Video Stories
പീലി വിടര്‍ത്തുന്നത് ബ്രഹ്മചാരി മയില്‍

ഗൂഗിള്‍ ഞെട്ടിപ്പോയി, എന്താണപ്പാ ഇന്ത്യക്കാരെല്ലാരും കൂടി മയിലിന്റെ ലൈംഗിക ജീവിതം തപ്പുന്നത്? രാജസ്ഥാനിലെ ബഹുമാനപ്പെട്ട ഹൈക്കോടതിയില്‍ ദീര്‍ഘകാലം ജഡ്ജിയായിരുന്ന മഹേഷ് ചന്ദ്ര ശര്‍മ ചരിത്ര വിധി പ്രസ്താവത്തിന് ശേഷം മാധ്യമങ്ങളെ കണ്ടു വെളിപ്പെടുത്തിയിരിക്കുന്നു, മയിലുകള്‍ ഇണ ചേരുന്നില്ല. പെണ്‍മയില്‍ മുട്ടയിടുന്നത് ആണ്‍ മയിലിന്റെ കണ്ണീര്‍ കുടിച്ചിട്ടാണ്. 140 പേജുള്ള പശു മാഹാത്മ്യം ഇന്ത്യന്‍ ജുഡീഷ്യറിയുടെ സുപ്രധാന തസ്തികയിലിരുന്നു വിധിയായി തന്നെ പുറപ്പെടുവിച്ച ശേഷം തന്റെ ആത്മാവില്‍ നിന്ന് വെളിപാടുകള്‍ അറിയിക്കവെയാണ് ശാസ്ത്ര വിഷയത്തില്‍ ബിരുദം നേടിയ മഹേഷ് ചന്ദ്ര ശര്‍മ മയിലിനെ പറ്റിയുള്ള വിജ്ഞാനം പുറത്തുവിട്ടത്. ആയിരക്കണക്കിന് പക്ഷി നിരീക്ഷകര്‍ മുതല്‍ സാമാന്യ വിവരക്കാര്‍ വരെ ആശ്ചര്യത്തോടെ ഗൂഗിള്‍ ചെയ്തു നോക്കുകയായിരുന്നു. സാമൂഹ്യ മാധ്യമങ്ങള്‍ നല്‍കുന്ന സ്വാതന്ത്ര്യമുപയോഗിച്ച് നാട്ടുകാര്‍ വിരമിച്ച ജഡ്ജിക്ക് ട്രോളിങിലൂടെ പൊങ്കാലയിടുക തന്നെ ചെയ്തു. മയില്‍ ഇണ ചേരുന്നതിന്റെ പൂര്‍ണവിവരണവും വീഡിയോയും ഇതോടൊപ്പം എത്തിക്കുകയും ചെയ്തു.
ജനാധിപത്യവും മതേതരത്വവും സോഷ്യലിസവുമെല്ലാം രാജ്യത്തിന്റെ അടിസ്ഥാന തത്വങ്ങളായി എഴുതിവെച്ച ഭരണഘടനയുടെ തണലിലാണ് ആത്മാവിന്റെ വിളിക്കാരനായ ഇദ്ദേഹം 2007 മുതല്‍ ഹൈക്കോടതി ജസ്റ്റീസ് ആയിരുന്നത്. ഇദ്ദേഹം എന്തെല്ലാം വിധികളില്‍ ജസ്റ്റീസ് കാണിച്ചിരുന്നുവെന്ന് പരിശോധിക്കേണ്ടതാണ്. ദലിതനായ ഹൈക്കോടതി ജഡ്ജ് കര്‍ണനെ ചികിത്സിക്കാന്‍ ആളെ തെരഞ്ഞുനടക്കുന്ന സുപ്രീംകോടതി ജഡ്ജുമാര്‍ മഹേഷ്ചന്ദ്രശര്‍മയുടെ മൃഗപക്ഷി പുരാണങ്ങള്‍ കേള്‍ക്കണമെന്നില്ല.
മതേതരത്വത്തെ അപഹസിച്ചുകൊണ്ടാണ് മഹേഷ് ചന്ദ്ര ശര്‍മ തന്റെ അവസാന വിധി പുറപ്പെടുവിച്ചത്. പശുവിനെ ദേശീയ മൃഗമാക്കണമെന്ന് അദ്ദേഹം സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. പശു പ്രകൃതിയെ ശുദ്ധീകരിക്കുന്ന സര്‍ജനാണത്രെ. ഓക്‌സിജന്‍ ശ്വസിക്കുന്ന പശു പുറത്തുവിടുന്നതും ഓക്‌സിജനാണ്. ചാണകത്തിന്റെയും ഗോ മൂത്രത്തിന്റെയും എല്ലുകളുടെയും ഉപയോഗങ്ങള്‍ വിവരിക്കുന്ന ശര്‍മ പശുവിനെ കൊല്ലുന്നവര്‍ക്ക് ജീവപര്യന്തം തടവ് നിര്‍ദേശിക്കുന്നു. ഉത്തരാഖണ്ഡ് ഹൈക്കോടതി ഗംഗക്കും യമുനക്കും വ്യക്തിപദവി നല്‍കിയ പോലെ പശുവിന് നിയമപരമായ അസ്തിത്വം നല്‍കണമെന്നാണ് ശിപാര്‍ശ. നാലു വേദങ്ങളും രാമായണവും മഹാഭാരതവും ഉദ്ധരിച്ചാണ് പശുവിന്റെ മഹത്വം ശരിവെക്കുന്നത്. തന്റെ വിധി രാജസ്ഥാന് മാത്രം ബാധകമാണെങ്കിലും മറ്റു സംസ്ഥാനങ്ങളും ഈ വഴിക്കു നീങ്ങണമെന്ന് അദ്ദേഹം ഉപദേശിക്കുക മാത്രമല്ല, വിധി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ഹൈക്കോടതി സെക്രട്ടറിക്ക് ആജ്ഞ നല്‍കുകയും ചെയ്തിരിക്കുന്നു. ജയ്പൂരിലെ സര്‍ക്കാര്‍ ഗോശാലയില്‍ ഏതാനും പശുക്കള്‍ നിര്‍വാണം പ്രാപിച്ചതുമായി ബന്ധപ്പെട്ട കേസിലെ വിധിയില്‍ ജഡ്ജ് ഗോമൂത്രത്തിന്റെ 11 ഗുണങ്ങള്‍ വിവരിച്ചത് അന്നേ ശ്രദ്ധ നേടിയിരുന്നു.
ദേശീയ പക്ഷിയാകാന്‍ യോഗ്യത വിവരിക്കവെയാണ് മയിലിനെ ബ്രഹ്മചാരിയാക്കിയത്. ശ്രീ കൃഷ്ണന്‍ മയില്‍പീലി ചൂടാന്‍ കാരണം ഈ ബ്രഹ്മചാരിത്വമാണ് കാരണമെന്ന് കൂട്ടിച്ചേര്‍ക്കുമ്പോള്‍ ശര്‍മയുടെ പുരാണ വിജ്ഞാനം അതിശയിപ്പിക്കുന്നു. കണ്ണീരിന്റെ സന്താനോത്പാദന ശേഷി കണ്ടെത്തിയ ഇദ്ദേഹം മലയാളത്തിലെ ഏതാനും പാട്ടുകള്‍ക്കെങ്കിലും പുതിയ മാനം നിര്‍ദേശിക്കുന്നു. ഇന്നുമെന്റെ കണ്ണുനീരില്‍ എന്നോര്‍മ പുഞ്ചിരിച്ചു, കണ്ണീര്‍പൂവിന്റെ കവിളില്‍ തലോടി, കണ്ണുനീര്‍ തുള്ളിയെ സ്ത്രീയോടുപമിച്ച കാവ്യഭാവനേ തുടങ്ങിയ ഗാനങ്ങളിലെ കണ്ണീരിലെ കവിയുടെ ക്രാന്ത ദര്‍ശിത്വത്തിന് മുമ്പില്‍ നമിച്ചുപോകും.
ദൗസ ഗവണ്‍മെന്റ് കോളജില്‍ നിന്ന് ശാസ്ത്രത്തില്‍ ബിരുദം നേടിയ ശേഷം ജയ്പൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് നിയമ ബിരുദവും തൊഴില്‍ നിയമത്തില്‍ ഡിപ്ലോമയും നേടിയ ശര്‍മ 1979 മുതല്‍ അഭിഭാഷകനാണ്. 1955 ജൂണ്‍ ഒന്നിനായിരുന്നു ജനനം. ബ്രഹ്മചാരിത്വത്തെ കൊണ്ടാടുമ്പോഴും അദ്ദേഹം വിവാഹം കഴിക്കാതിരുന്നിട്ടില്ല. 2004 മുതല്‍ 2007 വരെ കേന്ദ്ര സര്‍ക്കാറിന്റെ അഭിഭാഷക പാനലില്‍ അംഗമായിരുന്നു. രാജസ്ഥാന്‍ സര്‍ക്കാറിന്റെ അഡീഷനല്‍ അഡ്വക്കറ്റ് ജനറലായി സേവനം ചെയ്തു. ശര്‍മയുടെ പ്രത്യേക വൈദഗ്ധ്യം ഭരണഘടനയിലാണത്രെ. അഭിഭാഷകനായിരിക്കെ മഹാരാജ സ്വാമി മാന്‍സിങ് ട്രസ്റ്റ്, ശ്രീ ഷീല മാതാജി ട്രസ്റ്റ് എന്നിവയുടെ കേസുകളായിരുന്നു കൂടുതല്‍ ഏറ്റെടുത്തിരുന്നത്. ഹിന്ദുസ്ഥാന്‍ ടൈംസിന്റെയും രാജസ്ഥാന്‍ പത്രികയുടെയും കേസുകളിലും ഹാജരായിരുന്നു. ജവഹര്‍ലാല്‍ നെഹ്‌റുവിനെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായ നരേന്ദ്രമോദിക്കെതിരെ ഒരു കേസ് രാജസ്ഥാന്‍ ഹൈക്കോടതി പരിഗണിച്ചപ്പോള്‍ മഹേഷ് ശര്‍മയായിരുന്നു ജഡ്ജിങ് സീറ്റിലുണ്ടായിരുന്നത്. രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജ സിന്ധ്യ പ്രതിയായ ഒരു കേസും വന്നു. ഗവണ്‍മെന്റിന്റെ നൂറ് ഏക്കര്‍ ഭൂമി സ്വകാര്യ കമ്പനിക്ക് 99 വര്‍ഷത്തേക്ക് പാട്ടത്തിന് കൊടുത്തതിലെ അഴിമതിയായിരുന്നു കേസിന്നാധാരം. ഹൈക്കോടതിയിലെ മൂന്ന് ജഡ്ജുമാരും പ്രതിയായ കേസ് വന്നപ്പോഴും വിധി പ്രസ്താവിക്കേണ്ട ഇരിപ്പിടത്തില്‍ മഹേശ് ശര്‍മ. പാട്ടത്തിന് കൊടുത്ത ഉത്തരവില്‍ മുഖ്യമന്ത്രി തുല്യം ചാര്‍ത്തിയില്ലെന്ന പഴുത് കണ്ടുപിടിക്കാന്‍ തന്റെ വേദ പാണ്ഡിത്യമൊന്നും അദ്ദേഹത്തിന് ചെലവിടേണ്ടി വന്നിട്ടുണ്ടാവില്ല.
മഹേഷ് ചന്ദ്ര ശര്‍മയുടെ വിധി പ്രസ്താവത്തിന് ശേഷം ഗൂഗിളില്‍ പീക്കോക്ക് എന്ന് പരതിയാല്‍ ആദ്യം എത്തുക അതിന്റെ ഇണചേരലിനെ പറ്റിയുള്ള വിവരണത്തിലാണെന്നത് അദ്ദേഹത്തിന്റെ ശിരസ്സില്‍ യശസ്സിന്റെ ഒരു പീലി തന്നെ വിടര്‍ത്താതിരിക്കില്ല.
Celebrity
‘എന്നെ വേടന്‍ എന്ന് സ്നേഹത്തോടെ ആദ്യം വിളിച്ചത് അവരാണ്’; പേരിന് പിന്നിലെ കഥ പറഞ്ഞ് വേടന്‍
ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്.

സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ് താന്‍ നടത്തുന്നതെന്നും വേടന്‍ പറയുന്നു.’ നമ്മള്‍ നടത്തുന്നത് വ്യക്തികള്‍ക്കെതിരായ പോരാട്ടമല്ല, സംഘടിതമായി നിലനില്‍ക്കുന്ന ചാതുര്‍വര്‍ണ്യത്തിന് എതിരായി, സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ്. ഞാന്‍ സമത്വവാദിയാണ് എന്ന് വിശ്വസിക്കുന്ന ആളാണ്. ഞാന്‍ വേദികളില്‍ കയറി തെറി വിളിക്കുന്നു, പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്. എന്നാല്‍ ഞ ഒരു വ്യക്തിയെ അല്ല തെറി വിളിക്കുന്നത്.
ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്. ഇത് ഇപ്പോഴുമുണ്ടോ എന്ന് ചോദിക്കുന്നിടത്ത് കൂടിയാണ് നമ്മള്‍ ജീവിക്കുന്നത്. വളരെ വിസിബിളായി ജാതി പറയുന്നിടത്ത് വന്നു ഇവിടെ ജാതിയുണ്ടോ വേടാ എന്ന് പറയുന്ന ആളുകളുമുണ്ട്,’ എന്നും വേടൻ കൂട്ടിച്ചേർത്തു.
film
ഒ.ടി.ടി റിലീസിനൊരുങ്ങി ഈ മൂന്ന് ചിത്രങ്ങള്‍ പ്രേക്ഷകരുടെ മുന്നിലേക്ക്
കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.

സിനിമ പ്രേമികള്‍ ഏറെ നാളായി കാത്തിരുന്ന മൂന്ന് ചിത്രങ്ങളാണ് ഈ ആഴ്ച ഒ.ടി.ടിയില്‍ എത്തുന്നത്. കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.
ആലപ്പുഴ ജിംഖാന, പടക്കളം, കര്‍ണിക എന്നി ചിത്രങ്ങളാണ് ഈ ആഴ്ച കാണികളുടെ മുന്നിലേക്കെത്തുന്നത്.
ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ആലപ്പുഴ ജിംഖാന ഈ വര്‍ഷം വിഷു റിലീസായി തിയറ്ററുകളില്‍ എത്തിയിരുന്നു. ഖാലിദ് റാഹ്മാനും ശ്രീനി ശശീന്ദ്രനും ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രത്തിന് സംഭാഷണം തയ്യാറാക്കിയത് രതീഷ് രവിയാണ്. മുന്‍നിര താരങ്ങളായ നസ്ലിന്, ഗണപതി, ലുക്ക്മാന്‍, സന്ദീപ് പ്രദീപ്, അനഘ രവി, ഫ്രാങ്കോ ഫ്രാന്‍സിസ്, ബേബി ജീന്‍, ശിവ ഹരിഹരന്‍, ഷോണ്‍ ജോയ്, കാര്‍ത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാന്‍സി എന്നിവരാണ് ചിത്രത്തില്‍ പ്രാധാനവേഷത്തിലെത്തിയത്. ചിത്രത്തില്‍ ജിംഷി ഖാലിദ് ഛായഗ്രഹണവും നിഷാദ് യൂസഫ് എഡിറ്റിങ്ങുമാണ് നിര്‍വഹിച്ചിരിക്കുന്നത്. സോണിലൈവിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും.
സുരാജ് വെഞ്ഞാറാമൂട്,ഷറഫുദ്ദീന്‍,സന്ദീപ് പ്രദീപ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്ത ഫാന്റസി കോമഡി ചിത്രമായ ‘പടക്കളം’ ജൂണ്‍ പത്തിന് ജിയോ ഹോട്ട് സ്റ്റാറിലൂടെ സ്ട്രീമിംങ് ആരംഭിക്കും. ചിത്രത്തിന്റെ പേരുപോലെ ആദ്യവസാനം ഒരു ഗെയിം മോഡലിലാണ് പടക്കളം കഥ പറയുന്നത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രാധാന അഭിനേതാക്കളായി സാഫ്, അരുണ്‍ അജികുമാര്‍, യൂട്യൂബര്‍ അരുണ്‍ പ്രദീപ്, നിരഞ്ജ അനൂപ്, ഇഷാന്‍ ഷൗക്കത്ത്,പൂജ മോഹന്‍രാജ് എന്നിവരാണ് ഉള്ളത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവും വിജയ് സുബ്രഹ്മണ്യവുമാണ് നിര്‍മാണം വഹിച്ചത്.
അരുണ്‍ വെണ്‍പാല സംവിധാനം ചെയ്ത ചിത്രമായ ‘കര്‍ണികയാണ് ‘ അടുത്ത ചിത്രം. പയ്യാവൂര്‍ എന്ന ഗ്രാമത്തില്‍ ഒരു എഴുത്തുകാരന്‍ ദുരൂഹ ആക്രമണത്തിനിരയാകുന്നതിനെ കേന്ദ്രീകരിച്ചുള്ള ഒരു ത്രിലര്‍ ചിത്രമാണിത്. പ്രിയങ്ക നായര്‍, വിയാന്‍ മംഗലശേരി, ടി.ജി രവി, ക്രിസ് വേണുഗോപാല്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിക്കുന്നത്. മനോരമ മാക്സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു കഴിഞ്ഞു.
Video Stories
നിലമ്പൂരിലെ വിദ്യാര്‍ഥിയുടെ മരണം’ സര്‍ക്കാറിന്റെ കഴിവുകേടിന്റെ ഫലം; പി.കെ കുഞ്ഞാലിക്കുട്ടി
ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്.

സര്‍ക്കാറിന്റെ കഴിവുകേടിന്റെയും വനംവകുപ്പിന്റെ നിസ്സംഗതയുടെയും ഫലമാണ് നാട്ടില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നതെന്നും വഴിക്കടവില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചത് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മലയോര കര്‍ഷക ജനതയുടെ പ്രശ്‌നങ്ങള്‍ ഏറ്റവും ചര്‍ച്ചയായ പ്രദേശമാണ് നിലമ്പൂര്‍. അവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നു എന്നത് കൊണ്ട് ഇതൊന്നും ചര്‍ച്ചയാകാതെ പോകണം എന്നാണോ പറയുന്നത്? നിരുത്തരവാദപരമായ കമന്റുകളാണ് വനം മന്ത്രി നടത്തിയത്. തെരഞ്ഞെടുപ്പ് ഉള്ളത് കൊണ്ട് ഈ പ്രശ്‌നങ്ങള്‍ പ്രശ്‌നങ്ങളല്ലാതായി മാറുന്നില്ല.
ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്. സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്യാതെ ഉത്തരവാദിത്തമില്ലാതെ സംസാരിച്ചാല്‍ സര്‍ക്കാര്‍ കൂടുതല്‍ പരിഹാസ്യമാവുകയാണ് ചെയ്യുക. ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞ് മാറിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
-
Celebrity3 days ago
‘എന്നെ വേടന്‍ എന്ന് സ്നേഹത്തോടെ ആദ്യം വിളിച്ചത് അവരാണ്’; പേരിന് പിന്നിലെ കഥ പറഞ്ഞ് വേടന്‍
-
kerala2 days ago
പടിയൂര്‍ ഇരട്ടക്കൊലപാതകം; പ്രതി പ്രേംകുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തി
-
india2 days ago
അഹമ്മദാബാദില്‍ വിമാനം തകര്‍ന്ന് വീണ മെഡിക്കല്‍ കോളജ് ഹോസ്റ്റലിലെ അഞ്ച് വിദ്യാര്‍ഥികള്‍ മരിച്ചു
-
gulf2 days ago
പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
-
kerala3 days ago
കേരള സര്‍വകലാശാല സെനറ്റിലേക്ക് ആര്‍എസ്എസ് അനുകൂലിയെ നിയമനം നടത്തി ഗവര്‍ണര്‍
-
india3 days ago
ഒഡീഷയില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് നേരെ ഗുണ്ടാ സംഘത്തിന്റെ ആക്രമണം
-
india2 days ago
അഹമ്മദാബാദിലെ വിമാനദുരന്തം; ഒരാള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
-
india2 days ago
അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണു, വിമാനത്തില്‍ 242 യാത്രക്കാര്‍