Connect with us

Video Stories

പീലി വിടര്‍ത്തുന്നത് ബ്രഹ്മചാരി മയില്‍

Published

on

 

ഗൂഗിള്‍ ഞെട്ടിപ്പോയി, എന്താണപ്പാ ഇന്ത്യക്കാരെല്ലാരും കൂടി മയിലിന്റെ ലൈംഗിക ജീവിതം തപ്പുന്നത്? രാജസ്ഥാനിലെ ബഹുമാനപ്പെട്ട ഹൈക്കോടതിയില്‍ ദീര്‍ഘകാലം ജഡ്ജിയായിരുന്ന മഹേഷ് ചന്ദ്ര ശര്‍മ ചരിത്ര വിധി പ്രസ്താവത്തിന് ശേഷം മാധ്യമങ്ങളെ കണ്ടു വെളിപ്പെടുത്തിയിരിക്കുന്നു, മയിലുകള്‍ ഇണ ചേരുന്നില്ല. പെണ്‍മയില്‍ മുട്ടയിടുന്നത് ആണ്‍ മയിലിന്റെ കണ്ണീര്‍ കുടിച്ചിട്ടാണ്. 140 പേജുള്ള പശു മാഹാത്മ്യം ഇന്ത്യന്‍ ജുഡീഷ്യറിയുടെ സുപ്രധാന തസ്തികയിലിരുന്നു വിധിയായി തന്നെ പുറപ്പെടുവിച്ച ശേഷം തന്റെ ആത്മാവില്‍ നിന്ന് വെളിപാടുകള്‍ അറിയിക്കവെയാണ് ശാസ്ത്ര വിഷയത്തില്‍ ബിരുദം നേടിയ മഹേഷ് ചന്ദ്ര ശര്‍മ മയിലിനെ പറ്റിയുള്ള വിജ്ഞാനം പുറത്തുവിട്ടത്. ആയിരക്കണക്കിന് പക്ഷി നിരീക്ഷകര്‍ മുതല്‍ സാമാന്യ വിവരക്കാര്‍ വരെ ആശ്ചര്യത്തോടെ ഗൂഗിള്‍ ചെയ്തു നോക്കുകയായിരുന്നു. സാമൂഹ്യ മാധ്യമങ്ങള്‍ നല്‍കുന്ന സ്വാതന്ത്ര്യമുപയോഗിച്ച് നാട്ടുകാര്‍ വിരമിച്ച ജഡ്ജിക്ക് ട്രോളിങിലൂടെ പൊങ്കാലയിടുക തന്നെ ചെയ്തു. മയില്‍ ഇണ ചേരുന്നതിന്റെ പൂര്‍ണവിവരണവും വീഡിയോയും ഇതോടൊപ്പം എത്തിക്കുകയും ചെയ്തു.
ജനാധിപത്യവും മതേതരത്വവും സോഷ്യലിസവുമെല്ലാം രാജ്യത്തിന്റെ അടിസ്ഥാന തത്വങ്ങളായി എഴുതിവെച്ച ഭരണഘടനയുടെ തണലിലാണ് ആത്മാവിന്റെ വിളിക്കാരനായ ഇദ്ദേഹം 2007 മുതല്‍ ഹൈക്കോടതി ജസ്റ്റീസ് ആയിരുന്നത്. ഇദ്ദേഹം എന്തെല്ലാം വിധികളില്‍ ജസ്റ്റീസ് കാണിച്ചിരുന്നുവെന്ന് പരിശോധിക്കേണ്ടതാണ്. ദലിതനായ ഹൈക്കോടതി ജഡ്ജ് കര്‍ണനെ ചികിത്സിക്കാന്‍ ആളെ തെരഞ്ഞുനടക്കുന്ന സുപ്രീംകോടതി ജഡ്ജുമാര്‍ മഹേഷ്ചന്ദ്രശര്‍മയുടെ മൃഗപക്ഷി പുരാണങ്ങള്‍ കേള്‍ക്കണമെന്നില്ല.
മതേതരത്വത്തെ അപഹസിച്ചുകൊണ്ടാണ് മഹേഷ് ചന്ദ്ര ശര്‍മ തന്റെ അവസാന വിധി പുറപ്പെടുവിച്ചത്. പശുവിനെ ദേശീയ മൃഗമാക്കണമെന്ന് അദ്ദേഹം സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. പശു പ്രകൃതിയെ ശുദ്ധീകരിക്കുന്ന സര്‍ജനാണത്രെ. ഓക്‌സിജന്‍ ശ്വസിക്കുന്ന പശു പുറത്തുവിടുന്നതും ഓക്‌സിജനാണ്. ചാണകത്തിന്റെയും ഗോ മൂത്രത്തിന്റെയും എല്ലുകളുടെയും ഉപയോഗങ്ങള്‍ വിവരിക്കുന്ന ശര്‍മ പശുവിനെ കൊല്ലുന്നവര്‍ക്ക് ജീവപര്യന്തം തടവ് നിര്‍ദേശിക്കുന്നു. ഉത്തരാഖണ്ഡ് ഹൈക്കോടതി ഗംഗക്കും യമുനക്കും വ്യക്തിപദവി നല്‍കിയ പോലെ പശുവിന് നിയമപരമായ അസ്തിത്വം നല്‍കണമെന്നാണ് ശിപാര്‍ശ. നാലു വേദങ്ങളും രാമായണവും മഹാഭാരതവും ഉദ്ധരിച്ചാണ് പശുവിന്റെ മഹത്വം ശരിവെക്കുന്നത്. തന്റെ വിധി രാജസ്ഥാന് മാത്രം ബാധകമാണെങ്കിലും മറ്റു സംസ്ഥാനങ്ങളും ഈ വഴിക്കു നീങ്ങണമെന്ന് അദ്ദേഹം ഉപദേശിക്കുക മാത്രമല്ല, വിധി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ഹൈക്കോടതി സെക്രട്ടറിക്ക് ആജ്ഞ നല്‍കുകയും ചെയ്തിരിക്കുന്നു. ജയ്പൂരിലെ സര്‍ക്കാര്‍ ഗോശാലയില്‍ ഏതാനും പശുക്കള്‍ നിര്‍വാണം പ്രാപിച്ചതുമായി ബന്ധപ്പെട്ട കേസിലെ വിധിയില്‍ ജഡ്ജ് ഗോമൂത്രത്തിന്റെ 11 ഗുണങ്ങള്‍ വിവരിച്ചത് അന്നേ ശ്രദ്ധ നേടിയിരുന്നു.
ദേശീയ പക്ഷിയാകാന്‍ യോഗ്യത വിവരിക്കവെയാണ് മയിലിനെ ബ്രഹ്മചാരിയാക്കിയത്. ശ്രീ കൃഷ്ണന്‍ മയില്‍പീലി ചൂടാന്‍ കാരണം ഈ ബ്രഹ്മചാരിത്വമാണ് കാരണമെന്ന് കൂട്ടിച്ചേര്‍ക്കുമ്പോള്‍ ശര്‍മയുടെ പുരാണ വിജ്ഞാനം അതിശയിപ്പിക്കുന്നു. കണ്ണീരിന്റെ സന്താനോത്പാദന ശേഷി കണ്ടെത്തിയ ഇദ്ദേഹം മലയാളത്തിലെ ഏതാനും പാട്ടുകള്‍ക്കെങ്കിലും പുതിയ മാനം നിര്‍ദേശിക്കുന്നു. ഇന്നുമെന്റെ കണ്ണുനീരില്‍ എന്നോര്‍മ പുഞ്ചിരിച്ചു, കണ്ണീര്‍പൂവിന്റെ കവിളില്‍ തലോടി, കണ്ണുനീര്‍ തുള്ളിയെ സ്ത്രീയോടുപമിച്ച കാവ്യഭാവനേ തുടങ്ങിയ ഗാനങ്ങളിലെ കണ്ണീരിലെ കവിയുടെ ക്രാന്ത ദര്‍ശിത്വത്തിന് മുമ്പില്‍ നമിച്ചുപോകും.
ദൗസ ഗവണ്‍മെന്റ് കോളജില്‍ നിന്ന് ശാസ്ത്രത്തില്‍ ബിരുദം നേടിയ ശേഷം ജയ്പൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് നിയമ ബിരുദവും തൊഴില്‍ നിയമത്തില്‍ ഡിപ്ലോമയും നേടിയ ശര്‍മ 1979 മുതല്‍ അഭിഭാഷകനാണ്. 1955 ജൂണ്‍ ഒന്നിനായിരുന്നു ജനനം. ബ്രഹ്മചാരിത്വത്തെ കൊണ്ടാടുമ്പോഴും അദ്ദേഹം വിവാഹം കഴിക്കാതിരുന്നിട്ടില്ല. 2004 മുതല്‍ 2007 വരെ കേന്ദ്ര സര്‍ക്കാറിന്റെ അഭിഭാഷക പാനലില്‍ അംഗമായിരുന്നു. രാജസ്ഥാന്‍ സര്‍ക്കാറിന്റെ അഡീഷനല്‍ അഡ്വക്കറ്റ് ജനറലായി സേവനം ചെയ്തു. ശര്‍മയുടെ പ്രത്യേക വൈദഗ്ധ്യം ഭരണഘടനയിലാണത്രെ. അഭിഭാഷകനായിരിക്കെ മഹാരാജ സ്വാമി മാന്‍സിങ് ട്രസ്റ്റ്, ശ്രീ ഷീല മാതാജി ട്രസ്റ്റ് എന്നിവയുടെ കേസുകളായിരുന്നു കൂടുതല്‍ ഏറ്റെടുത്തിരുന്നത്. ഹിന്ദുസ്ഥാന്‍ ടൈംസിന്റെയും രാജസ്ഥാന്‍ പത്രികയുടെയും കേസുകളിലും ഹാജരായിരുന്നു. ജവഹര്‍ലാല്‍ നെഹ്‌റുവിനെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായ നരേന്ദ്രമോദിക്കെതിരെ ഒരു കേസ് രാജസ്ഥാന്‍ ഹൈക്കോടതി പരിഗണിച്ചപ്പോള്‍ മഹേഷ് ശര്‍മയായിരുന്നു ജഡ്ജിങ് സീറ്റിലുണ്ടായിരുന്നത്. രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജ സിന്ധ്യ പ്രതിയായ ഒരു കേസും വന്നു. ഗവണ്‍മെന്റിന്റെ നൂറ് ഏക്കര്‍ ഭൂമി സ്വകാര്യ കമ്പനിക്ക് 99 വര്‍ഷത്തേക്ക് പാട്ടത്തിന് കൊടുത്തതിലെ അഴിമതിയായിരുന്നു കേസിന്നാധാരം. ഹൈക്കോടതിയിലെ മൂന്ന് ജഡ്ജുമാരും പ്രതിയായ കേസ് വന്നപ്പോഴും വിധി പ്രസ്താവിക്കേണ്ട ഇരിപ്പിടത്തില്‍ മഹേശ് ശര്‍മ. പാട്ടത്തിന് കൊടുത്ത ഉത്തരവില്‍ മുഖ്യമന്ത്രി തുല്യം ചാര്‍ത്തിയില്ലെന്ന പഴുത് കണ്ടുപിടിക്കാന്‍ തന്റെ വേദ പാണ്ഡിത്യമൊന്നും അദ്ദേഹത്തിന് ചെലവിടേണ്ടി വന്നിട്ടുണ്ടാവില്ല.
മഹേഷ് ചന്ദ്ര ശര്‍മയുടെ വിധി പ്രസ്താവത്തിന് ശേഷം ഗൂഗിളില്‍ പീക്കോക്ക് എന്ന് പരതിയാല്‍ ആദ്യം എത്തുക അതിന്റെ ഇണചേരലിനെ പറ്റിയുള്ള വിവരണത്തിലാണെന്നത് അദ്ദേഹത്തിന്റെ ശിരസ്സില്‍ യശസ്സിന്റെ ഒരു പീലി തന്നെ വിടര്‍ത്താതിരിക്കില്ല.

News

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്‍ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

Published

on

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ. ഭാരതത്തിനും, സൈനികര്‍ക്കും, അതിര്‍ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മധ്യേ മലങ്കരസഭയിലെ മുഴുവന്‍ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന് വന്‍ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.

Continue Reading

kerala

താമരശ്ശേരി ഷഹബാസ് കൊലക്കേസ്: കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല

വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്.

Published

on

താമരശ്ശേരി ഷഹബാസ് കൊലക്കേസില്‍ കുറ്റാരോപിതരായ ആറ് വിദ്യാര്‍ത്ഥികളുടെയും എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല. വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്. അതേസമയം ഇവരുടെ ഫലം പ്രസിദ്ധീകരിക്കാത്തത് എന്തുകൊണ്ടെന്ന് അറിയില്ലെന്ന് താമരശ്ശേരി ജി വി എച്ച് എസ് എസ് അധികൃതര്‍ വ്യക്തമാക്കി.

കേസില്‍ കുറ്റാരോപിതരായ് വിദ്യാര്‍ത്ഥികള്‍ നിലവില്‍ വെള്ളിമാടുകുന്ന് ഒബ്‌സര്‍വേഷന്‍ ഹോമിലാണ്. വിദ്യാര്‍ത്ഥികളെ എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ അനുവദിച്ചത് വലിയ വിവാദത്തിലേക്ക് നയിച്ചിരുന്നു. പരീക്ഷാ സെന്ററുകളിലേക്കടക്കം വിദ്യാര്‍ഥി -യുവജന സംഘടനകള്‍ കടുത്ത പ്രതിഷേധം നടത്തിയിരുന്നു.

എളേറ്റില്‍ വട്ടോളി എം.ജെ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു മരിച്ച മുഹമ്മദ് ഷഹബാസ്.

Continue Reading

Video Stories

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു

Published

on

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു. എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രണ്ട് റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡുകളും അഞ്ച് ഹാന്‍ഡ് ഗ്രനേഡുകളും ഉള്‍പ്പെടെ വെടിമരുന്ന് ശേഖരം കണ്ടെടുത്തതായി സംസ്ഥാന പോലീസ് മേധാവി ചൊവ്വാഴ്ച പറഞ്ഞു.

പഞ്ചാബിലെ സ്ലീപ്പര്‍ സെല്ലുകളെ പുനരുജ്ജീവിപ്പിക്കാന്‍ പാകിസ്ഥാനിലെ ഭീകരസംഘടനകള്‍ നടത്തിയ കോര്‍ഡിനേറ്റഡ് ഓപ്പറേഷനാണ് പ്രാഥമിക അന്വേഷണം സൂചിപ്പിക്കുന്നത്,” ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് ഗൗരവ് യാദവ് എക്സില്‍ ഒരു പോസ്റ്റില്‍ പറഞ്ഞു.

ഒരു കേന്ദ്ര ഏജന്‍സിയുമായി ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനില്‍, എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ഓപ്പറേഷനില്‍ പഞ്ചാബ് പോലീസ് തീവ്രവാദ ഹാര്‍ഡ്വെയര്‍ ശേഖരം കണ്ടെടുത്തു.

രണ്ട് ആര്‍പിജികള്‍, രണ്ട് ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസുകള്‍ (ഐഇഡി), അഞ്ച് ഹാന്‍ഡ് ഗ്രനേഡുകള്‍, ഒരു വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ സെറ്റ് എന്നിവ കണ്ടെടുത്തതായി അദ്ദേഹം പറഞ്ഞു.

അമൃത്സറിലെ സ്റ്റേറ്റ് സ്പെഷ്യല്‍ ഓപ്പറേഷന്‍ സെല്ലിന്റെ പോലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Continue Reading

Trending