Connect with us

Video Stories

വൈന്‍ ഉപയോഗിക്കുന്നത് ദിവ്യബലിക്ക് വേണ്ടി: ആര്‍ച്ച് ബിഷപ് സൂസപാക്യം തിരുവനന്തപുരം

Published

on

ഒരു ശതമാനം പോലും വീര്യം ഇല്ലാത്ത വൈനാണ് കത്തോലിക്കാ സഭ ദിവ്യബലിക്കായി നിര്‍മ്മിച്ച് ഉപയോഗിക്കുന്നതെന്നും വൈദികരുടെ എണ്ണത്തെ ആശ്രയിച്ചല്ല ദിവ്യബലിയുടെ എണ്ണത്തെ ആശ്രയിച്ചാണ് മാസ്സ് വൈനിന്റെ ഉപയോഗം വേണ്ടിവരുന്നതെന്നും കെ.സി.ബി.സി. പ്രസിഡന്റും തിരുവനന്തപുരം അതിരൂപതാധ്യക്ഷനുമായ ആര്‍ച്ച് ബിഷപ് ഡോ. സൂസപാക്യം പറഞ്ഞു. ഇങ്ങനെ ദിവ്യബലിക്കായി ഉപയോഗിക്കുന്ന വൈനിനെ ദുര്‍വ്യാഖ്യാനം ചെയ്ത് ദി വൈനറി റൂള്‍സിന്റെ പരിധിയിലാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള നിഗൂഢ ശ്രമമാണ് ചിലര്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ക്രൈസ്തവ ദേവാലയങ്ങളില്‍ കുര്‍ബാനയുമായി ബന്ധപ്പെട്ട അനുഷ്ഠാനങ്ങള്‍ക്കായി വൈന്‍ ഉല്‍പാദിപ്പിക്കാന്‍ സഭക്ക് അനുമതിയുണ്ട്.
നിലവില്‍ പ്രതിവര്‍ഷം 250 ലിറ്റര്‍ വൈന്‍ ഉല്‍പാദിപ്പിക്കാനാണ് ലൈസന്‍സുള്ളത്. എന്നാല്‍ ഇത് 2500 ലിറ്ററായി ഉയര്‍ത്തണമെന്നായിരുന്നു ആര്‍ച്ച് ബിഷപ്പ് എക്‌സൈസ് കമ്മീഷണര്‍ക്ക് നല്‍കിയ അപേക്ഷയില്‍ ആവശ്യപ്പെട്ടത് വിവാദമായതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. നിലവിലുള്ള 250 ലിറ്ററില്‍ നിന്ന് 2500 ലിറ്ററായി വൈന്‍ ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ അനുവദിക്കണമെന്ന അതിരൂപതയുടെ അപേക്ഷയെ അതിശയോക്തിപരമായിട്ടാണ് സംസ്ഥാന ജോയിന്റ് എക്‌സൈസ് കമ്മീഷണറേറ്റ് സമീപിച്ചിരിക്കുന്നതെന്നും ആര്‍ച്ച് ബിഷപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
മുന്‍ കാലങ്ങളില്‍ ദിവ്യബലിമധ്യേ തിരുവോസ്തിയോടൊപ്പം വിശ്വാസികള്‍ക്ക് വൈന്‍ നല്‍കിയിരുന്നില്ല. എന്നാല്‍ ഇന്ന് പ്രത്യേകിച്ച് വിശേഷാവസരങ്ങളില്‍ ദിവ്യബലിയുടെ അന്തസത്ത ഉള്‍ക്കൊണ്ട് വിശുദ്ധ കുര്‍ബാന സ്വീകരിക്കുന്ന എല്ലാവര്‍ക്കും തിരുവോസ്തി വൈനില്‍ മുക്കി നല്‍കാറുണ്ട്. ഇതനുസരിച്ച് ഒരാള്‍ക്ക് പരമാവധി ഒന്നോ രണ്ടോ തുള്ളി വൈന്‍ മാത്രമാണ് നല്‍കപ്പെടുന്നത്. ഇങ്ങനെ ചെയ്യുന്നത് ദിവ്യബലിയുടെ പൂര്‍ണതക്ക് വേണ്ടിയാണ്. ഇക്കാരണങ്ങളാലാണ് സഭയില്‍ ആരാധനക്കാനുപാതികമായി മാസ്സ് വൈനിന്റെ ഉപയോഗം കൂടാന്‍ കാരണം. തിരുവനന്തപുരം നെയ്യാറ്റിന്‍കര രൂപതകളിലെ പള്ളികളും കോണ്‍വെന്റുകളും ആശ്രമങ്ങളും ഉള്‍പ്പെടെയുള്ളവക്കു വേണ്ടിയാണ് വൈന്‍ ഉല്‍പാദന വര്‍ധനവിന് അനുമതി തേടിയത്. വൈദികരുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവ് സഭയുടെ വളര്‍ച്ചയെയാണ് സൂചിപ്പിക്കുന്നത്. തിരുവനന്തപുരം അതിരൂപതക്കും നെയ്യാറ്റിന്‍കര രൂപതക്കും കീഴിലുള്ള ഇടവകകളില്‍ ക്രൈസ്തവ വിശ്വാസത്തിന് ആനുപാതികമായി ദിവ്യബലിയുടെ എണ്ണത്തില്‍ പതിന്മടങ്ങ് വര്‍ധനവുണ്ടായിട്ടുണ്ടെന്ന കാര്യം പരിഗണിക്കേണ്ടതുണ്ടെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.
ഏപ്രില്‍ ആദ്യം നല്‍കിയ അപേക്ഷ നിരസിച്ചെങ്കിലും വിവരാവകാശരേഖ പ്രകാരം ഇതു കഴിഞ്ഞ ദിവസമാണ് പുറത്തായത്. ഇപ്പോള്‍ സഭയിലെ വൈദികരുടെ എണ്ണം വര്‍ധിച്ചുവെന്നും അതുകൊണ്ടാണ് വൈന്‍ ഉല്‍പാദനം കൂട്ടണമെന്ന് ആവശ്യപ്പെട്ടതെന്നുമാണ് രേഖകളില്‍ പറയുന്നത്. സഭയിലെ വൈദികരുടെ എണ്ണം 230 ആയിരുന്നപ്പോഴാണ് 250 ലിറ്റര്‍ വൈന്‍ ഉല്‍പാദിപ്പിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ സഭയിലെ വൈദികരുടെ എണ്ണം 408 ആയിട്ടുണ്ടെന്നാണ് അപേക്ഷയില്‍ പറയുന്നത്.
ഇതേസമയം, അപേക്ഷയിലെ കണക്കുകള്‍ തമ്മിലെ പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാട്ടിയാണ് എക്‌സൈസ് കമ്മീഷണര്‍ ആവശ്യം നിരസിച്ചത്. അപേക്ഷയിലെ കണക്കുകള്‍ പ്രകാരം വൈദികരുടെ എണ്ണത്തില്‍ 77 ശതമാനമാണ് വര്‍ധനവുണ്ടായതെന്നും എന്നാല്‍ വൈനിന്റെ ഉല്‍പാദനം 900 ശതമാനം വര്‍ധിപ്പിക്കണമെന്നാണ് ആവശ്യമെന്നും ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നുമായിരുന്നു എക്‌സൈസിന്റെ മറുപടി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

അന്ത്യയാത്രയിലും താങ്ങാകും ”അത്താണി”

അശരണരും ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയവരുമായ സ്ത്രീകള്‍ക്ക് സ്ത്രീകളാല്‍ നടത്തുന്ന അത്താണിയില്‍ മരിച്ച പരിയാരം സ്വദേശിനി അമ്മിണിയുടെ മൃതദേഹമാണ് ബന്ധുവിന്റെ കൂടെ സാന്നിധ്യത്തില്‍ പയ്യാമ്പലത്ത് അവരുടെ വിശ്വാസപൂര്‍വം സംസ്‌കരിച്ചത്.

Published

on

കണ്ണൂര്‍: ആഴ്ചകള്‍ക്ക് മുമ്പ് ഈ തണലില്‍ എത്തിയ അമ്മിണിയെ മരണസമയത്തും കൈവിട്ടില്ല. അന്ത്യചടങ്ങുകള്‍ ഏറ്റെടുത്ത് ആദരവോടെ യാത്രയയപ്പ് നല്‍കി അത്താണിയുടെ കരുതല്‍.

അശരണരും ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയവരുമായ സ്ത്രീകള്‍ക്ക് സ്ത്രീകളാല്‍ നടത്തുന്ന അത്താണിയില്‍ മരിച്ച പരിയാരം സ്വദേശിനി അമ്മിണിയുടെ മൃതദേഹമാണ് ബന്ധുവിന്റെ കൂടെ സാന്നിധ്യത്തില്‍ പയ്യാമ്പലത്ത് അവരുടെ വിശ്വാസപൂര്‍വം സംസ്‌കരിച്ചത്. കാന്‍സര്‍രോഗബാധിതയായി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന അമ്മിണിയെ അത്താണി ഏറ്റെടുത്തത് ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ്.

അത്താണിയുടെ ഞാലുവയലിലെ വീട്ടില്‍ പരിചരണത്തിലിരിക്കെ രോഗം മൂര്‍ഛിച്ച അമ്മിണി രാവിലെയോടെ മരണപ്പെടുകയായിരുന്നു. തുടര്‍ന്ന് കണ്ണൂര്‍ കോര്‍പ്പറേഷന്‍ സ്ഥിരംസമിതി അധ്യക്ഷയും അത്താണി ജനറല്‍ സെക്രട്ടറി പി ഷമീമയുടെ നേതൃത്വത്തില്‍ ഉച്ചയോടെയാണ് പയ്യാമ്പലത്ത് എത്തിച്ച് സംസ്‌കരിച്ചത്.

അമ്മിണിയുടെ വിശ്വാചാരത്തോടെ തന്നെ സംസ്‌ക്കരിക്കണമെന്ന കരുതലില്‍ അന്ത്യനിമിഷങ്ങള്‍ക്ക് ബന്ധുവിനെ കൂടി ഉറപ്പാക്കി കര്‍മിയുടെ നേതൃത്വത്തിലായിരുന്നു സംസ്‌കാരം. നേരത്തെയും വിവിധ മതവിശ്വാസികളായ സ്ത്രീകള്‍ മരണപ്പെട്ടാല്‍ അവരുടെ വിശ്വാസങ്ങള്‍ക്കനുസരിച്ച് സംസ്‌ക്കാരം ഉറപ്പാക്കുന്നതോടൊപ്പം ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയവരുടെ സന്തോഷത്തിലും കൂടെ നില്‍ക്കുന്ന അത്താണി ഇതിനകം കണ്ണൂരിലും പുറത്തും ശ്രദ്ധനേടിയ സ്ത്രീകളുടെ കൂട്ടായ്മയാണ്.

വിശേഷ ദിവസങ്ങളില്‍ സൗഹൃദപരമായ ആഘോഷവും വിനോദയാത്രകളും ഒത്തുചേരലുകളുമായി അഗതികളായ സ്ത്രീകള്‍ക്ക് മാനസികോല്ലാസം നല്‍കാന്‍ അത്താണി പ്രവര്‍ത്തകര്‍ ശ്രദ്ധിക്കാറുണ്ട്. അന്തേവാസികളുടെ മാനസികോല്ലാസത്തോടൊപ്പം ആരോഗ്യ ശുശ്രൂഷയും ഉറപ്പാക്കിയാണ് അത്താണിയുടെ പ്രവര്‍ത്തനം.

കെയര്‍ ആന്റ് കെയറസ് സൊസൈറ്റിക്ക് കീഴില്‍ ആയിക്കര കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അത്താണിയുടെ നാല് കെയര്‍ ഹോമുകളിലായി 70 സ്ത്രീകളാണുള്ളത്. 18 വയസ് മുതല്‍ 90 വയസ് വരെ പ്രായക്കാര്‍ ഇവരിലുണ്ട്.
സഫിയ മുനീറാണ്. സ്ത്രീകളായ 60 പേര്‍ ഭാരവാഹികളായ അത്താണിയുടെ പ്രസിഡന്റ് പി ഷമീമ ജനറല്‍ സെക്രട്ടറിയും താഹിറ അഷ്‌റഫ് ട്രഷററുമാണ്. നഴ്‌സുമാരുള്‍പ്പെടെ 15 ജീവനക്കാരാണ് നാല് കെയര്‍ ഹോമുകളിലു കഴിയുന്ന അന്തേവാസികളെ പരിപാലിക്കുന്നത്.

Continue Reading

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

Trending