Connect with us

india

ജനവിധിയിലേക്ക് രാജ്യ തലസ്ഥാനം

ബി.ജെ.പിക്കെതിരായ രാഷ്ട്രീയപോരാട്ടം നടത്തുമ്പോഴും സംഘ്പരിവാറിന്റെ സൈദ്ധാന്തിക സമീപനങ്ങളോട് ആംആദ്മി പാര്‍ട്ടി പുലര്‍ത്തുന്ന ആഭിമുഖ്യം മതേതര വിശ്വാസികള്‍ക്ക് പലപ്പോഴും ധര്‍മസങ്കടം സമ്മാനിച്ചിട്ടുണ്ട്

Published

on

രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള അങ്കം കുറിക്കപ്പെട്ടിരിക്കുകയാണ്. സംസ്ഥാനത്ത് ആംആദ്മി തുടരണമോ അതോ ഭരണമാറ്റം ആവശ്യമുണ്ടോയെന്ന് 2.08 ലക്ഷം നവാഗതരുള്‍പ്പെടെ 1.55 കോടി വോട്ടര്‍മാര്‍ ഫെബ്രുവരി 5 ന് വിധിയെഴുതും. ഏതായാലും നിയമസഭാ തിരഞ്ഞെടുപ്പിനെ ആംആദ്മിയും ബിജെപിയും കോണ്‍ഗ്രസും അഭിമാന പോരാട്ടമായാണ് കാണുന്നത്. മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടി തുടര്‍ച്ചയായ മൂന്നാം തവണയും അധികാരം നിലനിര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ ബി.ജെ.പി ദേശീയ തലസ്ഥാനത്ത് അധികാരം പിടിച്ചെടുക്കാന്‍ സകല കുതന്ത്രങ്ങളും പയറ്റുക്കൊണ്ടിരിക്കുകയാണ്. വിസ്മയകരമായ വിജയം തന്നെയാണ് കോണ്‍ഗ്രസും ലക്ഷ്യംവെക്കുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു തൊട്ടുമുമ്പുപോലുമുണ്ടായിട്ടുള്ള വാക്‌പോരുകളും വിവാദങ്ങളുമെല്ലാം നിയമസഭാ തിരഞ്ഞെടുപ്പിന്റെ എല്ലാ ചൂടുംചൂരും പ്രതിഫലിപ്പിക്കുന്നുണ്ട്. എ.എ.പി ആപ്ദ (ദുരന്തം) യാണെന്നും കേന്ദ്രസര്‍ക്കാര്‍ പദ്ധതികളൊന്നും നടപ്പാക്കുന്നി ല്ലെന്നും പ്രധാനമന്ത്രി ആരോപിച്ചപ്പോള്‍, അതേ വേദിയില്‍ മോദിയുടെ പ്രസംഗം തടസപ്പെട്ടതിനെക്കുറിച്ചുള്ള ആം ആ ദ്മിയുടെ പ്രതികരണം ബി.ജെ.പിയെ പോലെ മോദിയുടെ പ്രോംപ്റ്ററും പരാജയമാണെന്നായിരുന്നു. ധ്രുവീകരണ രാഷ്ട്രീയം മാത്രമല്ല, വ്യക്തിഹത്യയും, അശ്ലീലപരാമരര്‍ശങ്ങ ളുമെല്ലാം തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമാക്കി മാറ്റിയ ബി.ജെ.പി, ഡല്‍ഹിയിലും അത്തരം നീക്കങ്ങള്‍ക്ക് ഒരുവിട്ടുവീഴ്ച്ചയുമുണ്ടായിരിക്കില്ലെന്ന് നേരത്തെ തന്നെ തെളിയിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി അതിഷിക്കെതിരെ കല്‍ക്കാജി മണ്ഡലത്തില്‍ ജനവിധി തേടുന്ന ബി.ജെ.പി നേതാവ് രമേശ് ബിധുരിയാണ് ഈ ഹീനപ്രവര്‍ത്തികള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്.

മണ്ഡലത്തിലെ റോഡുകള്‍ പ്രിയങ്കാ ഗാന്ധിയുടെ കവിള്‍ പോലെയാക്കുമെന്നുള്ള വിവാദ പരാമര്‍ശത്തിനു തൊട്ടുപിന്നാലെ മുഖ്യമന്ത്രിക്കെതിരെയും അദ്ദേഹം തിരിഞ്ഞിരിക്കുകയാണ്. സ്വന്തം പിതാവിനെപോലും മാറ്റിയ വ്യക്തിയാണെന്നായിരുന്നു അതിഷിക്കെതിരായ പരാമര്‍ശം. എണ്‍പതുകഴിഞ്ഞ, പരസഹായമില്ലാതെ നടക്കാന്‍പോലും കഴിയാത്ത തന്റെ പിതാവിനെതിരെയുള്ള പരാമര്‍ശത്തില്‍ രാജ്യത്തിന്റെ രാഷ്ട്രീയം ഇത്രത്തോളം തരംതാഴ്ന്നുവെന്നത് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നായിരുന്നു നിറകണ്ണുകളോടെയുള്ള അവരുടെ പ്രതികരണം. സംസ്ഥാനത്തിനുമേലുള്ള പ്രത്യേക അധികാരമുപയോഗിച്ച് ഡല്‍ഹിയെ ഞെക്കിഞെരുക്കുന്ന കാഴ്ച്ചക്കാണ് ഇക്കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം രാജ്യം സാക്ഷ്യം വഹിച്ചത്. ക്രമസമാധാനചുമതല ദുരുപയോഗം ചെയ്ത് എല്ലാമേഖലയിലും വരിഞ്ഞുമുറുക്കുകയും ഫെഡറല്‍ സംവിധാനത്തെ കാറ്റില്‍ പറത്തുകയും ചെയ്ത കേന്ദ്രം മുഖ്യമന്ത്രിയെയും ഉപമുഖ്യമന്ത്രിയെയും ജയിലിലിടാന്‍പോലും മടികാണിച്ചില്ല. മുഖ്യമന്ത്രി കാരാഗൃഹത്തിനുള്ളില്‍ കിടന്ന് ഭരണം നടത്തുന്ന അഭൂതപൂര്‍വമായ കാഴ്ച്ചക്കും ഇക്കാലയളവില്‍ ഡല്‍ഹി സാക്ഷ്യം വഹിക്കുകയുണ്ടായി. ആകെയുളള 70 നിയമസഭാ മണ്ഡലങ്ങളില്‍ 62 ഉം നേടി അധികാരത്തിലേറിയ ഒരു സര്‍ക്കാറിനെയാണ് രാഷ്ട്രീയ വിരോധംകൊണ്ട് ഇത്തരത്തില്‍ പ്രതിക്കൂട്ടിലാക്കിക്കളഞ്ഞത്. ലോകസഭാ തിരഞ്ഞെടുപ്പില്‍ രാജ്യത്താകമാനം തിരിച്ചടിയേറ്റപ്പോള്‍ സംസ്ഥാനത്ത് മുന്‍തൂക്കം നേടാന്‍ ബി.ജെ.പിക്ക് സാധിച്ചിരുന്നു.

കോണ്‍ഗ്രസും ആംആദ്മിയും ഒരുമിച്ച് മത്സരിച്ചിട്ടും ആകെയുള്ള ഏഴുസീറ്റുകളും നേടാന്‍ അവര്‍ക്ക് സാധിച്ചിരുന്നു. അതേ സമയം പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലുണ്ടായ മുന്നേറ്റം ശേഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ നിലനിര്‍ത്താന്‍ കഴിയാത്തത് ജനവിധി അട്ടിമറിക്കപ്പെടുന്നതുകൊണ്ടാണെന്ന ഉറച്ച വിശ്വാസത്തിലാണ് കോണ്‍ഗ്രസുള്ളത്. വോട്ടിങ് യന്ത്രങ്ങളില്‍ പ്രകടമാകുന്നു. കണക്കിലെ പൊരുത്തക്കേടുകള്‍ വ്യക്തമായി ചൂണ്ടിക്കാണിച്ചിട്ടും മുഖവിലക്കെടുക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തയാറാകാത്തതിനെ തുടര്‍ന്ന് നിയമപോരാട്ടത്തിലാണ് പാര്‍ട്ടിയുള്ളത്. വോട്ടിങ് യന്ത്രങ്ങളെക്കുറിച്ചുള്ള ആശങ്കകളെകുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്‍കാന്‍ ഇന്നലെയും കമ്മീഷന് സാധിച്ചില്ല എന്നത് ആശങ്കാജനകം തന്നെയാണ്. തിരഞ്ഞെടുപ്പ് കമ്മീഷനെതിരെയുള്ള ആരോപണങ്ങള്‍ വേദനാജനകമാണെന്ന വൈകാരിക പ്രതികരണമാണ് കമ്മീഷനില്‍ നിന്നുണ്ടായിരിക്കുന്നത്. ബി.ജെ.പിക്കെതിരായ രാഷ്ട്രീയപോരാട്ടം നടത്തുമ്പോഴും സംഘ്പരിവാറിന്റെ സൈദ്ധാന്തിക സമീപനങ്ങളോട് ആംആദ്മി പാര്‍ട്ടി പുലര്‍ത്തുന്ന ആഭിമുഖ്യം മതേതര വിശ്വാസികള്‍ക്ക് പലപ്പോഴും ധര്‍മസങ്കടം സമ്മാനിച്ചിട്ടുണ്ട്. സംസ്ഥാനത്ത് പൊലീസിനെ ഉപയോഗിച്ച് നടത്തിയ ന്യൂനപക്ഷ വേട്ടക്കെതിരായ ശക്തമായ പ്രതിരോധം തീര്‍ക്കുന്നതില്‍ ഭരണകൂടം പരാജയപ്പെട്ടുവെന്നത് യാഥാര്‍ത്ഥ്യം മാത്രമാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

അഹമ്മദാബാദ് വിമാനാപകടം; മരിച്ചവരുടെ ബന്ധുക്കൾക്ക് ഇടക്കാല സഹായമായി എയർ ഇന്ത്യ 25 ലക്ഷം രൂപ നൽകും

Published

on

ന്യൂഡൽഹി: അഹ്മദാബാദ് വിമാനദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കും അതിജീവിച്ച യാത്രക്കാരനും അടിയന്തര ധനസഹായമായി 25 ലക്ഷം രൂപ പ്രഖ്യാപിച്ച് ടാറ്റ ഗ്രൂപ്പ്. ആദ്യം പ്രഖ്യാപിച്ച ഒരു കോടി രൂപക്ക് പുറമെയാണ് ഈ സഹായം.

‘ഞങ്ങളുടെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായി മരിച്ചവരുടെ കുടുംബങ്ങൾക്കും അതിജീവിച്ച യാത്രക്കാരനും ഇടക്കാല സഹായമായി 25 ലക്ഷം രൂപ നൽകും. ഇത് അടിയന്തര സാമ്പത്തിക ആവശ്യങ്ങൾക്ക് ഉപയോഗിക്കാം. നേരത്തെ പ്രഖ്യാപിച്ച ഒരു കോടി രൂപക്ക് പുറമെയാണിതെന്ന്’ എയർ ഇന്ത്യ എക്സ്പ്രസ് സാമൂഹിക മാധ്യമമായ എക്‌സിൽ കുറിച്ചു.

ജൂൺ 12നാണ് അഹ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ രാജ്യത്തെ നടുക്കിയ വിമാനദുരന്തം നടന്നത്. യാത്രക്കാരും ജീവനക്കാരും ഉൾപ്പെടെ 242 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. അപകടത്തിൽ ഒരാളൊഴികെ ബാക്കിയെല്ലാവരും മരിച്ചിരുന്നു.

Continue Reading

india

ഇന്ത്യയുടെ ഇസ്രാഈല്‍ നിലപാട് ലജ്ജാകരം: പ്രിയങ്ക ഗാന്ധി

Published

on

ഇന്ത്യയുടെ ഇസ്രയേൽ അനുകൂല നിലപാട് ലജ്ജാകരമാണെന്ന് കോൺഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി. ഗസ്സയിലെ പൗരസംരക്ഷണത്തിനായുള്ള യു.എൻ പ്രമേയത്തിൽ നിന്ന് ഇന്ത്യ വിട്ടുനിൽക്കുന്നത് ലജ്ജാകരവും നിരാശാജനകവുമാണ്. ഗസ്സയിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 60,000 പേർ ഇതിനകം കൊല്ലപ്പെട്ടു. എന്നിട്ടും ഇന്ത്യ ഒരു നിലപാടും സ്വീകരിക്കുന്നില്ല.ഇറാനിൽ ആക്രമണം നടത്തുകയും കൂട്ടക്കൊല നടത്തുകയും ചെയ്യുമ്പോൾ സന്തോഷിക്കരുത്.

മുൻകാലങ്ങളിലേത് പോലെ നിലപാട് എടുക്കാൻ തയാറാകണം. മനുഷ്യത്വത്തിനും അക്രമരാഹിത്യത്തിനും വേണ്ടി നിലകൊള്ളണമെന്നും അവർ പറഞ്ഞു. ഭരണഘടനയുടെ തത്വങ്ങളും സ്വാതന്ത്ര്യ സമരത്തിന്റെ മൂല്യങ്ങളും ഇന്ത്യക്ക് എങ്ങനെ ഉപേക്ഷിക്കാൻ കഴിയും? കൊളോണിയൽ വിരുദ്ധ പാരമ്പര്യത്തിൽ നിന്നുള്ള പിന്നോട്ടു പോക്കാണിത്. നെതന്യാഹു ഒരു രാഷ്ട്രത്തെ മുഴുവൻ ഉന്മൂലനം ചെയ്യുമ്പോൾ നമ്മുടെ രാജ്യം നിശബ്ദത പാലിക്കുന്നു. ഗസ്സ വിഷയത്തിൽ ഇന്ത്യ മൗനം പാലിക്കുക മാത്രമല്ല, ഇറാനെ ഇസ്രയേൽ ആക്രമിക്കുമ്പോൾ ആഹ്ലാദിക്കുകയും ചെയ്യുന്നുവെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി. നിലമ്പൂർ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വൻ വിജയം നേടും. യുഡിഎഫിലെ എല്ലാ കക്ഷികളും ഒറ്റക്കെട്ടാണൈന്നും തെരഞ്ഞെടുപ്പ് വിജയത്തിനായി എല്ലാവരും കഠിനാധ്വാനം ചെയ്യുന്നുണ്ടെന്നും പ്രിയങ്ക പറഞ്ഞു.

Continue Reading

india

ഇസ്രാഈലിന് മൂക്കുകയറിടണം, ഇറാനിലെ ആക്രമണങ്ങള്‍ പശ്ചിമേഷ്യയില്‍ അശാന്തി വിതക്കും: ഇ.ടി മുഹമ്മദ് ബഷീര്‍

Published

on

എല്ലാ അന്താരാഷ്ട്ര മര്യാദകളും കാറ്റിൽ പറത്തി ഇറാനെ ആക്രമിച്ച ഇസ്രാഈലിന്റെ ചോരക്കൊതിക്ക് അറുതിവരുത്താൻ യു.എന്നും ലോക രാഷ്ട്രങ്ങളും തയ്യാറാവണമെന്ന് മുസ്ലിംലീഗ് പാർലമെന്റി പാർട്ടി ലീഡറും ദേശീയ ഓർഗനൈസിംഗ് സെക്രട്ടറിയുമായ ഇ.ടി മുഹമ്മദ് ബഷീർ എം.പി ആവശ്യപ്പെട്ടു. മനുഷ്യത്വം കുഴിച്ചുമൂടി ഗസ്സയിൽ തുടരുന്ന വംശഹത്യക്കെതിരെ ക്രിയാത്മകമായി ഒന്നും ചെയ്യാനാവാത്ത ലോക രാജ്യങ്ങൾ ഇസ്രാഈലിന് മൂക്കുകയറിടാൻ ഇനിയും വൈകിയാൽ അതിന്റെ പ്രത്യാഘാതം കനത്തതാവും. ജാരസന്തതിയായ ഇസ്രാഈൽ തങ്ങളുടെ ആധിപത്യത്തെ ചോദ്യം ചെയ്യുന്നവരെയെല്ലാം ഉന്മൂലനം ചെയ്യുമെന്നാണ് പുതിയ ആക്രമണ പരമ്പര വ്യക്തമാക്കുന്നത്.

അമേരിക്കയുടെ പിന്തുണയോടെ ഫലസ്തീനിലെ അധിനിവേഷവും കൂട്ടക്കുരുതിയും തുടരുന്ന ഇസ്രാഈൽ ഇറാനിൽ കടന്നുകയറി നടത്തുന്ന ആക്രമണങ്ങൾ പശ്ചിമേഷ്യയാകെ അശാന്തി വിതക്കുന്നതാണ്. ഇറാനും ഇസ്രാഈലും ആണവ ശക്തികളെന്നത് ഗൗരവത്തിലെടുക്കണം. ആണവ കേന്ദ്രങ്ങൾക്കെതിരായ ഇസ്രാഈലിൽ സൈനിക ആക്രമണങ്ങൾ എല്ലാ സീമയും ലംഘിക്കുന്നതും മനുഷ്യത്വവിരുദ്ധവുമാണ്. ഏതൊരു സായുധ ആക്രമണവും ഭീഷണിയും ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിന്റെയും അന്താരാഷ്ട്ര നിയമത്തിന്റെയും ഏജൻസിയുടെ ചട്ടത്തിന്റെയും തത്വങ്ങളുടെ ലംഘനമാണ്. ഏത് സാഹചര്യത്തിലായാലും ആണവ കേന്ദ്രങ്ങൾ ഒരിക്കലും ആക്രമിക്കപ്പെടരുത്. അത് ജനങ്ങൾക്കും പരിസ്ഥിതിക്കും ഒരുപോലെ പ്രശ്‌നം സൃഷ്ടിക്കും. ഇതിന്റെ പ്രത്യാഘാതം ഏതെങ്കിലുമൊരു മേഖലയിലോ രാജ്യത്തോ ഒതുങ്ങില്ല.

സയണിസത്തിന്റെ രക്തദാഹവുമായി നീചന്മാരുടെ വക്താക്കളെ പോലെ രക്തച്ചൊരിച്ചിൽ നടത്തുന്ന ഇസ്രാഈലിന് അമേരിക്ക നിരുപാധിക പിന്തുണ നൽകുമ്പോൾ അതൊരു ലോക യുദ്ധമായി മാറാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. പട്ടിണിയും നിരക്ഷരതയുമാണ് മനുഷ്യരാശിയുടെ ഇരുപത്തിയൊന്നാം നൂണ്ടിലെയും വലിയ വെല്ലുവിളികൾ. എന്നാൽ, പണക്കൊതി മൂത്ത് ആയുധക്കച്ചവടത്തിന്റെ പുതിയ വിപണി തേടുന്ന സാമ്രാജ്യത്വശക്തികൾക്ക് യുദ്ധവും കലാപവുമാണ് ആവശ്യം. ലോകസമാധാനത്തിന് അഹിംസയുടെ പ്രവാചകനായ ഗാന്ധിജിയുടെ ഇന്ത്യ മുൻകൈയെടുക്കണമെന്നും ഇ.ടി ആവശ്യപ്പെട്ടു.

Continue Reading

Trending