Connect with us

News

ഞങ്ങളുടെ ഡ്രോണുകള്‍ നെതന്യാഹുവിന്റെ കിടപ്പറ വരെ എത്തി; ഹിസ്ബുല്ലയുടെ പുതിയ സെക്രട്ടറി

വടക്കൻ ഗസ്സയിൽ ഹമാസ് നടത്തിയ ആക്രമണത്തിൽ ഒരു സൈനികൻ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

Published

on

വടക്കൻ ഗസ്സയിലും ലബനാനിലും ആക്രമണം വ്യാപിപ്പിച്ച് ഇസ്രാഈൽ. ഗസ്സയിൽ 43 പേർ കൊല്ലപ്പെട്ടു. ലബനാനിൽ 18 പേർ ആക്രമണത്തിൽ മരിച്ചതായി അധികൃതർ വെളിപ്പെടുത്തി. വെടിനിർത്തലിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന യു.എന്നിന്‍റെയും ലോക രാജ്യങ്ങളുടെയും അഭ്യർഥന തള്ളിയാണ് ഇസ്രാഈലിന്‍റെ വ്യാപക ആക്രമണം.വടക്കൻ ഗസ്സയിൽ ഹമാസ് നടത്തിയ ആക്രമണത്തിൽ ഒരു സൈനികൻ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ഇസ്രാഈൽ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് നിരവധി ഡ്രോണുകളും മിസൈലുകളും അയച്ച് ഹിസ്ബുല്ല. ചില ഡ്രോണുകൾ ഇസ്രാഈൽ അതിർത്തി ഗ്രാമങ്ങളിൽ മണിക്കൂറുകൾ ഭീതി പടർത്തി. വ്യോമ പ്രതിരോധത്തെ കബളിപ്പിക്കുന്ന ഹിസ്ബുല്ലയുടെ നവീന ഡ്രോണുകൾ ഇസ്രാഈൽ സേനക്ക് വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

നെതന്യാഹുവിന്റെ കിടപ്പറ വരെ തങ്ങളുടെ ഡ്രോൺ എത്തിയെന്നും അയാളുടെ സമയമെത്താത്തതുകൊണ്ടാവണം രക്ഷപ്പെട്ടതെന്നും ഹിസ്ബുല്ലയുടെ പുതിയ സെക്രട്ടറി ജനറൽ നഈം ഖാസിം പറഞ്ഞു. ചിലപ്പോൾ ഒരു ഇസ്രാഈലിയുടെ കൈ കൊണ്ടുതന്നെ നെതന്യാഹു കൊല്ലപ്പടുമെന്നും ചുമതലയേറ്റെടുത്ത ശേഷം നടത്തിയ പ്രഥമപ്രസംഗത്തിൽ അദ്ദേഹം മുന്നറിയിപ്പ് നൽകി.

അതിനിടെ, ലബനാനിൽ വെടിനിർത്തൽ ചർച്ചക്കായി അമേരിക്ക നീക്കം ശക്തമാക്കി. ഇസ്രാഈൽ നേതാക്കളുമായി യു.എസ് പ്രതിനിധികൾ ഉന്ന് ചർച്ച നടത്തും. യു.എൻ ഏജൻസിയെ ഇല്ലായ്മ ചെയ്യാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതികരണവുമായി യു.എൻ സെക്രട്ടറി ജനറൽ ആന്‍റണയോ ഗുട്ടറസ്. ‘യുനർവ’ക്ക് നിരോധനമേർപ്പെടുത്തിയ ഇസ്രായേൽ നടപടി ഗസ്സയിലെയും വെസ്റ്റ് ബാങ്കിലെയും കിഴക്കൻ ജറൂസലമിലെയും ജനങ്ങളെ കടുത്ത ദുരിതത്തിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഇസ്രാഈലിനെതിരെ ട്രൂ പ്രോമിസ് പോലുള്ള നിരവധി ആക്രമണങ്ങൾ നടത്താൻ തങ്ങൾക്ക് ശേഷിയുണ്ടെന്ന് ഇറാൻ പ്രതിരോധ മന്ത്രി ബ്രിഗേഡിയർ ജനറൽ അസീസ് നസീർസാദയുടെ താക്കീത്. ഇറാൻ സൈന്യം എക്സിൽ പങ്കുവെച്ച പ്രതീകാത്മക വിഡിയോ പോസ്റ്റും വ്യാപക ചർച്ചയായി. ക്ലോക്കിന്റ സെക്കൻഡ് സൂചിയുടെയും വിക്ഷേപിക്കാൻ തയാറായിനിൽക്കുന്ന മിസൈലിന്റയും ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വി.എസ് അച്യുതാനന്ദന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു

Published

on

ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിച്ച മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. വിശദമായ മെഡിക്കല്‍ ബോര്‍ഡ് യോഗം ഉടന്‍ ചേരും.

ഇന്ന് ചേരുന്ന മെഡിക്കല്‍ ബോര്‍ഡ് യോഗത്തില്‍ കുടുംബാംഗങ്ങളും പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞമാസം 23-ാം തീയതിയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് വി.എസ് അച്യുതാനന്ദനെ പട്ടത്തുള്ള എസ്യുട്ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Continue Reading

News

യുഎസില്‍ മിനി ട്രക്ക് കാറിലിടിച്ച് ഇന്ത്യന്‍ വംശജരായ കുടുംബത്തിലെ 4 പേര്‍ മരിച്ചു

യു.എസില്‍ അവധിക്കാലം ആഘോഷിക്കാനെത്തിയതായിരുന്നു കുടുംബം.

Published

on

യുഎസില്‍ മിനി ട്രക്ക് കാറിലിടിച്ച് ഇന്ത്യന്‍ വംശജരായ കുടുംബത്തിലെ 4 പേര്‍ മരിച്ചു. ഹൈദരാബാദ് സ്വദേശികളായ വെങ്കട് ബെജുഗം, ഭാര്യ തേജസ്വിനി ചൊല്ലേറ്റി, അവരുടെ രണ്ട് മക്കളായ സിദ്ധാര്‍ത്ഥ്, മൃദു ബെജുഗം എന്നിവരാണ് മരിച്ചത്. അമേരിക്കയിലെ ടെക്‌സസ് സ്റ്റേറ്റിലെ ഡാളസിലാണ് അപകടമുണ്ടായത്.

യു.എസില്‍ അവധിക്കാലം ആഘോഷിക്കാനെത്തിയതായിരുന്നു കുടുംബം. ബന്ധുക്കളെ കാണാന്‍ അറ്റ്‌ലാന്റയിലേക്ക് കാറില്‍ പോയ കുടുംബം ഡാളസിലേക്ക് മടങ്ങുന്നതിനിടെയാണ് ഗ്രീന്‍ കൗണ്ടിയില്‍വെച്ച് അപകടമുണ്ടായത്.

മിനി ട്രക്ക് കുടുംബം സഞ്ചരിച്ച കാറില്‍ ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിന് തീ പിടിക്കുകയും നാലു പേരും അകത്ത് കുടുങ്ങുകയുമായിരുന്നു. കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹങ്ങള്‍. കാറും പൂര്‍ണമായും കത്തിനശിച്ചു. മൃതദേഹാവശിഷ്ടങ്ങള്‍ ഫോറന്‍സിക് പരിശോധനക്ക് അയച്ചിരിക്കുകയാണ്.

Continue Reading

kerala

ദേശീയ പണിമുടക്കില്‍ പങ്കെടുക്കരുതെന്ന് ഗതാഗത മന്ത്രി; നിര്‍ദേശം തള്ളി കെഎസ്ആര്‍ടിസി യൂണിയനുകള്‍

ദേശീയ പണിമുടക്കില്‍ പങ്കെടുക്കരുതെന്ന ഗതാഗത മന്ത്രിയുടെ നിര്‍ദേശം തള്ളി കെഎസ്ആര്‍ടിസി യൂണിയനുകള്‍. നാളത്തെ പണിമുടക്കില്‍ പങ്കെടുക്കുമെന്ന് സിഐടിയു, ടിഡിഎഫ് യൂണിയനുകള്‍ അറിയിച്ചു.

Published

on

ദേശീയ പണിമുടക്കില്‍ പങ്കെടുക്കരുതെന്ന ഗതാഗത മന്ത്രിയുടെ നിര്‍ദേശം തള്ളി കെഎസ്ആര്‍ടിസി യൂണിയനുകള്‍. നാളത്തെ പണിമുടക്കില്‍ പങ്കെടുക്കുമെന്ന് സിഐടിയു, ടിഡിഎഫ് യൂണിയനുകള്‍ അറിയിച്ചു.

രണ്ടാഴ്ചയ്ക്കുമുമ്പ് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും സംഘടനകള്‍ വ്യക്തമാക്കി. നേരത്തെ പണിമുടക്ക് ദിവസം കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുമെന്ന് മന്ത്രി ഗണേഷ് കുമാര്‍ പറഞ്ഞിരുന്നു.

അതേസമയം സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസ് സമരം തുടരുകയാണ്. വിദ്യാര്‍ത്ഥി കണ്‍സഷന്‍ വര്‍ധിപ്പിക്കണമെന്നതടക്കം ആവശ്യപ്പെട്ടാണ് സൂചനാ പണിമുടക്ക്. അനുകൂല തീരുമാനം ഇല്ലെങ്കില്‍ 22 മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുമെന്നാണ് ബസുടമകളുടെ മുന്നറിയിപ്പ്.

Continue Reading

Trending