Connect with us

kerala

പിണറായിയുടെ പി.ആർ ഏജൻസി മോദിക്കും ബി.ജെ.പിക്കും സേവനം ചെയ്യുന്നവർ? ആരാണ് പ്രതിഫലം നൽകുന്നത്‌? -വി.ടി. ബൽറാം

തിരുവനന്തപുരത്തെ ബി.ജെ.പി സ്ഥാനാർത്ഥിയായിരുന്ന രാജീവ് ചന്ദ്രശേഖറുമായി കെയ്സെൻ ഏജൻസിക്ക് ബന്ധമുണ്ടോ എന്നും ബൽറാം ചോദിക്കുന്നു.

Published

on

‘ദ ഹിന്ദു’ ദിനപത്രവുമായി മുഖ്യമ​​ന്ത്രി പിണറായി വിജയന്റെ വിവാദ അഭിമുഖത്തിന് വേദിയൊരുക്കിയ കെയ്സെൻ എന്ന പി.ആർ ഏജൻസി മോദിയുടേയും ബിജെപിയുടേയുമൊക്കെ പി.ആർ വർക്ക് ചെയ്യുന്നവരാണെന്ന സംശയം പങ്കുവെച്ച് കോൺഗ്രസ് നേതാവ് വി.ടി. ബൽറാം. അവരുടെ ഫേസ്ബുക്ക്‌ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത മോദിയുടെയും കേന്ദ്ര സർക്കാറിന്റെയും നിരവധി പരസ്യങ്ങളുടെ സ്ക്രീൻ ഷോട്ടുകൾ നൽകിയാണ് അദ്ദേഹത്തിന്റെ ചോദ്യം. തിരുവനന്തപുരത്തെ ബി.ജെ.പി സ്ഥാനാർത്ഥിയായിരുന്ന രാജീവ് ചന്ദ്രശേഖറുമായി കെയ്സെൻ ഏജൻസിക്ക് ബന്ധമുണ്ടോ എന്നും ബൽറാം ചോദിക്കുന്നു.

പിണറായിയുടെ പി.ആർ ഏജൻസി മോദിക്കും ബി.ജെ.പിക്കും സേവനം ചെയ്യുന്നവർ? ആരാണ് പ്രതിഫലം നൽകുന്നത്‌? -വി.ടി. ബൽറാം

‘ഏതായാലും ഇവർക്കുള്ള പ്രതിഫലം എത്രയാണ്‌? ആരാണ്‌ അത്‌ നൽകുന്നത്‌? സിപിഎമ്മിന്റെ പോളിറ്റ്‌ ബ്യൂറോ അംഗം എന്ന നിലയിൽ പാർട്ടിയാണോ പിണറായി വിജയന്റെ ഈ പി.ആർ വർക്കുകൾക്കുള്ള പ്രതിഫലം നൽകുന്നത്‌? അതോ മുഖ്യമന്ത്രി എന്ന നിലയിൽ സർക്കാരിന്റെ പിആർഡി വകുപ്പ്‌ ഖജനാവിലെ പണമെടുത്ത്‌ നൽകുകയാണോ? ഇതിനു മുൻപ്‌ ഈ ഏജൻസി വേറേതെങ്കിലും പിആർ പ്രവർത്തനം മുഖ്യമന്ത്രിക്ക്‌ വേണ്ടി ചെയ്തിട്ടുണ്ടോ? അതിന്‌ പ്രതിഫലം നൽകിയിട്ടുണ്ടോ?

മുഖ്യമന്ത്രിക്ക്‌ ഒരു പ്രസ്‌ സെക്രട്ടറി ഉണ്ട്‌. ഒരു ലക്ഷത്തിലേറെ രൂപ മാസശമ്പളമുണ്ടാവും. ഇതിന്‌ പുറമേ ഒരു മീഡിയ സെക്രട്ടറിയും ഉണ്ട്‌. ഒന്നര ലക്ഷത്തോളമാണ്‌ ശമ്പളമെന്ന് തോന്നുന്നു. ഇവരുടെ ജോലികൾ തമ്മിൽ വലിയ വ്യത്യാസമുണ്ടോ എന്നറിയില്ല. ഇതിന്‌ പുറമേ നേരത്തെ ഒരു മീഡിയ ഉപദേഷ്ടാവും കൂടി ഉണ്ടായിരുന്നു. പുള്ളി ഇപ്പോ രാജ്യസഭാംഗമാണ്. ഡൽഹിയിലെത്തിയാൽ മുഖ്യമന്ത്രിയുടെ പിആർ വർക്കുകൾ ഇദ്ദേഹത്തിന്റെ കൂടി മുൻകയ്യിലാണ്‌ പതിവ്‌. ഇതിനെല്ലാം പുറമേ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യാൻ പത്തു പതിനഞ്ചാളുകൾ വേറെയുമുണ്ട്. ഇവർക്കുള്ള ശമ്പളമായും ലക്ഷങ്ങൾ ഖജനാവിൽ നിന്ന് ചോരുന്നുണ്ട്‌.

ഇവരൊക്കെ ഉണ്ടായിട്ടും ഒരു പത്രത്തിന്‌ ഇന്റർവ്യൂ നൽകുമ്പോൾ മുഖ്യമന്ത്രിയുടെ ഇടവും വലവും ഇരിക്കാൻ പുറത്തുള്ള പിആർ ഏജൻസി ഏർപ്പെടുത്തിക്കൊടുക്കുന്ന ആളുകൾ വേണമത്രെ! മുഖ്യമന്ത്രിയുടെ പേരിൽ ഇന്റർവ്യൂവിൽ അടിച്ചുവരുന്നത്‌ ഇവർ പറയിപ്പിച്ചതും പിന്നീട്‌ കൂട്ടിച്ചേർത്തതുമായ വാക്കുകളാണത്രേ!!’ -വി.ടി. ബൽറാം ചൂണ്ടിക്കാട്ടി.

ഫേസ്ബുക് പോസ്റ്റി​ന്റെ പൂർണരൂപം:

ഈ കെയ്സെൻ എന്ന ഏജൻസി ഫുൾ മോദിയുടേയും ബിജെപിയുടേയുമൊക്കെ PR വർക്ക് ചെയ്യുന്നവരാണ് എന്നാണല്ലോ അവരുടെ ഫേസ്ബുക്ക്‌ അക്കൗണ്ട്‌ ഒക്കെ കാണുമ്പോൾ തോന്നുന്നത്! തിരുവനന്തപുരത്തെ BJP സ്ഥാനാർത്ഥിയായിരുന്ന രാജീവ് ചന്ദ്രശേഖറുമായി ഇവർക്ക് ബന്ധമുണ്ടെന്നും കേൾക്കുന്നു. ഈ ഘട്ടത്തിൽ അതൊരാരോപണമായി ഉന്നയിക്കാനുള്ള തെളിവ്‌ എന്റെ കയ്യിൽ കിട്ടിയിട്ടില്ലാത്തതുകൊണ്ട്‌ അത്‌ നമ്മുടെ മാധ്യമ സുഹൃത്തുക്കളുടെ അന്വേഷണാത്മകതക്ക് വിട്ടുനൽകുന്നു.

ഏതായാലും ഇവർക്കുള്ള പ്രതിഫലം എത്രയാണ്‌? ആരാണ്‌ അത്‌ നൽകുന്നത്‌? സിപിഎമ്മിന്റെ പോളിറ്റ്‌ ബ്യൂറോ അംഗം എന്ന നിലയിൽ പാർട്ടിയാണോ പിണറായി വിജയന്റെ ഈ പിആർ വർക്കുകൾക്കുള്ള പ്രതിഫലം നൽകുന്നത്‌? അതോ മുഖ്യമന്ത്രി എന്ന നിലയിൽ സർക്കാരിന്റെ പിആർഡി വകുപ്പ്‌ ഖജനാവിലെ പണമെടുത്ത്‌ നൽകുകയാണോ?

ഇതിനു മുൻപ്‌ ഈ ഏജൻസി വേറേതെങ്കിലും പിആർ പ്രവർത്തനം മുഖ്യമന്ത്രിക്ക്‌ വേണ്ടി ചെയ്തിട്ടുണ്ടോ? അതിന്‌ പ്രതിഫലം നൽകിയിട്ടുണ്ടോ?

മുഖ്യമന്ത്രിക്ക്‌ ഒരു പ്രസ്‌ സെക്രട്ടറി ഉണ്ട്‌. ഒരു ലക്ഷത്തിലേറെ രൂപ മാസശമ്പളമുണ്ടാവും. ഇതിന്‌ പുറമേ ഒരു മീഡിയ സെക്രട്ടറിയും ഉണ്ട്‌. ഒന്നര ലക്ഷത്തോളമാണ്‌ ശമ്പളമെന്ന് തോന്നുന്നു. ഇവരുടെ ജോലികൾ തമ്മിൽ വലിയ വ്യത്യാസമുണ്ടോ എന്നറിയില്ല. ഇതിന്‌ പുറമേ നേരത്തെ ഒരു മീഡിയ ഉപദേഷ്ടാവും കൂടി ഉണ്ടായിരുന്നു. പുള്ളി ഇപ്പോ രാജ്യസഭാംഗമാണ്. ഡൽഹിയിലെത്തിയാൽ മുഖ്യമന്ത്രിയുടെ പിആർ വർക്കുകൾ ഇദ്ദേഹത്തിന്റെ കൂടി മുൻകയ്യിലാണ്‌ പതിവ്‌. ഇതിനെല്ലാം പുറമേ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യാൻ പത്തു പതിനഞ്ചാളുകൾ വേറെയുമുണ്ട്. ഇവർക്കുള്ള ശമ്പളമായും ലക്ഷങ്ങൾ ഖജനാവിൽ നിന്ന് ചോരുന്നുണ്ട്‌.

ഇവരൊക്കെ ഉണ്ടായിട്ടും ഒരു പത്രത്തിന്‌ ഇന്റർവ്യൂ നൽകുമ്പോൾ മുഖ്യമന്ത്രിയുടെ ഇടവും വലവും ഇരിക്കാൻ പുറത്തുള്ള പിആർ ഏജൻസി ഏർപ്പെടുത്തിക്കൊടുക്കുന്ന ആളുകൾ വേണമത്രെ! മുഖ്യമന്ത്രിയുടെ പേരിൽ ഇന്റർവ്യൂവിൽ അടിച്ചുവരുന്നത്‌ ഇവർ പറയിപ്പിച്ചതും പിന്നീട്‌ കൂട്ടിച്ചേർത്തതുമായ വാക്കുകളാണത്രേ!!

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മഴപ്പോര്; 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കേരളതീരത്ത് ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

Published

on

സംസ്ഥാനത്ത് മഴ ശക്തമാകുന്ന പശ്ചാത്തലത്തില്‍ നാളെ 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. വയനാട്, തൃശൂര്‍, കാസര്‍ഗോഡ്, മലപ്പുറം, കണ്ണൂര്‍, എറണാകുളം, ഇടുക്കി, കോഴിക്കോട്, കോട്ടയം, പത്തനംതിട്ട, പാലക്കാട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ സ്‌കൂളുകള്‍ക്കും അങ്കണവാടികള്‍ക്കും മതപഠന സ്ഥാപനങ്ങള്‍ക്കും ട്യൂഷന്‍ സെന്ററുകള്‍ക്കുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് ജില്ലകളില്‍ പ്രൊഫഷണല്‍ കോളജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി.

സംസ്ഥാനത്ത് അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്കാണ് സാധ്യതയെന്നാണ് മുന്നറിയിപ്പ്. മൂന്ന് ദിവസം അതിശക്തമായ മഴ തുടരും. ഇന്നും നാളെയും മുഴുവന്‍ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. വടക്കന്‍ കേരളത്തിലെ റെഡ് അലര്‍ട്ടിന് പുറമേ തിരുവനന്തപുരം മുതല്‍ പാലക്കാട് വരെയുള്ള 9 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്. നാളെ 6 ജില്ലകളിലാണ് ഓറഞ്ച് മുന്നറിയിപ്പ്.

കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 50 -60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്ക് സാധ്യതയുള്ളതിനാല്‍ കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ വ്യാഴാഴ്ച വരെ വരെ മീന്‍പിടുത്തത്തിന് വിലക്കേര്‍പ്പെടുത്തി. കേരളതീരത്ത് ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

Continue Reading

kerala

മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ ടീമിന്റെ ശമ്പളം കൂട്ടി; മുഖ്യമന്ത്രിയുടെ മുഖം മിനുക്കാന്‍ ചെലവിടുന്നത് കോടികള്‍

മുഖ്യമന്ത്രിയുടെ 12 അംഗ സോഷ്യല്‍ മീഡിയാ ടീമിന്റെ ശമ്പളത്തിലാണ് വന്‍ വര്‍ധന വരുത്തിയിരിക്കുന്നത്.

Published

on

മുഖ്യമന്ത്രിയുടെ ഓഫീസിലെ പിആര്‍ ടീമിന്റെ ശമ്പളം വര്‍ധിപ്പിച്ചു. മുഖ്യമന്ത്രിയുടെ 12 അംഗ സോഷ്യല്‍ മീഡിയാ ടീമിന്റെ ശമ്പളത്തിലാണ് വന്‍ വര്‍ധന വരുത്തിയിരിക്കുന്നത്. വര്‍ധനവിന് രണ്ട് മാസത്തെ മുന്‍കാല പ്രാബല്യമുണ്ട്. 1.83 കോടി രൂപയാണ് മീഡിയ ടീമിന്റെ നിലവിലെ വാര്‍ഷിക ശമ്പളം. വര്‍ധന പ്രകാരം ഇവരുടെ വാര്‍ഷിക ശമ്പളം രണ്ടേകാല്‍ കോടി കടക്കും. കടുത്ത സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് പറയുന്ന അതേ സര്‍ക്കാറാണ് മുഖ്യമന്ത്രിയുടെ മുഖം മിനുക്കാനായി കോടികള്‍ ചെലവിടുന്നത്.

Continue Reading

kerala

കനത്ത മഴ; എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Published

on

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി. കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്. കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ കോളജുകള്‍ക്ക് അവധി ബാധകമല്ല.

മറ്റു ജില്ലകളിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പടെയുള്ള വിദ്യാലയങ്ങള്‍, അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെ്ന്ററുകള്‍, സ്പെഷ്യല്‍ ക്ലാസുകള്‍ എന്നിവയ്ക്കാണ് അവധി. കുട്ടനാട് താലൂക്കിലും മാഹിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ നിശ്ചയിച്ച പരീക്ഷകള്‍ക്കും, അഭിമുഖങ്ങള്‍ക്കും, റെസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍, റസിഡന്‍ഷ്യല്‍ കോളജുകള്‍ എന്നിവയ്ക്കും അവധി ബാധകമല്ല.

നാളെ (ജൂണ്‍ 16 തിങ്കളാഴ്ച) കോഴിക്കോട് ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സ്‌കൂളുകള്‍ക്ക് അവധിയാണ്. അങ്കണവാടികള്‍, മദ്‌റസകള്‍, ട്യൂഷന്‍ സെന്ററുകള്‍ തുടങ്ങിയവയ്ക്കും അവധി ബാധകമായിരിക്കുമെന്ന് കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് അറിയിച്ചു.

ശക്തമായ കാറ്റും മഴയും കണക്കിലെടുത്ത് എറണാകുളം ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച്ച ( ജൂണ്‍ 16) അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ എന്‍.എസ്.കെ ഉമേഷ് അറിയിച്ചു. അങ്കണവാടികള്‍ക്കും ട്യൂഷന്‍ സെന്ററുകള്‍ക്കുംഅവധി ബാധകമാണ്.

തൃശൂര്‍ ജില്ലയില്‍ മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റമുണ്ടായിരിക്കില്ല. വയനാട് ജില്ലയില്‍ റെഡ് അലര്‍ട്ടും കാസര്‍കോട് ജില്ലയില്‍ റെഡ് അലര്‍ട്ടും തൃശൂര്‍ ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടും നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് അവധി. വടക്കന്‍ കേരളത്തില്‍ അതിതീവ്രമഴ മുന്നറിയിപ്പ് നല്‍കി. വരും ദിവസങ്ങളില്‍ മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്.

കണ്ണൂര്‍ ജില്ലയില്‍ ശക്തമായ മഴ കാരണം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാലും കനത്ത മഴ തുടരുന്ന സാഹചര്യത്തിലും ജില്ലയിലെ സ്‌കൂളുകള്‍, അങ്കണവാടികള്‍, മതപഠന സ്ഥാപനങ്ങള്‍, ട്യൂഷന്‍ സെന്ററുകള്‍ എന്നിവയ്ക്ക് നാളെ (16/06/2025, തിങ്കളാഴ്ച) അവധി പ്രഖ്യാപിച്ചതായി കലക്ടര്‍ അറിയിച്ചു.

വയനാട് ജില്ലയിലെ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്കും റസിഡന്‍ഷ്യല്‍ കോളജുകള്‍ക്കും അവധി ബാധകമല്ലെന്ന് കലക്ടര്‍ അറിയിച്ചു.

Continue Reading

Trending