Connect with us

kerala

യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന ക്യാമ്പില്‍ ജനറല്‍ സെക്രട്ടറി ആയി തിരെഞ്ഞെടുത്ത ആല്‍വിന്‍ ജോര്‍ജ് നിരവധി തട്ടിപ്പുകേസിലെ പ്രതിയെന്ന് കണ്ടെത്തല്‍

പ്രവാസിയില്‍ നിന്നും 50 ലക്ഷം രൂപ തട്ടിയെടുത്തു, ഇത് കൂടാതെ നിരവധി ആളുകളില്‍നിന്ന് ഇത്തരത്തില്‍ ഇയാള്‍ പല തട്ടിപ്പുകള്‍ നടത്തിയതായി കേസുകള്‍ ഉണ്ടെന്ന് പാര്‍ട്ടിയിലെ തന്നെ ഒരു വിഭാഗം ആരോപണം ഉന്നയിച്ചിരിക്കുന്നത്.

Published

on

കഴിഞ്ഞ ദിവസം കോട്ടയത്ത് നടന്ന യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന ക്യാമ്പില്‍ ജനറല്‍ സെക്രട്ടറി ആയി തിരെഞ്ഞെടുത്ത ആല്‍വിന്‍ ജോര്‍ജ് നിരവധി തട്ടിപ്പുകേസിലെ പ്രതിയാണെന്ന് ആരോപണം ഉയര്‍ന്നിരിക്കുന്നത്. പ്രവാസിയില്‍ നിന്നും 50 ലക്ഷം രൂപ തട്ടിയെടുത്തു, ഇത് കൂടാതെ നിരവധി ആളുകളില്‍നിന്ന് ഇത്തരത്തില്‍ ഇയാള്‍ പല തട്ടിപ്പുകള്‍ നടത്തിയതായി കേസുകള്‍ ഉണ്ടെന്ന് പാര്‍ട്ടിയിലെ തന്നെ ഒരു വിഭാഗം ആരോപണം ഉന്നയിച്ചിരിക്കുന്നത്.

ആല്‍വിനെതിരെ സംസ്ഥാനത്ത് വിവിധ കോടതികളില്‍ ഇത്തരത്തില്‍ തട്ടുപ്പുമായി ബന്ധപ്പെട്ട കേസുകള്‍ നിലവിലുണ്ട്. ഇതിനിടയിലാണ് ഇയാളെ കഴിഞ്ഞദിവസം കോട്ടയത്ത് നടന്ന സംസ്ഥാന ക്യാമ്പില്‍ വെച്ച് യൂത്ത് ഫ്രണ്ട് എം സംസ്ഥാന ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തത്.

ഇയാളുടെ ഉടമസ്ഥതയിലുള്ള വി.എസ്.ടി മൊബിലിറ്റി സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനി സംസ്ഥാനത്തിനകത്തും പുറത്തും വലിയ തോതില്‍ തട്ടിപ്പു നടത്തിയിട്ടുണ്ട് എന്ന് ആരോപണമുണ്ട്. സ്റ്റാര്‍ട്ടപ്പ് കമ്പനിയെന്ന ആനുകൂല്യം ഉപയോഗിച്ച് കെ.എസ്.ആര്‍.ടി.സി യുടെയും മോട്ടോര്‍ വാഹന വകുപ്പിന്റെയും സബ് കോണ്‍ട്രാക്ടുകള്‍ നേടി അതുപയോഗിച്ചു വ്യക്തികളില്‍ നിന്നും കമ്പനികളില്‍ നിന്നും നിക്ഷേപം സ്വീകരിച്ചു വഞ്ചിക്കുകയാണ് ഇയാളുടെ രീതി.

എന്നാല്‍ ഈ തുകയെല്ലാം ബിനാമി പേരുകളില്‍ ഭൂമിയും, വാഹനങ്ങളും, പെട്രോള്‍ പമ്പ് മൊക്കെ വാങ്ങുവാന്‍ ഉപയോഗിച്ചിരിക്കുകയാണ്. ഇത്തരത്തില്‍ നിരവധി തട്ടിപ്പുകള്‍ നടത്തിയ കേസിലെ പ്രതിയായ ആല്‍വിന്‍ കേരള കോണ്‍ഗ്രസ് എം പാര്‍ട്ടിയിലെ ചിലരുടെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചാണ് യൂത്ത് ഫ്രണ്ട് എം സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനത്ത് എത്തിയെന്നും ആരോപണമുണ്ട്.

അതേസമയം ഇയാള്‍ക്ക് കേരള കോണ്‍ഗ്രസ് എം ന്റെ യുവജന സംഘടനകളില്‍ ഒന്നുംതന്നെ പ്രവര്‍ത്തിച്ച് പരിചയമില്ലെന്നും, ഈ പദവിയിലേക്ക് ആല്‍വിന്റെ പേര് നോമിനേറ്റ് ചെയ്തതിന് പിന്നില്‍ സംസ്ഥാന പ്രസിഡന്റിന് വ്യക്തിപരമായ ചില താല്പര്യങ്ങള്‍ ഉണ്ടെന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗം ആളുകള്‍ ആരോപണം ഉന്നയിക്കുന്നുണ്ട്.

kerala

എമ്പുരാന്‍; വ്യാജപതിപ്പ് പ്രചരിച്ചതിന് പിന്നില്‍ വന്‍സംഘമെന്ന് പൊലീസ് കണ്ടെത്തല്‍

പാപ്പിനിശ്ശേരിയിലെ തംബുരു കമ്യൂണിക്കേഷന്‍സ് എന്ന സ്ഥാപനത്തില്‍നിന്നാണ് വ്യാജ പതിപ്പ് കണ്ടെത്തിയത്.

Published

on

എമ്പുരാന്‍ സിനിമയുടെ വ്യാജപതിപ്പ് പ്രചരിച്ചതിന് പിന്നില്‍ വന്‍സംഘമെന്ന് പൊലീസ് കണ്ടെത്തല്‍. മാര്‍ച്ച് 27 നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ ചിത്രത്തിന്റെ വ്യാജപ്പതിപ്പും ഇറങ്ങിയിരുന്നു. പാപ്പിനിശ്ശേരിയിലെ തംബുരു കമ്യൂണിക്കേഷന്‍സ് എന്ന സ്ഥാപനത്തില്‍നിന്നാണ് വ്യാജ പതിപ്പ് കണ്ടെത്തിയത്. മലയാള സിനിമയിലെ ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ നേടിയ ചിത്രമാണ് മോഹന്‍ലാല്‍പൃഥ്വിരാജ് ടീമിന്റെ എമ്പുരാന്‍.

പിന്നില്‍ വന്‍ ഗൂഢാലോചന നടന്നുവെന്നും പൊലീസ് പറയുന്നു. കേസില്‍ സംവിധായകന്‍ പൃഥ്വിരാജിന്റെയും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിന്റെയും മൊഴിയെടുത്തുവെന്നും പൊലീസ് വ്യക്തമാക്കി. ടെലിഗ്രാമില്‍ പങ്കുവെക്കുന്നതിന് പുറമേ, ഫിലിംസില്ല, മൂവി റൂള്‍സ്, തമിഴ് റോക്കേഴ്‌സ് തുടങ്ങിയ വെബ്‌സൈറ്റുകള്‍ വഴിയും എമ്പുരാന്റെ വ്യാജ പതിപ്പ് പ്രചരിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Continue Reading

kerala

സംസ്ഥാനത്ത് നിന്നുള്ള ഹജ്ജ് തീര്‍ഥാടകര്‍ തിരിച്ചെത്തിത്തുടങ്ങി

സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനയുള്ള 170 പേരടങ്ങിയ ആദ്യ സംഘമാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയത്.

Published

on

സംസ്ഥാനത്തെ ഹജ്ജ് തീര്‍ഥാടകര്‍ തിരിച്ചെത്തിത്തുടങ്ങി. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനയുള്ള 170 പേരടങ്ങിയ ആദ്യ സംഘമാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയത്. അല്ലലേതുമില്ലാതെ ഹജ്ജ് പൂര്‍ത്തിയാക്കാനായതിന്റെ ചാരിതാര്‍ഥ്യത്തിലായിരുന്നു മടങ്ങിയെത്തിയവര്‍. ഉച്ചക്ക് 3.20ന് എത്തുമെന്നറിയിച്ചിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഹജ്ജ് വിമാനം രണ്ടു മണിക്കൂര്‍ വൈകിയാണ് ലാന്‍ഡ് ചെയ്തത്.

യാത്രാസമയ ക്രമീകരണത്തില്‍ മദീനയില്‍ വന്ന താമസമാണ് വിമാനം വൈകാന്‍ കാരണം. വ്യാഴാഴ്ച രാവിലെ 9.25ന് ഒരു തീര്‍ഥാടക സംഘം കൂടി കരിപ്പൂരില്‍ തിരിച്ചെത്തും.

Continue Reading

kerala

പുതുക്കുറിച്ചിയില്‍ വള്ളം മറിഞ്ഞ് അപകടം; ഒരാളെ കാണാതായി

പുതുക്കുറിച്ചി തൈരുവില്‍ തൈവിളാകം വീട്ടില്‍ ആന്റണി(65)നെയാണ് കാണാതായത്.

Published

on

തിരുവനന്തപുരം പുതുക്കുറിച്ചിയില്‍ വള്ളം മറിഞ്ഞ് ഒരാളെ കാണാതായി. പുതുക്കുറിച്ചി തൈരുവില്‍ തൈവിളാകം വീട്ടില്‍ ആന്റണി(65)നെയാണ് കാണാതായത്. മത്സ്യബന്ധനത്തിനായി പോകുമ്പോഴായിരുന്നു അപകടം. നാലുപേരാണ് വള്ളത്തിലുണ്ടായിരുന്നത്. മൂന്നുപേര്‍ നീന്തി രക്ഷപ്പെട്ടു. മത്സ്യത്തൊഴിലാളികളും കോസ്റ്റല്‍ പൊലീസും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും തിരച്ചില്‍ തുടരുകയാണ്.

Continue Reading

Trending