Connect with us

india

അദാനി കുടുങ്ങുമ്പോള്‍ ആപ്പിലാകുന്നത് മോദി

Published

on

സൗരോര്‍ജ്ജ വിതരണ കരാറുകള്‍ക്കായി 2029 കോടി രൂപ കൈക്കൂലി വാഗ്ദാനം ചെയ്ത സംഭവത്തില്‍ യു.എസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടതോടെ അദാനി ഗ്രൂപ്പും ഗൗതം അദാനിയും ആപ്പിലായിരിക്കുകയാണ്. യു.എസിലെ നിക്ഷേപകരെ കബളിപ്പിച്ചെന്നും ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയെന്നുമാണ് യു.എസ് സെക്യൂരിറ്റിസ് ആന്റ് എക്‌സ്‌ചേഞ്ച് കമ്മിഷന്റെ കുറ്റാരോപണം. അദാനി, അദ്ദേഹത്തിന്റെ അനന്തരവന്‍ സാഗര്‍ അദാനി, അദാനി ഗ്രീന്‍ എനര്‍ജിയുടെ എക്സിക്യൂട്ടീവുകള്‍, അസൂര്‍ പവര്‍ ഗ്ലോബല്‍ ലിമിറ്റഡിന്റെ എക്‌സിക്യൂട്ടീവ് ആയ സിറില്‍ കബനീസ് എന്നിവര്‍ക്കെതിരെ തട്ടിപ്പിനും ഗൂഢാലോചനക്കും വഞ്ചനയ്ക്കുമാണ് കുറ്റം ചുമത്തിയിട്ടുള്ളത്. നരേന്ദ്രമോദിയുടെ ഉറ്റചങ്ങാതിയായ അദാനിക്കെതിരായ കേസ് മോദിക്കും കേന്ദ്രസര്‍ക്കാറിനും രാജ്യാന്തര തലത്തിലുണ്ടായ കനത്ത തിരിച്ചടിയാണെന്ന കാര്യത്തില്‍ സംശയമില്ല. കേസ് അമേരിക്കയിലാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടതെന്നതിനാല്‍ വിശേഷിച്ചും. ഈ തിരച്ചടി മുന്‍കൂട്ടിക്കണ്ടുകൊണ്ടാണ് സംഭവത്തില്‍ ഒരക്ഷരം ഉരിയാടാന്‍ പ്രധാനമന്ത്രിയോ കേന്ദ്രസര്‍ക്കാറോ തയാറാകാത്തത്. രാജ്യത്തുമാത്രമല്ല രാജ്യാന്തര തലത്തിലുമുള്ള അദാനിയുടെ വളര്‍ച്ച സംശയാസ്പദമാണെന്നത് അദ്ദേഹത്തിന്റെ ബിസിനസ് സാമ്രാജ്യം തന്നെ തുറന്നു സമ്മതിക്കുന്നുണ്ട്. കേന്ദ്ര സര്‍ക്കാറിന്റെ അകമഴിഞ്ഞ സഹായമാണ് ഇതിനുപിന്നിലെന്നത് പച്ചയായ യാഥാര്‍ത്ഥ്യമാണ്. അദാനിക്കുപുറമെ അംബാനിയുള്‍പ്പെടെയുള്ള കുത്തകകളുടെ പരിലാളനയിലായിരുന്നു തുടക്കകാലത്ത് മോദിയുടെ പ്രയാണമെങ്കില്‍ പിന്നീട് ഇവരെപ്പോലും കൈയ്യൊഴിഞ്ഞ് അദാനിയെന്ന ഒറ്റപ്പേരിലേക്ക് മോദി ചുരുങ്ങുന്നതാണ് രാജ്യത്തിന് ദര്‍ശിക്കാന്‍ കഴിഞ്ഞത്.

ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നരുടെ പേരെടുത്താല്‍ ആദ്യ സ്ഥാനത്ത് മുകേഷ് അംബാനിയും ഗൗതം അദാനിയും മാറി മാറി വരുന്ന പതിവാണ് ഇന്ന് നിലവിലുള്ളത്. കഴിഞ്ഞ അഞ്ചു വര്‍ഷം മുന്‍പ് സമ്പന്നതയില്‍ നാലാം സ്ഥാനം മാത്രമായിരുന്നു ഗൗതം അദാനിയുടേത്. ഇവിടെ നിന്നാണ് അദാനി അഞ്ചു വര്‍ഷം കൊണ്ട് ഒന്നാം സ്ഥാനം പിടിച്ചെടുത്തത്. ഈ അഞ്ചു വര്‍ഷത്തിനിടെ അദ്ദേഹത്തിന്റെ ആസ്തിയിലുണ്ടായ വര്‍ധന 10 ലക്ഷം കോടിക്ക് മുകളിലാണ്. മോദി ഓരോ രാഷ്ട്ര സന്ദര്‍ശനം കഴിഞ്ഞുവരുമ്പോഴും അവിടങ്ങളില്‍ അദാനിക്ക് കോടികളുടെ കരാര്‍ ലഭ്യമാകുന്നത് യാദൃശ്ചികമല്ലെന്ന് ചുരുക്കം. ഗൗതം അദാനി സംശയത്തിന്റെ നിഴലില്‍ അകപ്പെടുന്നത് ഇത് ആദ്യമൊന്നുമല്ല. നേരത്തെ ഹിന്‍ഡന്‍ബര്‍ഗ് തുറന്നുവിട്ട ഭൂതം അദാനിയെ വിഴുങ്ങുമെന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. പക്ഷേ ഇന്ത്യയിലും ലോകത്തെ വിവിധ രാജ്യങ്ങളിലും ആഴത്തില്‍ വേരുന്നിയ അദാനിയുടെ വ്യവസായ സാമ്രാജ്യത്തെ വീഴ്ത്താന്‍ ഷോര്‍ട്ട് സെല്സെല്ലറായ ഹിന്‍ഡന്‍ ബര്‍ഗിന് സാധിച്ചില്ലെന്ന് മാത്രമല്ല, പ്രതിസന്ധിയില്‍ നിന്നും അവര്‍ കരകയറുകയും ചെയ്തു. എന്നാല്‍ ഇത്തവണ കേസ് ഇന്ത്യക്ക് പുറത്താണെന്നത് അദാനിയുടെ തിരിച്ചടിയുടെ ആഴം വര്‍ധിപ്പിക്കുന്നുണ്ട്. കേസ് വിവരം പുറത്തുവന്നയുടന്‍ തന്നെ കെനിയയെ പോലുള്ള രാജ്യങ്ങള്‍ കരാറുകളില്‍ നിന്നും പിന്മാറിയത് ഇതിന്റെ തെളിവാണ്. അതോടൊപ്പം ഉറ്റചങ്ങാതിയായ നരേന്ദ്രമോദി പിന്തുണയുമായി രംഗത്തെത്താത്തതും സംഭവത്തിന്റെ കിടപ്പുവശം ബോധ്യമുള്ളതുകൊണ്ട് തന്നെയാണ്. ആരോപണ വിധേയനൊപ്പം പരസ്യമായി നിലയുറപ്പിക്കുന്നത് ലോക രാജ്യങ്ങള്‍ക്കുമുന്നില്‍ കെട്ടിപ്പൊക്കിയ പ്രതിഛായയെ ചിട്ടുകൊട്ടാരംപോലെ തകര്‍ത്തുകളയുമെന്ന് മോദിക്കം നന്നായറിയാം. പ്രത്യേകിച്ച് നയങ്ങളിലും നിലപാടുകളിലും അദ്ദേഹം ചേര്‍ന്നുനില്‍ക്കുന്ന അമേരിക്കയാണ് മറുഭാഗത്ത് നിലയുറപ്പിച്ചിരിക്കുന്നത്. എന്നാല്‍ മോദിയുടെ സ്വന്തക്കാരനായ ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റെടുത്താല്‍ കേസിന്റെ ഭാവി എന്തായിരിക്കുമെന്നത് കണ്ടറിയേണ്ടതു തന്നെയാണ്.

ഏതായാലും ഇന്ത്യയിലെ പ്രതിപക്ഷ കക്ഷികള്‍, പ്രത്യേകിച്ച് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നിരന്തരമായി അദാനി – മോദി കൂട്ടുകെട്ടിനെതിരെ ഉന്നയിച്ചുകൊണ്ടിരിക്കുന്ന ആരോപണ ശരങ്ങള്‍ക്കാണ് ഇപ്പോള്‍ അന്താരാഷ്ട്ര തലത്തില്‍ തന്നെ അടിവരയിടപ്പെട്ടിരിക്കുന്നത്. അദാനിക്കെതിരെ ജെ.പി.സി അന്വേഷണം ആവശ്യപ്പെട്ട് ഒരുവര്‍ഷം മുമ്പുതന്നെ കോണ്‍ഗ്രസ് രംഗത്തുണ്ട്. ‘ഹം അദാനി കെ ഹേ’ എന്ന പരമ്പരയിലൂടെ അദാനിയും പ്രധാനമന്ത്രിയും തമ്മിലുള്ള അടുപ്പം തുറന്നുകാണിക്കുന്ന നൂറോളം ചോദ്യങ്ങള്‍ കോണ്‍ഗ്രസ് ഉന്നയിക്കുകയുണ്ടായി. പുതിയ കേസിനു പിന്നാലെയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി അതിരൂക്ഷമായ വിമര്‍ശനമാണ് ഉന്നയിച്ചിരിക്കുന്നത്. ഏതായാലും അദാനിക്കെതിരായ ഈ കുറ്റപത്രം അദ്ദേഹത്തിനുമാത്രമല്ല, പ്രധാനമന്ത്രിക്കും അന്താരാഷ്ട്ര തലത്തില്‍ കനത്തതിരിച്ചടി സമ്മാനിക്കുമ്പോള്‍ എല്ലാ സമ്മര്‍ദങ്ങളെയും അതിജീവിച്ച് മോദി – അദാനി അവിശുദ്ധ കൂട്ടുകെട്ടിനെതിരെ തുറന്ന യുദ്ധംപ്രഖ്യാപിച്ച രാഹുല്‍ ഗാന്ധിക്കും ഇന്ത്യന്‍ നാഷണല്‍കോണ്‍ഗ്രസിനും നല്‍കുന്നത് വലിയ അംഗീകാരമാണ്.

 

 

 

 

india

ദെനാലി പര്‍വതത്തില്‍ കുടുങ്ങിയ മലയാളി പര്‍വതാരോഹകന്‍ ഷെയ്ക് ഹസന്‍ ഖാനെ രക്ഷപെടുത്തി

വടക്കേ അമേരിക്കയിലെ ദനാലി പര്‍വതത്തില്‍ കുടുങ്ങിയ ഷെയ്ഖിനെയാണ് പ്രത്യേക സംഘം രക്ഷപെടുത്തിയത്.

Published

on

പര്‍വതാരോഹണത്തിനിടെ കുടുങ്ങിയ മലയാളി പര്‍വ്വതാരോഹകന്‍ ഷെയ്ക് ഹസന്‍ ഖാനെ രക്ഷപെടുത്തി. വടക്കേ അമേരിക്കയിലെ ദനാലി പര്‍വതത്തില്‍ കുടുങ്ങിയ ഷെയ്ഖിനെയാണ് പ്രത്യേക സംഘം രക്ഷപെടുത്തിയത്. ദനാലി ബേസ് ക്യാമ്പിലേയ്ക്ക് ഷേക്കിനെ ഉടന്‍ എത്തിക്കും. ധനവകുപ്പിലെ ഉദ്യോഗസ്ഥനായ ഷേക്കിനെ രക്ഷപെടുത്തുന്നതിന് ധനമന്ത്രി കെ.എന്‍.ബാലഗോപാലും കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനും ഇടപെട്ടിരുന്നു.

വടക്കെ അമേരിക്കയിലെ ഡെനാനി പര്‍വതത്തിലാണ് ഷെയ്ഖ് കുടുങ്ങിയത്. ശക്തമായ കാറ്റിനെത്തുടര്‍ന്ന് ദെനാലിയുടെ ക്യാമ്പ് 5ല്‍ ഇയാള്‍ കുടുങ്ങുകയായിരുന്നു. സമുദ്രനിരപ്പില്‍ നിന്ന് 17000 അടി ഉയരത്തിലാണ് അദ്ദേഹം കുടുങ്ങികിടന്നത്.

ഷെയ്ക് ഹസന്‍ ഖാനോടൊപ്പമുണ്ടായിരുന്ന തമിഴ്‌നാട് സ്വദേശിയെയും കണ്ടെത്തി. ഇവരെ സുരക്ഷിതമായി താഴെ എത്തിക്കാനുള്ള ശ്രമം തുടരുകയാണെന്നും അലാസ്‌ക ഗവര്‍ണറുടെ ഓഫീസ് അറിയിച്ചു. അതിനിടെ, പര്‍വതാരോഹകന്‍ ഷെയ്ക് ഹസന്‍ ഖാനെ തിരിച്ചെത്തിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഡോ ശശി തരൂര്‍ എംപി വിദേശകാര്യ മന്ത്രിക്ക് കത്തയച്ചു.

ഓപ്പറേഷന്‍ സിന്ദൂറിന് ഇന്ത്യന്‍ സൈന്യത്തെ അഭിനന്ദിക്കാന്‍ പതാക നാട്ടാനുള്ള ദൗത്യത്തിനിടയിലാണ് ഷെയ്ക് ഹസന്‍ ഖാന്‍ കൊടുങ്കാറ്റില്‍പ്പെട്ടത്.

Continue Reading

india

രാഹുല്‍ ഗാന്ധിക്ക് ഇന്ന് 55-ാം പിറന്നാള്‍; കോണ്‍ഗ്രസ് ഡല്‍ഹി യൂണിറ്റ് ഇന്ന് തൊഴില്‍ മേള നടത്തും

ന്മദിനം പ്രമാണിച്ച് വ്യാഴാഴ്ച പാര്‍ട്ടിയുടെ ഡല്‍ഹി യൂണിറ്റും ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസും സംയുക്തമായി തല്‍ക്കത്തോറ സ്റ്റേഡിയത്തില്‍ ഒരു മെഗാ തൊഴില്‍ മേള സംഘടിപ്പിക്കും.

Published

on

ലോക്സഭ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധിക്ക് ഇന്ന് 55 ാം പിറന്നാള്‍. ജന്മദിനം പ്രമാണിച്ച് വ്യാഴാഴ്ച പാര്‍ട്ടിയുടെ ഡല്‍ഹി യൂണിറ്റും ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസും സംയുക്തമായി തല്‍ക്കത്തോറ സ്റ്റേഡിയത്തില്‍ ഒരു മെഗാ തൊഴില്‍ മേള സംഘടിപ്പിക്കും.

നേരത്തെ രാഹുല്‍ ഗാന്ധി തന്റെ പ്രസംഗങ്ങളില്‍ തൊഴിലില്ലായ്മയെ ആവര്‍ത്തിച്ചുള്ള ശ്രദ്ധാകേന്ദ്രമാക്കി-വരുമാനം കുറയുന്നതിനെയും തൊഴില്‍ ദൗര്‍ലഭ്യത്തെയും ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ പരാജയമായി കുറ്റപ്പെടുത്തിയിരുന്നു.

ഇന്നത്തെ പരിപാടി അദ്ദേഹത്തിന്റെ രാഷ്ട്രീയ സന്ദേശമയയ്ക്കല്‍ ദേശീയ തലസ്ഥാനത്ത് ഒരു ഗ്രൗണ്ട് ഇടപെടലാക്കി മാറ്റാന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതായാണ് വിവരം.

രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെ നടക്കുന്ന ഈ തൊഴില്‍ മേളയില്‍ ഏകദേശം 20,000 പേര്‍ രജിസ്റ്റര്‍ ചെയ്തതായി ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ ദേവേന്ദര്‍ യാദവ് പറഞ്ഞു. ഏകദേശം 100 കമ്പനികള്‍ ഇവന്റില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു, റിക്രൂട്ടര്‍മാര്‍ ഏകദേശം 5,000 ഒഴിവുകള്‍ വാഗ്ദാനം ചെയ്യുന്നു. പാര്‍ട്ടിയുടെ പ്രൊമോഷണല്‍ മെറ്റീരിയലില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന കമ്പനികളില്‍ Zepto, Airtel, Blinkit, Tata, HDFC Bank, Flipkart, Mahindra, Axis Bank എന്നിവ ഉള്‍പ്പെടുന്നു.

‘രാജ്യത്തെ യുവജനങ്ങളോടുള്ള രാഹുല്‍ ഗാന്ധിയുടെ ശ്രദ്ധയുടെ നേരിട്ടുള്ള പ്രതിഫലനമാണ് ഈ സംരംഭം,’ യാദവ് പറഞ്ഞു. പാര്‍ലമെന്റിലും പൊതുയോഗങ്ങളിലും തൊഴിലില്ലായ്മയുടെ പ്രശ്‌നം അദ്ദേഹം നിരന്തരം ഉന്നയിച്ചിട്ടുണ്ട്, ഗവണ്‍മെന്റിന്റെ വാഗ്ദാനങ്ങള്‍ തൊഴിലവസരങ്ങളിലേക്ക് എങ്ങനെ വിവര്‍ത്തനം ചെയ്തിട്ടില്ലെന്ന് എടുത്തുകാണിക്കുന്നു.

”രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും യുവാക്കള്‍ ജോലി തേടി ഡല്‍ഹിയില്‍ വരുന്ന ഒരു കാലമുണ്ടായിരുന്നു,” യാദവ് പറഞ്ഞു. എന്നാല്‍ ഇപ്പോള്‍, ഡല്‍ഹിയിലെ യുവാക്കള്‍ കഴിഞ്ഞ 45 വര്‍ഷത്തിനിടയിലെ ഏറ്റവും മോശമായ തൊഴിലില്ലായ്മ പ്രതിസന്ധിയുമായി പോരാടുകയാണ്.

കുറഞ്ഞത് പന്ത്രണ്ടാം ക്ലാസ് യോഗ്യതയുള്ള യുവാക്കള്‍ക്ക് പങ്കെടുക്കാന്‍ അര്‍ഹതയുണ്ടെന്ന് പരിപാടിയുടെ നിര്‍വ്വഹണത്തിന് മേല്‍നോട്ടം വഹിക്കുന്ന യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഉദയ് ഭാനു ചിബ് പറഞ്ഞു. 20,000 രജിസ്‌ട്രേഷനുകളില്‍ 10,000 എണ്ണം ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലൂടെയും ബാക്കിയുള്ളവ ഡല്‍ഹി കോണ്‍ഗ്രസ് യൂണിറ്റ് ആരംഭിച്ച 258 ബ്ലോക്ക് തല ക്യാമ്പുകളിലൂടെയും ശേഖരിച്ചു.

രജിസ്റ്റര്‍ ചെയ്ത 3,500 യുവാക്കളില്‍ 1,400 പേര്‍ക്കും ജോലി വാഗ്ദാനങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ഏപ്രിലില്‍ രാജസ്ഥാനിലും സമാനമായ ഒരു സംരംഭം ഉദ്ധരിച്ചു.

Continue Reading

india

അഹമ്മദാബാദ് വിമാനാപകടം; മാപ്പ് പറഞ്ഞ് എയര്‍ ഇന്ത്യ ചെയര്‍മാന്‍ എന്‍.ചന്ദ്രശേഖരന്‍

എയര്‍ ഇന്ത്യ വിമാനാപകടത്തില്‍ ടാറ്റ സണ്‍സും എയര്‍ ഇന്ത്യ ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരനും ബുധനാഴ്ച മാപ്പ് പറഞ്ഞു.

Published

on

കഴിഞ്ഞയാഴ്ച അഹമ്മദാബാദില്‍ 270-ലധികം പേരുടെ മരണത്തിനിടയാക്കിയ എയര്‍ ഇന്ത്യ വിമാനാപകടത്തില്‍ ടാറ്റ സണ്‍സും എയര്‍ ഇന്ത്യ ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരനും ബുധനാഴ്ച മാപ്പ് പറഞ്ഞു.

”മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാന്‍ എനിക്ക് വാക്കുകളില്ലാത്ത വളരെ ബുദ്ധിമുട്ടുള്ള സാഹചര്യമാണിത്.”

‘ടാറ്റയുടെ കീഴിലുള്ള ഒരു എയര്‍ലൈനില്‍ ഈ അപകടമുണ്ടായതില്‍ ഞാന്‍ ഖേദിക്കുന്നു. എനിക്ക് ഖേദമുണ്ട്. ഞങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്നത് ഈ സമയത്ത് കുടുംബത്തോടൊപ്പം ഉണ്ടായിരിക്കുക, അവരോടൊപ്പം ദുഃഖിക്കുക, ഈ സമയത്തും അതിനുശേഷവും അവരെ പിന്തുണയ്ക്കാന്‍ ഞങ്ങള്‍ എല്ലാം ചെയ്യും,’ ചന്ദ്രശേഖരന്‍ ഒരു പ്രസ്താവനയില്‍ പറഞ്ഞു.

242 യാത്രക്കാരും ജീവനക്കാരുമായി ലണ്ടനിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം – ബോയിംഗ് 787-8 ഡ്രീംലൈനര്‍ – ജൂണ്‍ 12 ന് അഹമ്മദാബാദിലെ മെഡിക്കല്‍ കോളേജ് സമുച്ചയത്തില്‍ തകര്‍ന്ന് ഒരു മിനിറ്റിനുള്ളില്‍ തകര്‍ന്ന് 270 പേര്‍ മരിച്ചു.

തകര്‍ച്ചയുടെ കാരണത്തെക്കുറിച്ചും എയര്‍ ഇന്ത്യയ്ക്ക് എന്തെങ്കിലും പ്രാഥമിക കണ്ടെത്തലുകളുണ്ടോ എന്നതിനെക്കുറിച്ചും പ്രത്യേകം ചോദിച്ചപ്പോള്‍, ‘അന്വേഷണം അവസാനിക്കാന്‍ കാത്തിരിക്കേണ്ടി വരും’ എന്ന് ചന്ദ്രശേഖരന്‍ പറഞ്ഞു.

എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്, സര്‍ക്കാര്‍ ഒരു ഉന്നതതല സമിതിയെയും നിയോഗിച്ചു.

ജൂണ്‍ 12 ദുരന്തത്തിന് ശേഷം, നിരവധി എയര്‍ ഇന്ത്യ വിമാനങ്ങള്‍ റദ്ദാക്കുകയോ അല്ലെങ്കില്‍ കാലതാമസം നേരിടുകയോ ചെയ്തു, ഇത് യാത്രക്കാര്‍ക്കിടയില്‍ ഗുരുതരമായ ആശങ്കകള്‍ ഉയര്‍ത്തുന്നു.

ഈ കാര്യങ്ങളെക്കുറിച്ച് യാത്രക്കാരുമായി ആശയവിനിമയം നടത്താന്‍ എയര്‍ ഇന്ത്യ കൂടുതല്‍ മെച്ചപ്പെട്ട പ്രവര്‍ത്തനം നടത്തേണ്ടതുണ്ടെന്ന് ശ്രീ ചന്ദ്രശേഖരന്‍ സമ്മതിച്ചു.

‘ഞങ്ങള്‍ ദിവസവും പറക്കുന്ന 1100-ലധികം ഫ്‌ലൈറ്റുകളുണ്ട്. കഴിഞ്ഞ ആറ് ദിവസങ്ങളില്‍, പൊതുവെ 5 മുതല്‍ 16 വരെ അല്ലെങ്കില്‍ 18 വിമാനങ്ങള്‍, ദിവസത്തിനനുസരിച്ച്, റദ്ദാക്കപ്പെട്ടിട്ടുണ്ട്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending