Connect with us

More

മുംബൈ സ്‌ഫോടന പരമ്പര മുഖ്യപ്രതികള്‍ ഇപ്പോഴും ഒളിവില്‍

Published

on

 

മുംബൈ: മുംബൈ സ്‌ഫോടന പരമ്പര കേസിലെ മുഖ്യ പ്രതികള്‍ ഇപ്പോഴും ഒളിവില്‍. അധോലോക നായകന്‍ ദാവൂദ് ഇബ്രാഹീം, സഹോദരന്‍ അനീസ് ഇബ്രാഹീം, കൂട്ടാളി ടൈഗര്‍ മേമന്‍, മുഹമ്മദ് ദൊസ്സ എന്നിവരാണ് ഇനിയും പിടിയിലാവാനുള്ളത്. മൂന്നു ഘട്ടങ്ങളിലായാണ് പ്രത്യേക ടാഡ കോടതി കേസ് പരിഗണിച്ചത്.
ഇതില്‍ ആദ്യ കേസില്‍ 2007ല്‍ കോടതി വിധി പറഞ്ഞു. 100 പേരെ കുറ്റക്കാരെന്ന് കണ്ടെത്തി ശിക്ഷിച്ചപ്പോള്‍ 23 പേരെ വെറുതെ വിട്ടുകൊണ്ടായിരുന്നു ഈ വിധി. അബൂസലീം ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ കേസില്‍ 2007ലാണ് വിചാരണ ആരംഭിച്ചത്. എന്നാല്‍ അബൂ സലീം, ഉമര്‍ ദൊസ്സ എന്നിവര്‍ സമര്‍പ്പിച്ച തടസ്സ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ വിചാരണ തടസ്സപ്പെട്ടു.
ഇതേ കേസ് സുപ്രീംകോടതിയുടെ പരിഗണനയില്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇരുവരും പ്രത്യേക കോടതി മുമ്പാകെ നടക്കുന്ന വിചാരണക്ക് തടസ്സമുന്നയിച്ചത്. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ 2012ലാണ് പിന്നീട് കേസില്‍ വിചാരണ പുനരാരംഭിച്ചത്. 2017 മാര്‍ച്ചില്‍ വിചാരണ പൂര്‍ത്തിയായി.
1992 ഡിസംബറിനും 1993 മാര്‍ച്ചിനും ഇടയിലായി മുംബൈ, റായ്ഗഡ്, താന, ദുബൈ, പാകിസ്താന്‍ എന്നിവിടങ്ങളില്‍ വെച്ചാണ് സ്‌ഫോടന പരമ്പര സംബന്ധിച്ച ഗൂഢാലോചനകള്‍ നടന്നതെന്നായിരുന്നു സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ദീപക് സാല്‍വിയുടെ വാദം. ഹിന്ദു മുസ്്‌ലിം ഭിന്നിപ്പ് വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് സ്‌ഫോടനം ആസൂത്രണം ചെയ്തതെന്നും ബോംബുകള്‍, ഡൈനാമൈറ്റ്‌സ്, ഹാ ന്‍ഡ് ഗ്രനേഡ്‌സ്, ആര്‍.ഡി.എക്‌സ് പോലുള്ള മറ്റ് സ്‌ഫോടക വസ്തുക്കള്‍ എന്നിവയാണ് ദൗത്യത്തിനായി ഉപയോഗിച്ചത്. എ.കെ 56 തോക്കുകള്‍, കാര്‍ബിനുകള്‍, പിസ്റ്റളുകള്‍, മറ്റ് മാരകായുധങ്ങള്‍ എന്നിവയും സംഘം ഇന്ത്യയിലേക്ക് കടത്തിയതായി പ്രോസിക്യൂഷന്‍ ആരോപിച്ചു.

Health

വെന്തുരുകി കേരളം;6 വരെ വിദ്യാഭ്യസ സ്ഥാപനങ്ങള്‍ അടച്ചിടും

സംസ്ഥാനത്ത് വെന്തുരുകുന്ന ചൂടില്‍ പാലക്കാട് ജില്ലയില്‍ ഏര്‍പ്പെടുത്തിയ ഉഷ്ണതരംഗ നിയന്ത്രണങ്ങള്‍ ഈ മാസം ആറു വരെ നീട്ടി.

Published

on

സംസ്ഥാനത്ത് വെന്തുരുകുന്ന ചൂടില്‍ പാലക്കാട് ജില്ലയില്‍ ഏര്‍പ്പെടുത്തിയ ഉഷ്ണതരംഗ നിയന്ത്രണങ്ങള്‍ ഈ മാസം ആറു വരെ നീട്ടി.പാലക്കാട് താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചത്.അതേസമയം മുന്‍കരുതല്‍ ശക്തമാക്കാനും തീരുമാനിച്ചു.

നിര്‍ജലീകണവും സൂര്യാതപവും ഉണ്ടാകാതെ ജാഗ്രതപാലിക്കണമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കൊല്ലത്തും തൃശൂരും 39,കണ്ണൂരും കോഴിക്കോടും 38 ഡിഗ്രി സെല്‍ഷ്യസ് വരെയും പകല്‍ താപനില ഉയരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

 

 

 

 

 

 

Continue Reading

kerala

മലപ്പുറത്ത് സൂര്യാതാപമേറ്റ് 63കാരന് ദാരുണാന്ത്യം

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് മരണം

Published

on

മലപ്പുറം: സംസ്ഥാനത്ത് പലയിടങ്ങളിലും ഉഷ്ണതരംഗം നിലനില്‍ക്കെ വീണ്ടും സൂര്യ താപമേറ്റ് ഒരാള്‍ മരിച്ചു. മലപ്പുറം പടിഞ്ഞാറ്റുംമുറി സ്വദേശി മുഹമ്മദ് ഹനീഫ (63)യാണ് ഇന്ന് പുലര്‍ച്ചയോടെ മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് മരണം. ഇന്നലെ ഉച്ചയ്ക്ക് കുഴഞ്ഞ് വീണ ഹനീഫയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കും.

അതേസമയം പാലക്കാട്,തൃശ്ശൂര്‍,കോഴിക്കോട് ജില്ലകളില്‍ ചില പ്രദേങ്ങളില്‍ ഉഷ്ണതരംഗ സാധ്യത കണക്കിലെടുത്ത് ഈ ജില്ലകളില്‍ നാളെ വെരെ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. താപനില ഉയരുന്ന പശ്ചാത്തലത്തില്‍ ഇടുക്കി,വയനാട് ഒഴികെഴുള്ള ജില്ലകളില്‍ താപനില മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. പാലക്കാട് 40 ഉം തൃശൂരില്‍ 39 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരാന്‍ സാധ്യതയുണ്ട്.

Continue Reading

crime

തൃശൂരില്‍ കണ്ടക്ടറുടെ മര്‍ദനമേറ്റ് യാത്രക്കാരന്‍ മരിച്ചു

ചില്ലറയെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ കണ്ടക്ടറുടെ മര്‍ദനമേറ്റ് യാത്രക്കാരന്‍ മരിച്ചു.കരുവന്നൂര്‍ സ്വദേശി പവിത്രനാണ് മരിച്ചത്

Published

on

തൃശൂര്‍:ചില്ലറയെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ കണ്ടക്ടറുടെ മര്‍ദനമേറ്റ് യാത്രക്കാരന്‍ മരിച്ചു.കരുവന്നൂര്‍ സ്വദേശി പവിത്രന്‍(68) ആണ് മരിച്ചത്.ഏപ്രില്‍ 2ന് ഉച്ചക്ക് 12ഓടെയാണ് സംഭവം ഉണ്ടായത്.ഗുരുതരമായ പരുക്കേറ്റ പവിത്രന്‍ ചികിത്സയിലായിരുന്നു.തൃശൂര്‍-കൊടുങ്ങല്ലൂര്‍ റൂട്ടിലോടുന്ന ശാസ്ത എന്ന സ്വകാര്യ ബസി ലെ കണ്ടക്ടര്‍ രതീശ്ണ് പവിത്രനെ തളളി പുറത്താക്കിയത്.

വധശ്രമം ഉള്‍പ്പെടെയുളള വകുപ്പുകള്‍ ചുമത്തി പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.തര്‍ക്കത്തിനിടെ കണ്ടക്ടര്‍ പവിത്രനെ പുറത്തെക്ക് തളളിയിടുകയും വീഴ്ചയില്‍ തല കല്ലിലിടിച്ചതുമാണ് മരണ കാരണം.പവിത്രനെ ആദ്യം മാപ്രാണത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും,പരിക്ക് ഗുരുതരമായതിനാല്‍ തൃശൂര്‍ എലൈറ്റ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

സംഭവം കണ്ട നാട്ടുകാര്‍ കണ്ടക്ടറെ തടഞ്ഞുവെച്ചിരുന്നു എന്ന് പൊലീസ് അറിയിച്ചു.പവിത്രന്‍ മരിച്ചതോടെ കണ്ടക്ടര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തു.

Continue Reading

Trending