നും പറഞ്ഞാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഹരജി തള്ളിയത്.
Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റേത് ടീമായി നേടിയ വിജയം:പ്രിയങ്ക ഗാന്ധി

Published

on

ഒരൊറ്റ ലക്ഷ്യത്തിനായി സമർപ്പണത്തോടെ ഒരു ടീമായി നമ്മൾ പ്രവർത്തിച്ചു എന്നതാണ് ഈ വിജയം നൽകുന്ന ഏറ്റവും പ്രധാനപ്പെട്ട പാഠമെന്ന് ആര്യാടൻ ഷൌക്കത്തിന്റെ തെരഞ്ഞെടുപ്പ് വിജയത്തിൽ അഭിനന്ദിച്ച് പ്രിയങ്ക ഗാന്ധി എംപി. സേവനതൽപരതയുടെയും പ്രതിബദ്ധതയുടെയും തിളക്കത്തോടെ വിജയിച്ച ആര്യാടൻ ഷൗക്കത്തിനും യുഡിഎഫിന്റെ എല്ലാ നേതാക്കന്മാർക്കും പ്രവർത്തകർക്കും അവർ അഭിനന്ദനങ്ങൾ നേർന്നു.

എല്ലാറ്റിനും ഉപരി നിലമ്പൂരിലെ സഹോദരി സഹോദരന്മാർക്കുള്ള നന്ദി അറിയിക്കുകയും യുഡിഎഫിന്റെ ആശയങ്ങളോടും രാജ്യത്തിന്റെ ഭരണഘടനയോടും ജനങ്ങൾ അർപ്പിച്ച വിശ്വാസം മുന്നോട്ടുള്ള വഴിതെളിക്കുമെന്നും പ്രിയങ്ക ഗാന്ധി എംപി പറഞ്ഞു.

Continue Reading

kerala

‘നിലമ്പൂരിൽ സി.പി.എമ്മിലെ ഏറ്റവും പ്രബലനെ ചോദിച്ചുവാങ്ങിയത് തോൽപിച്ചുവിടാൻ, ഒന്നും പറയാനില്ലല്ലോ’: രാഹുൽ മാങ്കൂട്ടത്തിൽ

Published

on

നിലമ്പൂർ: സർക്കാറിനെതിരെയുള്ള വിധിയെഴുത്താണ് നിലമ്പൂരിൽ ക​ണ്ടതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ. ഇടതുപക്ഷം ഒ.എൽ.എക്സിൽ സ്ഥാനാർഥിയെ തേടുന്നു എന്ന ട്രോൾ വഴി താൻ പ്രബല സ്ഥാനാർഥിയെ ചോദിച്ചു വാങ്ങി എന്ന ആരോപണത്തെ കുറിച്ചും രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു. ‘അവർ പ്രബലൻ എന്നു പറയുന്ന സ്ഥാനാർഥിയെ വിളിച്ചു വരുത്തി ചോദിച്ചുവാങ്ങിയതാണ്. ഞങ്ങൾ അങ്ങനെ വിളിച്ചുവരുത്തുന്നത് വാഴിക്കാനല്ല, അവർ പ്രമുഖൻ എന്നു പറയുന്നവരെ വീഴ്ത്താൻ വേണ്ടി തന്നെയാണ് വിളിച്ചുവരുത്തിയത്’ -രാഹുൽ പറഞ്ഞു.

‘ചില സാംസ്കാരിക നായകർ എന്ന് വിളിക്കപ്പെടുന്നവരും കൈരളി മോഡൽ മാധ്യമപ്രവർത്തകരും നടത്തിയ ഷോ ഒന്നും ജനങ്ങൾ സ്വീകരിച്ചിട്ടില്ല എന്ന് ജനങ്ങളുടെ ഷോയിലൂടെ മനസ്സിലാവുകയാണ്. ഞങ്ങൾക്കെതിരെ ഉയർന്ന പ്രധാന ആരോപണമാണ് പ്രബല സ്ഥാനാർഥിയെ വിളിച്ചു വരുത്തി ചോദിച്ചുവാങ്ങിയെന്നത്. ഞങ്ങൾ അങ്ങനെ വിളിച്ചുവരുത്തുന്നത് വാഴിക്കാനല്ല, അവർ പ്രമുഖൻ എന്നു പറയുന്നവരെ വീഴ്ത്താൻ വേണ്ടി തന്നെയാണ് വിളിച്ചുവരുത്തിയത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് തോറ്റപ്പോൾ പറഞ്ഞു സ്വതന്ത്രനാണ് തോറ്റതെന്ന്, പാലക്കാട് പറഞ്ഞു ഇപ്പുറത്ത് നിന്ന് അപ്പുറത്ത് പോയയാ​ളാ​ണ് തോറ്റതെന്ന്. ഇവി​ടെ ഒന്നും പറയാനില്ലല്ലോ. സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ, മുൻ എം.എൽ.എ, നമ്പർ വൺ കാൻഡിഡേറ്റ് എന്ന് പാർട്ടി പറയുന്നയാൾ… ആ നമ്പർ വൺ സ്ഥാനാർഥിയെയാണ് ഞങ്ങൾ തോൽപിച്ചുവിട്ടത്. ഇനി കേരളത്തിന്റെ നമ്പർ വൺ സർക്കാർ എന്ന് പറയുന്നവരെയും ജനം പരാജയപ്പെടുത്തും -രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

11,077 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ആര്യാടൻ ഷൗക്കത്ത് എൽ.ഡി.എഫ് സ്ഥാനാർഥി എം. സ്വരാജിനെ പരാജയപ്പെടുത്തിയത്. ആര്യാടൻ ഷൗക്കത്ത് 77,737 വോട്ടും സ്വരാജ് 66,660 വോട്ടും പിടിച്ചു.

Continue Reading

india

അഹമ്മദാബാദ് വിമാന ദുരന്തം; രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു

മൃതദേഹം നാളെ നാട്ടിലെത്തിച്ചേക്കും

Published

on

ന്യൂഡൽഹി: അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരിച്ച മലയാളി നേഴ്‌സ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു. മൃതദേഹം നാളെ നാട്ടിലെത്തിച്ചേക്കും. തിരിച്ചറിയാനായി രഞ്ജിതയുടെ അമ്മയുടെ ഡിഎൻഎ സാമ്പിളും ആശുപത്രിയിൽ എത്തിച്ചിരുന്നു.

നേരത്തെ രഞ്ജിതയുടെ സഹോദരന്റെ ഡിഎൻഎ സാമ്പിളുകളും ശേഖരിച്ചിരുന്നു. സഹോദരൻ രതീഷ് അഹമ്മദാബാദിലെത്തിയിരുന്നു. പത്തനംതിട്ട തിരുവല്ല പുല്ലാട് സ്വദേശിയാണ് രഞ്ജിത. ലണ്ടനിൽ നേഴ്‌സായി ജോലി ചെയ്യുകയായിരുന്നു.

അഹമ്മദാബാദിൽ നിന്നും ലണ്ടനിലേക്കു പുറപ്പെട്ട എയർ ഇന്ത്യ വിമാനമാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന 242 പേരിൽ ഒരാൾ മാത്രമാണ് രക്ഷപ്പെട്ടത്. അപകടത്തിൽ ആകെ 294 പേർ മരിച്ചിരുന്നു.

Continue Reading

Trending