Connect with us

kerala

നമ്മളെയെല്ലാം വിസ്മയിപ്പിച്ച പ്രധാനമന്ത്രിയാണ് മന്‍മോഹന്‍ സിങ്ങ്: പ്രതിപക്ഷ നേതാവ്‌

ലോകം മുഴുവന്‍ ഒരു ഗ്ലോബല്‍ വില്ലേജായി മാറുന്ന അവസരത്തില്‍ ലോക സാമ്പത്തിക ക്രമങ്ങളുടെ മാറ്റങ്ങള്‍ക്കനുസരിച്ചുള്ള ചില മാറ്റങ്ങള്‍ പരിമിതികള്‍ക്കുള്ളില്‍ നിന്നു കൊണ്ട് ഉള്‍ക്കൊള്ളേണ്ട ആവശ്യം നമുക്ക് അന്നുണ്ടായിരുന്നു.

Published

on

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന് ചരമോപചാരം അര്‍പ്പിച്ചു കൊണ്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിയമസഭയില്‍ നടത്തിയ പ്രസംഗം പൂർണരൂപത്തിൽ

നമ്മളെയെല്ലാം വിസ്മയിപ്പിച്ച പ്രധാനമന്ത്രിയാണ് കടന്നു പോയത്. ലോകം മുഴുവന്‍ ആദരിച്ച സാമ്പത്തിക ശാസ്ത്രജ്ഞനായിരുന്നു അദ്ദേഹം. ധനകാര്യമന്ത്രിയായും പിന്നീട് പത്തു വര്‍ഷം ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന കാലത്തും അദ്ദേഹം രാജ്യത്ത് സാമ്പത്തിക പരിഷ്‌ക്കാരങ്ങള്‍ നടപ്പാക്കി. അതിനെതിരെ അന്ന് കുറെ വിമര്‍ശനങ്ങളുണ്ടായി.

അതുവരെ സഞ്ചരിച്ചിരുന്നതില്‍ നിന്നും വ്യത്യസ്തമായ പാതയിലേക്കാണ് അന്ന് രാജ്യം മാറിയത്. ലോകം മുഴുവന്‍ ഒരു ഗ്ലോബല്‍ വില്ലേജായി മാറുന്ന അവസരത്തില്‍ ലോക സാമ്പത്തിക ക്രമങ്ങളുടെ മാറ്റങ്ങള്‍ക്കനുസരിച്ചുള്ള ചില മാറ്റങ്ങള്‍ പരിമിതികള്‍ക്കുള്ളില്‍ നിന്നു കൊണ്ട് ഉള്‍ക്കൊള്ളേണ്ട ആവശ്യം നമുക്ക് അന്നുണ്ടായിരുന്നു. എല്ലാ വെല്ലുവിളികളെയും നേരിട്ടുകൊണ്ടാണ് അദ്ദേഹം ആ സാമ്പത്തിക പരിഷ്‌ക്കാരങ്ങള്‍ നമ്മുടെ രാജ്യത്ത് നടപ്പാക്കിയത്.

സാമ്പത്തിക പരിഷ്‌ക്കാരങ്ങള്‍ നടപ്പാക്കിയപ്പോള്‍ നമ്മുടെ ഖജനാവ് നിറഞ്ഞു. എക്‌സൈസ് ഡ്യൂട്ടി 150 ശതമാനം വര്‍ധിച്ചു. നമ്മുടെ കസ്റ്റംസ് ഡ്യൂട്ടിയും നികുതി വരുമാനം മൊത്തമായും വര്‍ധിച്ചു. രാജ്യത്ത് ധനമുണ്ടായി. അതുവരെ ഇല്ലാതിരുന്ന തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. ഖജനാവ് നിറഞ്ഞപ്പോള്‍ ആ പണം എന്തു ചെയ്തു എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ചോദ്യം. അവിടെയാണ് ഡോ. മന്‍മോഹന്‍ സിങ് സമ്പത്തിന്റെ നീതിപൂര്‍വകമായ പുനര്‍വിതരണം എന്ന തത്വം നടപ്പാക്കിയത്.

അതിന്റെ ഭാഗമായിട്ടാണ് 2004-ല്‍ കോണ്‍ഗ്രസിന്റെ പ്രകടനപത്രികയില്‍ ഉണ്ടായിരുന്ന മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി നടപ്പാക്കി ഇന്ത്യയിലെ വിദൂര ഗ്രാമങ്ങളിലെ പാവപ്പെട്ടവന്റെ വീടുകളില്‍ തീ പുകയ്ക്കാന്‍ അവസരം ഉണ്ടാക്കിക്കൊടുത്തത്. നാഷണല്‍ റൂറല്‍ ഹെല്‍ത്ത് പ്രോഗ്രാമിലൂടെ വിദൂര ഗ്രാമങ്ങളില്‍ ആശുപത്രികളും ചികിത്സാ സൗകര്യങ്ങളും തുടങ്ങി. റൈറ്റ് ടു എഡ്യുക്കേഷന്‍ കൊണ്ടുവന്ന് നിരവധി വിദ്യാലയങ്ങള്‍ ഉണ്ടാക്കുകയും അധ്യാപക തസ്തികകള്‍ സൃഷ്ടിക്കുകയും ചെയ്തു.

കാര്‍ഷിക മേഖല പ്രതിസന്ധി നേരിട്ടപ്പോള്‍ 72000 കോടി രൂപയുടെ കാര്‍ഷിക കടം എഴുതിത്തള്ളിയ വിപ്ലവകരമായ തീരുമാനമെടുത്തു. വിവരാവകാശ നിയമം കൊണ്ടു വന്ന് ജനാധിപത്യത്തിന്റെ മഹത്വം ഒന്നു കൂടി ഉയര്‍ത്തിപ്പിടിച്ചു. 2008 ല്‍ ലോകം മുഴുവന്‍ സാമ്പത്തികമായി തരിപ്പണമായ ഘട്ടത്തിലും അടിപതറാതെ ലോകത്ത് ഏറ്റവും മനോഹരമായി സാമ്പത്തിക മാന്ദ്യത്തെ നേരിട്ട ഒന്നാമത്തെ രാജ്യം ഇന്ത്യയും ഡോ. മന്‍മോഹന്‍ സിങുമായിരുന്നു.

ജി 20 രാജ്യങ്ങളുടെ യോഗത്തില്‍ അമേരിക്കന്‍ പ്രസിഡന്റും ബ്രിട്ടീഷ് പ്രധാനമന്ത്രിയും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയും ഉള്‍പ്പെടെയുള്ളവരാണ് ഡോ. മന്‍മോഹന്‍ സിങിനെ അഭിനന്ദിച്ച് സംസാരിച്ചത്. ആഗോള സാമ്പത്തിക മാന്ദ്യത്തെ മറികടന്ന ലോകത്തെ ഒന്നാമത്തെ രാജ്യമാക്കി മന്‍മോഹന്‍ സിങ് ഇന്ത്യയെ മാറ്റി.

ഡോ. മന്‍മോഹന്‍ സിങിന്റെ വലംകൈ ആയിരുന്ന മൊണ്ടേക്‌സിങ് അലുവാലിയ ‘Backstage: The Story Behind India’s High Growth Years’’ എന്ന മനോഹരമായ ഒരു പുസ്തകം എഴുതിയിട്ടുണ്ട്. നമ്മള്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്തു. എന്നാല്‍ രാജ്യത്തിന് അനിവാര്യമായതും ഇനിയും ചെയ്തു തീര്‍ക്കാന്‍ സാധിക്കാത്തതുമായ കാര്യങ്ങള്‍ കുറിപ്പായി എഴുതിത്തരണമെന്ന് പ്രധാനമന്ത്രി പദത്തില്‍ നിന്നും ഇറങ്ങുന്നതിന് ഒരു മാസം മുന്‍പ് അദ്ദേഹം മൊണ്ടേക്‌സിങ് അലുവാലിയോട് ആവശ്യപ്പെട്ടതായി ഈ പുസ്തകത്തില്‍ പറയുന്നുണ്ട്. എന്തിനാണ് ചെയ്യാന്‍ പറ്റാത്ത കാര്യങ്ങള്‍ എഴുതി വാങ്ങിയതെന്ന മൊണ്ടേക്‌സിങ് അലുവാലിയ പിന്നീട് ചോദിച്ചപ്പോള്‍ നമുക്ക് ചെയ്യാന്‍ പറ്റാതെ പോയ കാര്യങ്ങള്‍ പിന്നാലെ വരുന്ന ഭരണാധികാരിക്ക് കൈമാറാമല്ലോ എന്നതായിരുന്നു ഡോ. മന്‍മോഹന്‍ സിങിന്റെ മറുപടി. ആ വിശാലമായ മനസ്സ് നമ്മളെയെല്ലാം വിസ്മയപ്പെടുത്തുന്നതാണ്.

രാജ്യ സ്‌നേഹവും രാജ്യത്തോടുള്ള കൂറും ഭരണഘടനാ മൂല്യങ്ങളും ജനാധിപത്യവും മതേതരത്വവും ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് രാജ്യത്തെ ജനങ്ങളുടെ കണ്ണീരൊപ്പാനും ജീവിത നിലവാരം ഉയര്‍ത്താനും അദ്ദേഹം നടത്തിയ ശ്രമങ്ങള്‍ ചരിത്രത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. അദ്ദേഹത്തിന്റെ വേര്‍പാടില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. കുടുംബാംഗങ്ങളുടെയും എല്ലാവരുടെയും വേദനയില്‍ ഞാനും എന്റെ പാര്‍ട്ടിയും പങ്കുചേരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

ഇടുക്കിയിൽ സ്ത്രീ മരിച്ചത് കാട്ടാന ആക്രമണത്തിൽ അല്ല, കൊലപാതകമെന്ന് റിപ്പോർട്ട്; ഭർത്താവ് കസ്റ്റഡിയിൽ

ഇവരെ ശക്തമായി അടിക്കുകയും തല രണ്ടു തവണ നിലത്ത് അടിക്കുകയും ചെയ്തിട്ടുണ്ട്

Published

on

ഇടുക്കി പീരുമേട്ടിൽ സീതയുടെ മരണം കാട്ടാന ആക്രമണത്തിലല്ലെന്നും കൊലപാതകമാണെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ട്. സംഭവത്തിൽ ഭർത്താവ് ബിനുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ബിനുവിനെ പോലീസിന് നേരത്തെ സംശയം ഉണ്ടായിരുന്നു.
വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതോടെയാണ് കൊലപാതകമെന്ന് തെളിഞ്ഞത്. കൃത്യമായ ആസൂത്രണത്തോടെയുള്ള അതിക്രൂരമായ കൊലപാതകമാണ് നടന്നതെന്ന് പൊലീസ്. മരിച്ച സീതയുടെ ശരീരത്തിൽ കാട്ടാന ആക്രമിച്ചതിന്റെ വലിയ മുറിപ്പാടുകൾ ഒന്നും കാണാത്തത് തന്നെ പോലീസിൽ സംശയം ഉണർത്തി.
ഇവരെ ശക്തമായി അടിക്കുകയും തല രണ്ടു തവണ നിലത്ത് അടിക്കുകയും ചെയ്തിട്ടുണ്ട്. ശേഷം പാറയിലൂടെ വലിച്ചിഴച്ചു. ഇരുഭാഗത്തെയും ആറു വാരിയെല്ലുകൾക്ക് പരിക്കുണ്ട്. മൂന്ന് വാരിയല്ലുകൾ ശ്വാസകോശത്തിലേക്ക് തറച്ച് കയറിയെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ട്.
Continue Reading

kerala

‘പിണറായി സർക്കാരിന്റെ ജനവിരുദ്ധ നിലപാടുകൾക്കെതിരെ നിലമ്പൂരിൽ ജനം വിധിയെഴുതും’: സണ്ണി ജോസഫ്

Published

on

നിലമ്പൂർ: ഉപതിരഞ്ഞെടുപ്പിൽ പ്രധാന മത്സരം യുഡിഎഫും എൽഡിഎഫും തമ്മിലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. പിണറായി സർക്കാരിന്റെ ജനവിരുദ്ധ നിലപാടുകൾക്കെതിരെ നിലമ്പൂരിൽ ജനം വിധിയെഴുതും. സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്ത് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിമാർ മണ്ഡലത്തിൽ തമ്പടിച്ച് തിരഞ്ഞെടുപ്പു ചട്ടങ്ങൾക്കു വിരുദ്ധമായി വാഗ്ദാനങ്ങളും മറ്റും പറയുകയാണെന്നും ഇതിനിടെ ജനങ്ങളുടെ ജീവൽപ്രശ്നങ്ങൾക്ക് മറുപടി പറയാൻ ഇവർക്കാവുന്നില്ലെന്നും യുഡിഎഫ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സണ്ണി ജോസഫ് പറഞ്ഞു.

‘‘വിലക്കയറ്റം, വന്യമൃഗശല്യം, ദേശീയപാതയുടെ തകർച്ച, കാർഷികമേഖലയിലെ പ്രശ്നങ്ങൾ തുടങ്ങിയവയിലൊന്നും സർക്കാർ നടപടി സ്വീകരിക്കുന്നില്ല. മലപ്പുറത്തു പലതവണ വന്നിട്ടും മുഖ്യമന്ത്രിയോ പൊതുമരാമത്ത് മന്ത്രിയോ ദേശീയപാത തകർന്ന സ്ഥലം സന്ദർശിച്ചില്ല. പിആർ എജൻസിയിലുള്ളവർക്ക് അഞ്ചു ശതമാനം വേതനവർധനവിനും പിഎസ്‌സി അംഗങ്ങളുടെ ശമ്പള വർധനവിനും നടപടിയെടുക്കുന്ന സർക്കാരിന് മുഴുവൻ സമയവും ജോലിയെടുക്കുന്ന ആശാ പ്രവർത്തകരുടെ രോദനം കേൾക്കാൻ മനസ്സില്ല.’’ – സണ്ണി ജോസഫ് കുറ്റപ്പെടുത്തി.

‘‘മലപ്പുറം ജില്ലയെ പല രംഗത്തും ആവർത്തിച്ചു കുറ്റപ്പെടുത്തിയ മുഖ്യമന്ത്രി അതിൽ ഇതുവരെ ഖേദം പ്രകടിപ്പിച്ചിട്ടില്ല. വന്യമൃഗശല്യത്തെക്കുറിച്ച് നാലുതവണ പ്രതിപക്ഷം അടിയന്തരപ്രമേയം അവതരിപ്പിക്കാൻ നിയമസഭയിൽ നോട്ടിസ് കൊടുത്തെങ്കിലും അതനുവദിക്കാൻ പിണറായി സർക്കാർ തയാറായില്ല. കെട്ടിടനികുതി, ഭൂനികുതി, വൈദ്യുതിനിരക്ക്, ബസ് നിരക്ക് തുടങ്ങി കോടതിച്ചെലവുകൾക്കു വരെ ഫീസ് വർധിപ്പിച്ച് സർക്കാർ ജനങ്ങളുടെ ജീവിതച്ചെലവ് കൂട്ടി.’’ – സണ്ണി ജോസഫ് പറഞ്ഞു.

‘‘പൊലീസിനെ അന്യായമായി ഉപയോഗിക്കുന്ന സ്ഥിതിയുണ്ട്. ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടത്തിലും സഞ്ചരിച്ച വാഹനം തടഞ്ഞുനിർത്തി പരിശോധിച്ചു. പാലക്കാട് നടത്തിയ പെട്ടിപരിശോധനയുടെ തനിയാവർത്തനമാണ് നിലമ്പൂരിലും ഉണ്ടായത്. ഒരു ജനപ്രതിനിധിയുടെ മുഖത്ത് ലൈറ്റടിച്ചും ആജ്ഞാപിച്ചും പെട്ടി തുറക്കാൻ ആംഗ്യം കാണിച്ചും നടത്തിയത് മനഃപൂർവമുള്ള അവഹേളനമാണ്. ഇതിൽ തിരഞ്ഞെടുപ്പ് കമ്മിഷനു പരാതി നൽകുന്നത് ആലോചിക്കും.’’ – സണ്ണി ജോസഫ് പറഞ്ഞു. കെപിസിസി വർക്കിങ് പ്രസിഡന്റുമാരായ പി.സി.വിഷ്ണുനാഥ്, എ.പി.അനിൽകുമാർ, ഡിസിസി പ്രസിഡന്റ് വി.എസ്. ജോയി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Continue Reading

kerala

കെനിയയിലെ വാഹനാപകടം : അഞ്ച് മലയാളികളുടെ മൃതദേഹം നാളെ കൊച്ചിയിലെത്തിക്കും

Published

on

തിരുവനന്തപുരം: കെനിയയിലെ ന്യാഹുരുരുവിലുണ്ടായ ബസ് അപകടത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ ഞായറാഴ്ച കേരളത്തില്‍ എത്തിക്കും. മൂവാറ്റുപുഴ സ്വദേശിനി ജസ്‌ന (29), മകള്‍ റൂഹി മെഹ്‌റിന്‍ (ഒന്നര വയസ്), മാവേലിക്കര ചെറുകോല്‍ സ്വദേശിനി ഗീത ഷോജി ഐസക്ക് (58), പാലക്കാട് മണ്ണൂര്‍ സ്വദേശിനി റിയ ആന്‍ (41), മകള്‍ ടൈറ റോഡ്രിഗസ് (7) എന്നിവരുടെ മൃതദേഹങ്ങളാണ് എത്തിക്കുക. ഖത്തര്‍ എയര്‍വേയ്‌സ് വിമാനത്തില്‍ ഞായറാഴ്ച രാവിലെ 8.45 ന് മൃതദേഹങ്ങള്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിക്കുന്ന നിലയിലാണ് ക്രമീകരണങ്ങള്‍. സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് മൃതദേഹങ്ങള്‍ നോര്‍ക്ക റൂട്ട്‌സ് അധികൃത‍ർ ഏറ്റുവാങ്ങും.

കെനിയയിൽ നിന്നു ഖത്തറിലേക്കു വിമാനം പുറപ്പെടുന്നതിന് ഏതാനും മണിക്കൂർ മുൻപ് മാത്രമാണ് യെല്ലോ ഫിവർ വാക്സിൻ സർട്ടിഫിക്കറ്റ് അനിവശ്യമാണെന്ന് ട്രാവൽ ഏജൻസി അധികൃതർ വ്യക്തമാക്കിയത്. ഇതോടെ ഭൗതിക ശരീരങ്ങൾ നാട്ടിലെത്തിക്കുന്നത് വൈകുമെന്ന ആശങ്ക ഉയർന്നു. കെനിയയിലെ ലോക കേരള സഭാംഗങ്ങൾ അടിയന്തിര ഇടപെടൽ തേടി നോർക്ക റൂട്ട്സിനെ വിവരം അറിയിച്ചു.

ജൂണ്‍ ഒന്‍പതിന് ഇന്ത്യന്‍ സമയം വൈകിട്ട് എഴു മണിയോടെയാണ് വിനോദസഞ്ചാരികളായി കെനിയയില്‍ എത്തിയ 28 പേരടങ്ങുന്ന ഇന്ത്യന്‍സംഘം അപകടത്തില്‍പ്പെട്ടത്. ഇവര്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് താഴ്ചയിലേയ്ക്ക് കീഴ്‌മേല്‍ മറിയുകയായിരുന്നു. ഖത്തറില്‍ നിന്നുമാണ് സംഘം വിനോദസഞ്ചാരികളായി കെനിയയില്‍ എത്തിയത്. നെയ്‌റോബിയില്‍ നിന്നും 150 കിലോമീറ്റര്‍ അകലെയാണ് അപകടം നടന്ന ന്യാഹുരുരു.

Continue Reading

Trending