Connect with us

india

മസ്ജിദുകളുടെ താഴികക്കുടം ക്ഷേത്രങ്ങളോട് സമാനമാണ്‌, പുരാതന ക്ഷേത്രങ്ങൾ മസ്ജിദുകളാക്കിയിട്ടുണ്ട് അവ വീണ്ടും ക്ഷേത്രങ്ങളാക്കണം; വിവാദ പരാമർശവുമായി അഖാര മേധാവി

ഇത്തരം കെട്ടിടങ്ങള്‍ ഹിന്ദുക്കള്‍ക്ക് കൈമാറാന്‍ മുസ്ലിംകളോട് ആവശ്യപ്പെടുമോയെന്ന ചോദ്യത്തിന്, ഇതിനായി തങ്ങള്‍ ആയിരം തവണ അപേക്ഷിച്ചു എന്നാല്‍ അവര്‍ കേള്‍ക്കുന്നില്ല എന്നായിരുന്നു മറുപടി.

Published

on

മസ്ജിദ് ക്ഷേത്ര വിവാദത്തിന് വീണ്ടും തിരി കൊളുത്തി അഖാര മേധാവി. രാജ്യത്തുടനീളം നിരവധി ക്ഷേത്രങ്ങള്‍ മസ്ജിദുകളാക്കിയിട്ടുണ്ടെന്നും അവ വീണ്ടും ക്ഷേത്രങ്ങളാക്കി മാറ്റണമെന്നാണ് അഖില ഭാരതീയ അഖാര പരിഷത്ത് പ്രസിഡന്റ് മഹന്ത് രവീന്ദ്ര പുരിയുടെ ആവശ്യം. മതപ്രചാരണത്തിനായി ഇന്ത്യയുടനീളം സഞ്ചരിച്ചപ്പോള്‍ താന്‍ കണ്ട മസ്ജിദുകളുടെ താഴികക്കുടം ക്ഷേത്രങ്ങളോട് സമാനമായിരുന്നു എന്നായിരുന്നു രവീന്ദ്ര പുരിയുടെ വാദം.

‘മതപ്രചാരനത്തിനായി ഞാന്‍ ഇന്ത്യയിലുടനീളം ഒരു പര്യടനത്തിന് പോയപ്പോള്‍, മിക്ക പള്ളികളുടെയും താഴികക്കുടം ഒരു ക്ഷേത്രത്തിനോട് സാമ്യമുള്ളതായി എനിക്ക് തോന്നി. പള്ളികളില്‍ സനാതന ചിഹ്നങ്ങള്‍ ഉള്ളതായി നിങ്ങള്‍ക്ക് കാണാം. ഏകദേശം 80 ശതമാനം മുസ്ലിം പള്ളികളും പുരാതന ക്ഷേത്രങ്ങളാണ്,’ മഹന്ത് രവീന്ദ്ര പുരി പറഞ്ഞു.

ഇത്തരം കെട്ടിടങ്ങള്‍ ഹിന്ദുക്കള്‍ക്ക് കൈമാറാന്‍ മുസ്ലിംകളോട് ആവശ്യപ്പെടുമോയെന്ന ചോദ്യത്തിന്, ഇതിനായി തങ്ങള്‍ ആയിരം തവണ അപേക്ഷിച്ചു എന്നാല്‍ അവര്‍ കേള്‍ക്കുന്നില്ല എന്നായിരുന്നു മറുപടി. ‘പള്ളികളാക്കി മാറ്റിയ ഞങ്ങളുടെ പുരാതന ക്ഷേത്രങ്ങള്‍ ഒഴിപ്പിക്കണം, ഞങ്ങള്‍ തയ്യാറാണ്. ഒരു ക്ഷേത്രത്തിന്റെ മുകളില്‍ നിര്‍മിച്ച മസ്ജിദുകള്‍ പൊളിച്ച് മാറ്റണം. മഹാ കുംഭത്തില്‍ നിന്ന് ഞങ്ങള്‍ ഒരിക്കല്‍ കൂടി അഭ്യര്‍ത്ഥിക്കുന്നു,’ രവീന്ദ്ര പുരി പറഞ്ഞു.

തങ്ങള്‍ ഒരു സനാതന്‍ ബോര്‍ഡ് രൂപീകരിക്കാന്‍ പോവുകയാണെന്നും പുരി പറഞ്ഞു. ജനുവരി 27ന്, ഒരു ധര്‍മ സന്‍സദ് സംഘടിപ്പിക്കുമെന്നും അവിടേക്ക് രാജ്യത്തെയും ലോകത്തെയും പ്രമുഖ ദര്‍ശകരെ ക്ഷണിച്ചിട്ടുണ്ടെന്നും പുരി കൂട്ടിച്ചേര്‍ത്തു. ‘ധര്‍മ സന്‍സദിലെ പ്രധാന വിഷയം സനാതന്‍ രൂപീകരണമായിരിക്കും. വഖഫ് ബോര്‍ഡ് പോലെ നമ്മുടെ മഠവും ക്ഷേത്രങ്ങളും സുരക്ഷിതമാക്കും,’ പുരി പറഞ്ഞു.

സമീപകാലത്തായി മസ്ജിദുകളുടെയും ദര്‍ഗകളുടെയും മേല്‍ അവകാശവാദം ഉന്നയിച്ചുള്ള തീവ്ര ഹിന്ദുത്വവാദികളുടെ വരവ് അധികരിച്ചിരുന്നു. പിന്നാലെ 1991ലെ ആരാധനാലയ നിയമത്തിന്റെ സാധുത സംബന്ധിച്ച് തീരുമാനമെടുക്കുന്നതുവരെ കെട്ടിടങ്ങളുടെ മതപരമായ സ്വഭാവത്തെ ചോദ്യം ചെയ്യുന്ന പുതിയ കേസുകള്‍ ഫയല്‍ ചെയ്യാനാകില്ലെന്ന് ഡിസംബറില്‍ സുപ്രീം കോടതി വിധിച്ചിരുന്നു.

നിലവിലുള്ള മതപരമായ ഘടനകളെ സംബന്ധിച്ചുള്ള കേസുകളില്‍ സര്‍വേകള്‍ക്കുള്ള നിര്‍ദേശങ്ങള്‍ ഉള്‍പ്പെടെയുള്ള ഏതെങ്കിലും ഇടക്കാല അല്ലെങ്കില്‍ അന്തിമ ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നതില്‍ നിന്ന് സുപ്രീം കോടതി എല്ലാ കോടതികളെയും വിലക്കിയിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

പശ്ചിമബംഗാളില്‍ നിയമ വിദ്യാര്‍ഥി ക്ലാസ് മുറിയില്‍ കൂട്ട ബലാല്‍സംഗത്തിനിരയായി

സംഭവത്തില്‍ മൂന്ന് പ്രതികള്‍ അറസ്റ്റിലായി.

Published

on

പശ്ചിമബംഗാളിലെ കസ്ബയില്‍ നിയമ വിദ്യാര്‍ഥി കൂട്ട ബലാല്‍സംഗത്തിനിരയായി. സംഭവത്തില്‍ മൂന്ന് പ്രതികള്‍ അറസ്റ്റിലായി.

സൗത്ത് കൊല്‍ക്കത്ത ലോ കോളജിലെ ക്ലാസ് മുറിയില്‍ വച്ചാണ് സംഭവം. ഇതേ ലോ കോളജിലെ മുന്‍ വിദ്യാര്‍ഥിയെയും രണ്ട് ജീവനക്കാരുമാണ് അറസ്റ്റിലായിരിക്കുന്നത്. അറസ്റ്റിലായ മൂന്ന് പ്രതികളെയും ഹൈക്കോടതിയില്‍ ഹാജരാക്കി. പ്രതികളെ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

Continue Reading

india

ദളിത് സ്ത്രീയെ പാചകക്കാരിയായി നിയമിച്ചു; വിദ്യാര്‍ഥികളെ കുട്ടികളെ പിന്‍വലിച്ച് രക്ഷിതാക്കള്‍

സ്‌കൂളില്‍ ആകെയുണ്ടായിരുന്ന 22 വിദ്യാര്‍ത്ഥികളില്‍ 21 പേരെയും രക്ഷിതാക്കള്‍ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി മറ്റ് സ്‌കൂളുകളില്‍ ചേര്‍ത്തു.

Published

on

ദളിത് സ്ത്രീയെ പാചകക്കാരിയായി നിയമിച്ചതിനെ തുടര്‍ന്ന് കര്‍ണാടകയില്‍ സ്‌കൂളില്‍ നിന്ന് കുട്ടികളെ പിന്‍വലിച്ച് രക്ഷിതാക്കള്‍. ചാമരാജ നഗര്‍ ജില്ലയിലെ ഹൊമ്മ ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് രക്ഷിതാക്കളുടെ നേതൃത്തത്തില്‍ വിദ്യാര്‍ഥികളെ കൂട്ടത്തോടെ പിന്‍വലിച്ചത്. ദളിത് സ്ത്രീയെ സ്‌കൂളിലെ ഭക്ഷണം പാചകം ചെയ്യാന്‍ നിയമിച്ചത് തങ്ങളുടെ മക്കള്‍ ഭക്ഷണം കഴിക്കുന്നതിന് തടസമായെന്നാണ് രക്ഷിതാക്കള്‍ ആരോപിക്കുന്നത്. സ്‌കൂളില്‍ ആകെയുണ്ടായിരുന്ന 22 വിദ്യാര്‍ത്ഥികളില്‍ 21 പേരെയും രക്ഷിതാക്കള്‍ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി മറ്റ് സ്‌കൂളുകളില്‍ ചേര്‍ത്തു. ദളിത് സ്ത്രീയെ നിയമിച്ചതിനു ശേഷം സ്‌കൂളില്‍ നിന്ന് ആകെ ഏഴ് കുട്ടികള്‍ മാത്രമാണ് ഉച്ചഭക്ഷണം കഴിച്ചിരുന്നത്.

അടച്ചുപൂട്ടല്‍ ഭീഷണി നേരിടുകയാണ് നിലവില്‍ സ്‌കൂള്‍. സംഭവത്തെ തുടര്‍ന്ന് ചാമരാജനഗര്‍ എസ് പി, ജില്ലാ പഞ്ചായത്ത് സിഇഒ, വിദ്യാഭ്യാസ ഓഫീസര്‍ എന്നിവരുള്‍പ്പെടെയുളള ഉദ്യോഗസ്ഥര്‍ സ്‌കൂള്‍ സന്ദര്‍ശിച്ചു. ജാതി വിവേചനം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെ ജില്ലാ അധികൃതരും മാതാപിതാക്കളും അധ്യാപകരുമായി ചര്‍ച്ച നടത്തി. എന്നാല്‍ കേസ് ഭയന്ന് മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭ്യമാകാത്തതിനാലാണ് കുട്ടികളെ സ്‌കൂളില്‍ നിന്ന് മാറ്റിയതെന്നാണ് മാതാപിതാക്കള്‍ ജില്ലാ പഞ്ചായത്ത് സിഇഒയോട് പറഞ്ഞത്. സ്‌കൂളില്‍ നിലവില്‍ ഒരു കുട്ടി മാത്രമേയുളളു. ആ കുട്ടിയുടെ മാതാപിതാക്കളും ട്രാന്‍സഫര്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

Continue Reading

india

പാളത്തിലൂടെ 8 കിലോമീറ്ററോളം കാറോടിച്ച് യുവതിയുടെ അഭ്യാസം; പുറത്തിറക്കാന്‍ ശ്രമിക്കുന്നതിനിടെ പൊലീസുകാരെ ആക്രമിച്ചു

ഇതേത്തുടര്‍ന്ന് കഴിഞ്ഞ ദിവസം, 20 മിനിറ്റോളം ട്രെയിന്‍ സര്‍വീസ് തടസ്സപ്പെട്ടു.

Published

on

ഹൈദരാബാദ് റെയില്‍വേ പാളത്തിലൂടെ 8 കിലോമീറ്ററോളം കാറോടിച്ച് യുവതിയുടെ അഭ്യാസം. ഇതേത്തുടര്‍ന്ന് കഴിഞ്ഞ ദിവസം, 20 മിനിറ്റോളം ട്രെയിന്‍ സര്‍വീസ് തടസ്സപ്പെട്ടു. കാര്‍ തടഞ്ഞ് പുറത്തിറക്കാന്‍ ശ്രമിക്കുന്നതിനിടെ യുവതി പൊലീസുകാരെയും ആക്രമിക്കാന്‍ ശ്രമിച്ചു. ഹൈദരാബാദിനു സമീപം ശങ്കരപ്പള്ളിയിലാണ് വ്യാഴാഴ്ച രാവിലെ സംഭവമുണ്ടായത്.

യുവതിക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് 2 പാസഞ്ചര്‍ ട്രെയിനുകളും 2 ഗുഡ്‌സും നിര്‍ത്തിയിടേണ്ടിവന്നു.

Continue Reading

Trending