Connect with us

News

ഹജ്ജ് അപേക്ഷ: അവസാന തീയതി ഇന്ന്

ഇന്നലെ വരെ ലഭിച്ചത് 17,949 അപേക്ഷകള്‍.

Published

on

സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഹജ്ജിന് പോകാനുള്ള അപേക്ഷ സമര്‍പ്പണത്തിനുള്ള തീയതി ഇന്ന് അവസാനിക്കും. ഇന്നലെ വരെ ലഭിച്ചത് 17,949 അപേക്ഷകള്‍. ഇതില്‍ 3678 അപേക്ഷകള്‍ 65 വയസിന് മുകളുലുള്ളവരുടെ വിഭാഗത്തിലും 1958 അപേക്ഷകള്‍ പുരുഷ മെഹ്‌റമില്ലാത്തവരുടെ വിഭാഗത്തിലും 12,313 അപേക്ഷകള്‍ ജനറല്‍ വിഭാഗത്തിലുമാണ്.

മുന്‍വര്‍ഷങ്ങളില്‍ കൂടുതല്‍പേര്‍ക്ക് അവസരം ലഭിച്ചതിനാലാണ് ഇത്തവണ അപേക്ഷകള്‍ കുറയാന്‍ കാരണം. കഴിഞ്ഞമാസം 12 മുതലാണ് ഹജ്ജ് അപേക്ഷ സ്വീകരണം ആരംഭിച്ചത്. ഈ മാസം 9ന് സമയപരിധി അവസാനിപ്പിക്കാനായിരുന്നു തീരുമാനം. പിന്നീട് ഈ മാസം 23 വരെ നീട്ടുകയായിരുന്നു.

ഇതരസംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ഇതുവരെ ലഭിച്ചത് ഒന്നേകാല്‍ ലക്ഷത്തോളം അപേക്ഷകളാണ്. ഇന്ത്യയുടെ ഹജ്ജ് ക്വാട്ടക്ക് അനുസരിച്ചുള്ള അപേക്ഷകള്‍ ഇതുവരെ ലഭിച്ചിട്ടില്ല. അതുകൊണ്ട് അപേക്ഷ സമര്‍പ്പണത്തിനുള്ള തീയതി ഒരാഴ്ചകൂടി നീട്ടുമെന്നാണ് സൂചന.

കേരളം, ഗുജറാത്ത്, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ നിന്നാണ് കൂടുതല്‍ അപേക്ഷകര്‍. 18,200 പേര്‍ക്കാണ് കഴിഞ്ഞ വര്‍ഷം കേരളത്തില്‍ നിന്ന് ഹജ്ജിന് അവസരം ലഭിച്ചത്.

ഈ വര്‍ഷം ഹജ്ജിന് അവസരം ലഭിക്കുന്നവര്‍ അപേക്ഷയോടൊപ്പം പാസ്‌പോര്‍ട്ട് നല്‍കുന്ന രീതി ഒഴിവാക്കും. യാത്രയുടെ അവസാന നിമിഷം പാസ്‌പോര്‍ട്ട് നല്‍കിയാല്‍ മതിയാകും. സംസം ലഭിക്കുന്നത് അഞ്ച് ലിറ്ററില്‍ നിന്ന് 10 ലിറ്ററായി വര്‍ധിപ്പിക്കും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ അവലോകനം നടത്തി കൊടിക്കുന്നില്‍ സുരേഷ് എംപി

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ അവലോകനം നടത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം കൊടിക്കുന്നില്‍ സുരേഷ് എംപി.

Published

on

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ അവലോകനം നടത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം കൊടിക്കുന്നില്‍ സുരേഷ് എംപി. നിലമ്പൂരിലെ സെന്‍ട്രല്‍ ഇലക്ഷന്‍ കമ്മിറ്റി ഓഫീസില്‍ സന്ദര്‍ശിച്ച അദ്ദേഹം കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എംപി, കെപിസിസി ജനറല്‍ സെക്രട്ടറി ജയന്ത് തുടങ്ങിയവരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം വിവിധ പഞ്ചായത്തുതല തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസുകളും സന്ദര്‍ശിച്ചു.

ചുങ്കത്തറ പഞ്ചായത്തിലെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിലെത്തിയ എംപി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ചുമതലയുള്ള അഡ്വ ഷാനിമോള്‍ ഉസ്മാന്‍ പഞ്ചായത്തിലെ യുഡിഎഫ് നേതാക്കള്‍ എന്നിവര്‍ക്കൊപ്പം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനം നടത്തി. എടക്കര പഞ്ചായത്തിലെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് സന്ദര്‍ശിച്ച എംപി തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ നേതൃത്വം വഹിക്കുന്ന മുസ്ലിംലീഗ് നേതാവ് കുറുക്കോളി മൊയ്തീന്‍ എംഎല്‍എ, കെപിസിസി നിര്‍വാഹക സമിതി അംഗം അഡ്വ ജോണ്‍സണ്‍ എബ്രഹാം, അനില്‍ അക്കര തുടങ്ങിയ നേതാക്കള്‍ പങ്കെടുത്ത അവലോകന യോഗത്തില്‍ പഞ്ചായത്തിലെ യുഡിഎഫ് നേതാക്കളുമായി തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്ത് വിലയിരുത്തി.

വഴിക്കടവ് പഞ്ചായത്തിലെ മരുത മേഖല തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ സന്ദര്‍ശിച്ച സുരേഷ് എംപി തെരഞ്ഞെടുപ്പ് ചുമതലയുള്ള മുന്‍ എംപി ടി എന്‍ പ്രതാപന്‍, ഷംസുദ്ദീന്‍ എംഎല്‍എ,എ എ ഷുക്കൂര്‍ ഇബ്രാഹിംകുട്ടി കല്ലാര്‍ എന്നിവരോടൊപ്പം ടൗണിലെ വോട്ടര്‍മാരെ നേരില്‍ കാണുകയും ആര്യാടന്‍ ഷൗക്കത്തിനായി വോട്ട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. വഴിക്കടവ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിലും എംപി സന്ദര്‍ശിച്ചു.

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും പരാജയഭീതി പൂണ്ട ഇടതുപക്ഷം ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്നതിനായി സ്ഥാനാര്‍ത്ഥിക്കും കോണ്‍ഗ്രസിന് എതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് ജനങ്ങളുടെ ശ്രദ്ധ തിരിക്കുവാന്‍ ശ്രമിക്കുകയാണെന്നും എംപി വിമര്‍ശിച്ചു. ഒമ്പതാം വര്‍ഷത്തിലെ പിണറായി വിജയന്‍ സര്‍ക്കാരിന്റെയും പതിനൊന്നാം വര്‍ഷത്തിലെ മോഡി സര്‍ക്കാരിന്റെയും ദുര്‍ഭരണത്തിനെതിരെയുള്ള ജനങ്ങളുടെ വിധിയെഴുത്താകും നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലമെന്നും ജനങ്ങള്‍ കോണ്‍ഗ്രസിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തുമെന്നും കൊടിക്കുന്നില്‍ സുരേഷ് എംപി വിവിധ പഞ്ചായത്തുകളിലെ തെരഞ്ഞെടുപ്പ് പ്രചരണ അവലോകനയോഗങ്ങള്‍ക്കുശേഷം പ്രതികരിച്ചു.

Continue Reading

News

‘ജാഗ്രത പാലിക്കുക’: ഇസ്രാഈല്‍ ആക്രമണത്തെ തുടര്‍ന്ന് ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഇറാനിലെ ഇന്ത്യന്‍ എംബസ്സിയുടെ മുന്നറിയിപ്പ്

ഇറാനിലെ ഇന്ത്യന്‍ പൗരന്മാരോട് എംബസിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പിന്തുടരാനും പ്രാദേശിക അധികാരികളുടെ ഉപദേശപ്രകാരം സുരക്ഷാ പ്രോട്ടോക്കോളുകള്‍ പാലിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

Published

on

ഇറാനിലെ ആണവ കേന്ദ്രങ്ങളില്‍ ഇസ്രാഈല്‍ നടത്തിയ ആക്രമണത്തെ തുടര്‍ന്ന്, ടെഹ്റാനിലെ പൗരന്മാരോട് ജാഗ്രത പാലിക്കാനും അനാവശ്യ ചലനങ്ങള്‍ ഒഴിവാക്കാനും ഇന്ത്യന്‍ എംബസി നിര്‍ദ്ദേശിച്ചു.

ഇറാനിലെ ഇന്ത്യന്‍ പൗരന്മാരോട് എംബസിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പിന്തുടരാനും പ്രാദേശിക അധികാരികളുടെ ഉപദേശപ്രകാരം സുരക്ഷാ പ്രോട്ടോക്കോളുകള്‍ പാലിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

ഇറാനിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത്, എല്ലാ ഇന്ത്യന്‍ പൗരന്മാരോടും ഇറാനിലെ ഇന്ത്യന്‍ വംശജരോടും ജാഗ്രത പാലിക്കാനും അനാവശ്യമായ എല്ലാ നീക്കങ്ങളും ഒഴിവാക്കാനും എംബസിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പിന്തുടരാനും പ്രാദേശിക അധികാരികളുടെ ഉപദേശപ്രകാരം സുരക്ഷാ പ്രോട്ടോക്കോളുകള്‍ പാലിക്കാനും അഭ്യര്‍ത്ഥിക്കുന്നു, ”ഇറാനിലെ ഇന്ത്യന്‍ എംബസിയുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ട് പോസ്റ്റ് ചെയ്തു.

ഇറാനിലെ ആണവ കേന്ദ്രങ്ങളില്‍ ‘മുന്‍കൂട്ടി’ ആക്രമണം നടത്തിയതായി ഇസ്രാഈല്‍ വെള്ളിയാഴ്ച പറഞ്ഞു.

നതാന്‍സിലുള്ള ഇറാന്റെ ആണവകേന്ദ്രത്തില്‍ ഇസ്രാഈല്‍ ആക്രമണം നടത്തിയതായി ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഇറാനെതിരായ ഓപ്പറേഷന്‍ എത്ര ദിവസം വേണമെങ്കിലും തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അണുബോംബിനുള്ള സാമഗ്രികളുടെ ഉല്‍പ്പാദനം നിര്‍ത്തിവയ്ക്കാനുള്ള ഇറാന്റെ കരാര്‍ നേടിയെടുക്കാന്‍ ഈ വാരാന്ത്യത്തില്‍ യുഎസിന്റെ ഷെഡ്യൂള്‍ ചെയ്ത ചര്‍ച്ചകളെച്ചൊല്ലി പിരിമുറുക്കം രൂക്ഷമായിരിക്കെ ടെഹ്റാനില്‍ സ്ഫോടനശബ്ദം കേട്ടതായി ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, ടെഹ്റാന്‍ തിരിച്ചടിക്കുന്ന മിസൈലുകളും ഡ്രോണ്‍ ആക്രമണവും പ്രതീക്ഷിച്ച് ഇസ്രാഈല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

Continue Reading

kerala

കാട്ടാന ആക്രമണത്തില്‍ വീണ്ടും മരണം; പീരുമേട് സ്ത്രീ കൊല്ലപ്പെട്ടു

Published

on

കട്ടപ്പന: കാട്ടാന ആക്രമണത്തില്‍ സ്ത്രീ മരിച്ചു. ഇടുക്കി പീരുമേട്ടിലാണ് സംഭവം. ആദിവാസി മലമ്പണ്ടാര വിഭാഗത്തില്‍പ്പെട്ട സീത ( 54) യാണ് മരിച്ചത്.

ഉച്ചകഴിഞ്ഞ് രണ്ടുമണിയോടെ മീന്‍മുട്ടി വനത്തില്‍ വെച്ചായിരുന്നു കാട്ടാനയുടെ ആക്രമണം ഉണ്ടായത്. വനവിഭവങ്ങള്‍ ശേഖരിക്കാനായിട്ടാണ് വനത്തില്‍ പോയത്.

Continue Reading

Trending