Connect with us

kerala

സര്‍ക്കാര്‍ ജോലികളില്‍ ഇപ്പോഴും വ്യാജഭിന്നശേഷിക്കാര്‍

ഭിന്നശേഷിക്കാരുടെ സംഘടനകള്‍ നിയമപോരാട്ടം നടത്തിയിട്ടും വ്യാജന്മാര്‍ ജോലിയില്‍ തുടരുകയാണ്

Published

on

ഇന്ന്, ഡിസംബര്‍ മൂന്നിന് ലോക ഭിന്നശേഷി ദിനം. വ്യാജഭിന്നശേഷിക്കാര്‍ ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍ കൈക്കലാക്കി സര്‍ക്കാര്‍ ജോലികളില്‍ തുടരുന്നുകൊണ്ടിരിക്കുകയാണ്. 1995ലെ അംഗപരിമിതര്‍ക്കുള്ള കേന്ദ്രനിയമത്തിനനുസരിച്ച് ഭിന്നശേഷിക്കാര്‍ക്കായി സംസ്ഥാനത്ത് നടപ്പാക്കിയ പ്രത്യേക നിയമനം വഴിയാണ് വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മിച്ച് നിരവധിആളുകള്‍ സര്‍ക്കാര്‍ ജോലികളില്‍ കയറിപ്പറ്റിയത്. ഭിന്നശേഷിക്കാരുടെ സംഘടനകള്‍ നിയമപോരാട്ടം നടത്തിയിട്ടും വ്യാജന്മാര്‍ ജോലിയില്‍ തുടരുകയാണ്. ഭരണഘടനാസാധുതയുള്ള നിയമങ്ങളൊന്നും ഭിന്നശേഷിക്കാര്‍ക്ക് ഇല്ലാതിരുന്നതി നാല്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ എക്‌സിക്യൂട്ടിവ് ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ് ഭിന്നശേഷിക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കിയിരുന്നത്.

കേന്ദ്രനിയമം വന്നതോടെ ഭിന്നശേഷിക്കാരെ ഓര്‍ത്തോ, ബധിര-മൂകവിഭാഗം, അന്ധര്‍ എന്നിങ്ങനെ മൂന്ന് വിഭാഗക്കാരായി തിരിച്ച് കേരളത്തിലും സര്‍ക്കാര്‍ ഒഴിവുകളില്‍ നിയമനം ആരംഭിക്കുകയായിരുന്നു. ഓരോ ജില്ലകളിലെയും ജനസംഖ്യ അനുസരിച്ചാണ് നിയമനം നടത്തിയിരുന്നത്. സംസ്ഥാനത്താകമാനം വര്‍ഷത്തില്‍ 152 പേരെയാണ് ഇതിലൂടെ നിയമിച്ചിരുന്നത്.

എന്നാല്‍, ഡോക്ടര്‍മാരില്‍നിന്ന് ബധിരന്‍,മൂകന്‍ എന്നിങ്ങനെ സര്‍ട്ടിഫിക്കറ്റുകള്‍ തരപ്പെടുത്തി വൈകല്യമില്ലാത്ത നിരവധിപേര്‍ സര്‍വിസില്‍ കയറിയിരിക്കുകയാണ്. പിന്നീട് 2004ലാണ് ഭിന്നശേഷിക്കാര്‍ക്കുള്ള സ്ഥിരം സംവരണ നിയമനങ്ങള്‍ കേരള സര്‍ക്കാര്‍ നിയമഭേദഗതിയിലൂടെ പി.എസ്.സിക്ക് കൈമാറിയത്. എന്നാല്‍, ഇതിനകം വൈകല്യമുണ്ടെന്ന വ്യാജ്യേന നിരവധി പേര്‍ വിവിധ ജില്ലകളില്‍ സര്‍വിസില്‍ കയറിയിരുന്നു.ഇതിനെതിരെ ഡിഫറന്റ്റി ഏബിള്‍ഡ് പേഴ്‌സണ്‍സ് വെല്‍ഫെയര്‍ ഫെഡറേഷന്‍ (ഡി.എ.ഡബ്ല്യു.എഫ്) നിയമനടപടിയടക്കം സ്വീകരിച്ചതോടെ 2010ല്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചു

വൈകല്യമുണ്ടെന്ന് അഭിനയിക്കുന്നവരാണ് ഇവരെന്ന് അന്വേഷണ കമീഷന്‍ കണ്ടെത്തിയത്. തുടര്‍ന്ന് പലര്‍ക്കുമെതിരെ നടപടി വന്നുവെങ്കിലും ഇപ്പോഴും നിരവധിപേര്‍ സര്‍വിസില്‍ തുടരുകയാണ്.

kerala

ഡിജിറ്റല്‍ അറസ്റ്റ്: ബംഗളൂരു സ്വദേശിനിക്ക് 32 കോടി രൂപയുടെ നഷ്ടം

മാസങ്ങള്‍ നീണ്ടുനിന്ന 187 സാമ്പത്തിക ഇടപാടുകളിലൂടെയാണ് 31.83 കോടി രൂപ കവര്‍ന്നെടുത്തത്.

Published

on

ബംഗളൂരുവിലെ 57 കാരിയായ സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍ ‘ഡിജിറ്റല്‍ അറസ്റ്റി’ന്റെ പേരില്‍ നടന്ന വമ്പന്‍ സൈബര്‍ തട്ടിപ്പില്‍ 32 കോടി രൂപ നഷ്ടപ്പെട്ടു. മാസങ്ങള്‍ നീണ്ടുനിന്ന 187 സാമ്പത്തിക ഇടപാടുകളിലൂടെയാണ് 31.83 കോടി രൂപ കവര്‍ന്നെടുത്തത്. നവംബര്‍ 14-നാണ് അവര്‍ പരാതിയുമായി പൊലീസിനെ സമീപിച്ചത്. ആദ്യ തട്ടിപ്പ് നടന്നത് 2024 സെപ്റ്റംബര്‍ 15-നാണ്.

ആരംഭത്തില്‍ ഡി.എച്ച്.എല്‍ കുറിയര്‍ എക്‌സിക്യൂട്ടീവാണെന്ന് പറഞ്ഞ് വിളിച്ചെത്തിയ തട്ടിപ്പുകാര്‍, സ്ത്രീയുടെ പേരില്‍ മുംബൈ ഓഫീസില്‍ എംഡിഎംഎ, പാസ്പോര്‍ട്ടുകള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍ അടങ്ങിയ പാഴ്‌സല്‍ വന്നിട്ടുണ്ടെന്ന് പറഞ്ഞു. തുടര്‍ന്ന് ‘സി.ബി.ഐ ഉദ്യോഗസ്ഥന്‍’ എന്ന് പരിചയപ്പെടുത്തിയ മറ്റൊരാള്‍ ഭീഷണിപ്പെടുത്തി. അറസ്റ്റ് ചെയ്യുമെന്ന ഭീഷണിക്കിടെ നിരപരാധിത്വം തെളിയിക്കാന്‍ സ്ത്രീയെ നിര്‍ബന്ധിക്കുകയും അവരുടെ എല്ലാ ചലനങ്ങളും റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

മകന്റെ വിവാഹം അടുത്തുള്ളതിനാല്‍ ഭീതിയില്‍പ്പെട്ട അവര്‍ തട്ടിപ്പുകാരുടെ നിര്‍ദ്ദേശം അനുസരിക്കേണ്ടി വന്നു. ‘ജാമ്യം’ എന്ന പേരില്‍ ആദ്യം രണ്ട് കോടി രൂപയും തുടര്‍ന്ന് ബാങ്ക് അക്കൗണ്ടുകളില്‍ നിന്നുളള മുഴുവന്‍ പണവും, സ്ഥിര നിക്ഷേപം ഉള്‍പ്പെടെ, കൈമാറി. ‘ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്’ എന്ന പേരില്‍ ഒരു വ്യാജ രേഖയും തട്ടിപ്പുകാര്‍ നല്‍കി.

തുക തിരികെ നല്‍കുമെന്ന വാഗ്ദാനം പാലിക്കാതെ തട്ടിപ്പുകാര്‍ തീയതികള്‍ മാറ്റിനില്‍ക്കുകയായിരുന്നു. സാമ്പത്തികമായും മാനസികമായും തകര്‍ന്ന സ്ത്രീ ഒരുമാസത്തോളം ചികിത്സയില്‍ കഴിയേണ്ടിവന്നു. പിന്നീട് തട്ടിപ്പുകാരുമായി ബന്ധപ്പെടാനാകാതെ വന്നതോടെ, മകന്റെ വിവാഹശേഷം അവര്‍ പൊലീസില്‍ പരാതി നല്‍കി.

 

Continue Reading

kerala

അതിരപ്പിള്ളിയില്‍ കാര്‍ 40 അടി താഴ്ചയിലേക്ക് മറിഞ്ഞ് എട്ട് പേര്‍ക്ക് പരിക്ക്

കാര്‍ പാര്‍ക്ക് ചെയ്യുന്നതിനായി ഡ്രൈവര്‍ പിന്നോട്ട് എടുക്കുന്നതിനിടെ നിയന്ത്രണം വിട്ടതോടെയാണ് താഴ്ചയിലേക്ക് മറിഞ്ഞത്.

Published

on

അതിരപ്പിള്ളി: അതിരപ്പിള്ളിയിലുണ്ടായ ഗുരുതര വാഹനാപകടത്തില്‍ വിനോദസഞ്ചാരികളുമായി സഞ്ചരിച്ച കാര്‍ 40 അടി താഴ്ചയിലേക്ക് മറിഞ്ഞ് എട്ട് പേര്‍ക്ക് പരിക്കേറ്റു. രണ്ടാമത്തെ ചപ്പാത്തിക്ക് സമീപത്താണ് തിങ്കളാഴ്ച ഉച്ചയ്ക്ക് ഏകദേശം 1.45 ഓടെ അപകടം സംഭവിച്ചത്.

കാര്‍ പാര്‍ക്ക് ചെയ്യുന്നതിനായി ഡ്രൈവര്‍ പിന്നോട്ട് എടുക്കുന്നതിനിടെ നിയന്ത്രണം വിട്ടതോടെയാണ് താഴ്ചയിലേക്ക് മറിഞ്ഞത്. കൊണ്ടോട്ടി രജിസ്ട്രേഷന്‍ നമ്പറിലുള്ള കാറാണ് അപകടത്തില്‍ പെട്ടത്. സംഭവം നടന്ന ഉടന്‍ വിവരം പുറത്തറിഞ്ഞിട്ടില്ല; കുറച്ച് സമയത്തിന് ശേഷമാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് വിവരം ലഭിച്ചത്. കാറിലുണ്ടായിരുന്ന രണ്ട് സ്ത്രീകള്‍ക്ക് ഗുരുതരമായ പരിക്കുകളാണ് സംഭവിച്ചതെന്ന് ലഭ്യമായ വിവരങ്ങള്‍ വ്യക്തമാക്കുന്നു.

 

Continue Reading

kerala

കേരളത്തില്‍ ശക്തമായ മഴ: ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

Published

on

ബംഗാള്‍ ഉള്‍ക്കടലിനും ശ്രീലങ്കക്കും മുകളിലായി നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കന്‍, മധ്യ കേരള മേഖലകളിലാണ് കൂടുതല്‍ മഴയ്ക്കുള്ള സാധ്യത.

ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളും ബുധനാഴ്ച കോട്ടയം, ഇടുക്കി ജില്ലകളും യെല്ലോ അലര്‍ട്ടില്‍ തുടരും.

ശബരിമല മകരവിളക്ക് തീര്‍ത്ഥാടനം പുരോഗമിക്കുന്ന സാഹചര്യത്തില്‍ സന്നിധാനം, പമ്പ, നിലക്കല്‍ പ്രദേശങ്ങളില്‍ ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കുള്ള സാധ്യതയെ കുറിച്ച് കാലാവസ്ഥ വകുപ്പ് പ്രത്യേക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

തീര്‍ത്ഥാടകര്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

 

Continue Reading

Trending