Connect with us

Culture

ബോള്‍ട്ട് ജമൈക്കയോട് വിട ചൊല്ലി

Published

on

 
കിംഗ്‌സറ്റണ്‍: 15 വര്‍ഷം മുമ്പാണ്….. കിംഗ്സ്റ്റണിലെ നാഷണല്‍ സ്‌റ്റേഡിയത്തില്‍ ഒരു ചെറുപ്പക്കാരന്‍. ലോക ജൂനിയര്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സ്വന്തം രാജ്യത്തെ പ്രതിനിധീകരിച്ച് മൂന്നാം ട്രാക്കില്‍ മല്‍സരിക്കുന്നു. കറുത്ത് മെലിഞ്ഞ് അധികമാരും ശ്രദ്ധിക്കാത്ത പയ്യന്‍സ് താരം. മല്‍സരത്തിന്റെ തലേ ദിവസങ്ങളില്‍ ഉറക്കത്തിനിടെ കഴുത്തിന് വേദനയുണ്ടായതിനാല്‍ ട്രാക്കില്‍ നില്‍ക്കുമ്പോള്‍ കഴുത്ത് പോലും ചെരിക്കാന്‍ കഴിയാത്ത അവസ്ഥ. പക്ഷേ സ്റ്റാര്‍ട്ടറുടെ വെടി പൊട്ടിയതും ആ പയ്യന്‍ കുതിച്ചു-20.61 സെക്കന്‍ഡില്‍ ഒന്നാമനായി….
ഈ ബാലനെ നിങ്ങളറിയും-സാക്ഷാല്‍ ഉസൈന്‍ ബോള്‍ട്ട്…! രാജ്യത്തിന് വേണ്ടി ആദ്യ സ്വര്‍ണം സ്വന്തമാക്കിയ അതേ ട്രാക്കില്‍ ഇന്നലെ അദ്ദേഹം അവസാനമായി ഓടി-രാജാവിനെ പോലെ. 15 വര്‍ഷം മുമ്പ് ഓടുമ്പോള്‍ കൈയ്യടിക്കാന്‍ അധികമാരുമുണ്ടായിരുന്നില്ലെങ്കില്‍ ഇന്നലെ രാത്രി നാഷണല്‍ സ്‌റ്റേഡിയത്തില്‍ ഒരു ഇരിപ്പിടം പോലും ബാക്കിയുണ്ടായിരുന്നില്ല. സല്യൂട്ട് ടു ലെജന്‍ഡ് (ഇതിഹാസത്തിന് വിട) എന്നെഴുതിയ പ്ലക്കാര്‍ഡുമായാണ് എല്ലാവരുമെത്തിയത്. ആഹ്ലാദത്തിന്റെ അംബാസിഡര്‍മാരായി അറിയപ്പെടുന്നവരാണ് ജമൈക്കക്കാര്‍. ചിരിക്കാന്‍ മറക്കാത്തവര്‍. ആഘോഷത്തിന് മടിക്കാത്തവര്‍. പക്ഷേ ഇന്നലെ എല്ലാവരുടെ മുഖത്തും വേദനയുണ്ടായിരുന്നു. ഓഗസ്റ്റില്‍ ലണ്ടനില്‍ നടക്കുന്ന ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പോടെ മല്‍സര രംഗം വിടുന്ന സൂപ്പര്‍ താരം ഇനി സ്വന്തം മണ്ണില്‍ മല്‍സരിക്കില്ല എന്ന സത്യം ഉള്‍ക്കൊള്ളാന്‍ കഴിയാതെ പലരും വിതുമ്പി. ഇന്നലെ ബോള്‍ട്ടിന്റെ അവസാന ഹോം മല്‍സരത്തിന് സാക്ഷികളാവാന്‍ ബ്രിട്ടന്റെ ഇതിഹാസ ദീര്‍ഘദൂര താരം മുഹമ്മദ് ഫറ, 800 മീറ്ററില്‍ ഇരട്ട ഒളിംപിക് സ്വര്‍ണം സ്വന്തമായുള്ള ഡേവിഡ് റുദിഷ, 400 മീറ്ററിലെ ലോക റെക്കോര്‍ഡുകാരന്‍ ദക്ഷിണാഫ്രിക്കയുടെ വെയ്‌ഡെ വാന്‍ നികര്‍ക്ക് തുടങ്ങിയവരെല്ലാമുണ്ടായിരുന്നു. പ്രിയപ്പെട്ട കൂട്ടുകാരന്‍ ജെറമൈന്‍ മാസോണിന്റെ അകാല നിര്യാണത്തിലെ വേദനയും പേറിയാണ് ബോള്‍ട്ട് മല്‍സരിച്ചത്. നിരാശകളില്ലാതെയാണ് വിരമിക്കുന്നതെന്ന് ബോള്‍ട്ട് പറഞ്ഞു. ഞാന്‍ ട്രാക്കിലേക്ക് വരുമ്പോള്‍ ഡോണ്‍ ക്വറി, ഹെര്‍ബ് മക്കന്‍ലി തുടങ്ങിയവരായിരുന്നു ട്രാക്കിലെ കരുത്തര്‍. ഇവര്‍ക്കൊപ്പം എന്റെ രാജ്യത്തെ ഉയരങ്ങളിലെത്തിക്കാനാണ് കൊതിച്ചത്. അതിന് കഴിഞ്ഞു എന്നാണ് എന്റെ വിശ്വാസം. മൂന്ന് ഒളിംപിക്‌സുകളില്‍ ഞാന്‍ രാജ്യത്തിന്റെ അമരക്കാരനായി. ഇപ്പോള്‍ എവിടെ അത്‌ലറ്റിക്‌സ് മല്‍സരങ്ങളുണ്ടായലും ജമൈക്കക്കാരെ കാണാം. അതാണ് എന്റെ സന്തോഷം-അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ജനുവരി മുതല്‍ മല്‍സര രംഗത്തില്ല ബോള്‍ട്ട്. സ്വന്തം നാട്ടിലെ അവസാന പോരാട്ടത്തിന് തയ്യാറെടുക്കുന്നതിനിടെയാണ് കൂട്ടുകാരന്‍ ബൈക്കപകടത്തില്‍ മരിച്ചത്.

kerala

ശബരിമല സ്വര്‍ണക്കൊള്ള സിപിഎമ്മിന്റെ അറിവോടെ, ഇനി ചോദ്യം ചെയ്യേണ്ടത് കടകംപള്ളി സുരേന്ദ്രനെയെന്ന് വി.ഡി സതീശന്‍

ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.

Published

on

ശബരിമല സ്വര്‍ണക്കൊള്ളയില്‍ സി.പി.എം നേതാവും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും എം.എല്‍.എയുമായിരുന്ന പത്മകുമാറിന്റെ അറസ്റ്റോടെ കേരളം അമ്പരന്നു നില്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ള നടന്നത് സിപിഎമ്മിന്റെ അറിവോടെയാണെന്നെന്നും സതീശന്‍ പറഞ്ഞു. കടകംപള്ളി സുരേന്ദ്രനെയാണ് ഇനി ചോദ്യം ചെയ്യേണ്ടതെന്നും മന്ത്രി വാസവനും അറിവുണ്ടെന്നും വി.ഡി സതീശന്‍ പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്തുകൊണ്ട് മൗനം പാലിക്കുന്നു. സ്വന്തം നേതാക്കള്‍ ജയിലിലേക്ക് പോകുമ്പോള്‍ പാര്‍ട്ടിക്ക് ഒരു കുഴപ്പവുമില്ലെന്ന് പറയാന്‍ എം.വി ഗോവിന്ദന് മാത്രമേ കഴിയൂവെന്നും വി.ഡി സതീശന്‍ പരിഹസിച്ചു. എന്തുകൊണ്ട് ദേവസ്വം ബോര്‍ഡ് പോറ്റിക്കെതിരെ പരാതി നല്‍കിയില്ലെന്നും പോറ്റി കുടുങ്ങിയാല്‍ പലരും കുടുങ്ങും എന്ന് സിപിഎമ്മിന് അറിയാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Film

‘ഹനുമാനെ വിശ്വസിക്കുന്നില്ല’; രാജമൗലിയുടെ പ്രസ്താവനയില്‍ പരാതി

ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്

Published

on

വാരണസി: ചലച്ചിത്ര സംവിധായകന്‍ എസ്.എസ്. രാജമൗലി നടത്തിയ പ്രസ്താവന വിവാദത്തില്‍. വരാനിരിക്കുന്ന ‘വാരണസി’ എന്ന ചിത്രത്തിന്റെ ടീസര്‍ ലോഞ്ച് ചടങ്ങില്‍’ എനിക്ക് ദൈവമായ ഹനുമാനില്‍ വിശ്വാസമില്ല’ എന്ന രാജമൗലിയുടെ വാക്കുകളാണ് വിവാദത്തിന് ഇടയായത്. ഈ പ്രസ്താവന ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്. ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയില്‍ നവംബര്‍ 15ന് നടന്ന ‘ Globe Trotter ‘ എന്നാണ് ഇവന്റ്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത വന്‍ വേദിയില്‍ ചിത്രത്തിന്റെ ടീസറും ‘കുംബ’ എന്ന ടൈറ്റിലും പുറത്തിറക്കിയിരുന്നു. സാങ്കേതിക പ്രശ്‌നങ്ങള്‍ നേരിട്ട സമയത്താണ് രാജമൗലി വിവാദമായി മാറിയ പ്രസ്താവന നടത്തിയതെന്ന് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. ‘സംവിധായകന്‍ രാജമൗലി ഹിന്ദു മതവികാരങ്ങളെ വൃണപ്പെടുത്തി എന്നാരോപിച്ച് പരാതി ലഭിച്ചിട്ടുണ്ട്. ഇതുവരെ കേസായി രജിസ്റ്റര്‍ ചെയ്തിട്ടില്ല.

സംഭവത്തിന്റെ നിജസ്ഥിതി പരിശോധിച്ചു വരുന്നു’ എന്ന് വാരണസി പൊലീസിന്റെ വക്താവ് അറിയിച്ചു. ചടങ്ങില്‍ പ്രധാന താരങ്ങള്‍ ആയിരുന്ന മഹേഷ് ബാബു, പൃഥ്വിരാജ് സുകുമാരന്‍, പ്രിയങ്ക ചോപ്ര എന്നിവരുടെ സാന്നിധ്യം ഇവന്റിനെ ദേശീയ തലത്തില്‍ തന്നെ ശ്രദ്ധേയമാക്കി. ചിത്രത്തില്‍ പ്രിയങ്ക ചോപ്ര മന്ദാകിനിയായി, പൃഥ്വിരാജ് സുകുമാരന്‍ കുംബയായി പ്രത്യക്ഷപ്പെടും. 2027ലെ സങ്ക്രാന്തി റിലീസിനായി ‘വാരണസി’ ഒരുക്കപ്പെടുന്നുണ്ട്. എന്നാല്‍ ചിത്രത്തെക്കാള്‍ വലിയ ചര്‍ച്ചയാകുന്നത് സംവിധായകന്റെ പ്രസ്താവനയും അതിനുശേഷം ഉയര്‍ന്ന പ്രതിഷേധങ്ങളുമാണ്.

Continue Reading

Film

മമ്മൂട്ടി-വിനായകന്‍ ചിത്രം ‘കളങ്കാവല്‍’: വിനായകന്‍ ചെയ്ത വേഷം ആദ്യം പൃഥ്വിരാജിനായി കരുതിയതെന്ന് സംവിധായകന്‍

ണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന്‍ ചെയ്യാനായില്ല.

Published

on

മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളില്‍ എത്തുന്ന ‘കളങ്കാവല്‍’യെ കുറിച്ച് സംവിധായകന്‍ ജിതിന്‍ കെ. ജോസ് രസകരമായ വിവരങ്ങള്‍ പങ്കുവെച്ചു. സംവിധായകന്റെ പറയുന്നതനുസരിച്ച്, ഇപ്പോള്‍ വിനായകന്‍ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രം ആദ്യം പൃഥ്വിരാജിനെക്കായിരുന്നാണ് പദ്ധതിയിട്ടിരുന്നത്. രണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന്‍ ചെയ്യാനായില്ല. തുടര്‍ന്ന് മമ്മൂട്ടിയുടെ നിര്‍ദേശപ്രകാരം കഥാപാത്രം വിനായകനായി മാറി. വേഷനിര്‍ണ്ണയത്തിനെക്കുറിച്ചും സംവിധായകന്‍ പറഞ്ഞു. ഒരുകഥാപാത്രത്തിന് മമ്മൂട്ടി ഏറ്റവും അനുയോജ്യനാണെന്ന് തോന്നിയതിനാല്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വിവേക് ദാമോദരന്‍ വഴിയാണ് മമ്മൂട്ടിയെ സമീപിച്ചത്. ഇതിനകം തന്നെ തങ്ങള്‍ക്ക് മനസ്സിലുണ്ടായിരുന്നതുപോലെ തന്നെയാണ് പൃഥ്വിരാജും ആ വേഷം മമ്മൂക്ക ചെയ്യണം എന്ന് നിര്‍ദേശിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. ജിതിന്‍ കെ. ജോസ് പറഞ്ഞു പോലെ, വിനായകന്‍ അവതരിപ്പിച്ച വേഷം തന്നെയാണ് ആദ്യം പൃഥ്വിരാജിന് പരിഗണിച്ചത്. മമ്മൂട്ടി കമ്പനി നിര്‍മിച്ച ‘കളങ്കാവല്‍’ നവംബര്‍ 27ന് തീയേറ്ററുകളില്‍ റിലീസ് ചെയ്യും.

Continue Reading

Trending