kerala
സുരേഷ് ഗോപിയുടെ ‘കടക്ക് പുറത്ത്’

തൃശൂര്‍ പൂരം കലക്കല്‍ വിവാദത്തിനിടെയുള്ള ആംബുന്‍സ് യാത്രയെക്കുറിച്ച് ചോദിച്ച മാധ്യമ പ്രവര്‍ത്തകരോടുള്ള ‘മൂവ് ഔട്ട്’ പ്രയോഗത്തിലൂടെ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി വിണ്ടും വിവാദത്തിലേക്ക് എടുത്തു ചാടിയിരിക്കുകയാണ്. എറണാകുളം രാജാജി റോഡ് ഗംഗാത്രി ഹാളില്‍ നടന്ന റോസ്ഗാര്‍ മേളയുടെ ഉദ്ഘാടനത്തിനെത്തിയ മന്ത്രിയോട് ആംബുലന്‍സിലല്ല, കാറിലാണു താന്‍ വന്നതെന്നു താങ്കള്‍ പറഞ്ഞല്ലോ എന്നുചോദിച്ചപ്പോഴായിരുന്നു ഈ പ്രതികരണം. ചടങ്ങുകഴിഞ്ഞു പുറത്തുവരുമ്പോഴുള്ള ചോദ്യങ്ങള്‍ക്ക് ‘നിങ്ങളോടു പറയാന്‍ എനിക്കു മനസ്സില്ല. ഞാന്‍ സി.ബി.ഐയോടു പറഞ്ഞോളാം’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ചേലക്കര നിയോജകമണ്ഡലത്തില്‍ നടന്ന ബി.ജെ.പി പൊതുയോഗത്തിനിടെ പൂരസ്ഥലത്തേക്കുള്ള സുരേഷ്ഗോപിയുടെ വരവുമായി ബന്ധപ്പെട്ട് സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും സുരേഷ് ഗോപി എം.പിയും നടത്തിയ പരസ്പര വിരുദ്ധ സംസാരത്തെത്തുടര്‍ന്നാണ് പുതിയ വിവാദം ഉടലെടുത്തത്.
പൊലീസുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് പൂരച്ചടങ്ങുകള്‍ നിര്‍ത്തിവെച്ച സന്ദര്‍ഭത്തില്‍ തിരുവമ്പാടി ദേവസ്വത്തിന്റെ ഓഫീസിലേക്ക് സുരേഷ് ഗോപി വന്നതിനെ ന്യായീകരിച്ച് സംസാരിച്ച സുരേന്ദ്രനെ അതേ വേദിയില്‍ വെച്ച് തന്നെ സുരേഷ് ഗോപി തിരുത്തുകയായിരുന്നു. സുരേന്ദ്രന് വിശ്വസിക്കുന്നതുപോലെ ആംബുലന്‍സില്‍ താന്‍ അവിടേക്ക് പോയിട്ടില്ലെന്നും ജില്ലാ പ്രസിഡന്റിന്റെ കാറി ലായിരുന്നു സഞ്ചരിച്ചതെന്നുമാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ സുരേഷ് ഗോപി ആംബുലന്‍സില്‍ തന്നെയാണ് പോയതെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് കൂടി വിശദീകരിച്ചുവെങ്കിലും തന്റെ നിലപാട് വീണ്ടും ആവര്‍ത്തിക്കുകയാണ് സുരേഷ് ഗോപി ചെയ്തത്. ഈ സാഹചര്യത്തിലാണ് മാധ്യമങ്ങള്‍ എറണാകുളത്ത് വെച്ച് തല്‍സംബന്ധമായ ചോദ്യങ്ങളുന്നയിച്ചത്. ചടങ്ങിന് മുമ്പും ശേഷവും മാധ്യമപ്രവര്‍ത്തകരോട് ഒരേ രീതിയിലുള്ള സമീപനം സ്വീകരിച്ചതിലൂടെ തന്റെ ധിക്കാരപരമായ നലപാടില്‍ ഉറച്ചു നില്ക്കുന്നതായി അദ്ദേഹം പ്രഖ്യാപിക്കുകയാണ് ചെയ്തിരിക്കുന്നത്.
മാധ്യമങ്ങളോട് മാത്രമല്ല, സ്വന്തം പാര്‍ട്ടിനേതാക്കളോടും പ്രവര്‍ത്തകരോടും വരെ സുരേഷ്ഗോപി സ്വീകരിക്കുന്ന ധിക്കാരപരമായ സമീപനം കേരളീയരെ അസ്വസ്തമാക്കിക്കൊണ്ടിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത് എന്ന് പറയാതിരിക്കാന്‍ നിര്‍വാഹമില്ല. ഒരു ജനപ്രതിനിധിക്കുണ്ടാവേണ്ട മര്യാദകളൊന്നും തനിക്ക് ബാധകമല്ലെന്ന് പെരുമാറ്റത്തിലൂടെ പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്ന അദ്ദേഹം പൊതുപ്രവര്‍ത്തകര്‍ക്കാകെ അപമാനം വരുത്തിവെച്ച് കൊണ്ടിരിക്കുകയാണ്. വെള്ളിത്തിരയിലെ താരപദവി ജനസേവന രംഗത്തും ലഭിച്ചേ തീരുവെന്ന അഹംഭവമാണ് അദ്ദേഹത്തെ നയിച്ചുകൊണ്ടിരിക്കുന്നതെന്ന് വ്യത്യസ്ത സംഭവങ്ങളിലൂടെ സുരേഷ് ഗോപി തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ജനപ്രതിനിധികളോട് മാധ്യമങ്ങള്‍ ചോദ്യ ങ്ങള് ചോദിച്ചുകൊണ്ടിരിക്കുന്നത് ജനങ്ങള്‍ക്കുവേണ്ടിയാണ്.
തങ്ങള്‍ തിരഞ്ഞെടുത്തയച്ചവര്‍ നാടിനുവേണ്ടി എന്തു ചെയ്തുവെന്നും പൊതു വിഷയങ്ങളില്‍ അവര്‍ എന്തു നിലപാടെടുക്കുന്നുവെന്നുമറിയാനുള്ള അവകാശം ജനാധിപത്യ സംവിധാനത്തില്‍ ഓരോ പൗരനുമുണ്ട്. ആ അവകാശങ്ങള്‍ മാധ്യമങ്ങള്‍ വിനിയോഗിക്കുമ്പോള്‍ സംയമനത്തോടെ പ്രതികരിക്കാനും സഹിഷ്ണുതയോടെ പെരുമാറാനും ജനപ്രതിനിധികള്‍ തയാറാവുകയെന്നത് സാമന്യ മര്യാദയില്‍പെട്ടതാണ്. എന്നാല്‍ ആ മര്യാദ നിരന്തരമായി ലംഘിക്കുന്നതിലൂടെ താനൊരു ജനപ്രതിനിധിയാവാന്‍ യോഗ്യനല്ലെന്നാണ് സുരേഷ് ഗോപി വിളിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നത്. സിനിമാ നടനെന്ന നിലയില്‍ തനിക്കു ലഭിച്ചുകൊണ്ടിരുന്ന പദവിയും പത്രാസും ഈ ഘട്ടത്തിലും മാധ്യമങ്ങളില്‍ നിന്ന് ലഭിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹമെങ്കില്‍ ഒരു ജനാധിപത്യവല്‍കത സമൂഹമെന്ന നിലയില്‍ കേരളത്തില്‍ നിന്ന് അതു പ്രതീക്ഷിക്കരുതെന്നു മാത്രമേ സ്വന്തം വിനയ പുരസ്സരം അദ്ദേഹത്തെ ഓര്‍മിപ്പിക്കാനുള്ളു.
പാര്‍ട്ടിക്കുപോലും നിരന്തരം തലവേദന സൃഷ്ടിച്ചു കൊണ്ടിരിക്കുന്നതിലൂടെ രാഷ്ട്രീയ പ്രവേശനംവഴി ആഗ്രഹിച്ചതെന്തോ ലഭിക്കാത്തതിന്റെ നിരാശ അദ്ദേഹത്തെ വേട്ടയാടിക്കൊണ്ടിരിക്കുന്നുണ്ടെന്ന് മലയാളികള്‍ ന്യായമായും സംശയിച്ചു പോവുകയാണ്. ബി.ജെ.പിയുടെ സംസ്ഥാന നേത്യ ത്വത്തിനുമാത്രമല്ല, കേന്ദ്ര നേതൃത്വത്തിനുപോലും അദ്ദേഹത്തിന്റെ പ്രസംഗങ്ങളും പരാമര്‍ശങ്ങളും നിരവധി തവണ അലോസരം സൃഷ്ടിച്ചിട്ടുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്. സിനിമാ അഭിനയത്തിനുള്ള അനുമതിയുമായി ബന്ധപ്പെട്ട പരാമര്‍ശം ഒരുവേള മന്ത്രിസ്ഥാനം തിരിച്ചെടുക്കപ്പെടാന്‍ കാര ണമായേക്കുമെന്നുള്ള സൂചനകള്‍ വരെ പുറത്തുവന്നിരുന്നു. ഏതായാലും പാര്‍ലമെന്റ് അംഗമെന്ന നിലയിലും കേന്ദ്രമന്ത്രിയെന്ന നിലയിലും തന്റെ ഉത്തരവാദിത്തബോധം തിരിച്ചറിയാനും ചുമതലാബോധം പ്രകടിപ്പിക്കാനും അതിനനു സ്യതമായ പെരുമാറ്റം രൂപപ്പെടുത്തിയെടുക്കാനും സുരേഷ് ഗോപിക്ക് സാധിക്കേണ്ടതുണ്ട്.
kerala
പരപ്പനങ്ങാടിയില്‍ ഒഴുക്കില്‍പെട്ട് കാണാതായ 17കാരന്റെ മൃതദേഹം കണ്ടെത്തി
മലപ്പുറം പരപ്പനങ്ങാടിയില്‍ ഒഴുക്കില്‍പെട്ട് കാണാതായ പതിനേഴുകാരന്റെ മൃതദേഹം കടലില്‍ നിന്ന് കണ്ടെത്തി.

മലപ്പുറം പരപ്പനങ്ങാടിയില്‍ ഒഴുക്കില്‍പെട്ട് കാണാതായ പതിനേഴുകാരന്റെ മൃതദേഹം കടലില്‍ നിന്ന് കണ്ടെത്തി. തൃശൂര്‍ അഴീക്കോട് ബീച്ചില്‍ നിന്നുമാണ് മൃതദ്ദേഹം കണ്ടെത്തിയത്. താനൂര്‍ സ്വദേശി ജൂറൈജാണ് മരിച്ചത്.
ബന്ധുക്കളെത്തി മൃതദേഹം തിരിച്ചറിഞ്ഞു. കഴിഞ്ഞ ബുധനാഴ്ചയാണ് പരപ്പനങ്ങാടിയില്‍ പുഴയില്‍ കുളിക്കുന്നതിനിടെ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ടത്.
എന്‍ഡിആര്‍എഫ്, ഫയര്‍ഫോഴ്സ് എന്നിവര്‍ക്ക് ഒപ്പം സന്നദ്ധ സംഘടനകളും നാട്ടുകാരും സ്വന്തം നിലക്ക് തിരച്ചില്‍ നടത്തിയിരുന്നു. ശക്തമായ അടി ഒഴുക്കും പാറ കുഴികളും നിറഞ്ഞതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്കരമാക്കുകയായിരുന്നു.
kerala
മലപ്പുറത്ത് തെരുവ നായ ഇടിച്ച് ഓട്ടോ മറിഞ്ഞു; ഡ്രൈവര്‍ മരിച്ചു
വെള്ളില സ്വദേശി നൗഫല്‍ ആണ് മരിച്ചത്.

മലപ്പുറം: മലപ്പുറത്ത് തെരുവ് നായ ഇടിച്ച് ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. വെള്ളില സ്വദേശി നൗഫല്‍ ആണ് മരിച്ചത്. മലപ്പുറം മങ്കട കര്‍ക്കിടകത്താണ് അപകടം.
ഇന്ന് രാവിലെയായിരുന്നു അപകടമുണ്ടായത്. തെരുവ് നായ ഇടിച്ചതൊടെ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഓട്ടോയിലെ യാത്രക്കാര്‍ക്ക് പരിക്കേറ്റു. തലയടിച്ചു വീണാണ് നൗഫല്‍ മരണപ്പെട്ടത്. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
kerala
കൂടരഞ്ഞി ഇരട്ടക്കൊലപാതകം; കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം പുറത്തുവിട്ടു
കോഴിക്കോട് കൂടരഞ്ഞിയില്‍ 39 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇരട്ട കൊലപാതകം നടത്തിയെന്ന പ്രതിയുടെ വെളിപ്പെടുത്തലില്‍ കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം പുറത്തുവിട്ടു.

കോഴിക്കോട് കൂടരഞ്ഞിയില്‍ 39 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇരട്ട കൊലപാതകം നടത്തിയെന്ന പ്രതിയുടെ വെളിപ്പെടുത്തലില്‍ കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം പുറത്തുവിട്ടു. വീട്ടുടമ ചിത്രം സ്ഥിരീകരിച്ചു. പ്രതിയുമായുള്ള ചോദ്യം ചെയ്യലില്‍ നിന്ന് ലഭിച്ച വിവരമനുസരിച്ച് മുന്‍ പോലീസ് ഉദ്യോഗസ്ഥന് പ്രേംദാസാണ് രേഖാചിത്രം വരച്ചത്.
പ്രതിയുടെ വെളിപ്പെടുത്തല്‍ അന്വേഷിക്കാന്‍ ഏഴംഗ ക്രൈം സ്ക്വാഡ് രൂപീകരിച്ചിരുന്നു. വെള്ളയില്‍ കൊലപാതകത്തില്‍ മുഹമ്മദലിക്ക് ഒപ്പമുണ്ടായിരുന്നയാളെ കണ്ടെത്താനുള്ള ശ്രമം പൊലീസ് ആരംഭിച്ചിരുന്നു. 1989ല്‍ കോഴിക്കോട് വെള്ളയില്‍ ബീച്ചില്‍ വെച്ച് യുവാവിനെ കൊലപ്പെടുത്തി എന്ന് മുഹമ്മദലി വെളിപ്പെടുത്തിയിരുന്നു. ഇതിന് സുഹൃത്ത് ബാബുവിന്റെ സഹായം ലഭിച്ചതായും മൊഴിയിലുണ്ട്. 1989 സെപ്തംബര്‍ 24 ന് കടപ്പുറത്ത് യുവാവ് മരിച്ചിരുന്നു. എന്നാല്‍ മരിച്ചത് ആരെന്ന് തിരിച്ചറിയാന്‍ കഴഞ്ഞില്ല. മുഹമ്മദലിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് ഈ കേസ് വീണ്ടും അന്വേഷിക്കുന്നുണ്ട്.
ഈ കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയായിരുന്നു 39 വര്‍ഷം മുമ്പ് കൂടരഞ്ഞിയില്‍ വച്ച് യുവാവിനെ കൊലപ്പെടുത്തി എന്ന് കൂടി മുഹമ്മദലി വെളിപ്പെടുത്തിയത്. കൂടരഞ്ഞിയിലെ തോട്ടിന് സമീപത്തി തെളിവെടുപ്പ് നടത്തി അങ്ങനെ ഒരാള്‍ അന്ന് തോട്ടില്‍ വീണു മരിച്ചിട്ടുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു. എന്നാല്‍ കൊല്ലപ്പെട്ടതാരാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
-
kerala3 days ago
വളര്‍ത്തു പൂച്ച മാന്തിയതിനു പിന്നാലെ വാക്സിനെടുത്ത് ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു
-
kerala24 hours ago
മലക്കം മറിഞ്ഞ് മന്ത്രി; പ്രതിഷേധം ശക്തമായപ്പോള്‍ സ്കൂള്‍ സമയമാറ്റത്തില്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് മന്ത്രി ശിവന്‍കുട്ടി
-
News3 days ago
‘അണ്‍സബ്സ്ക്രൈബ്’ ടാബ്; പുതിയ ഫീച്ചറുമായി Gmail
-
kerala3 days ago
കേരള സര്‍വകലാശാല വിവാദം; കെ എസ് അനില്‍ കുമാര്‍ തീര്‍പ്പാക്കുന്ന ഫയലുകള്‍ മാറ്റിവയ്ക്കണമെന്ന് വിസിയുടെ നിര്‍ദേശം
-
kerala2 days ago
നിമിഷ പ്രിയയുടെ മോചന ഫണ്ടിലേക്ക് ഒരു കോടി രൂപ നൽകും: ബോബി ചെമ്മണ്ണൂർ
-
kerala3 days ago
കീമിന്റെ പുതുക്കിയ ഫലം പ്രസിദ്ധീകരിച്ചു; കേരള സിലബസുകാര്‍ പിന്നില്‍
-
india3 days ago
ഹരിയാനയില്‍ മുടിവെട്ടുന്നതുമായി ബന്ധപ്പെട്ട താക്കീതിനെ തുടര്‍ന്ന് രണ്ട് വിദ്യാര്‍ത്ഥികള്‍ സ്കൂള്‍ പ്രിന്‍സിപ്പലിനെ കുത്തിക്കൊന്നു
-
Video Stories3 days ago
ഉളിയില്‍ ഖദീജ കൊലക്കേസ്: പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം